ഇപ്പോൾ ചർച്ചയാകുന്നത് പിണറായി വിജയന് അന്താരാഷ്ട്ര ആദരവ് നൽകിയ ബാൾട്ടിമോർ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലവനായ ഡോ.റോബർട്ട് ഗാലെക്ക് ഉമ്മൻ ചാണ്ടി അവാർഡ് നൽകിയത്; ഒപ്പം ആദരിക്കപ്പെട്ടത് ഡോ. ആസാദ് മൂപ്പനും ഡോ. നരേന്ദ്രകുമാറും; ഫൊക്കാനയുടെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ വേണ്ടി അന്താരാഷ്ട്ര അംഗീകാരം ഒരുക്കിയത് പൃഥ്വിരാജിന്റെ അമ്മാവൻ തന്നെ; വിവാദങ്ങളിൽ പിണറായിക്കും തികഞ്ഞ അതൃപ്തി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മിടുക്കു വർദ്ധിപ്പിക്കാൻ വേണ്ടി നടത്തിയ പ്രവർത്തനം ബാൾട്ടിമോർ അവാർഡ് ഒരു പി ആർ ദുരന്തമായി പരിണമിക്കുകയായിരുന്നു. അന്താരാഷ്ട്ര അംഗീകാരമെന്ന നിലയിൽ സഖാക്കളിലൂടെ കൊട്ടിദ്ഘോഷിച്ച സംഭവം ഒരു തട്ടിപ്പായിരുന്നു എന്ന ആരോപണ സൈബർലോകം ശക്തമായി തന്നെ ഉന്നയിച്ചിരുന്നു. ബാൾട്ടിമോർ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് തലവനായ ഡോ. റോബർട്ട് ഗാലെയാണ് മുഖ്യമന്ത്രിക്ക് അവാർഡ് സമ്മാനിച്ചത്. എന്നാൽ, ഇതേ ഗാലെയ്ക്ക് കഴിഞ്ഞ യുഡിഎഫ് സർക്കാറിന്റെ കാലത്ത് ഉമ്മൻ ചാണ്ടി അവാർഡ് സമ്മാനിച്ചിരുന്നു എന്നതാണ് മറ്റൊരു രസകരമായി കാര്യം. ഐഎംഎ കേരള ഘടകം 2014 ൽ നൽകിയ സ്വീകരണത്തിലാണ് ഗാലെയെ ആദരിച്ചത്. ഗാലെയ്ക്കൊപ്പം അന്ന് മിംസ് തലവൻ ആദാസ് മൂപ്പനെയും ഡോ. നരേന്ദ്ര കുമാറിനെയും ആദരിക്കുകയുണ്ടായി.
ഉമ്മൻ ചാണ്ടി അവാർഡ് സമ്മാനിച്ചയാളുടെ കൈയിൽ നിന്നും മുഖ്യമന്ത്രി പിണറായി ഇപ്പോൾ അവാർഡ് സ്വീകരിച്ച കാര്യത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി സൈബർ ലോകത്ത് പ്രചരണം തുടങ്ങിയിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകരാണ് പിണറായി വിജയന പരിഹസിച്ചു കൊണ്ട് ഈ ചിത്രം വ്യാപകമായി ഷെയർ ചെയ്യുന്നത്. നിരവധി മലയാളികൾ ജോലി ചെയ്യുന്ന സ്ഥാപാനമാണ് ബാൾട്ടിമോർ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്. മലയാളികളായ ഡോ. ശ്യാം, ഡോ. എം വി പിള്ള എന്നിവർ ഡയറക്ടർമാർ ആയിട്ടുള്ള സ്ഥാപനമാണ് ഈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്.
അന്ന് ഇവരുമായി ചേർന്ന് ആലപ്പുഴയിൽ ഒരു വൈറോളജി ഇൻസ്റ്റിറ്റൂട്ട് സ്ഥാപിക്കുവാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സംസാരിച്ചിരുന്നു. അന്ന് കടുത്ത വിമർശനം ഉന്നയിച്ചവർ തന്നെയാണ് ഇപ്പോൾ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസക്കാരത്തെ ആഘോഷമാക്കിയതും പണി ഇരന്നു വാങ്ങിയതും.
അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാന സംഘടിപ്പിച്ച പരിപാടിയിലേക്ക് മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കുന്നതിന് വേണ്ടിയാണ് ബാൾട്ടിമോർ അവാർഡും ആസൂത്രണം ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം. ഇതിനായി തട്ടിക്കൂട്ടിയ അവാർഡായിരുന്നു, ഇത്. മുഖ്യമന്ത്രിയുടെ പി ആർ ടീം ഇതിനെ വലിയ അവസരമായി കണ്ടിടത്താണ് എല്ലാം പിഴച്ചത്. ഫൊക്കാനെയുടെ പരിപാടിക്ക് മാത്രമായി പങ്കെടുക്കാൻ മുഖ്യമന്ത്രി അമേരിക്കയിൽ പോകാൻ തയ്യാറായിരുന്നില്ലെന്നാണ് സൂചന. ഇതിനിടെയാണ് നിപ പ്രവർത്തനങ്ങളുടെ നേട്ടത്തിന്റെ ഭാഗമെന്നോണം ബാൾട്ടിമോർ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്ക്കാരം നൽകാനും തീരുമാനിച്ചത്. ഇതിന് മുൻകൈയെടുത്തത് ഫൊക്കാനയോട് ചേർന്ന് പ്രവർത്തിക്കുന്ന ഡോ. എം വി പിള്ളയായിരുന്നു. നടൻ പൃഥ്വിരാജിന്റെ അമ്മാവനാണ് പിള്ള.
ഫൊക്കാനയുടെ പരിപാടിയിൽ മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കാൻ വേണ്ടി നടത്തിയ ശ്രമങ്ങളാണ് അദ്ദേഹത്തിന് തന്നെ തിരിച്ചടിയായി മാറിയത്. സൈബർ ലോകത്തും മറ്റുമായി ഉയരുന്ന വിമർശനങ്ങളിൽ പിണറായി വിജയൻ അസ്വസ്ഥനാണ് താനും. ഈ വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ സൈബർലോകത്ത് വിമർശനം കൊഴുക്കുമ്പോൾ സൈബർ സഖാക്കളും പ്രതിരോധം തീർക്കാൻ രംഗത്തില്ല. നിപ്പ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം സ്വീകരിച്ച ചിട്ടയായതും മാതൃകാപരവുമായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് അഭിനന്ദനമർപ്പിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ കെ ശൈലജക്കും ബാൾട്ടിമോറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സ്വീകരണം നൽകുന്നുവെന്ന വാർത്ത ദേശാഭിമാനി ജൂൺ 27നാണ് പ്രസിദ്ധീകരിച്ചത്.
ഫൊക്കാന കൺവെൻഷനെത്തുന്ന മുഖ്യമന്ത്രിക്ക് ജൂലൈ 6നാണ് സ്വീകരണമെന്നും ദേശാഭിമാനി വിശദീകരിച്ചിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിൽ സ്വീകരണം നൽകുന്ന ആദ്യത്തെ വിദേശ നേതാവാണ് പിണറായി വിജയനെന്ന് കേരളത്തിലെ ഐഎവിയുടെ പ്രവർത്തനങ്ങളിലെ മുൻനിരക്കാരനായ ഡോ. എം വി പിള്ളയുടെ പ്രസ്താവന അടക്കമായിരുന്നു ദേശാഭിമാനി വാർത്ത. ഇതെല്ലാം മുഖ്യമന്ത്രിയെ തന്നെ തെറ്റിദ്ധരിപ്പിക്കലായി എന്ന വിധത്തിലേക്കാണ് കാര്യങ്ങളെത്തിയത്. എന്നാൽ മുഖ്യമന്ത്രിയുടെ സന്ദർശനത്തെയാണഅ അവാർഡെന്ന വിധത്തിൽ പ്രചരിപ്പിച്ചത്. പരിപാടി തട്ടിക്കൂട്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു.
ഏതോ ഒരു കെട്ടിടത്തിന്റെ വാരന്തയിലാണ് അന്താരാഷ്ട്ര ആദരമെന്ന് പറയുന്ന ചടങ്ങ് നടക്കുന്നത്. രണ്ട് ക്യാമറാമാന്മാരുണ്ട്. പിന്നെ എല്ലാം കൂടി 25 പേരും. ഇതിൽ പലരും മുഖ്യമന്ത്രിയുടെ സംഘത്തിലുള്ളവരാണെന്നും വ്യക്തമാണ്. അല്ലാതെ അന്താരാഷ്ട്ര ആദരത്തിന് പോന്ന ആംബിയൻസൊന്നും ചിത്രത്തിൽ ഇല്ല. ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കാനെത്തിയവർക്ക് സംസാരിക്കാൻ ആരുടേയോ നിർദ്ദേശ പ്രകാരം വേദി തട്ടിക്കൂട്ടുകയായിരുന്നു ഉണ്ടായിരുന്നത്. ഈ ഇൻസ്റ്റിറ്റ്യൂട്ടിലെ നാലിലൊന്ന് ജീവനക്കാർ പോലും ഇവിടേയ്ക്ക് എത്തിയില്ലെന്നും ചിത്രങ്ങളിൽ വ്യക്തം. പത്തോളം മലായാളികളും അവിടെയുണ്ട്. ഇവരെല്ലാം മുഖ്യമന്ത്രിയുടെ സന്ദർശന സംഘത്തിലെ അംഗങ്ങളാണ്. അതായത് വലിയ പ്രാധാന്യമൊന്നും കേരള മുഖ്യന്റെ സന്ദർശനത്തിന് ഇൻസ്റ്റിറ്റ്യൂട്ട് നൽകിയില്ലെന്ന് സാരം. ഇതിനൊപ്പമാണ് സൈബർ സഖാക്കൾ പുറത്തുവിട്ട കത്തിലെ വിവരങ്ങളും ചർച്ചയാക്കി സോഷ്യൽ മീഡിയ ബ്ലാട്ടിമോർ ദുരത്തെ വിവാദത്തിന്റെ പടുകുഴിയിലാക്കുന്നത്.
മുഖ്യമന്ത്രിയുടെ ആദരം വിവാദത്തിലായതോടെയാണ് കത്ത് ചർച്ചയാക്കിയത്. ഈ കത്ത് പ്രകാരം ജൂലൈ രണ്ടിനാണ് മുഖ്യമന്ത്രിക്ക് ക്ഷണം എത്തുന്നത്. ഈ ക്ഷണപ്രകാരം ജൂലൈ 7ന് പിണറായിക്ക് അമേരിക്കയിൽ എത്താൻ പോലും കഴിയില്ല. ജൂലൈ രണ്ടിന് കത്ത് കിട്ടിയാൽ പിന്നെ വിസ എടുക്കാനുള്ള നടപടികൾക്ക് മുന്നോട്ട് വരണം. പിണറായിക്ക് ഡിപ്ലൊമാറ്റിക് പാസ് പോർട്ടില്ല. അതുകൊണ്ട് തന്നെ നൂലാമാലകൾ ഏറെയുണ്ട് വിസ കിട്ടാൻ. അപ്പോൾ പിന്നെ ജൂലൈ 2ന് കിട്ടിയ ക്ഷണ പ്രകാരം മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയെന്നത് വാദം പൊള്ളയാണെന്നാണ് സോഷ്യൽ മീഡിയ ചർച്ചയാക്കുന്നത്. ഇതിനൊപ്പം ഈ കത്തിൽ പല അസ്വാഭാവികതകളും കാണാം. ഫൊക്കാനോയുടെ പരിപാടിക്കാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയതെന്നാണ് ഇത് വ്യക്തമാക്കുന്നത്. വളരെ നേരത്തെ തയ്യാറാക്കിയതാണ് ഈ പരിപാടി. ഇതിനാണ് പിണറായി വിസയും എടുത്തതെന്നാണ് സൂചന. ഇതിനിടെയിൽ അമേരിക്കൻ യാത്രയ്ക്ക് കൂടുതൽ ശ്രദ്ധകിട്ടാൻ നിപ്പയിലെ ആദരവെന്ന് പ്രചരിപ്പിക്കാൻ ഒരു പരിപാടി സംഘടിപ്പിച്ചെടുത്തുവെന്നാണ് സോഷ്യൽ മീഡിയ ഉയർത്തുന്ന വാദം.
വിവാദം ആളിക്കത്തിയതോടെ കത്ത് പുറത്തുവിട്ടതും വിനയാകുകയാണ്. അതിലെ പിശകുകളും അസ്വാഭാവികതകളും ചർച്ചയാക്കുന്നതിലൂടേയും സോഷ്യൽ മീഡിയ പിണറായി യാത്രയിലെ പൊള്ളത്തരം തുറന്നു കാട്ടുകയാണ് ചെയ്യുന്നത്. റോബർട്ട് ഗാലോയാണ് കത്ത് തയ്യാറാക്കി ഒപ്പിട്ടിരിക്കുന്നത്. ഈ കത്തിനുള്ളിലും റോബർട്ട് ഗാലോയുടെ പേരുണ്ട്. ഒപ്പിടുന്നവർ സാധാരണ ഗതിയിൽ കണ്ടന്റിൽ അവരുടെ പേര് ചേർക്കാറില്ല. ഐയെന്നോ മൈ സെൽഫ് എന്നോ രേഖപ്പെടുത്താറാണ് പതിവ്. ലോകപ്രശസ്ത വൈറോളജി സ്ഥാപനത്തിലെ മേധാവിക്ക് ഇത്തരം സിമ്പിൾ ഇംഗ്ലീഷ് തെറ്റ് പറ്റുമോ എന്നതാണ് ഉയരുന്ന ചോദ്യവും ഉന്നയിച്ചിരുന്നു. മിസ്റ്റർ പിണറായി വിജയൻ എന്നാണ് കേരളാ മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്യുന്നത്. ഇംഗ്ലീഷിലെ രീതി പ്രകാരം കത്തുകളിൽ മിസ്റ്റർ എന്ന് ഉപയോഗിച്ചാൽ സർ നെയിം മാത്രമേ കൊടുക്കാറുള്ളൂ. അതായത് മിസ്റ്റർ പിണറായി അല്ലെങ്കിൽ മിസ്റ്റർ വിജയൻ. പേരിലെ രണ്ട് ഭാഗവും കൂട്ടിച്ചേർത്ത് അഭിസംബോധന ചെയ്തിരിക്കുന്നതും ചർച്ചയായി.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്