Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇരയെ വീണ്ടും വേട്ടക്കാർക്കൊപ്പം വിട്ട് കന്യാസ്ത്രീയും പുരോഹിതനും; വീട്ടിലത്തെിയ പെൺകുട്ടിയെ പ്ലാന്റർ വീണ്ടും പീഡിപ്പിച്ചു; സംരക്ഷിക്കേണ്ട സംവിധാനങ്ങൾ പോലും പ്രതികൾക്ക് വേണ്ടി രംഗത്തിറങ്ങി; പണവും സ്വാധീനവും ഉള്ളവർക്കുമുന്നിൽ നിയമം അട്ടിമറിക്കപ്പെടുന്നത് ഇങ്ങനെ: മറുനാടൻ പരമ്പരയുടെ രണ്ടാം ഭാഗം

ഇരയെ വീണ്ടും വേട്ടക്കാർക്കൊപ്പം വിട്ട് കന്യാസ്ത്രീയും പുരോഹിതനും; വീട്ടിലത്തെിയ പെൺകുട്ടിയെ പ്ലാന്റർ വീണ്ടും പീഡിപ്പിച്ചു; സംരക്ഷിക്കേണ്ട സംവിധാനങ്ങൾ പോലും പ്രതികൾക്ക് വേണ്ടി രംഗത്തിറങ്ങി; പണവും സ്വാധീനവും ഉള്ളവർക്കുമുന്നിൽ നിയമം അട്ടിമറിക്കപ്പെടുന്നത് ഇങ്ങനെ: മറുനാടൻ പരമ്പരയുടെ രണ്ടാം ഭാഗം

അരുൺ ജയകുമാർ

തിരുവനന്തപുരം: മൊഴി മാറ്റുന്നതിന് പെൺകുട്ടിയെ പ്രേരിപ്പിച്ച വീട്ടുകാരുടെ പീഡനം നിർഭയ അധികൃതർ അറിയിച്ചതിന് പിന്നാലെയാണ് ജില്ലാ കലക്ടർ നേരിട്ട് ഇടപെട്ട് പെൺകുട്ടിയെ തലസ്ഥാനത്തേക്ക് മാറ്റിയത്. എന്നാൽ അവിടെയും ഈ കുരുന്നിന് സ്വൈര്യ ജീവിതം വിധിക്കപ്പെട്ടിരുന്നില്ല. തലസ്ഥാനത്ത് മഹിളാ സമഖ്യയിലെ അന്തരീക്ഷവുമായി പൊരുത്തപ്പെട്ട് പെൺകുട്ടി കഴിയുന്നതിനിടയിലാണ് കുട്ടിയെ തിരികെ കൊണ്ട് പോകണമെന്ന ആവശ്യവുമായി പിതാവും മറ്റ് ചില ബന്ധുക്കളും എത്തുന്നത്. കടുത്ത മാനസിക ശാരീരിക പീഡനത്തിന് വിധേയയായിരുന്ന പെൺകുട്ടിക്ക് തിരിച്ച് അവർക്കൊപ്പം പോകാൻ താൽപര്യമില്ലായിരുന്നു.

ഇത്തരം സാഹചര്യത്തിൽ പെൺകുട്ടിക്ക് പിന്തുണ നൽകേണ്ട ബാലാവകാശ കമ്മീഷൻ അംഗവും ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗവും നേരിട്ട് ഇടപെട്ടാണ് കുട്ടിയെ വേട്ടക്കാർക്കൊപ്പം പറഞ്ഞ് വിട്ടത്. പെൺകുട്ടിയുടെ സഹോദരിയുടെ വിവാഹമാണെന്ന് പറഞ്ഞാണ് ഇത്തവണ കുട്ടിയുടെ അച്ഛൻ കൂട്ടികൊണ്ട് പോകാൻ എത്തിയത്.

ഇക്കഴിഞ്ഞ മെയ് 23നായിരുന്നു വിവാഹം. മെയ് 16 മുതൽ 23 വരെ ഒരാഴ്ച തങ്ങൾക്കോപ്പം കുട്ടിയെ വിടണമെന്ന ആവശ്യവുമായിട്ടാണ് പെൺകുട്ടിയുടെ ബന്ധുക്കൾ തലസ്ഥാനത്തത്തെിയത്. ഈ സമയം പെൺകുട്ടി  ഒരു  ട്രെയിനിങ് ക്യാമ്പിൽ  പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു. പെൺകുട്ടിയ പീഡിപ്പിച്ച കേസിലെ രണ്ടാം പ്രതിയും കുട്ടികളുടെ അമ്മയുമായ സ്ത്രീയുൾപ്പടെ താമസിക്കുന്ന വീട്ടിലേക്കാണ് പോകേണ്ടത് എന്നതും മുൻപ് വീട്ടിൽ പോയപ്പോൾ ഉണ്ടായ അനുഭവങ്ങളുമാണ് കുട്ടിക്ക് വീട്ടിലേക്ക് പോകാൻ താൽപര്യമില്ലാത്തതിന് കാരണം. വിവാഹ ദിവസം മാത്രം കൊണ്ട് പോകാൻ അനുമതി നൽകാം എന്ന് മഹിളാ സമഖ്യ അധികൃതർ പറഞ്ഞു.

എന്നാൽ കുട്ടിയെ ഒരാഴ്ചത്തേക്ക് രക്ഷിതാവിന്റെ ഒപ്പം പറഞ്ഞ് വിടാനാണ് തീരുമാനമായത്.അത് ബാലവകാശ കമ്മീഷൻ അംഗവും കന്യാസ്ത്രീയുമായ ബിജി ജോസ്, വെൽഫയർ കമ്മിറ്റി അംഗം ഫാദർ ജോയ്‌സ് ജോർജ് എന്നിവരുടെ ഇടപെടലിനെ തുടർന്നായിരുന്നു. ഈ വിഷയത്തിൽ വൈദികനേയും അതോടൊപ്പം കന്യാസ്ത്രീയും ബാലാവകാശ കമ്മീഷൻ അംഗങ്ങളേയും 'മറുനാടൻ മലയാളി' ബന്ധപ്പെട്ടിരുന്നെങ്കിലും അവരാരും പ്രതികരിക്കാൻ തയ്യറായില്ല. കേസ് കോടതിയിൽ നിൽക്കുന്നതിനാൽ അത് കോടതി അലക്ഷ്യമായി മാറും എന്ന ന്യായമാണ് ഇരുവരും പറഞ്ഞത്.

പിതാവിനൊപ്പം പോകാൻ ഭയമാണെന്നും, വീട്ടിൽ രണ്ടാംപ്രതിയായ അമ്മ ഉള്ളതാണ് ഭയത്തിന് കാരണമെന്ന് പെൺകുട്ടി ആവർത്തിച്ച് പറയുകയും ചെയ്തു. ഇതിന് പിന്നാലെ അത്തരം ഒരു ഭയമുള്ള കുട്ടിയെ ഒരാഴ്ചത്തേക്ക് വിടേണ്ടതുണ്ടോ എന്ന് ചോദിച്ചപ്പോൾ ബാലവകാശ കമ്മീഷൻ അംഗവും കന്യാസ്ത്രീയുമായ ബിജി ജോസ് പറഞ്ഞത് 'പറയുന്നത് അങ്ങോട്ട് അനുസരിച്ചാൽ മാത്രം മതി' എന്നുമായിരുന്നു. ഇതനുസരിച്ച് കുട്ടിയെ രക്ഷിതാക്കൾക്കോപ്പം പറഞ്ഞ് വിടുക എന്നതല്ലാതെ മറ്റ് മാർഗമില്ലായിരുന്നു മഹിളാ സമഖ്യ സംഘടന അധികൃതർക്ക്. വീട്ടിലേക്ക് എത്തിയതിന് പിന്നാലെ പ്‌ളാന്റർ ഷാർവി പെൺകുട്ടിയെ വീണ്ടും പീഡിപ്പിക്കുകയും ചെയ്തു. മുൻപ് ഷാർവി തന്നെ പീഡിപ്പിച്ചിട്ടുള്ള പെൺകുട്ടിയുടെ ചേച്ചിയെ വിവാഹം ചെയ്തത് പോലും ഷാർവിയുടെ ഒരു അനുയായിയാണ്. വിവാഹത്തിനുള്ള പണവും സ്വർണ്ണവും മറ്റുകാര്യങ്ങളുമെല്ലാം പ്‌ളാന്റർ തന്നെയാണ് ഏർപ്പാടാക്കിയതും.

ഇതിനിടയിൽ ബാലവകാശ കമ്മീഷൻ അംഗം കൂടിയായ ബിജി ജോസ് ഒരു കോൺവെന്റിലേക്ക് പെൺകുട്ടിയേയും പിതാവിനേയും വിളിച്ച് വരുത്തിയ ശേഷം മഹിളാ സമഖ്യ അധികൃതർക്കെതിരെ പരാതി എഴുതുകയും നിർബന്ധിച്ച് ഒപ്പിട്ട് വാങ്ങുകയും ചെയ്തു. വിവാഹത്തിനായി നാട്ടിൽ പോയി തിരികെ അന്തേവാസ കേന്ദ്രത്തിലത്തെിയപ്പോഴാണ് കുട്ടി ഈ വിവരം മഹിള സമഖ്യ അധികൃരെ അറിയിച്ചത്. ഇതിന് പിന്നാലെ ഇവർ കോട്ടയം എസ്‌പിക്ക് വിഷയം സൂചിപ്പിച്ച് പരാതി നൽകിയതും. (തുടരും)

  • നാളെ: രക്ഷിക്കാൻ ശ്രമിച്ചവരെ ശിക്ഷകരാക്കി കുടില തന്ത്രം 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP