മലയാളത്തിൽനിന്നും ഒരു സർവൈവൽ മൂവി; പക്ഷേ നീരാളി ശരാശരി മാത്രം; സൂപ്പറായി എടുക്കാവുന്ന പ്രമേയത്തെ ആവറേജാക്കി അവസരം കളഞ്ഞു കുളിച്ചു; ബോളിവുഡ്ഡ് ടീം അണിനിരന്നിട്ടും മെച്ചപ്പെടാതെ ഗ്രാഫിക്സ് രംഗങ്ങൾ; മികവ് തെളിയിച്ച് സുരാജ് വീണ്ടും; ലാൽ-നാദിയ മൊയ്തു ജോടി പഴയ നിഴൽ മാത്രം
എം മാധവദാസ്
തായ്ലൻഡിലെ ഒരു ഗുഹയിൽ മരണത്തിന്റെ നീരാളിപ്പിടുത്തത്തിന്റെ തൊട്ടടുത്തത്തെി ജീവിതത്തിലേക്കുവന്ന കുട്ടികളുടെ അനുഭവം അടുത്തിടെ കണ്ടതാണ് നമ്മൾ. അതുപോലുള്ള സംഭവങ്ങളെയും ചില ഹോളിവുഡ്ഡ് ചിത്രങ്ങളെയും അനുസ്മരിപ്പിക്കുന്നരീതിയിൽ മലയാളത്തിൽനിന്നും ഒരു സർവൈവൽ മൂവി.ഒരേ അച്ചിലുള്ള പ്രമേയങ്ങൾ തിരിച്ചും മറിച്ചുമിട്ട് കറക്കിക്കുത്തുന്നതിൽ നിന്നുള്ള തികഞ്ഞ വ്യത്യസ്തയുണ്ട്. ഒരു റോഡ് മൂവി സ്റ്റെലിൽ എടുത്ത ചിത്രം രണ്ടുപേരെ മാത്രം ഫോക്കസ് ചെയതാണ് നീങ്ങുന്നത്. അതായത് ഒറ്റനോട്ടത്തിൽ അടിമുടി പ്രത്യേകതകളാണ്; പക്ഷേ പൂർണതയില്ല.
'കണ്ടിരിക്കാം' എന്ന വാക്കുകൊണ്ട് ശരാശരി മലയാളി ഉദ്ദേശിക്കുന്നത് എന്താണോ അതാണ് മെഗസ്സ്ററാർ മോഹൻലാലിന്റെ പുതിയ ചിത്രമായ നീരാളി.പക്ഷേ വിഷമം അവിടെയല്ല.ഒരു ഔട്ട്സ്റ്റാൻഡിങ്ങ് ത്രില്ലർ ആക്കാനുള്ള എല്ലാ വകുപ്പുകളും അജോയ്വർമ്മയെന്ന ബോളിവുഡ് സംവിധായകന്റെ കന്നി മലയാള ചിത്രത്തിൽ ഉണ്ടായിരുന്നു.ടോം ഹാങ്ക്സിന്റെ കാസ്റ്റ്എവേ, ഡാനിബോയലിുന്റെ 127 അവേഴ്സ് തുടങ്ങിയ നിരവധി അതിജീവന ചിത്രങ്ങളുടെ ഗണത്തിൽപെടുത്താവുന്ന ഒന്നാന്തരം ചിത്രമൊരുക്കാനുള്ള അവസരമാണ്, ചില പതിവ് പൊട്ടത്തരങ്ങളിലും ഏച്ചുകെട്ടലുകളിലും പെട്ട് ലാലേട്ടനും കൂട്ടരും കളഞ്ഞു കുളിച്ചത്.
എത്ര തീവ്രമായ ഒരു ത്രഡ് കിട്ടിയാലും അതിനെ സിനിമാറ്റിക്കായി വികസിപ്പിക്കുന്നതിൽ മലയാള സിനിമ ഇനിയും വിജയിച്ചിട്ടില്ളെന്നാണ് നീരാളിയുടെ അനുഭവം വ്യക്തമാക്കുന്നത്.എന്നാലും കഥയും തിരക്കഥയും എഴുതിയ നവാഗതനായ സജി തോമസ് അഭിനന്ദനം അർഹിക്കുന്നുണ്ട്.പുതുമയെന്നത് തലച്ചോറിൽ ഇല്ലാത്തവരാണ് പൊതുവെ നമ്മുടെ തിരക്കഥാകൃത്തുക്കൾ.
ആദ്യമേ തന്നെ പറയട്ടെ, ഫാൻസിന് ചാടിക്കളിക്കാൻവേണ്ടിയുള്ള ഒരു ടെയിലർ മെയ്ഡ് മൂവിയെ അല്ല ഇത്.ലാലിൽനിന്ന് ആരാധകർ പ്രതീക്ഷിക്കുന്ന അതിമാനുഷിക കൂട്ടപ്പൊരിച്ചിലൊന്നും ഈ പടത്തിന്റെ കഥ ആവശ്യപ്പെടുന്നുമില്ല.ഒന്നുകൂടി മൈലിഞ്ഞ് ചുള്ളനായി അഡാർ ഗെറ്റപ്പിൽ വരുന്നു എന്നല്ലാതെ, ലാലിലെ അസാമാന്യ നടനെ വെല്ലുവിളിക്കാവുന്ന കഥാപാത്രവുമല്ല ഇത്.
എങ്കിലും മലയാളത്തിൽ വ്യത്യസ്തമായ പ്രമേയങ്ങൾ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നവർ നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രമാണിത്. ടിക്കറ്റിന് കൊടുത്ത കാശ് പൂർണമായും നഷ്ടമായി എന്ന തോന്നൽ ഒരിക്കലും ഉണ്ടാവില്ല.മറിച്ച് ഒന്നാന്തരമൊരു പ്രമേയം കിട്ടിയിട്ടും ഇത്രയേ എത്തിച്ചുള്ളൂ എന്ന സങ്കടമാണ് ഒരു ചലച്ചിത്ര പ്രേമിക്ക് ഉണ്ടാവുക.
മരണത്തിന്റെ നീരാളിക്കൈകൾ
ബോളിവുഡ് ക്യാമറാനായ സന്തോഷ് തുണ്ടിയിലിന്റെ സ്റ്റെലൻ ഷോട്ടുകളിൽ തുടങ്ങുന്ന 'നീരാളി' കണ്ടാൽ അന്തിച്ചിരുന്നുപോവും.കേരളാ കർണാടകാ അതിർത്തിയിലെ ഒരു വനമേഖലയിലൂടെ ചീറിപ്പാഞ്ഞുവരുന്ന ഒരു വണ്ടി, ഒരു അപകടം ഒഴിവാക്കാനായി വെട്ടിച്ചപ്പോൾ ചുരം ഭിത്തി തകർത്ത് ഒരുപോക്കാണ്.മരങ്ങൾക്കിടയിലൂടെ ഇടിച്ച് പായുന്ന കാർ നിൽക്കുന്നത് ഒരു കൊക്കയുടെ അറ്റത്ത്.മുൻഭാഗം കൊക്കയിലേക്ക് തള്ളിനിൽക്കുന്നു.പിൻഭാഗത്തെ ടയറിൽ കുടുങ്ങിയ മരത്തടിയാണ് അവരുടെ ജീവൻ നിലനിർത്തുന്നത്.ഒരു കാറ്റുവീശിയാൽ അവർ കൊക്കയിലത്തൊം.
ഉദ്യേഗഭരിതമായ ഈ രംഗത്തിനുശേഷം ഇങ്ങനെ കുടുങ്ങിക്കിടക്കുന്നവർ ആരാണെന്നതിലേക്കാണ് ക്യാമറ നീങ്ങുന്നത്.അതോടെ ചിത്രം തണുക്കുകയും ചെയ്യുന്നു.ഒരാൾ സണ്ണി( മോഹൻലാൽ) ബാംഗ്ളൂരിലെ ഒരു രത്നനിർമ്മാണ യൂണിറ്റിലെ പരിശോധകനാണ്( ജെമോളജിസ്ററ്). 12വർഷം നീണ്ട ചികിത്സക്കൊടുവിൽ ഗർഭിണിയായ അയാളുടെ ഭാര്യയെ ( നാദിയ മൊയ്തു) പെട്ടെന്ന് ആശുപത്രിയിലാക്കിയെന്ന വാർത്തകേട്ട് ചാടിപ്പുറപ്പെട്ടതാണ് സണ്ണി.അത്യവശ്യഘട്ടത്തിൽ അയാൾക്ക് കൂട്ടാവുന്നത് അതേ കമ്പനിയിലെ ഗ്ലൈഡ്രവറും സുഹൃത്തുമായ പഴനി സ്വദേശി വീരപ്പനാണ് ( സുരാജ്). വീരപ്പനും സണ്ണിയുംചേർന്ന് പാടിയും ആടിയും പോകുന്നതിനിടയിലാണ് അവിചാരിതമായി അപകടം എത്തുന്നത്.
ആകെ മുറിവേറ്റ് ഒന്ന് മിണ്ടാൻപേലും പറ്റാത്ത അവസ്ഥയിലാണ് വീരപ്പൻ. കാലെടുത്തുവച്ചാൽ താഴെ ഭീകരമായ കൊക്കയാണ്. ഒന്ന് മുന്നാട്ട് ആഞ്ഞാൽപോലും വണ്ടി മറിഞ്ഞ് മരണം ഉറപ്പ്. ഈ സാഹചര്യത്തിലുള്ള അവരുടെ അതിജീനവമാണ് ചിത്രത്തിന്റെ പ്രമേയം. അതിലേക്ക് കടക്കുന്നില്ല. അത് നിങ്ങൾ കണ്ടുതന്നെ അനുഭവിക്കുക. ഒരുകാര്യം ഉറപ്പുതാരം. ഒരിക്കലും മലയാളസിനിമ കണ്ടിട്ടില്ലാത്ത ചില രംഗങ്ങൾ നിങ്ങൾക്കവിടെ കിട്ടും.
വീണ്ടും ചില ബ്ളാക്ക് ഹ്യൂമറുകൾ!
ഇനി ദൗർബല്യങ്ങൾ ഏറെയുള്ള പടം കൂടിയാണിത്. കൊക്കയിലേക്ക് തൂങ്ങിക്കിടക്കുന്ന നായകന്റെ ഫ്ളാഷ്ബാക്കിലെ പല രംഗങ്ങൾക്കും വൈകാരികതയില്ല. നായകൻ തന്റെ ആനയെ വെടിവെച്ചിട്ട തന്റെ പിതാവിനെ സ്വപ്നം കാണുന്ന രംഗങ്ങളിൽ അപ്പനായി വന്ന നടൻ നാസറിന്റെ ശൈലിയൊക്കെ നാടകത്തെ ഓർമ്മിപ്പിക്കുന്നതാണ്. രക്ഷാദൗത്യത്തിനുശേഷമുള്ള അവസാനത്തെ അഞ്ചുമിനിട്ട് തീർത്തും അനാവശ്യം എന്ന് പറയാം. ജാതിമാറി വിവാഹം കഴിച്ചതിൻെപേരിൽ ദുരഭിമാനഹത്യക്ക് വിധേയയാക്കപ്പെട്ട ഭാര്യയുടെ കഥയാണ് സുരാജിന്റെ വീരപ്പന് പറയാനുള്ളത്. വീരപ്പന്റെ ഒരു കാലും ബന്ധുക്കൾ വെട്ടിയെടുത്തു.സമകാലീന പ്രസക്തിയുള്ള്ള ഈ ഭാഗം ഹൈലറ്റ് ചെയ്യുകയായിരുന്നെങ്കിൽ എത്ര സിനിമാറ്റിക്ക് ആവുമായിരുന്നു അത് എന്ന് ഓർത്തുനോക്കൂ. അതിനുപകരം വീരപ്പന്റെ ദാരിദ്രത്തിലേക്കും വീട് ജപ്തിചെയ്തുപോയതിലേക്കുമാണ് കഥപോവുന്നത്. സാഹചര്യം ഉണ്ടായിട്ടും പതിവ് സെന്റിമെനസുകൾ മാറ്റിപ്പിടിക്കാൻ നമ്മുടെ ചലച്ചിത്രകാരന്മാർക്ക് കഴിയാത്തതത് കഷ്ടമാണ്. സംവിധായകൻ ഒന്ന് വളർത്തിയിരുന്നെങ്കിൽ ഈ സിനിമയിലെ ഉജ്ജ്വല കഥാപാത്രമവുമായിരുന്നു സുരാജിന്റെ വീരപ്പൻ എന്ന ഡ്രൈവർ.(ലാലിന്റെ കഥാപാത്രത്തെ മറികടക്കുമെന്നതിനാലാണ് അപകടത്തിനുശേഷം വീരപ്പനെ കോമയാക്കിപ്പിച്ചതെന്ന് വിമർശനം വരാനും ഇടയുണ്ട്.)
പകരം നായകന്റെ ജീവതത്തിലേക്കാണ് ചിത്രം കൂടുതൽ പോവുന്നത്.അയാൾക്ക് ഉണ്ടായിരുന്ന സൗഹൃദത്തെ സഹപ്രവർത്തക പ്രണയമായി തെറ്റിദ്ധരിക്കുന്നതും മറ്റും. മെയിൽ ഷോവനിസത്തിന്റെ ഒഴിയാബാധകൾ ഇവിടെയൊക്കെ പ്രകടമാണ്. ചിത്രത്തിൽ മറ്റൊരു സഹപ്രവർത്തകക്കുമുണ്ട് നായകൻ സണ്ണിയോട് പ്രണയസമാനമായ ആരാധന. പക്ഷേ സൽഗുണ സമ്പന്നനായ നായകന് ഭാര്യയെ വിട്ടുള്ള കളിയൊന്നുമില്ല. സ്ത്രീവിരുദ്ധതയുടെപേരിൽ വലിയ ചർച്ചകൾ നടക്കുന്ന ഇക്കാലത്തും, 'കോഫീഹൗസിലെ ഉപ്പുപാത്രം പോലെയാണ് സ്ത്രീകളുടെ സ്നേഹമൊന്നൊക്കെ' ഡയലോഗ് എഴുതിവെക്കാൻ അസാമാന്യമായ ധൈര്യം വേണമെന്ന് പറയാതെ വയ്യ.'കോഫീഹൗസിലെ ഉപ്പുപാത്രത്തിലെ ഉപ്പ് ചിലപ്പോൾ എത്ര കുലുക്കിയാലും പുറത്തുവരില്ല.എന്നാൽ ചിലപ്പോൾ മൂടി തുറന്ന് മൊത്തം വീഴുകയും ചെയ്യും' എന്ന ആ ഡയലോഗൊക്കെ കുപ്രസിദ്ധമായ ആ ബ്ളാക്ക് ഹ്യൂമറിനെ ഓർമ്മിപ്പിക്കുന്നുണ്ട്.
നോൺലീനിയർ ശൈലിയിൽ എടുത്ത ചിത്രത്തിലെ ഉപകഥകളെ എങ്ങനെ വിളക്കിച്ചേർക്കണം എന്ന ധാരണയും സ.ംവിധായകന് കുറവാണ്.ദിലീഷ്പോത്തന്റെ നേതൃത്വത്തിലുള്ള ഒരു ക്വട്ടേഷൻ സംഘം ഇടക്കുവരുന്നതും പോവുന്നതും ചിലകോമഡികൾ ഉണ്ടാക്കുന്നതും ചിത്രത്തിന്റെ മുഖ്യധാരയുമായി ചേർന്ന് നിൽക്കുന്നില്ല.അല്ലേലും ചില മണ്ടത്തരങ്ങൾ കാട്ടാതെ മലയാളത്തിൽ ഗുണ്ടകളില്ല.ഇതുപോലുള്ള ക്ളീഷേകൾ പലപ്പോഴും ചിത്രത്തെ പിറകോട്ട് വലിപ്പിക്കുന്നു.ഇരക്കൊപ്പം നിൽക്കും പക്ഷേ ദിലീപിനുവേണ്ടി പ്രാർത്ഥിക്കുമെന്ന ലാലേട്ടന്റെ വിഖ്യാതമായ ഡയലോഗുപോലെ വൈരുധ്യങ്ങൾ ഏറെയുണ്ട് ഈ പടത്തിലും.
പക്ഷേ സൂപ്പർ എന്ന് പറഞ്ഞുപോവുന്ന ഏതാനും രംഗങ്ങളും ഈ പടത്തിലുണ്ട്.കൊക്കയിൽ കുടുങ്ങിക്കിടക്കുന്ന സണ്ണി പെട്ടന്ന് കറന്റ്വന്ന് തൊട്ടടുത്ത താഴ്വാരത്തെ പള്ളിയിൽനിന്ന് പ്രസംഗം കേൾക്കുന്നത്.പിന്നീട് വീണ്ടും വൈദ്യുതിബന്ധം നിലക്കുന്നതും ശബ്ദംപോവുന്നതുമൊക്കെ.ശബ്ദ മിശ്രണത്തിന്റെ മനോഹാരിതയും ഇവിടെ പ്രകടമാണ്.
ലാൽ-നാദിയ മൊയ്തു ജോടി പഴയ നിഴൽ മാത്രം
'നോക്കത്തൊദൂരത്ത് കണ്ണും നട്ട്' എന്ന ഹിറ്റ് ചിത്രത്തിലൂടെ യുവാക്കളുടെ ഹരമായ ലാൽ-നാദിയമൊയ്തു ടീം ഏതാണ്ട് മൂന്നു പതിറ്റാണ്ടിനുശേഷം തിരച്ചുവന്നത് തീർത്തും നിരാശാജനകമായിപ്പോയി.നാദിയയുടെ ഡബ്ബിങ്ങ് പരമബോറ്.അടിമുടി കൃത്രിമത്വം.അഭിനയവും ഫീൽ ചെയ്യുന്നില്ല. ലാലേട്ടൻ മോശമാക്കിയില്ലെങ്കിലും ബ്ളസ്സിയുടെ 'ഭ്രമരം' പോലുള്ള ചിത്രങ്ങൾ എടുത്തുനോക്കൂ.പഴയലാലിന്റെ നിഴൽമാത്രമാണ് നിങ്ങൾക്ക് കണാനാവുക. എല്ലാം നഷ്ടപ്പെട്ടുള്ള അലറിക്കരിച്ചിൽ പോലും പൂർണമായി പ്രേക്ഷകരിൽ എത്തുന്നില്ല.'പണ്ടത്തെ പണ്ടായിരുന്നു പണ്ട്' എന്ന് പറഞ്ഞപോലെ പണ്ടെത്തെ ലാലേട്ടനായിരുന്നു ലാലേട്ടൻ.
പക്ഷേ ഞെട്ടിച്ചത് സുരാജാണ്.തറക്കോമഡിവേഷങ്ങൾവിട്ട് ഒന്നാന്തരം ക്യാരക്്ടർ റോളുകളിലേക്ക് വളർന്നിരിക്കയാണ് ദേശീയ അവാർഡ് ജേതാവുകൂടിയായ ഈ യുവ നടൻ.തൊണ്ടിമുതലിലെ പ്രസാദിനും, ഞാൻ മേരിക്കുട്ടിയിലെ കലക്ടർക്കുംശേഷം സുരാജിന്റെ ശക്തമായ ഒരു വേഷംകൂടി ഈ ചിത്രത്തിൽ കാണാം.ദിലീഷ്പോത്തന്റെയും ബിനീഷ്കോടിയേരിയുടെയും അധോലോകസംഘം ചിലയിടത്ത് വെറുപ്പിക്കുന്നുണ്ട്.
സന്തോഷ് തുണ്ടിയിലിനെപ്പോലെ പേരെടുത്തു ഒരു ക്യാമറാൻ ഉണ്ടായിട്ടും ചിത്രത്തിന്റെ സാങ്കേതിക വിഭാഗം അത്യഗ്രൻ എന്നൊന്നും പറയാൻ പറ്റുന്ന സാഹചര്യത്തിൽ എത്തിയിട്ടില്ല.അപകടം നടന്ന കൊക്കയുടെ അടുത്തേക്ക് ഗ്രാഫിക്്സിൽ ഒരു വെള്ളച്ചാട്ടം ഉണ്ടാക്കിയതാണെന്ന് ആർക്കും മനസ്സിലാവും. മലയാളത്തിലെ ഗ്രാഫിക്സ് വിഭാഗം ഇനിയും ഉയരേണ്ടിയിരക്കുന്നു എന്നതിന്റെ സൂചനകൾ നൽകുകയാണ് കൈ്ളമാക്സിലെ ചില രംഗങ്ങളും.സ്റ്റീഫൻ ദേവസ്സിയുടെ സംഗീതം ചിത്രത്തിന് മുതൽക്കൂട്ട് തന്നെയാണ്.
വാൽക്കഷ്ണം: തീർത്തും ശാസ്ത്രവിരുദ്ധമായകാര്യങ്ങൾ ഈ പടത്തിൽ മോഹൽലാലിന്റെ വായിൽ തിരക്കഥാകൃത്തുക്കൾ വെച്ചു കൊടുത്തത് അമ്പരപ്പിക്കുന്നതാണ്. പൂജ്യം കണ്ടുപിടിച്ചതും സർജറി കണ്ടുപിടിച്ചതുമൊല്ലാം പൗരാണിക ഇന്ത്യയിലാണെന്ന് മോഹൻലാൽ ഒരിടത്ത് പറയുന്നുണ്ട്. ആധുനിക ശാസ്ത്രത്തിന്റെ കാഴപ്പാടിൽ രണ്ടും തെറ്റാണ്. പൂജ്യം കണ്ടത്തെിയെന്ന് പറയുന്നകാലത്ത് ഇന്ത്യൻ പ്രചീന ഗണിതത്തിൽ പ്ളേസ് വാല്യൂ സിസ്ററംപോലും ഉണ്ടായിരുന്നില്ല എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. ആരാണെന്ന് വ്യക്തമായി പറയാൻ കഴിയില്ലെങ്കിലും അസീറിയക്കാരാണ് പൂജ്യം കണ്ടത്തെിയതെന്നാണ് ഏറ്റവും ഒടുവിലത്തെ നിഗമനം. അതുപോലെ ശുശ്രുതനും ചരകനുമാണ് സർജറി കണ്ടുപിടിച്ചതെന്നതൊക്കെ അവകാശവാദങ്ങൾ മാത്രമാണ്. വെറും കീറിനോക്കലല്ല സർജറി. ഒരു മാർക്കിന്പോലും റിസൾട്ട് വൻതോതിൽ മാറിമറിയുന്ന ആധുനിക കാലത്ത്, ലാലേട്ടന്റെ വാക്കുകൾ വിശ്വസിച്ച് ആരെങ്കിലും മത്സരപരീക്ഷകൾക്ക് ഇതൊക്കെ തട്ടിവിട്ടാലുണ്ടാവുന്ന ദുരന്തം ഓർമ്മിപ്പിച്ചുവെന്നേയുള്ളൂ. സിനിമ ഒരു മാസ് മാധ്യമമാണെന്ന് തിരക്കഥാകൃത്തുക്കൾ മറക്കരുത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്