എസ്എഫ്ഐക്കാർ ചുവരെഴുത്ത് മായ്ച്ചാൽ വീണ്ടും എഴുതാൻ ഉറപ്പിച്ചാണ് കാമ്പസിൽ എത്തിയത്; അടിച്ചാൽ തിരിച്ചടിക്കാൻ നിർദ്ദേശം ഉണ്ടായിരുന്നു; അതുപ്രകാരം കാമ്പസ് ഫ്രണ്ടുകാർ മഹാരാജാസിൽ എത്തിയത് വേണ്ടിവന്നാൽ കൊല്ലാൻ ഉറപ്പിച്ചു കഠാരയും കൈയിലേന്തി; പൊലീസ് പിടിയിലായ കൊലയാളി ആദിലിന്റെ മൊഴിയിൽ തെളിയുന്നത് അഭിമന്യു വധത്തിലെ ക്രിമിനൽ ഗൂഢാലോചന: കാമ്പസുകളെ കൊലക്കളമാക്കാൻ മതശക്തികൾ കോപ്പുകൂട്ടിയെന്നും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മഹാരാജാസ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതകത്തിൽ കൃത്യമായ ഗൂഢാലോചന നടന്നുവെന്ന് തെളിയുന്നു. വളരെ ആസൂത്രിതമായി തന്നെയാണ് അഭിമന്യുവിനെ കൊലപ്പെടുത്താൻ കൊലയാളി സംഘം ഇറങ്ങിത്തിരിച്ചതെന്നാണ് വ്യക്തമാകുന്നത്. ഇതിന് വേണ്ടി കാമ്പസ് ഫ്രണ്ടിന്റെയും പോപ്പുലർ ഫ്രണ്ടിന്റെയും നേതൃതലത്തിൽ തന്നെ ഗൂഢാലോചന നടന്നുവെന്നും വ്യക്തമായി. കൊലയാളി സംഘത്തിൽ ഉണ്ടായിരുന്നവർ ആയുധം ഉപയോഗിക്കാൻ കൃത്യമായി പരിശീലനം ലഭിച്ചവരാണെന്നുമാണ് പിടിയിലായ ആലുവ സ്വദേശി ആദിലിന്റെ മൊഴിയിൽ തെളിയുന്നത്.
ചുവരെഴുത്തിനെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിനും കൊലപാതകത്തിനും ഇടയാക്കിയത്. കാമ്പസ് ഫ്രണ്ട് എഴുതിയ ചുവരെഴുത്തിന് പുറത്തായി എസ്എഫ്ഐക്കാർ എഴുതിയാൽ എതിർക്കാൻ ഉറപ്പിച്ചു തന്നെയായിരുന്നു കാമ്പസ് ഫ്രണ്ട് പ്രവർത്തകർ എത്തിയത്. എന്തിനും തയ്യാറായി കൊല്ലാനും ഉറപ്പിച്ചു കൊണ്ടെത്തിയ സംഘം അഭിമന്യുവിനെയും അർജുനെയും ആക്രമിക്കുയയായിരുന്നു. എസ്എഫ്ഐക്കാർ ചുവരെഴുത്ത് മായിച്ചാൽ വീണ്ടും എഴുതാനായിരുന്നു കാമ്പസ് ഫ്രണ്ട് തീരുമാനം.
എതിർത്താൽ തിരിച്ചടിക്കാനും തീരുമാനിച്ചിരുന്നു. അതിനാൽ സംഘടിച്ചാണ് എത്തിയത്.എന്തു വില കൊടുത്തും ചുവരെഴുതാനായിരുന്നു തീരുമാനം. എസ് എഫ് ഐ ക്ക് വഴങ്ങേണ്ടെന്ന് തീരുമാനിച്ചിരുന്നു. അടിച്ചാൽ തിരിച്ചടിക്കുമെന്നായിരുന്നു നിർദ്ദേശം അതിനാൽ പലരും കൈവശം ആയുധം കരുതിയിരുന്നുവെന്ന് ആദിൽ മൊഴി നൽകി. ആലുവ സ്വദേശിയായ ആദിൽ കാമ്പസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗമാണ്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളെ പൊലീസ് പിടികൂടുന്നത് ഇതാദ്യമായിട്ടാണ്.
ഇയാളുടെ മൊഴിയുടെയും അഭിമന്യുവിനൊപ്പം കുത്തേറ്റ സുഹൃത്ത് അർജുന്റെ മൊഴിയും വ്യക്തമാക്കുന്നത് സംഘടിതമായി നടന്ന ആക്രമണത്തിലേക്ക് തന്നെയാണ്. അർജുന്റെ മൊഴി ഇപ്രകാരമാണ്: 'ഒറ്റക്കുത്തിനു വീണുപോയി ഞാൻ. എട്ടടിയോളം മുന്നിലായിരുന്നു അപ്പോൾ അഭിമന്യു. ആദ്യം എന്നെ കുത്തിയശേഷമാണ് അഭിമന്യുവിനെ ആക്രമിച്ചത്. ആഴ്ന്നിറങ്ങിയ കഠാര അയാൾ വലിച്ചൂരിയപ്പോൾ അവൻ നെഞ്ചു പൊത്തിപ്പിടിച്ചു. ബൈക്കിനു പിന്നിലിരുന്ന രണ്ടുപേരാണ് ഓടിയടുത്ത് കഠാര പ്രയോഗിച്ചത്. ഞങ്ങൾ അപ്പോഴും ചുവരെഴുത്തിലാണു ശ്രദ്ധിച്ചിരുന്നത്. വണ്ണംകൂടി പൊക്കം കുറഞ്ഞയാളാണ് എന്നെ കുത്തിയത്. അഭിമന്യുവിനെ കുത്തിയതു രണ്ടാമത്തെ ബൈക്കിൽ വന്നയാളാണെന്നു തോന്നുന്നു. രണ്ടുപേരെയും കുത്തിയത് ഒരാളാണെന്നു കരുതുന്നില്ല'- അർജുൻ പറഞ്ഞു.
ജൂലൈ ഒന്നിന് രാത്രിയാണ് എസ്ഡിപിഐ ക്യാമ്പസ് ഫ്രണ്ട് കൊലയാളികൾ മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകരെ മാരകായുധങ്ങളുമായി ആക്രമിച്ചത്. അപകടനില തരണം ചെയ്യാൻ ആശുപത്രിയിൽ അർജ്ജുന് പതിമൂന്ന് ദിവസം വേണ്ടിവന്നു. എൻ.ഡി.എഫ് മുമ്പ് കണ്ണൂർ നഗരത്തിൽ നടത്തിയ എബിവിപി പ്രവർത്തകരായ സച്ചിൻ ഗോപാൽ, വിശാൽ, കണ്ണൂർ- ഉരുവച്ചാലിലെ സിപിഎം പ്രവർത്തകൻ സജീവൻ എന്നിവരുടെ കൊലപാതകങ്ങക്ക് സമാനമായ രീതിയിലുള്ളവയാണ് കാമ്പസ് ഫ്രണ്ട് -എൻഡിഎഫ് പ്രവർത്തകർ അഭിമന്യുവിനെയും ആക്രമിച്ചത്.
എൻ.ഡി.എഫ് ഒഴികെ മറ്റാരും ഒറ്റക്കുത്തുകൊലപാതകങ്ങൾ കാര്യമായി ചെയ്തിട്ടില്ലെന്നാണ് പൊലീസ് നിഗമനത്തിലായിരുന്നു പൊലീസ്. ആ നിഗമനം ശരിയാകുകയും ചെയ്തു. ഒരു കൂട്ടം ആളുകൾ ഇരയെ പൂർണ്ണമായും കവർ ചെയ്ത് നിൽക്കുമ്പോൾ ഇരയെ കൈകൾ പുറകിലേക്ക് വലിച്ച്പിടിച്ച്, കൂട്ടത്തിലെ ഏറ്റവും പ്രൊഫഷണലായ വ്യക്തി മൂർച്ചയുള്ള കത്തി ഉപയോഗിച്ച് അഞ്ച് ഇഞ്ച് ആഴത്തിൽ ഇടത്തെ നെഞ്ചിലോ മർമ്മത്തിലോ,(നെഞ്ചിൻകൂടിനും വയറിന്റെ തുടക്കത്തിനും നടുവിലായുള്ള ഭാഗം) അതുമല്ലേൽ പൊക്കിളിന് മുകളിലായോ പൊക്കിളിന് താഴ് ഭാഗത്ത് ഇടത് വശത്തോ കുത്തുന്ന രീതിയാണ് ഇവർ ഉപയോഗിച്ച് വരുന്നത്. കൊലയാളി സംഘത്തിൽ കണ്ണൂരിൽ നിന്നുള്ളവർ അടക്കം ഉണ്ടെന്ന സൂചനയുണ്ട്.
ഉയർന്ന താപനിലയിൽ ചൂടാക്കിയെടുക്കുന്ന കത്തി
നെഞ്ചിൻകൂടിനും പൊക്കിളിനും ഇടയിലുള്ള ഭാഗത്ത് കുത്തുകയാണേൽ, അഞ്ച് സെന്റിമീറ്റർ ആഴത്തിൽ കുത്തിയതിന് ശേഷം കത്തി അർധവൃത്താകൃതിയിൽ ഉള്ളിലിട്ട് തിരിച്ചാണ് പുറത്തേക്ക് വലിച്ചെടുക്കുന്നത്.ഉയർന്ന താപനിലയിൽ വരെ ചൂടാക്കിയാണ്, എട്ട് സെന്റിമീറ്റർ നീളമുള്ള, അഗ്രഭാഗത്തോട് അടുക്കുന്തോറും വളഞ്ഞിരിക്കുന്ന(എസ് കത്തിയല്ല) ഈ കത്തി നിർമ്മിക്കുന്നത്. ബ്ലേഡിനെക്കാളും കുറച്ചകൂടി മാത്രമേ ഈ കത്തിക്ക് കട്ടിയുണ്ടാവൂ.
അതായത്, കുത്തുകൊണ്ട ഭാഗത്ത്, പരമാവധി മൂന്ന് സെന്റിമീറ്റർ വീതിയിൽ ഉള്ള നേരിയ മുറിവ് മാത്രമേ പുറത്ത് കാണാൻ ഉണ്ടാകു. പക്ഷെ ആന്തരികാവയവങ്ങൾ പൂർണ്ണമായോ, ഭാഗികമായോ മുറിഞ്ഞിരിക്കും. കുത്തിയ കത്തി രണ്ട് സെക്കന്റിനുള്ളിൽ പുറത്ത് വന്നിട്ടുമുണ്ടാകുക. കുത്ത് കിട്ടിയ വ്യക്തി അത് മനസ്സിലാക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിക്കാം. അർധവൃത്താകൃതിയിലുള്ള കത്തിയുടെ കറക്കലാണ് ആന്തരികാവയവങ്ങളെ തകർത്തുകളയുന്നതെന്നാണ്, ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്തിട്ടുള്ള പൊലീസ് സർജ്ജൻ പങ്കുവെയ്ക്കുന്ന വിവരം.
ഇതിൽ ആദ്യത്തെ രണ്ട് കുത്ത് കിട്ടിയാൽ മിനുട്ടുകൾക്ക് ഉള്ളിൽ മരണം സംഭവിക്കും. മൂന്നാമത്തെ കുത്തിൽ ആന്തിരകവയവങ്ങൾ ഭാഗിഗമായോ പൂർണ്ണമായോ തകരും. പ്രധാനമായും കരൾ,. ധമനികൾ എന്നിവയെ ഫോക്കസ് ചെയ്താണ് ഈ രീതി ഉപയോഗിക്കുന്നത്. കൈകൾ പുറകോട്ട് പിടിച്ചുവെയ്ക്കുന്നതിനിടയിൽ ഇര, വലിയ രീതിയിൽ പ്രതിരോധിച്ചാൽ ഇതിൽ ആദ്യത്തെ രണ്ട് കുത്തുകൾക്കും ബുദ്ധിമുട്ടാണ്. അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി അർജുനേയും, കണ്ണൂരിൽ കൊല്ലപ്പെട്ട സച്ചിൻ ഗോപാലിനേയും ഇതേ രീതിയാണ് ഉപയോഗിച്ചാണ് ആക്രമിച്ചത്.
കില്ലർ സ്ക്വാഡുകളും ആയുധ പരിശീലനവും
ചിലയിടങ്ങളിൽ സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചുള്ള ആക്രമണവും ഇവർ നടത്തി വരുന്നുണ്ട്. വിരലിനിടയിൽ ഒളിപ്പിച്ച് വരുന്ന ബ്ലേഡ് കൊണ്ട് സെക്കന്റുകൾ മാത്രം നീളുന്ന, വയറിന് നേരെയുള്ള വിശിയെടുക്കുന്ന ഒരു വര. രണ്ട് സെൻരിമീറ്റർ വരെ ആഴത്തിൽ ഉണ്ടാകുന്ന ഈ മുറിവുകൾ, ആന്തരികവയവങ്ങൾ പുറത്തേക്ക് വരുന്നതിന് കാരണമാകും. കഴിഞ്ഞ വർഷം കണ്ണൂരിൽ ഇത്തരം മൂന്ന് ആക്രമണങ്ങൾ എൻഡിഎഫ് നടത്തിയിട്ടുണ്ട്.
ഓടുന്ന വ്യക്തിയുടെ കാലിൽ ലെഗ്-വി കട്ട് ചെയ്യുന്നതിനുള്ള പരിശീലനത്തിനായാണ്, ഓടുന്ന ബൈക്കിന്റെ പുറകിലിരുന്ന്, പട്ടിയുടെ കാല് വെട്ടി പരിശീലിച്ചിരുന്നതെന്നാണ്, പൊലീസ് അന്വേഷണങ്ങളിൽ നിന്ന് വ്യക്തമായത്. ഒടുന്ന പട്ടിയുടെ മുന്നിലെ കാൽ, ബൈക്ക് ഉള്ളതിന്റെ എതിർ വശത്തെ കാൽ എന്ന നിലയിലാണ് പരിശീലന സമയങ്ങളിൽ ടാസ്ക് നൽകുക. കണ്ണൂർ ജില്ലയിലെ പിണറായിക്ക് അടുത്ത് ഏതാനം ദിവസങ്ങൾക്ക് മുമ്പ് വാളുകൊണ്ട് വെട്ടിയ നിലയിൽ പട്ടികളെ കണ്ടതായി റിപ്പോർ്ട്ടുണ്ട്. നാറാത്ത് ആയുധ പരിശീലന കേന്ദ്രത്തിലെ റെയ്ഡിൽ നിന്ന് പുല്ലും കമ്പും കൊണ്ട് നിർമ്മിച്ച മനുഷ്യരൂപങ്ങളും, കൊലപാതക പരിശീലനത്തിനായി തയ്യാറാക്കിയതായി കണ്ടെത്തിയിരുന്നു.ഇത്തരം ആയുധപരിശീലന ക്യാമ്പുകളിൽവെച്ച് എൻഡിഎഫ് എന്തിനും തയ്യാറായ കില്ലർ സ്്്ക്വാഡുകളും രൂപീകരിച്ചിട്ടുണ്ട്.
എൻ.ഡി.എഫും പോപ്പുലർ ഫ്രണ്ടും ചെയ്യുന്ന കൊലപാതകങ്ങൾ പൂർണ്ണമായും ജില്ലാ നേതൃത്വത്തിന്റെ അറിവോടെയായിരിക്കും എന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. അഭിമന്യുവിന്റെ കൊലപാതകം നടന്നതും കൃത്തമായ ഉന്നത ഗൂഢാലോചനയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ആദിലിന്റെ മൊഴി. സ്ഥലത്ത് സംഘടിച്ച് മാരകായുധങ്ങളുമായി പ്രതികൾ എത്തി. കാമ്പസുകളെ വിറപ്പിക്കുന്ന വിധത്തിലുള്ള പദ്ധതി കാമ്പസ് ഫ്രണ്ട് തയ്യാറാക്കിയെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Stories you may Like
- 'ഗവർണറാരാ രാജാവോ, ആരിഫ് ഖാനെ തെമ്മാടി, ഇറങ്ങിവാടാ തെമ്മാടി'
- സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് പാലക്കാട് വി.കെ. ശ്രീകണ്ഠനായി ചുവരെഴുത്ത്
- സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേ ടി എൻ പ്രതാപന്റെ പേരിൽ ചുവരെഴുത്ത്
- 'പ്രതാപൻ തുടരും, പ്രതാപത്തോടെ': ടി.എൻ.പ്രതാപനായി തൃശൂരിൽ വീണ്ടും ചുവരെഴുത്ത്
- കേരളവർമ്മ കോളേജിൽ എസ് എഫ് ഐയെ തുരത്തിയത് അഡ്വ. മാത്യു കുഴൽനാടന്റെ പോരാട്ടവീര്യം
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്