Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എസ്എഫ്‌ഐക്കാർ ചുവരെഴുത്ത് മായ്ച്ചാൽ വീണ്ടും എഴുതാൻ ഉറപ്പിച്ചാണ് കാമ്പസിൽ എത്തിയത്; അടിച്ചാൽ തിരിച്ചടിക്കാൻ നിർദ്ദേശം ഉണ്ടായിരുന്നു; അതുപ്രകാരം കാമ്പസ് ഫ്രണ്ടുകാർ മഹാരാജാസിൽ എത്തിയത് വേണ്ടിവന്നാൽ കൊല്ലാൻ ഉറപ്പിച്ചു കഠാരയും കൈയിലേന്തി; പൊലീസ് പിടിയിലായ കൊലയാളി ആദിലിന്റെ മൊഴിയിൽ തെളിയുന്നത് അഭിമന്യു വധത്തിലെ ക്രിമിനൽ ഗൂഢാലോചന: കാമ്പസുകളെ കൊലക്കളമാക്കാൻ മതശക്തികൾ കോപ്പുകൂട്ടിയെന്നും

എസ്എഫ്‌ഐക്കാർ ചുവരെഴുത്ത് മായ്ച്ചാൽ വീണ്ടും എഴുതാൻ ഉറപ്പിച്ചാണ് കാമ്പസിൽ എത്തിയത്; അടിച്ചാൽ തിരിച്ചടിക്കാൻ നിർദ്ദേശം ഉണ്ടായിരുന്നു; അതുപ്രകാരം കാമ്പസ് ഫ്രണ്ടുകാർ മഹാരാജാസിൽ എത്തിയത് വേണ്ടിവന്നാൽ കൊല്ലാൻ ഉറപ്പിച്ചു കഠാരയും കൈയിലേന്തി; പൊലീസ് പിടിയിലായ കൊലയാളി ആദിലിന്റെ മൊഴിയിൽ തെളിയുന്നത് അഭിമന്യു വധത്തിലെ ക്രിമിനൽ ഗൂഢാലോചന: കാമ്പസുകളെ കൊലക്കളമാക്കാൻ മതശക്തികൾ കോപ്പുകൂട്ടിയെന്നും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മഹാരാജാസ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതകത്തിൽ കൃത്യമായ ഗൂഢാലോചന നടന്നുവെന്ന് തെളിയുന്നു. വളരെ ആസൂത്രിതമായി തന്നെയാണ് അഭിമന്യുവിനെ കൊലപ്പെടുത്താൻ കൊലയാളി സംഘം ഇറങ്ങിത്തിരിച്ചതെന്നാണ് വ്യക്തമാകുന്നത്. ഇതിന് വേണ്ടി കാമ്പസ് ഫ്രണ്ടിന്റെയും പോപ്പുലർ ഫ്രണ്ടിന്റെയും നേതൃതലത്തിൽ തന്നെ ഗൂഢാലോചന നടന്നുവെന്നും വ്യക്തമായി. കൊലയാളി സംഘത്തിൽ ഉണ്ടായിരുന്നവർ ആയുധം ഉപയോഗിക്കാൻ കൃത്യമായി പരിശീലനം ലഭിച്ചവരാണെന്നുമാണ് പിടിയിലായ ആലുവ സ്വദേശി ആദിലിന്റെ മൊഴിയിൽ തെളിയുന്നത്.

ചുവരെഴുത്തിനെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിനും കൊലപാതകത്തിനും ഇടയാക്കിയത്. കാമ്പസ് ഫ്രണ്ട് എഴുതിയ ചുവരെഴുത്തിന് പുറത്തായി എസ്എഫ്‌ഐക്കാർ എഴുതിയാൽ എതിർക്കാൻ ഉറപ്പിച്ചു തന്നെയായിരുന്നു കാമ്പസ് ഫ്രണ്ട് പ്രവർത്തകർ എത്തിയത്. എന്തിനും തയ്യാറായി കൊല്ലാനും ഉറപ്പിച്ചു കൊണ്ടെത്തിയ സംഘം അഭിമന്യുവിനെയും അർജുനെയും ആക്രമിക്കുയയായിരുന്നു. എസ്എഫ്‌ഐക്കാർ ചുവരെഴുത്ത് മായിച്ചാൽ വീണ്ടും എഴുതാനായിരുന്നു കാമ്പസ് ഫ്രണ്ട് തീരുമാനം.

എതിർത്താൽ തിരിച്ചടിക്കാനും തീരുമാനിച്ചിരുന്നു. അതിനാൽ സംഘടിച്ചാണ് എത്തിയത്.എന്തു വില കൊടുത്തും ചുവരെഴുതാനായിരുന്നു തീരുമാനം. എസ് എഫ് ഐ ക്ക് വഴങ്ങേണ്ടെന്ന് തീരുമാനിച്ചിരുന്നു. അടിച്ചാൽ തിരിച്ചടിക്കുമെന്നായിരുന്നു നിർദ്ദേശം അതിനാൽ പലരും കൈവശം ആയുധം കരുതിയിരുന്നുവെന്ന് ആദിൽ മൊഴി നൽകി. ആലുവ സ്വദേശിയായ ആദിൽ കാമ്പസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗമാണ്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളെ പൊലീസ് പിടികൂടുന്നത് ഇതാദ്യമായിട്ടാണ്.

ഇയാളുടെ മൊഴിയുടെയും അഭിമന്യുവിനൊപ്പം കുത്തേറ്റ സുഹൃത്ത് അർജുന്റെ മൊഴിയും വ്യക്തമാക്കുന്നത് സംഘടിതമായി നടന്ന ആക്രമണത്തിലേക്ക് തന്നെയാണ്. അർജുന്റെ മൊഴി ഇപ്രകാരമാണ്: 'ഒറ്റക്കുത്തിനു വീണുപോയി ഞാൻ. എട്ടടിയോളം മുന്നിലായിരുന്നു അപ്പോൾ അഭിമന്യു. ആദ്യം എന്നെ കുത്തിയശേഷമാണ് അഭിമന്യുവിനെ ആക്രമിച്ചത്. ആഴ്ന്നിറങ്ങിയ കഠാര അയാൾ വലിച്ചൂരിയപ്പോൾ അവൻ നെഞ്ചു പൊത്തിപ്പിടിച്ചു. ബൈക്കിനു പിന്നിലിരുന്ന രണ്ടുപേരാണ് ഓടിയടുത്ത് കഠാര പ്രയോഗിച്ചത്. ഞങ്ങൾ അപ്പോഴും ചുവരെഴുത്തിലാണു ശ്രദ്ധിച്ചിരുന്നത്. വണ്ണംകൂടി പൊക്കം കുറഞ്ഞയാളാണ് എന്നെ കുത്തിയത്. അഭിമന്യുവിനെ കുത്തിയതു രണ്ടാമത്തെ ബൈക്കിൽ വന്നയാളാണെന്നു തോന്നുന്നു. രണ്ടുപേരെയും കുത്തിയത് ഒരാളാണെന്നു കരുതുന്നില്ല'- അർജുൻ പറഞ്ഞു.

ജൂലൈ ഒന്നിന് രാത്രിയാണ് എസ്ഡിപിഐ ക്യാമ്പസ് ഫ്രണ്ട് കൊലയാളികൾ മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകരെ മാരകായുധങ്ങളുമായി ആക്രമിച്ചത്. അപകടനില തരണം ചെയ്യാൻ ആശുപത്രിയിൽ അർജ്ജുന് പതിമൂന്ന് ദിവസം വേണ്ടിവന്നു. എൻ.ഡി.എഫ് മുമ്പ് കണ്ണൂർ നഗരത്തിൽ നടത്തിയ എബിവിപി പ്രവർത്തകരായ സച്ചിൻ ഗോപാൽ, വിശാൽ, കണ്ണൂർ- ഉരുവച്ചാലിലെ സിപിഎം പ്രവർത്തകൻ സജീവൻ എന്നിവരുടെ കൊലപാതകങ്ങക്ക് സമാനമായ രീതിയിലുള്ളവയാണ് കാമ്പസ് ഫ്രണ്ട് -എൻഡിഎഫ് പ്രവർത്തകർ അഭിമന്യുവിനെയും ആക്രമിച്ചത്.

എൻ.ഡി.എഫ് ഒഴികെ മറ്റാരും ഒറ്റക്കുത്തുകൊലപാതകങ്ങൾ കാര്യമായി ചെയ്തിട്ടില്ലെന്നാണ് പൊലീസ് നിഗമനത്തിലായിരുന്നു പൊലീസ്. ആ നിഗമനം ശരിയാകുകയും ചെയ്തു. ഒരു കൂട്ടം ആളുകൾ ഇരയെ പൂർണ്ണമായും കവർ ചെയ്ത് നിൽക്കുമ്പോൾ ഇരയെ കൈകൾ പുറകിലേക്ക് വലിച്ച്പിടിച്ച്, കൂട്ടത്തിലെ ഏറ്റവും പ്രൊഫഷണലായ വ്യക്തി മൂർച്ചയുള്ള കത്തി ഉപയോഗിച്ച് അഞ്ച് ഇഞ്ച് ആഴത്തിൽ ഇടത്തെ നെഞ്ചിലോ മർമ്മത്തിലോ,(നെഞ്ചിൻകൂടിനും വയറിന്റെ തുടക്കത്തിനും നടുവിലായുള്ള ഭാഗം) അതുമല്ലേൽ പൊക്കിളിന് മുകളിലായോ പൊക്കിളിന് താഴ് ഭാഗത്ത് ഇടത് വശത്തോ കുത്തുന്ന രീതിയാണ് ഇവർ ഉപയോഗിച്ച് വരുന്നത്. കൊലയാളി സംഘത്തിൽ കണ്ണൂരിൽ നിന്നുള്ളവർ അടക്കം ഉണ്ടെന്ന സൂചനയുണ്ട്.

ഉയർന്ന താപനിലയിൽ ചൂടാക്കിയെടുക്കുന്ന കത്തി

നെഞ്ചിൻകൂടിനും പൊക്കിളിനും ഇടയിലുള്ള ഭാഗത്ത് കുത്തുകയാണേൽ, അഞ്ച് സെന്റിമീറ്റർ ആഴത്തിൽ കുത്തിയതിന് ശേഷം കത്തി അർധവൃത്താകൃതിയിൽ ഉള്ളിലിട്ട് തിരിച്ചാണ് പുറത്തേക്ക് വലിച്ചെടുക്കുന്നത്.ഉയർന്ന താപനിലയിൽ വരെ ചൂടാക്കിയാണ്, എട്ട് സെന്റിമീറ്റർ നീളമുള്ള, അഗ്രഭാഗത്തോട് അടുക്കുന്തോറും വളഞ്ഞിരിക്കുന്ന(എസ് കത്തിയല്ല) ഈ കത്തി നിർമ്മിക്കുന്നത്. ബ്ലേഡിനെക്കാളും കുറച്ചകൂടി മാത്രമേ ഈ കത്തിക്ക് കട്ടിയുണ്ടാവൂ.

അതായത്, കുത്തുകൊണ്ട ഭാഗത്ത്, പരമാവധി മൂന്ന് സെന്റിമീറ്റർ വീതിയിൽ ഉള്ള നേരിയ മുറിവ് മാത്രമേ പുറത്ത് കാണാൻ ഉണ്ടാകു. പക്ഷെ ആന്തരികാവയവങ്ങൾ പൂർണ്ണമായോ, ഭാഗികമായോ മുറിഞ്ഞിരിക്കും. കുത്തിയ കത്തി രണ്ട് സെക്കന്റിനുള്ളിൽ പുറത്ത് വന്നിട്ടുമുണ്ടാകുക. കുത്ത് കിട്ടിയ വ്യക്തി അത് മനസ്സിലാക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിക്കാം. അർധവൃത്താകൃതിയിലുള്ള കത്തിയുടെ കറക്കലാണ് ആന്തരികാവയവങ്ങളെ തകർത്തുകളയുന്നതെന്നാണ്, ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്തിട്ടുള്ള പൊലീസ് സർജ്ജൻ പങ്കുവെയ്ക്കുന്ന വിവരം.

ഇതിൽ ആദ്യത്തെ രണ്ട് കുത്ത് കിട്ടിയാൽ മിനുട്ടുകൾക്ക് ഉള്ളിൽ മരണം സംഭവിക്കും. മൂന്നാമത്തെ കുത്തിൽ ആന്തിരകവയവങ്ങൾ ഭാഗിഗമായോ പൂർണ്ണമായോ തകരും. പ്രധാനമായും കരൾ,. ധമനികൾ എന്നിവയെ ഫോക്കസ് ചെയ്താണ് ഈ രീതി ഉപയോഗിക്കുന്നത്. കൈകൾ പുറകോട്ട് പിടിച്ചുവെയ്ക്കുന്നതിനിടയിൽ ഇര, വലിയ രീതിയിൽ പ്രതിരോധിച്ചാൽ ഇതിൽ ആദ്യത്തെ രണ്ട് കുത്തുകൾക്കും ബുദ്ധിമുട്ടാണ്. അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി അർജുനേയും, കണ്ണൂരിൽ കൊല്ലപ്പെട്ട സച്ചിൻ ഗോപാലിനേയും ഇതേ രീതിയാണ് ഉപയോഗിച്ചാണ് ആക്രമിച്ചത്.

കില്ലർ സ്‌ക്വാഡുകളും ആയുധ പരിശീലനവും

ചിലയിടങ്ങളിൽ സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചുള്ള ആക്രമണവും ഇവർ നടത്തി വരുന്നുണ്ട്. വിരലിനിടയിൽ ഒളിപ്പിച്ച് വരുന്ന ബ്ലേഡ് കൊണ്ട് സെക്കന്റുകൾ മാത്രം നീളുന്ന, വയറിന് നേരെയുള്ള വിശിയെടുക്കുന്ന ഒരു വര. രണ്ട് സെൻരിമീറ്റർ വരെ ആഴത്തിൽ ഉണ്ടാകുന്ന ഈ മുറിവുകൾ, ആന്തരികവയവങ്ങൾ പുറത്തേക്ക് വരുന്നതിന് കാരണമാകും. കഴിഞ്ഞ വർഷം കണ്ണൂരിൽ ഇത്തരം മൂന്ന് ആക്രമണങ്ങൾ എൻഡിഎഫ് നടത്തിയിട്ടുണ്ട്.

ഓടുന്ന വ്യക്തിയുടെ കാലിൽ ലെഗ്-വി കട്ട് ചെയ്യുന്നതിനുള്ള പരിശീലനത്തിനായാണ്, ഓടുന്ന ബൈക്കിന്റെ പുറകിലിരുന്ന്, പട്ടിയുടെ കാല് വെട്ടി പരിശീലിച്ചിരുന്നതെന്നാണ്, പൊലീസ് അന്വേഷണങ്ങളിൽ നിന്ന് വ്യക്തമായത്. ഒടുന്ന പട്ടിയുടെ മുന്നിലെ കാൽ, ബൈക്ക് ഉള്ളതിന്റെ എതിർ വശത്തെ കാൽ എന്ന നിലയിലാണ് പരിശീലന സമയങ്ങളിൽ ടാസ്‌ക് നൽകുക. കണ്ണൂർ ജില്ലയിലെ പിണറായിക്ക് അടുത്ത് ഏതാനം ദിവസങ്ങൾക്ക് മുമ്പ് വാളുകൊണ്ട് വെട്ടിയ നിലയിൽ പട്ടികളെ കണ്ടതായി റിപ്പോർ്ട്ടുണ്ട്. നാറാത്ത് ആയുധ പരിശീലന കേന്ദ്രത്തിലെ റെയ്ഡിൽ നിന്ന് പുല്ലും കമ്പും കൊണ്ട് നിർമ്മിച്ച മനുഷ്യരൂപങ്ങളും, കൊലപാതക പരിശീലനത്തിനായി തയ്യാറാക്കിയതായി കണ്ടെത്തിയിരുന്നു.ഇത്തരം ആയുധപരിശീലന ക്യാമ്പുകളിൽവെച്ച് എൻഡിഎഫ് എന്തിനും തയ്യാറായ കില്ലർ സ്്്ക്വാഡുകളും രൂപീകരിച്ചിട്ടുണ്ട്.

എൻ.ഡി.എഫും പോപ്പുലർ ഫ്രണ്ടും ചെയ്യുന്ന കൊലപാതകങ്ങൾ പൂർണ്ണമായും ജില്ലാ നേതൃത്വത്തിന്റെ അറിവോടെയായിരിക്കും എന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. അഭിമന്യുവിന്റെ കൊലപാതകം നടന്നതും കൃത്തമായ ഉന്നത ഗൂഢാലോചനയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ആദിലിന്റെ മൊഴി. സ്ഥലത്ത് സംഘടിച്ച് മാരകായുധങ്ങളുമായി പ്രതികൾ എത്തി. കാമ്പസുകളെ വിറപ്പിക്കുന്ന വിധത്തിലുള്ള പദ്ധതി കാമ്പസ് ഫ്രണ്ട് തയ്യാറാക്കിയെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP