എസ്ഡിപിഐ നേതാക്കളെ വിട്ടയച്ചു; കസ്റ്റഡിയിൽ എടുത്തത് ഹാദിയ കേസിലെ ഹൈക്കോടതി മാർച്ചുമായി ബന്ധപ്പെട്ടെന്ന് പുറത്തിറങ്ങിയ നേതാക്കൾ; കൊലപാതകത്തെ ന്യായീകരിക്കാത്ത എസ്ഡിപിഐക്കാരെ പിടിക്കുന്നത് പാർട്ടിക്കുണ്ടാക്കിയ ഡാമേജ് വളരെ വലുതാണെന്ന് അബ്ദുൾ മജീദ് ഫൈസി; ഹർത്താലിനെ നേരിടുമെന്ന് ഡിജിപിയും വ്യക്തമാക്കിയതോടെ പ്രഖ്യാപിച്ച ഹർത്താൽ പിൻവലിച്ച് എസ്ഡിപിഐ; ജനവികാരം എതിരാണെന്ന് മനസിലാക്കിയ പിന്മാറ്റത്തോടെ പൊളിയുന്നത് 'മുസ്ലിം സമുദായവേട്ട' ആരോപിച്ച് വിദ്വേഷം വിതയ്ക്കാനുള്ള ശ്രമങ്ങളും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: അഭിമന്യു കൊലപാതക കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എസ്ഡിപിഐ നേതാക്കളെ പൊലീസ് വിട്ടയച്ചു. എറണാകുളം പ്രസ് ക്ലബിൽ വാർത്താസമ്മേളനം നടത്തി പുറത്തിറങ്ങിയ ശേഷം എറണാകുളം സെൻട്രൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്. പൊലീസ് പല കാര്യങ്ങളും പാർട്ടി സംസ്ഥാന നേതാക്കളിൽ നിന്നും ചോദിച്ചറിഞ്ഞുവന്നാണ് സൂചന. അതേസമയം പുറത്തിറങ്ങിയ നേതാക്കൾ സംഭവത്തെ കുറിച്ച് മറ്റൊരു കാര്യമാണ്. തങ്ങളെ കസ്റ്റഡിയിൽ എടുത്തത് അഭിമന്യു കൊലപാതകവുമായി ബന്ധപ്പെട്ടല്ലെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൾ മജീദ് ഫൈസി പറഞ്ഞു.
പൊലീസ് ഞങ്ങളോട് പറഞ്ഞിരിക്കുന്നത്, ഹൈക്കോടതി മാർച്ചിൽ നിങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനു വേണ്ടിയാണ് കസ്റ്റഡിയിൽ എടുത്തതെന്നാണെന്നും ഫൈസി പറഞ്ഞു. വാർത്താസമ്മേളനം നടത്തിയപ്പോൾ ഞങ്ങൾ പറഞ്ഞത് അഭിമന്യു കൊലക്കേസിൽ പ്രതികളെ പിടികൂടുന്നതിനപ്പുറം ചില രാഷ്ട്രീയതാൽപ്പര്യത്തോടെ സിപിഐഎം പെരുമാറുന്നു എന്നാണ്. ഇത് ശരിയാണെന്ന് വാർത്താസമ്മേളനം കഴിഞ്ഞിറങ്ങിയപ്പോൾ തന്നെ അറസ്റ്റ് ചെയ്തതിലൂടെ വ്യക്തമാകുന്നുവെന്നും ഫൈസി പറഞ്ഞു.
പൊലീസ് ഞങ്ങളോട് പറഞ്ഞിരിക്കുന്നത്, ഹൈക്കോടതി മാർച്ചിൽ നിങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനുവേണ്ടിയാണ് എന്നാണ്. തങ്ങളെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയെ വല്ലാത്ത നാണക്കേട് എന്നേ പറയാനുള്ളൂ. ഈ സംസ്ഥാനത്ത് പരസ്യമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന ആളുകളാണ് ഞങ്ങൾ. ഹൈക്കോടതി മാർച്ചിനു ശേഷം രണ്ടുതവണ എറണാകുളം പ്രസ് ക്ലബിൽ നടത്തിയയാളാണ് ഞാൻ. ഇതിനു വളരെ മുമ്പേ ഹൈക്കോടതി മാർച്ചിന്റെ പേരിൽ പരിശോധന നടത്താമായിരുന്നു. ഇപ്പോൾ ചെയ്യുന്നത് സിപിഐഎമ്മിന് എസ്ഡിപിഐയെ മോശമായി ചിത്രീകരിക്കാനുള്ള ഒത്താശയാണെ്ന്നും ഫൈസി പറഞ്ഞു.
അഭിമന്യു കേസിൽ അറസ്റ്റിലാണ്, കസ്റ്റഡിയിലാണ് എന്ന വാർത്ത വരുത്താനാണ് പൊലീസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ പൊലീസുമായി സഹകരിക്കാൻ തയ്യാറാണ്. ഡിജിപിയെ കഴിഞ്ഞയാഴ്ച നേരിട്ട് കണ്ടവരാണ് ഞങ്ങൾ. ഡിജിപിയെ ഓഫീസിൽ ചെന്ന് കണ്ടിരുന്നു. പരസ്യമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആളുകളെ ഇങ്ങനെ ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതമാണ്. പൊലീസിനെ ഞങ്ങൾ കുറ്റം പറയുന്നില്ല. അനാവശ്യമായി സീൻ ഉണ്ടാക്കരുതെന്ന് പൊലീസിനോട് പറഞ്ഞിരുന്നു.
അതേസമയം കസ്റ്റഡിയിൽ എടുത്തതിന്റെ പേരിൽ ആഹ്വാനം ചെയ്ത ഹർത്താൽ പിൻവലിക്കുമോ എന്നത് ആലോചിച്ചിട്ട് പറയാമെന്നും ഫൈസി പറഞ്ഞു വിട്ടയച്ചു എന്നത് ശരിയാണ് എന്നാൽ പാർട്ടി ഒരിക്കലും ന്യായീകരിക്കാത്ത-കൊലപാതകത്തിൽ എസ്ഡിപിഐക്കാരെ പിടിക്കുന്നത് പാർട്ടിക്കുണ്ടാക്കിയ ഡാമേജ് വളരെ വലുതാണ്. പൊലീസ് പിടിച്ചതിലുള്ള അപമാനം കൊണ്ടുള്ള ഹർത്താലല്ല. പ്രതിഷേധമാണ്. പാർട്ടിയെ ജനങ്ങൾക്കിടയിൽ അപമാനിക്കാനുള്ള നീക്കത്തിനെതിരെയാണ് ഹർത്താൽ. അഭിമന്യു കേസിൽ അറസ്റ്റിലായവർക്ക് എസ്ഡിപിഐക്ക് പ്രതികളുമായി ഒരു ബന്ധവുമില്ല. മുഹമ്മദ് എസ്ഡിപിഐയുടെ ബ്രാഞ്ച് സെക്രട്ടറിയല്ല. സമ്മേളനങ്ങളിൽ എല്ലാവരും പങ്കെടുക്കുമെന്നും ഫൈസി പറഞ്ഞു.
എസ്ഡിപിഐ ജനറൽ സെക്രട്ടറി പി അബ്ദുൾ ഹമീദ്, പ്രസിഡന്റ് അബ്ദുൾ മജീദ് ഫൈസി എന്നിവരെയായരുന്നു പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നത്. കൊച്ചിയിൽ ഇവർ വാർത്താ സമ്മേളനം കഴിഞ്ഞ് ഇറങ്ങിയപ്പോൾ ആണ് പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. വൈസ് പ്രസിഡന്റ് എം.കെ. മനോജ്കുമാർ, ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ, ജില്ലാ പ്രസിഡന്റ് വി.കെ. ഷൗക്കത്തലി എന്നിവർക്കു പുറമെ ഇവർ വന്ന മൂന്നു വാഹനങ്ങളുടെ ഡ്രൈവർമാരെയും പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചിരുന്നു.
കസ്റ്റഡിയിൽ എഠുത്തതോടെ സ്ഥലത്ത് വൻ പൊലീസ് സന്നാഹവും ഉണ്ടായിരുന്നു. അഭിമന്യു കേസുമായി ബന്ധപ്പെട്ട് വലിയ തോതിൽ വ്യാജപ്രചരണങ്ങൾ എസ്ഡിപിഐ നടത്തുന്നു എന്നാണ് പൊലീസിന്റെ ആരോപണം. കേസുമായി ബന്ധപ്പെട്ട അറസ്റ്റുകളെ എസ്ഡിപിഐ ദുർവ്യാഖ്യാനിച്ച് സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചു എന്നതുൾപ്പടെയാണ് പൊലീസ് പറയുന്നത്. കൊലപാതകികളെ പിടികൂടാൻ ശ്രമിച്ചതിനെ പൊലീസ് ന്യൂനപക്ഷ വേട്ട നടത്തുന്നു എന്നുൾപ്പടെയായിരുന്നു വിശദീകരണം. എസ്ഡിപിഐയുടെ പ്രചരണം വർഗീയ കലാപത്തിന് വഴിവെക്കുമെന്ന വിലയിരുത്തലിലാണ് പൊലീസ്.
അതേസമയം നാളെ എസ്ഡിപിഐ ആഹ്വാനം ചെയ്ത ഹർത്താലിനെ പൊതുസമൂഹം അവഗണിക്കണമെന്ന ആവശ്യവും ശക്തമാണ്. ഹർത്താൽ പ്രഖ്യാപനത്തെ പരിഹസിച്ചു കൊണ്ട് സൈബർ ലോകവും ജനങ്ങളും രംഗത്തെത്തിയതോടെ 'മുസ്ലിം സമുദായവേട്ട' ആരോപിച്ച് ജനപിന്തുണ ആർജ്ജിക്കാനുള്ള ശ്രമങ്ങളെയും പൊലീസ് നടപടിയെ ഇകഴ്ത്താനുമുള്ള എസ്ഡിപിഐയുടെ ശ്രമങ്ങളുമാണ് പൊളിയുന്നത്. നാളത്തെ ഹർത്താൽ ആഹ്വാനം ബഹിഷ്ക്കരിക്കണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടു കഴിഞ്ഞു. ജനങ്ങൾക്ക് സംരക്ഷണം ഒരുക്കുമെന്ന് പൊലീസും വ്യക്തമാക്കി കഴിഞ്ഞു. സംസ്ഥാന നേതാക്കളെ കസ്്റ്റഡിയിൽ എടുത്തതോടെ അഭിമന്യുവിന്റെ കൊലയാളി സംഘത്തിലെ മറ്റ് പ്രതികളെയും പിടികൂടാൻ സാധിക്കുമെന്ന പ്രതീക്ഷയുമുണ്ട്.
എസ്ഡിപിഐ-പോപ്പുലർ ഫ്രണ്ട് നേതാക്കളെ അഭിമന്യു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പിടികൂടുന്ന സാഹചര്യത്തിൽ അതിനെ മുസ്ലിം വേട്ടയാക്കി ചിത്രീകരിക്കാൻ തീവ്രശ്രമമാണ് നടക്കുന്നത്. എന്നാൽ, മുസ്സിം സമുദായത്തിലെ തന്നെ മറ്റുള്ളവരുടെ പിന്തുണയിൽ ഈ നീക്കങ്ങൾ പൊളിയുന്നുണ്ട്. കൊലയാളികൾക്ക് മേൽ പിടിവീഴുന്ന ഘട്ടം വന്നതോടെ ഇരവാദം ഉയർത്തി കേസിൽ നിന്നും രക്ഷപെടാനാണ് എസ്ഡിപിഐക്കാരുടെ ശ്രമം. ഈ മാസം 20ന് ജനസമ്പർക്ക യോഗങ്ങളും കുടുംബ സംഘങ്ങളും നടത്താനും തങ്ങളെ പൊലീസ് പീഡിപ്പിക്കുന്നു എന്നുള്ള രീതിയിൽ പ്രചാരണം നടത്താനുമാണ് സംഘടനയുടെ ശ്രമം. ഈ ശ്രമങ്ങളെ തുടക്കത്തിൽ തന്നെ ചെറുക്കാൻ പൊലീസിന് സാധിച്ചിട്ടുണ്ട്.
ജനരോഷം എതിരായപ്പോൾ പ്രഖ്യാപിച്ച ഹർത്താൽ പിൻവലിച്ച് എസ്ഡിപിഐ
കേരളത്തിൽ ജനവികാരം എതിരാണെന്ന് വ്യക്തമായതോടെ ഹർത്താൽ പിൻവലിച്ച് എസ്ഡിപിഐക്കാർ. ഹർത്താൽ പൊളിയുമെന്ന് കണ്ടാണ് ആഹ്വാനം പിൻവലിച്ചത്. ഹർത്താൽ തള്ളണമെന്ന ആഹ്വാനം സോഷ്യൽ മീഡിയയിൽ വ്യാപകമായിരുന്നു. മാത്രമാല്ല, ഡിജിപി അടക്കമുള്ളവർ ർത്താലിനെ നേരിടുമെന്നും വ്യക്തമാക്കുകയുണ്ടായി. ഇതോടെയാണ് സംഘടന ഹർത്താൽ ആഹ്വാനത്തിൽ നിന്നും പിന്മാറിയത്. എപ്പോൾ വേണമെങ്കിലും വീണ്ടും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാം എന്ന വ്യവസ്ഥയിലാണ് എസ്ഡിപിഐ നേതാക്കളെ ചോദ്യം ചെയ്തു വിട്ടയച്ചത്.
Stories you may Like
- തലപ്പാടിയിൽ എസ്ഡിപിഐക്ക് ബിജെപി പിന്തുണ കിട്ടിയെന്ന പേരിൽ വിവാദം
- എസ്ഡിപിഐയുടെ പരസ്യ പിന്തുണ കോൺഗ്രസിന് ദേശീതലത്തിലും വിനയാകുന്നു
- അഭിമന്യുവിനെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ്
- അഭിമന്യു വധക്കേസിലെ രേഖകൾ കാണാതായ സംഭവത്തിൽ ശക്തമായ അന്വേഷണം വേണം
- രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ അഭിമന്യു ഈശ്വരനെയും ആവേശ് ഖാനെയും ഉൾപ്പെടുത്തി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്