'ഒരു സ്റ്റാർ ഹോട്ടൽ സ്വന്തമായുണ്ടാകുന്നത് എന്തുകൊണ്ടും നല്ലതാണ്'; തിരുകേശപ്പള്ളി വരുമെന്ന് കരുതുന്നിടത്ത് നക്ഷത്ര ഹോട്ടലിനായി ഫണ്ട് സമാഹരണം; പരസ്യം കാന്തപുരത്തിന്റെ സിറാജ് പത്രത്തിലൂടെ; മെഗാ പ്രൊജക്ടായ ഹോട്ടൽ ആൻഡ് എക്സിബിഷൻ സെന്ററിനായി എപി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഷെയർ സമാഹരണം; ഹോട്ടൽ വരുന്നത് നോളജ് സിറ്റിയുടെ പ്രവേശനകവാടത്തിലെ അഞ്ചേക്കർ ഭൂമിയിൽ
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: തിരുകേശപ്പള്ളി വരുമെന്ന് കരുതപ്പെടുന്ന മർക്കസ് നോളജ് സിറ്റിക്കായി വീണ്ടും പണപ്പിരിവ്. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ സ്ഥാപനമായ നോളജ് സിറ്റിയിൽ വരാനിരിക്കുന്ന മെഗാ പ്രൊജക്ടായ സ്റ്റാർ ഹോട്ടലിനു വേണ്ടിയാണ് ഇപ്പോൾ ഷെയർസമാഹരണം തുടങ്ങിയിരിക്കുന്നത്. മുമ്പ് വിവിധ സമ്മേളനങ്ങളിലൂടെയും പിരിവുകളിലൂടെയുമായിരുന്നു നോളജ് സിറ്റിക്കും ഇതിൽ വരുന്ന സ്ഥാപനങ്ങൾക്കുമായി പണം സമാഹരിച്ചത്.എന്നാൽ കാന്തപുരത്തിന്റെ പത്രമായ 'സിറാജ്' ദിനപത്രത്തിലൂടെയാണ് ഹോട്ടൽ ആൻഡ് എക്സിബിഷൻ സെന്ററിനായി ് ഷെയർ സമാഹരണത്തിനുള്ള പരസ്യം പ്രസിദ്ധപ്പെടുത്തിയത്. മസ്ജിദുൽ ആസാർ എന്ന തിരുകേശപ്പള്ളിയും പള്ളിക്കായി പിരിച്ച നാൽപത് കോടിയും എവിടെയെന്ന ചോദ്യം ആറുവർഷത്തിനു ശേഷം കാന്തപുരത്തിന്റെ സംഘടനാ എതിരാളികളിൽ പലരും ഉയർത്തികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്രൊജക്ടിനായുള്ള ഷെയർ സമാഹരണം ആരംഭിച്ചിരിക്കുന്നത്.
2012 ഡിസംബർ 24-നാണ് നോളജ് സിറ്റിയുടെ ഉദ്ഘാടനം നടന്നത്. 1000 കോടി രൂപ ചെലവിൽ 300 ഏക്കർ സ്ഥലത്തായിരുന്നു ഈ പദ്ധതിക്ക് തുടക്കമിട്ടത്. ഇപ്പോൾ യൂനാനി മെഡിക്കൽ കോളേജ്, മർക്കസ് ലോ കോളേജ് തുടങ്ങിയ സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തനം നടത്തി വരുന്നുണ്ട്. ഘട്ടം ഘട്ടമായി മർക്കസിന്റെ മറ്റു സ്ഥാപനങ്ങൾ കൂടി ഇവിടെ ആരംഭിക്കാനാണ് പദ്ധതി. കൂടാതെ മസ്ജിദുൽ ആസാർ എന്ന പേരിൽ തിരുകേശപള്ളിയും ഇവിടെ തുടങ്ങുമെന്നും സൂചനയുണ്ട്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി ബന്ധപ്പെട്ടവർ സ്ഥിരീകരിച്ചിട്ടില്ല. വലിയ ഇസ്ലാമിക് ഹെറിറ്റേജിനൊപ്പം കൊമേഷ്യൽ ആൻഡ് എജ്യുക്കേഷണൽ കോപ്ലക്സ് ആണ് നോളജ് സിറ്റിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. കോടികളുടെ ഷെയർ നൽകിയും കച്ചവട, ഹോട്ടൽ സമുച്ചയം ഇവിടെ പടുത്തുയർത്തുന്നുണ്ട്. എൻജിനീയറിങ്ങ്, മെഡിസിൻ, സയൻസ്, മാനേജ്മെന്റ് കോളേജുകൾ, ആർട്ട് കോളേജ്, ഐ.റ്റി പരിശീലന പദ്ധതി, നിയമപഠന കോളേജ് , സ്പെഷ്യൽ സ്കൂൾ തുടങ്ങിയവ അടങ്ങുന്ന എഡ്യുക്കേഷൻ സിറ്റിയാണ് നോളജ് സിറ്റിയിലെ മറ്റു പദ്ധതികൾ. നഴ്സിങ്, മെഡിക്കൽ, ഫാർമസ്യൂട്ടിക്കൽ കോളെജുകൾ, ഗവേഷണ സൗകര്യങ്ങൾ എന്നിവയുള്ള ഹെൽത്ത് സിറ്റിയും ഇവിടെ സ്ഥാപിക്കാൻ പദ്ധതിയുണ്ട്.
'ഒരു സ്റ്റാർ ഹോട്ടൽ സ്വന്തമായുണ്ടാകുന്നത് എന്തുകൊണ്ടും നല്ലതാണ്.' എന്ന തലവാചകത്തോടെയാണ് ചൊവ്വാഴ്ചത്തെ സിറാജ് പത്രത്തിന്റെ ഒന്നാം പേജിൽ പരസ്യം നൽകിയിട്ടുള്ളത്. ഇപ്പോൾ നിക്ഷേപിക്കുന്നവർക്ക് ജുലൈ 31 വരെ സ്പെഷൽ ഓഫറുകളുള്ളതായും പരസ്യത്തിലുണ്ട്. നോളജ് സിറ്റിയുടെ പ്രവേശനകവാടത്തിലെ അഞ്ചേക്കർ ഭൂമിയിലാണ് ഫോർ സ്റ്റാർ നിലവാരത്തിലുള്ള ഹോട്ടൽ ആൻഡ് എക്സിബിഷൻ സെന്റർ വരുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളാണ് ഹോട്ടലിൽ ഒരുക്കുന്നത്. ഡിലക്സ് റൂമുകൾ, സ്യൂട്ട് റൂമുകൾ, ബിസിനസ് ഡെസ്ക്, ടൂർ ഡെസ്ക്, റസ്റ്റോറന്റ്, കോഫീ ഷോപ്പുകൾ, കിയോസ്കുകൾ, പാർക്കിങ് ബേ തുടങ്ങിയവ ഹോട്ടലിന്റെ ഭാഗമായുണ്ടാകുമെന്നും അധികൃതർ പറയുന്നു.
അന്താരാഷ്ട്ര അക്കാദമിക് സമ്മിറ്റുകളും വാണിജ്യ- വ്യാപാര സംഗമങ്ങളും സാംസ്കാരിക സമ്മേളനങ്ങളും ലോകോത്തര മികവോടെ സംഘടിപ്പിക്കുന്നതിന് എക്സിബിഷൻ സെന്റർ അരങ്ങൊരുക്കാനാണ് ഉദ്ദേശം. നോളജ് സിറ്റിയിലൂടെ ലോക മുസ്ലിം രാജ്യങ്ങളുടെ ഒത്തുചേരലുകൾക്കു എക്സിബിഷൻ സെന്റർ വേദിയാക്കാനും ലക്ഷ്യമുണ്ട്.2,000 പേർക്ക് ഇരിക്കാവുന്ന സൗകര്യങ്ങളോടെയാണ് എക്സിബിഷൻ സെന്ററിന്റെ പ്ലാൻ.കല്ലാട്ട് സിജെൻ ഗ്രൂപ്പാണ് പദ്ധതി സാക്ഷാത്കരിക്കുന്നത്. ഷെയർസമാഹരണ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ തിരു കേശപള്ളി എവിടെയെന്ന ചോദ്യവുമായാണ് കാന്തപുരത്തിന്റെ എതിരാളികൾ രംഗത്തെത്തിയിട്ടുള്ളത്. അതേസമയം പദ്ധതിയുടെ ഷെയർ സമാഹരണം രഹസ്യമായി മർക്കസ് അധികൃതർ മുഖേന നടക്കുന്നുണ്ടെന്നാണ് വിവരം. പത്രപരസ്യത്തിലൂടെ ഒഴികെയുള്ള പരസ്യ പിരിവുകൾ വേണ്ടെന്നാണ് മർക്കസ് മാനേജ്മെന്റിന്റെ ഇപ്പോഴത്തെ തീരുമാനം.
കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള മർകസുസ്സഖാഫത്തുസ്സുന്നിയ്യക്ക് കീഴിലാണ് മുടിപ്പള്ളിയെന്ന് വിളിപ്പേരുള്ള ഷെഹ്റെ മുബാറക് മസ്ജിദിന്് 2012ൽ കോഴിക്കോട് സ്വപ്നനഗരിയിൽ ശിലയിട്ടത്. നാൽപ്പതിനായിരത്തോളം പേരിൽ നിന്ന് ആയിരം രൂപ വീതവും പുറമേ മറ്റ് പിരിവുകളുമായി 40 കോടിയോളമാണ് സമാഹരിച്ചത്. പതിനായിരക്കണക്കിന് പ്രവർത്തകരെ സാക്ഷ്യം നിർത്തി ഉള്ളാൾ തങ്ങളാണ് ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചത്. അതുകഴിഞ്ഞ് ഇത്രകാലമായിട്ടും എവിടെയാണ് പള്ളിയും ഇസ്ലാമിക് ഹെറിറ്റേജ് വില്ലേജും വരുന്നതെന്ന് പുറത്തുവിടാൻ മർകസ് അധികൃതരോ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരോ തയ്യാറായിട്ടില്ല. ഇത് വിവാദം ഉണ്ടാക്കുകയും ചെയ്തു. ഇതിനിടെയാണ് പുതിയ നീക്കങ്ങൾ നടക്കുന്നതും.
ഇതോടെ നാൽപത് കോടി പിരിച്ചെടുത്ത പള്ളി പദ്ധതി തന്നെ ഉപേക്ഷിച്ചോ എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. നാടൊട്ടാകെ ഫ്ളക്സുകളും ബാനറുകളും വെക്കാൻ തന്നെ പകുതിയിലധികം തുക ചെലവായിട്ടുണ്ട്. എന്നാൽ ഇപ്പോൾ എവിടെയും ഷഹ്റെ മുബാറക് പള്ളിയെകുറിച്ചുള്ള യാതൊരു പരസ്യങ്ങളും കാണാനില്ലാത്തതിനാൽ പദ്ധതി ഉപേക്ഷിച്ചെന്ന് തന്നെ വേണം കരുതാൻ. എന്തായി കാര്യങ്ങൾ, എവിടെയെത്തി പള്ളിനിർമ്മാണമെന്ന് ചോദിക്കുമ്പോൾ പറയുന്നതാകട്ടെ ആരോടും തിരിച്ചുകൊടുക്കേണ്ട പണമൊന്നും ഞങ്ങൾ വാങ്ങിയിട്ടില്ലെന്നുമാണ്. പ്രവാചകന്റെ തിരുകേശമെന്ന് കാന്തപുരവും അനുയായികളും അവകാശപ്പെടുന്ന മുടി സ്ഥാപിക്കാനായി 40 കോടിരൂപ ചെലവിൽ നിർമ്മിക്കുന്ന പള്ളിയും അനുബന്ധ സ്ഥാപനങ്ങളുമാണ് ഷഹ്റെ മുബാറക്. അഹമ്മദ് ഖസ്റജി എന്ന വിദേശ രാജാവ് നൽകിയ മുടിയാണ് കാന്തപുരത്തിന്റെ പക്കലുള്ളത്. ഇത് സ്ഥാപിക്കാനായിട്ടാണ് ഈ പള്ളി നിർമ്മിക്കുമെന്ന് പ്രചരിപ്പിച്ചത്.
എന്നാൽ ഈ മുടിയുടെ ആധികാരികത തന്നെ സംശയത്തിന്റെ നിഴലിലാണ്. ഈ മുടിയുടെ വിശ്വാസ്യത തെളിയിക്കാനാവശ്യമായ രേഖകൾ (സനദ്) വ്യാജമായി നിർമ്മിച്ചതാണെന്ന് ആരോപണം നേരത്തെ ഉയർന്നിരുന്നു. വ്യാജരേഖയുണ്ടാക്കാനായി കാന്തപുരം മർകസ് സ്കൂളിലെ ഒരു അദ്ധ്യാപകനോട് ആവശ്യപ്പെടുകയും അയാളതിന് വിസമ്മതിക്കുകയും ചെയ്തിരുന്നു. അതിന്റെ പേരിൽ അയാളെ സ്കൂളിൽ നിന്ന് പുറത്താക്കിയതും പിന്നീടയാൾ ഇക്കാര്യങ്ങളെല്ലാം വാർത്താസമ്മേളനം വിളിച്ച് മാധ്യമങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചതുമാണ്. ഇത്തരത്തിൽ ഈ മുടിയുടെ ആധികാരിത തന്നെ ചോദ്യംചെയ്യപ്പെടുന്ന ഘട്ടത്തിലായിരുന്നു അതിനെയെല്ലാം മറച്ചുവെക്കാനും പിളർപ്പിലേക്ക് പോയ സംഘടനയെ പിടിച്ചുനിർത്താനും പുതിയ തന്ത്രവുമായി കാന്തപുരമിറങ്ങിയത്.
അതായിരുന്നു പ്രവാചകന്റേതെന്ന് കാന്തപുരം മാത്രം അവകാശപ്പെടുന്ന പ്രസ്തുത മുടി സൂക്ഷിക്കാനായി നിർമ്മിക്കുന്ന പള്ളി. എതിർവിഭാഗമായ ഇകെ സുന്നിവിഭാഗവും എപി സുന്നിയിലെ തന്നെ വിമതവിഭാഗവുമെല്ലാം എതിർപ്പുകളും വിമർശനങ്ങളുമായി മുന്നോട്ട് പോകുന്ന ഘട്ടത്തിൽ തന്നെയായിരുന്നു 2012 ജനുവരി 30ന് ലോകത്താകെയുള്ള തന്റെ അനുയായികളെയും കോഴിക്കോടെത്തിച്ച് കാന്തപുരം പ്രഖ്യാപിത ഷഹ്റെ മുബാറക്കിന്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്