ദർസ് വിദ്യാർത്ഥിയുടെ തൊപ്പി ഊരി വലിച്ചെറിഞ്ഞ് അദ്ധ്യാപിക; സ്കൂളിൽ കാര്യം തിരക്കിയപ്പോൾ തൊപ്പി അനുവദിക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് ഹെഡ്മാസ്റ്ററും ടീച്ചറും; മറ്റ് അദ്ധ്യാപകരും തൊപ്പി ധരിക്കുന്നതിന് ഭീഷണിപ്പെടുത്തുന്നതായി ആറാം ക്ളാസുകാരൻ; വൻ പ്രതിഷേധവുമായി ലീഗും ഇകെ സുന്നികളും; ആൺകുട്ടികളേയും പെൺകുട്ടികളേയും ഇടകലർത്തി ഇരുത്തിയും ബൈബിൾ വിതരണം ചെയ്തും മുമ്പും വിവാദങ്ങളിൽ പെട്ട പരപ്പനങ്ങാടി ബിഇഎം സ്കൂളിൽ കത്തിപ്പടർന്ന് തൊപ്പി വിവാദവും
എം പി റാഫി
മലപ്പുറം: പരപ്പനങ്ങാടി ബിഇഎം സ്കൂളിൽ ദർസ് വിദ്യാർത്ഥികൾക്ക് തൊപ്പി നിരോധനം. അദ്ധ്യാപിക തൊപ്പി ഊരിയെറിഞ്ഞതായി വിദ്യാർത്ഥി പരാതിപ്പെട്ടതായി ദർസ് അധികൃതർ. സംഭവം ചോദിക്കാനെത്തിയവരോടും തൊപ്പി അനുവദിക്കില്ലെന്ന ധിക്കാര സമീപനം സ്കൂൾ അധികൃതർ കൈക്കൊണ്ടതായി ആരോപിച്ച് പ്രതിഷേധവുമായി എസ്.കെ.എസ്.എസ്.എഫും, എം.എസ്.എഫും രംഗത്തെത്തി. സംഭവത്തിൽ ചൈൽഡ് ലൈൻ, ബാലാവകാശ കമ്മീഷൻ, വിദ്യാഭ്യാസ ഓഫീസർ എന്നിവർക്ക് പരാതി നൽകുമെന്ന് രക്ഷിതാക്കളും ദർസ് അധികൃതരും മറുനാടൻ മലയാളിയോടു പറഞ്ഞു.
പരപ്പനങ്ങാടിയിലെ നൂറ് വർഷത്തിലേറെ പഴക്കമുള്ള ബിഇഎം ഹയർ സെക്കൻഡറി സ്കൂൾ അധികൃതരുടെ നടപടിയാണ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. വിവിധ മതവിഭാഗങ്ങളിൽപ്പെട്ട കുട്ടികൾ പഠിക്കുന്ന സ്കൂളിൽ 90 ശതമാനവും മുസ്ലിം വിദ്യാർത്ഥികളാണുള്ളത്.
മുസ്ലിം സംസ്കാരത്തിന്റെ ഭാഗമായി പള്ളി ദർസ് വിദ്യാർത്ഥികൾ ധരിക്കുന്ന തൊപ്പിക്കാണ് സ്കൂളിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ചിറമംഗലം സൗത്ത് ദർസിൽ പഠിക്കുന്ന സ്കൂളിലെ ആറാം ക്ലാസിലെ വിദ്യാർത്ഥിയുടെ തലയിൽ നിന്നുമാണ് കഴിഞ്ഞ ദിവസം സ്കൂളിലെ ഉറുദു ടീച്ചർ തൊപ്പി ഊരി കുട്ടിയുടെ കയ്യിലേക്കെറിഞ്ഞതെന്ന് ദർസ് കമ്മിറ്റി പറഞ്ഞു. മറ്റു വിദ്യാർത്ഥികളുടെ മുന്നിൽ വച്ചാണ് ഇത് ചെയ്തതെന്നും തൊപ്പി ഊരിയത് മാനസികമായി പ്രയാസം സൃഷ്ടിച്ചെന്നും കുട്ടിയും അവരുടെ രക്ഷിതാക്കളും പറഞ്ഞതായും ദർസ് കമ്മിറ്റി ഭാരവാഹികൾ പറയുന്നു. വിദ്യാർത്ഥി ദർസിൽ തിരിച്ചെത്തിയ ശേഷം സംഭവം പള്ളിക്കമ്മിറ്റി ഭാരവാഹികളെ അറിയിക്കുകയായിരുന്നു. മതപണ്ഡിതനാകാൻ പള്ളിയിൽ നടത്തുന്ന പഠനമാണ് ദർസ്.
തുടർന്ന് സ്കൂളിൽ ചെന്ന് അന്വേഷിച്ചപ്പോൾ തൊപ്പി ധരിക്കാൻ അനുവദിക്കില്ല എന്ന മറുപടിയാണ് സ്കൂൾ അധികൃതർ നൽകിയതെന്ന് ദർസ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ടീച്ചർ ധിക്കാരപരമായിട്ടാണ് തൊപ്പി ഊരിയതെന്നും സ്കൂളിൽ ക്ലാസ് തുടങ്ങിയത് മുതൽ കുട്ടിയെ പല അദ്ധ്യാപകരും തൊപ്പി ധരിച്ച് ക്ലാസിൽ വരരുതെന്ന് ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ഇവർ പറഞ്ഞു. തൊപ്പി ധരിക്കുന്നതിന് സ്വന്തം ക്ലാസ് ടീച്ചർക്ക് പ്രശ്നമില്ലെങ്കിലും മറ്റു വിഷയങ്ങൾക്ക് വരുന്ന ചില അദ്ധ്യാപകർ മാത്രമാണ് തൊപ്പി ധരിച്ച് ക്ലാസിൽ വരുന്നതിനെതിരെ കുട്ടിയോടു സംസാരിച്ചിരുന്നത്. പ്രതിഷേധം അറിയിച്ച് സ്കൂളിൽ ചെന്നവരോട് മാനേജ്മെന്റിന്റെ തീരുമാനമാണെന്നു മാത്രമാണ് ഹെഡ്മാസ്റ്റർ പറയുന്നതത്രെ.
തൊപ്പി ഊരിമാറ്റിയ അദ്ധ്യാപികയോട് കാര്യം അന്വേഷിച്ചപ്പോൾ സ്കൂളിലെ നിയമം നടപ്പിലാക്കിയെന്നും വേറെയും രണ്ട് ദർസ് വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ടെന്നും അവരെയും തൊപ്പി ധരിപ്പിക്കാതെ തന്നെയാണ് ക്ലാസിലിരുത്തുന്നതെന്നുമാണ് ടീച്ചർ പറയുന്നതെന്ന് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
നിങ്ങൾക്ക് തൊപ്പി ധരിപ്പിക്കൽ നിർബന്ധമാണെങ്കിൽ ടി സി വാങ്ങി മറ്റു സ്കൂളുകളിലേക്ക് പോകാമെന്നും തൊപ്പി ഊരിയയെറിഞ്ഞ ടീച്ചറും ഹെഡ് മാസ്റ്ററും ഒരേ സ്വരത്തിൽ പറയുകയാണുണ്ടായതെന്നും ഇവർ ആരോപിക്കുന്നു. തൊപ്പി ധരിച്ച് ക്ലാസിൽ ഇരുത്താൻ സാധ്യമല്ല എന്നത് രേഖാമൂലം എഴുതി തരണമെന്ന് ആവശ്യപ്പെട്ടപ്പോൾ സാധ്യമല്ലെന്നുമാണ് എച്ച് എം പറഞ്ഞതെന്നും ദർസ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
ഈ സ്കൂളിൽ നേരത്തെ ആൺകുട്ടികളെയും പെൺകുട്ടികളെയും ഇടകലർത്തിയിരുത്തിയത് വിവാദമായിരുന്നു. കൂടാതെ വിദ്യാർത്ഥികൾക്ക് ബൈബിൾ വിതരണം ചെയ്തതും ഏറെ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. തൊപ്പി വിലക്കിയ സംഭവത്തിൽ നിലവിൽ വ്യാപക പ്രതിഷേധം ഉയർന്നിരിക്കുകയാണ്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ വിദ്യാർത്ഥി സംഘടന എസ്.കെ.എസ്.എസ്.എഫ്, മദ്രസാധ്യാപകരുടെ സംഘടന ജംഇയ്യത്തുൽ മുഅല്ലിമീൻ, മുസ്ലിം ലീഗ് വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫ് എന്നീ സംഘടനകൾ സംഭവത്തിൽ പ്രതിഷേധിച്ച് പരസ്യമായി തന്നെ രംഗത്തെത്തിയിട്ടുണ്ട്.
വിദ്യാർത്ഥിയുടെ തൊപ്പി അദ്ധ്യാപിക ബലമായി ഊരിയെറിഞ്ഞു പരസ്യമായി അപമാനിച്ച സംഭവത്തിൽ ചെയ്ത അദ്ധ്യാപികക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും സ്കൂളിൽ ദർസ് വിദ്യാർത്ഥികൾക്ക് തൊപ്പി ധരിക്കലിന് വിലക്കേർപ്പെടുത്താനുള്ള ഇത്തരം ധിക്കാരപരമായ തീരുമാനം പിൻവലിക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് നൗഷാദ് ചെട്ടിപ്പടി മറുനാടൻ മലയാളിയോടു പ്രതികരിച്ചു. വിദ്യാർത്ഥിക്ക് മാനസിക പ്രയാസം സൃഷ്ടിച്ച അദ്ധ്യാപികക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് എം.എസ്.എഫ് പരപ്പനങ്ങാടി മുനിസിപ്പൽ പ്രസിഡന്റ് ഹർഷാദ് ചെട്ടിപ്പടി പറഞ്ഞു.
അതേസമയം സംഭവം വിവാദമായതോടെ സ്കൂൾ അധികൃതർ നിരവധി തവണ കുട്ടിയുടെ വീട്ടിലേക്ക് ഫോൺ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുകയും സ്കൂളിലേക്ക് ചെല്ലാൻ ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്. സംഭവം അന്വേഷിച്ച് ബി.ഇ.എം സ്കൂളിലേക്ക് വിളിച്ചപ്പോൾ ഹെഡ്മാസ്റ്റർ ദിവാകരൻ മറുനാടൻ മലയാളിയോടു പറഞ്ഞതിങ്ങനെ: ' യൂണിഫോം നിർബന്ധമായും ധരിക്കണമെന്നത് മാനേജ്മെന്റ് തീരുമാനമാണ്. തൊപ്പി യൂണിഫോമിൽപ്പെട്ടതല്ല, അതു കൊണ്ടാണ് തൊപ്പിയില്ലാതെ യൂണിഫോം മാത്രം ധരിക്കാൻ പറഞ്ഞത്. ഇത് മാനേജ്മെന്റിന്റെ തീരുമാനമാണ്. മറ്റു പ്രശ്നങ്ങളൊന്നും ഇവിടെയില്ല.- പ്രധാനാധ്യാപകൻ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍