കേരളത്തിൽ നമ്പർ വണ്ണും രാജ്യത്ത് എട്ടാമനുമായി ജംബോ വിമാനത്താവളം; സർവീസ് നടത്താമെന്ന് എല്ലാ വിമാനക്കമ്പനികളും ഒരേസ്വരത്തിൽ സമ്മതിച്ചതോടെ ആദ്യ വിമാനം സെപ്റ്റംബറിൽ പറന്നുയരും; റൺവേയും ഏപ്രണും ടാക്‌സി ട്രാക്കുമുൾപ്പെടെ എല്ലാം തയ്യാറായി അവസാന മിനുക്കുപണികളിലേക്ക് എയർപോർട്ട്; മലബാറിന്റെ വിനോദ സഞ്ചാര-കയറ്റുമതി സാധ്യതകളിലും പുതുവെളിച്ചം പകർന്ന് ചിറകുവിരിക്കാൻ ഒരുങ്ങി കണ്ണൂർ രാജ്യാന്തര വിമാനത്താവളം
രഞ്ജിത്ത് ബാബു
കണ്ണൂർ: കേരളത്തിന്റെ പ്രത്യേകിച്ച് മലബാറിന്റെ ആകാശ സ്വപ്‌നങ്ങളിലേക്ക് ചിറകുവിരിക്കാൻ അവസാനഘട്ട തയ്യാറെടുപ്പുകളിലേക്ക് നീങ്ങി കണ്ണൂർ വിമാനത്താവളം. റൺവേ, ഏപ്രൺ, ടാക്‌സി ട്രാക്ക്, ടെർമിനൽ, വിമാനത്താവളത്തിലേക്ക് എത്താനുള്ള സൊയമ്പൻ പാത... ഇങ്ങനെ ഒന്നിനുപിന്നാലെ ഒന്നായി എല്ലാം റെഡിയായതോടെ രണ്ടു മാസത്തിനുള്ളിൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ആദ്യ വിമാനം പറന്നുയരും. വലിയ വിമാനങ്ങൾക്ക് വരെ ഇറങ്ങാൻ പാകത്തിൽ എല്ലാ സൗകര്യങ്ങളും ഒരുങ്ങുന്നതോടെ മംഗലാപുരത്തെ ടേബിൾ ടോപ്പ് വിമാനത്താവളത്തിനും സ്ഥലപരിമിതി കൊണ്ട് വീർപ്പുമുട്ടുന്ന കരിപ്പൂർ വിമാനത്താവളത്തിനും ഇടയ്ക്ക് ഒരുങ്ങുന്ന കണ്ണൂരിന് കേരളത്തിന്റെ വ്യോമയാന ചരിത്രത്തിൽ പ്രാധാന്യവും ഏറെയാണ്. അത്യാധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന വിമാനത്താവളം വലുപ്പംകൊണ്ടും കാര്യക്ഷമത കൊണ്ടും രാജ്യത്ത് തന്നെ മുൻനിരയിലേക്ക് എത്തുമെന്ന് ഇതിനകം വിദഗ്ധരുൾപ്പെടെ അഭിപ്രായപ്പെട്ടുകഴിഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമെന്ന പദവി കൂടി ഇനി കണ്ണൂരിന് സ്വന്തം.
ആറ് എയ്‌റോ ബ്രിഡ്ജുകൾ
സപ്തംബർ ഒടുവിൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ആദ്യ വിമാനം പറന്നുയരുമെന്നാണ് ഇപ്പോൾ അധികൃതർ നൽകിയിട്ടുള്ള സൂചന. പ്രധാന നിർമ്മാണ പ്രവർത്തനങ്ങളെല്ലാം പൂർത്തിയായി. റൺവേ ,ഏപ്രൺ, ടാക്‌സി ട്രാക്ക്, എന്നിവയും സജ്ജീകരിക്കപ്പെട്ടു. അവശേഷിക്കുന്നത് ദിവസങ്ങൾ മാത്രം നീളുന്ന മിനുക്കുപണികൾ മാത്രം. ആറ് ഏയ്‌റോബ്രിഡ്ജുകളാണ് വിമാനത്താവളത്തിൽ സ്ഥാപിക്കുന്നത്. ഇവയുടെ സ്ഥാപനവും ഈയാഴ്‌ച്ചയോടെ പൂർത്തിയാകും. വിമാനത്താവളത്തിനുള്ള ലൈസൻസാണ് ഇനി ലഭിക്കേണ്ടത്. ഡയരക്ടറേറ്റ് ഓഫ് സിവിൽ എവിയേഷന്റെ ലൈസൻസ് ലഭിക്കാൻ അന്തിമ പരിശോധന കൂടി വേണം. അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അടുത്ത ആഴ്‌ച്ച തന്നെ വിമാനത്താവളത്തിലെത്തി പരിശോധന പൂർത്തീകരിക്കുമെന്നാണ് അറിയുന്നത്.
പ്രവർത്തന സജ്ജമാകുന്ന വിമാനത്താവളത്തിൽ നിന്ന് ആദ്യ ഘട്ടത്തിൽ തന്നെ ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള ആഭ്യന്തര സർവ്വീസുകളും ദുബായ്, ഷാർജ, അബുദാബി, മസ്‌ക്കറ്റ്, ദോഹ, ബഹ്‌റൈൻ, റിയാദ്, ജിദ്ദ, ദമാം, കുവൈത്ത് തുടങ്ങിയ അന്താരാഷ്ട്ര സർവ്വീസുകളും നടത്താൻ വിമാന കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വർഷം ജനുവരിയിൽ നടന്ന ചർച്ചയിൽ മുൻനിര വിമാനക്കമ്പനികളെല്ലാം കണ്ണൂരിലേക്ക് സർവീസ് നടത്താൻ താൽപര്യവും പ്രകടിപ്പിച്ചിരുന്നുവെന്ന് കിയാൽ അധികൃതർ വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്ത് നമ്പർവൺ; ഇന്ത്യയിൽ എട്ടാമൻ
കൊച്ചി രാജ്യാന്തര വിമാനത്താവളം 1284 ഏക്കറിലാണ് നില കൊള്ളുന്നത്. കണ്ണൂരാണെങ്കിൽ 2050 ഏക്കറിലും. ഇനിയും ഏറ്റെടുക്കാൻ സ്ഥലവുമുണ്ട്. അതുകൂടിയാകുമ്പോൾ 2500 ഏക്കർ ഭൂമി കണ്ണൂരിന് സ്വന്തം. ഫലത്തിൽ കൊച്ചിയുടെ ഇരട്ടി വിസ്തൃതി കണ്ണൂർ വിമാനത്താവളത്തിനുണ്ട്. കൊച്ചിയുടെ റൺവേയുടെ നീളം 3400 മീറ്റർ. കണ്ണൂർ ലക്ഷ്യമിട്ടിരിക്കുന്നത് 4000 മീറ്ററും. കണ്ണൂരിലെ യാത്രാ ടെർമിനലിന് 95,000 ചതുരശ്ര മീറ്റർ വിസ്തൃതിയുണ്ട്. വലിപ്പത്തിൽ ഇന്ത്യയിലെ എട്ടാം സ്ഥാനത്താണ് കണ്ണൂർ വിമാനത്താവളം. തുടക്കത്തിൽ തന്നെ പ്രതിവർഷം 10 ലക്ഷം യാത്രക്കാരെയാണ് ഈ വിമാനത്താവളം പ്രതീക്ഷിക്കുന്നത്. 20 വിമാനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സംവിധാനങ്ങളാണ് ഏപ്രണിൽ ഉള്ളത്. ഇതിന് പുറമേ നിർത്തിയിടാനുള്ള സംവിധാനം വേറേയും.
പറക്കാൻ സജ്ജമായിരിക്കുന്ന കണ്ണൂർ വിമാനത്താവളത്തിൽ മംഗലുരു, കോഴിക്കോട് വിമാനത്താവളത്തേക്കാൾ ആധുനിക സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കൊച്ചി, നെടുമ്പാശ്ശേരി എയർപോർട്ടിലേതിന് സമാനമായ ഇൻലൈൻ എക്‌സ്‌റേ സംവിധാനം വഴി ബാഗ് നിക്ഷേപിക്കാൻ കഴിയും. യാത്രികർക്ക് ബാഗുമായി കൗണ്ടറുകൾ തോറും നടക്കൂന്നത് ഇതിലൂടെ ഒഴിവാക്കാനാകും. സെൽഫ് ചെക്കിങ് യന്ത്രത്തിൽ നിന്നും ബോർഡിങ് പാസ് കൈപ്പറ്റിയ ശേഷം ടാഗ് പതിച്ചാൽ ബാഗ് ഇൻലൈൻ എക്‌സറേ സംവിധാനത്തിൽ നിക്ഷേപിക്കാം. ബാഗേജിൽ സംശയകരമായി എന്തെങ്കിലുമുണ്ടെന്ന് തോന്നിയാൽ മാത്രമേ യാത്രക്കാരെ തിരിച്ച് വിളിക്കേണ്ടതുള്ളൂ. പാർക്കിങ് ഏരിയായിൽ 700 കാറുകളും 200 ടാക്‌സികളും 25 ബസ്സുകൾകളും പാർക്ക് ചെയ്യാം.
രാജ്യാന്തര സൗകര്യങ്ങളുമായി വമ്പൻ ടെർമിനൽ
റൺവേ ദീർഘിപ്പിക്കുമ്പോൾ കണ്ണൂർ രാജ്യത്തിലെ ഏറ്റവും നീളം കൂടിയ നാലാമത്തെ വിമാനത്താവളമാകും. 10,33,000 സ്‌ക്വയർ ഫീറ്റ് ടെർമിനൽ തന്നെ പ്രധാന സവിശേഷത. 48 ചെക്ക് ഇൻ കൗണ്ടറുകൾ, 16 വീതം എമിഗ്രേഷൻ, ഇമിഗ്രേഷൻ, കസ്റ്റംസ് കൗണ്ടറുകൾ, മൂന്ന് കൺവേയർ ബെൽറ്റുകൾ, 12 എസ്‌കലേറ്ററുകൾ, 15 എലിവേറ്ററുകൾ എന്നിവയും ഇവിടെയുണ്ടാകും. 750 മീറ്റർ ഫ്ളൈ ഓവറും നേരത്തെ റെഡിയായി. ഇൻഡിഗോ, ഗോ എയർ, ജെറ്റ് എയർവേസ്, സ്പൈസ് ജെറ്റ് പ്രതിനിധികൾ നിലവിൽ അവർ സർവീസ് നടത്തുന്ന മേഖലകളിൽനിന്ന് കണ്ണൂരിലേക്ക് സർവീസ് നടത്താനും, തുടർന്ന് കണ്ണൂരിൽ നിന്നും തിരിച്ചും അന്താരാഷ്ട്ര സർവീസുകളും പരിഗണിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര ഓപ്പറേറ്റർമാരായ എയർ ഇന്ത്യ, എമിറേറ്റ്സ്, എത്തിഹാദ്, ഖത്തർ എയർവേസ്, ഗൾഫ് എയർ, എയർ ഏഷ്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഒമാൻ എയർ, എയർ അറേബ്യ എന്നിവർ കണ്ണൂരിൽ നിന്നും തിരിച്ചും സർവീസിനുള്ള താൽപ്പര്യം ജനുവരിയിൽ തന്നെ അറിയിച്ചു.
കേന്ദ്ര നയത്തിൽ ചെറിയ ആശങ്ക
അതിനിടെ വിദേശ വിമാനക്കമ്പനികൾക്കു കണ്ണൂരിൽ നിന്നു സർവീസ് നടത്താനാകുമോ എന്ന ആശങ്ക ആദ്യഘട്ടത്തിൽ ഉയർന്നിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ സംസ്ഥാനം കേന്ദ്രവുമായി ചർച്ചകൾ നടത്തിവരികയാണ്. പുതിയ വിമാനത്താവളത്തിൽ എല്ലാം സൂപ്പറാണ്. റൺവേ പോലും രാജ്യന്തര നിലവാരത്തിലുള്ളതാണെന്ന ഏവരും സമ്മതിച്ചു കഴിഞ്ഞു. വിദേശ വിമാന കമ്പനികളും കണ്ണൂരിൽ എത്താൻ തയ്യാറാണ്. എന്നാലും വിദേശ വിമാനങ്ങൾക്ക് ഇവിടെ എത്താൻ വലിയ തടസ്സം ഉണ്ടാകുമോ എന്ന ചോദ്യമാണ് ഉയർന്നത്.
വിദേശ കമ്പനികളുടെ വിമാനങ്ങൾക്കു പുതിയ വിമാനത്താവളങ്ങളിൽ അനുമതി നൽകേണ്ടെന്ന കേന്ദ്ര നിലപാടിലെ കുരുക്കു നീക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളെ ഹബ്ബായി മാറ്റി ഇവിടെ നിന്നു മാത്രം രാജ്യാന്തര വിമാന സർവീസുകൾ നടത്താൻ ആലോചിക്കുന്ന കരടുരേഖ നേരത്തേ കേന്ദ്ര സർക്കാർ പുറത്തിറക്കിയിരുന്നു. എന്നാൽ വ്യാപക എതിർപ്പിനെത്തുടർന്ന് ഈ നീക്കം ഉപേക്ഷിച്ചു. 2017 മേയിൽ രാജ്യാന്തര വിമാനത്താവളമായി പ്രഖ്യാപിക്കപ്പെട്ട ആന്ധ്രപ്രദേശിലെ വിജയവാഡയിലും വിദേശവിമാനങ്ങൾ ഇറങ്ങാനുള്ള അനുമതി കേന്ദ്ര സർക്കാർ നൽകിയില്ല. ഇതാണ് കണ്ണൂരിന്റെ കാര്യത്തിലും ആശങ്ക സൃഷ്ടിക്കുന്നത്.
പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ കൊണ്ടു വന്നിരുന്നു. കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനോടും വിഷയം ഉന്നയിച്ചിട്ടുണ്ട്. അനുഭാവപൂർണമായ നിലപാടുണ്ടാവുമെന്നു മന്ത്രി പ്രതികരിച്ചെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല. കസ്റ്റംസ്, എമിഗ്രേഷൻ അനുമതികളാണ് രാജ്യാന്തര വിമാനത്താവളങ്ങളിൽ വേണ്ടത്. ഇതു രണ്ടും കണ്ണൂരിനുണ്ട്. സുരക്ഷയ്ക്കു കേന്ദ്ര വ്യവസായ സുരക്ഷാ സേന(സിഐഎസ്എഫ്)യുടെ സാന്നിധ്യവും ഉറപ്പായി. വലിയ വിമാനങ്ങൾക്കു പറന്നിറങ്ങാവുന്ന തരത്തിൽ 3,050 മീറ്റർ റൺവേയും സജ്ജമായിക്കഴിഞ്ഞു. സമീപഭാവിയിൽ റൺവേയുടെ നീളം 4,000 മീറ്ററാകുന്നതോടെ വലുപ്പത്തിൽ ബെംഗളൂരു, ഡൽഹി, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളുടെ നിരയിലേക്കു കണ്ണൂരും ഉയരും. ഇതുതന്നെയാണ് രാജ്യാന്തര സർവീസുകൾ തുടക്കത്തിലേ ലഭിക്കുന്നതിലെ കണ്ണൂരിന്റെ തുരുപ്പുചീട്ടും. കണ്ണൂരിൽ നിന്നു തിരികെയും വിദേശയാത്രക്കാർ ഒട്ടേറെയുണ്ടാവുമെന്ന് ഉറപ്പുള്ള സാഹചര്യത്തിൽ വിദേശ വിമാനക്കമ്പനികൾ സർവീസ് നടത്തുന്നതു താരതമ്യേന കുറഞ്ഞ നിരക്കിൽ യാത്ര സാധ്യമാക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
ഹിറ്റാകാൻ ഒരുങ്ങി കാർഗോ ഹബ്
പ്രതിദിനം 55 ടൺ ഉത്പന്നങ്ങൾ വിദേശത്തേക്ക് കണ്ണൂർ വിമാനത്താവളം വഴി കയറ്റി അയക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് ഇപ്പോഴുള്ളത്. ഗൾഫ് രാജ്യങ്ങളിലേക്ക് പഴം-പച്ചക്കറി-മത്സ്യം ഉൾപ്പെടെ അയക്കാൻ വ്യാപാരികൾ കിയാലിനെ സന്നദ്ധത അറിയിച്ചുകഴിഞ്ഞു. കാർഗോ കോംപ്‌ളക്‌സ്, കോൾഡ് സ്‌റ്റോറേജ് എന്നിവയും ഉണ്ടാകും. തുടക്കത്തിൽ താൽകാലിക സംവിധാനമായി ഇത് പ്രവർത്തിക്കും.
പ്രതിവർഷം 20,000 ടൺ ഉത്പന്നങ്ങളുടെ കയറ്റുമതി സാധ്യതയാണ് കണക്കാക്കിയിട്ടുള്ളത്. ഈ ശേഷി പടിപടിയായി 70,000 ടണ്ണിലെത്തിക്കാമെന്നും കിയാൽ കണക്കുകൂട്ടുന്നു. വട്ക്കൻ കേരള തീരത്തുനിന്ന് മത്സ്യവും വയനാട്ടിൽ നിന്ന് കാപ്പി, തേയില, കൊക്കോ തുടങ്ങിയവയും കയറ്റി അയക്കാൻ സാധ്യത ഏറും. ആദ്യവർഷം 11 ലക്ഷത്തോളം അന്തരാഷ്ട്ര യാത്രികരേയും നാലു ലക്ഷത്തോളം ആഭ്യന്തര യാത്രക്കാരേയും ആണ് കിയാൽ പ്രതീക്ഷിക്കുന്നത്.
കുതിച്ചുയരുന്നത് മലബാറിന്റെ ടൂറിസവും
കണ്ണൂർ വിമാനത്താവളം പ്രവർത്തന സജ്ജമാകുന്നതോടെ കണ്ണൂർ, കാസർകോട് വയനാട് ജില്ലകളുടേയും മൊത്തത്തിൽ മലബാറിന്റേയും ടൂറിസം സാധ്യതകൾ വിപുലമാകും. കണ്ണൂർ, കാസർകോട് ജില്ലകളിലെ കായലുകളെ ബന്ധിപ്പിച്ചുള്ള മലബാർ ക്രൂസ്, ബേക്കൽ പദ്ധതി, അന്താരാഷ്ട്ര ചരക്കു നീക്കം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകൾ ബന്ധിപ്പിച്ച് ഉത്തരമലബാറിനെ സംബന്ധിച്ച കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന രീതിയിലാണ് കണ്ണൂർ വിമാനത്താവളം പ്രവർത്തന സജ്ജമാകുന്നത്.
ആത്യാധുനിക രീതിയിൽ ഒരുങ്ങുന്ന വിമാനത്താവളം ദക്ഷിണ കർണാടക, കൂർഗ്, മൈസൂരു തുടങ്ങിയയിടങ്ങളിൽ നിന്നുള്ളവരെ കൂടി ആകർഷിക്കുന്ന രീതിയിലാണ് രൂപകൽപന ചെയ്തിട്ടുള്ളത്. ഏഷ്യയിലെ മികച്ച 10 ടൂറിസം കേന്ദ്രങ്ങളിൽ മലബാറിന് മൂന്നാം സ്ഥാനം ലഭിച്ചത് കഴിഞ്ഞ വർഷമാണ്. ലോകത്തെ ഏറ്റവും വലിയ യാത്രാ മാഗസിനായ ലോൺലി പ്ലാനറ്റാണ് മലബാറിനെ മികച്ച ടൂറിസം കേന്ദ്രങ്ങളിലൊന്നായി തിരഞ്ഞെടുത്തത്. മനോഹരമായ ബീച്ചുകൾ, ബേക്കൽ കോട്ട, ഹോംസ്റ്റേകൾ എന്നിവയെല്ലാം ടൂറിസത്തിൽ പേരുകേട്ട ഗോവയേക്കാൾ മികച്ചതാണെന്നാണ് ലോൺലി പ്ലാനറ്റിന്റെ നിരീക്ഷണം. ദീർഘകാലമായി ശ്രദ്ധിക്കപ്പെടാതെ കിടന്ന ഇവിടം പ്യൂപ്പയിൽ നിന്ന് പൂമ്പാറ്റ പറന്നുയരുന്നതുപോലെ കുതിക്കുന്നു എന്നാണ് ലോൺലി പ്ലാനറ്റ് പുറത്തിറക്കിയ ലേഖനത്തിൽ പറഞ്ഞത്. ഉത്തര കേരളത്തിലെ ബീച്ചുകൾ, ജലാശയങ്ങൾ, മലനിരകൾ, വയനാടൻ കാനനഭംഗി, തെയ്യം തുടങ്ങിയവയെക്കുറിച്ചെല്ലാം ലോൺലി പ്ലാനറ്റിൽ വിവരിക്കുന്നുണ്ട്.
അമ്പരിപ്പിക്കുന്ന അറബിക്കടലിന്റെ വിശാലതയും നിബിഡവനങ്ങളും സവിശേഷമായ ക്ഷേത്രാനുഷ്ടാനങ്ങളും മലബാറിന്റെ സവിശേഷതയാണ്. കഴിഞ്ഞവർഷം 10 ലക്ഷത്തോളം ടൂറിസ്റ്റുകൾ കേരളം സന്ദർശിച്ചപ്പോൾ 6000പേർ മാത്രമാണ് ഉത്തര കേരളത്തിലെത്തിയത്. കണ്ണൂർ വിമാനത്താവളം വരുന്നതോടെ ഈ സ്ഥിതി മാറും. ഏട്ട് പുഴകളെ ബന്ധിപ്പിച്ച് മലനാട് ജലയാത്ര ആരംഭിക്കാനും സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. ഇത്തരത്തിൽ വിമാനത്താവളം മലബാറിന്റെ പുരോഗതിയിലും വലിയ പങ്കുവഹിക്കുമെന്നാണ് വിലയിരുത്തലുകൾ.
Stories you may Like
- മലയാളി യുവത ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർമാരായി മാറുന്നു: മന്ത്രി പി.എ മുഹമ്മദ് റിയാസ്
- ടൂറിസം ദിനത്തിൽ അവാർഡ് തിളക്കവുമായി കേരളം
- വർക്കല ഫ്ളോട്ടിങ് ബ്രിഡ്ജ് അപകടം: ഡിടിപിസി വാദം തള്ളി ടൂറിസം ഡയറക്ടർ
- വിനോദസഞ്ചാര മേഖലയിൽ വേഗതയേറിയ മുന്നേറ്റമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
- ഗാട്വിക്കിൽ കുടുങ്ങിയത് 250 യുകെ മലയാളികൾ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍