എസ്ഡിപിഐയുടെ വധഭീഷണിയുണ്ടെന്ന് ഫേസ്ബുക്ക് ലൈവിൽ പറഞ്ഞതിന് പിന്നാലെ കാണാതായ ഹാരിസണും ഷഹാനയും ആറ്റിങ്ങലിൽ തിരിച്ചെത്തി; സംരക്ഷണ വലയമൊരുക്കി ഡിവൈഎഫ്ഐ സഖാക്കൾ; ചെങ്കൊടിത്തണലിൽ സുരക്ഷിതരെന്ന് മന്ത്രി കടകംപള്ളിയും; പെൺകുട്ടിക്ക് സംരക്ഷണം നൽകാൻ പൊലീസിനോട് നിർദ്ദേശിച്ച് കോടതി; ഭീഷണിപ്പെടുത്തിയവർക്കായി തിരച്ചിൽ തുടങ്ങി പൊലീസ്; കാവലിന് ഒപ്പമുണ്ടെന്ന് അറിയിച്ച് ബിജെപിയും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തങ്ങളുടെ ജീവന് എസ്ഡിപിഐക്കാരിൽ നിന്ന് ഭീഷണിയുണ്ടെന്നും എപ്പോൾ വേണമെങ്കിലും കൊല്ലപ്പെട്ടേക്കാം എന്നും ഫേസ്ബുക്ക് ലൈവിൽ വെളിപ്പെടുത്തിയ ഹാരിസണേയും ഷഹാനയേയും കാണാതായെന്ന് ആക്ഷേപം ഉയർന്നതിന് പിന്നാലെ ഇരുവരും ആറ്റിങ്ങലിൽ തിരിച്ചെത്തിയെന്നും സിപിഎമ്മിന്റെ സംരക്ഷണയിലാണെന്നും വെളിപ്പെടുത്തൽ.
ഇരുവരും സുരക്ഷിതരാണെന്നും ആറ്റിങ്ങലിൽ ഡിവൈഎഫ്ഐയുടെ സംരക്ഷണത്തിലാണെന്നും മന്ത്രി കടകംപള്ളി തന്നെ ഫേസ്ബുക്ക് പോസ്റ്റിൽ വെളിപ്പെടുത്തി. ഇരുവരെയും കാണാനില്ലെന്ന് പരാതി ലഭിച്ചതോടെ അന്വേഷണം തുടങ്ങിയ പൊലീസ് ഹാരിസണിന്റെ മൊബൈൽ തൃശൂരിൽ വച്ച് സ്വിച്ചോഫ് ആയെന്ന് വ്യക്തമാക്കിയതോടെ ആശങ്ക ഉയർന്നിരുന്നു.
ഇതോടൊപ്പം കോടതിയും ഷഹാനയ്ക്ക് സംരക്ഷണം നൽകാൻ നിർദ്ദേശിച്ചിരുന്നു. പെൺകുട്ടിക്കും യുവാവിനും എല്ലാവിധ സംരക്ഷണവും ഒരുക്കുമെന്ന് ബിജെപിയും വ്യക്തമാക്കിയിട്ടുണ്ട്.
തുടർ നടപടികൾ പൊലീസ് സ്വീകരിക്കുന്നതിനിടെയാണ് ഇരുവരും ആറ്റിങ്ങലിലേക്ക് തിരിച്ചെത്തിയതായും സിപിഎം യുവ സംഘടനയായ ഡിവൈഎഫ്ഐയുടെ സംരക്ഷണത്തിലാണെന്നും വ്യക്തമാക്കുന്നത്.
പ്രണയിച്ച് വിവാഹിതരായ ക്രിസ്ത്യൻ യുവാവ് ഹാരിസണും മുസ്ളീം യുവതി ഷഹാനയും തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും നാളെ കെവിനെ പോലെ ഞാനും പത്രകട്ടിംഗുകളിൽ ഒതുങ്ങുമെന്നും പറഞ്ഞാണ് ഇരുവരും കഴിഞ്ഞദിവസം ഫേസ്ബുക്ക് ലൈവിൽ തങ്ങൾ നേരിടുന്ന ഭീഷണിയെപ്പറ്റി വെളിപ്പെടുത്തിയത്. കുടുംബത്തെ ഒന്നാകെ തീർത്തുകളയുമെന്ന് ആറ്റിങ്ങലിലെ എസ്ഡിപിഐ നേതാവ് നിസാറും മറ്റു ചിലരും ഭീഷണി മുഴക്കിയതായാണ് ഇരുവരും ഫേസ്ബുക്കിൽ പറഞ്ഞത്.
ഇരുവരെയും കാണാതായെന്നാണ് രക്ഷിതാക്കൾ പൊലീസിൽ നൽകിയ പരാതി നൽകി. ബുധനാഴ്ച വൈകുന്നേരത്തോടെ ഹാരിസണെ കാണാനില്ല എന്ന പരാതിയുമായി ഹാരിസണിന്റെ അച്ഛൻ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകി. മകൾ ഷഹാനയെ കാണാനില്ല എന്നു കാണിച്ച് പെൺകുട്ടിയുടെ അമ്മ വളപട്ടണം പൊലീസ് സ്റ്റേഷനിലും പരാതി നൽകി. ഒപ്പം തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് കാണിച്ച് ഹാരിസണിന്റെ അച്ഛൻ മറ്റൊരു പരാതിയും സ്റ്റേഷനിൽ നൽകി.
ഈ പരാതികളിൽ അന്വേഷണം നടത്തിയെങ്കിലും ഹാരിസണിന്റെ ഫോൺ സ്വിച്ച് ഓഫ് ആയെന്നാണ് പൊലീസ് കണ്ടെത്തിയത്. തൃശ്ശൂർ വച്ചാണ് ഫോൺ സ്വിച്ച് ഓഫ് ആയിരിക്കുന്നത്.
ഹാരിസണിന്റെ ഫോണിലേക്ക് അവസാനമായി വന്ന ഫോൺകോളുകൾ കണ്ടെത്താനുള്ള ശ്രമങ്ങളിലായിരുന്നു പൊലീസ് ഇതിനിടെയാണ് കോടതിയും വിഷയത്തിൽ ഇടപെട്ടത്. പെൺകുട്ടിക്ക് സംരക്ഷണം നൽകണമെന്ന് ഫേസ്ബുക്ക് ലൈവ് പരിഗണിച്ച് കോടതി നിർദ്ദേശിക്കുകയായിരുന്നു.
എന്നാൽ അതിനകം തന്നെ ഡിവൈഎഫ്ഐ സംരക്ഷിക്കാമെന്ന സന്ദേശം ഇരുവർക്കും എത്തിച്ചിരുന്നു എന്നാണ് ലഭിക്കുന്ന സൂചന. ഇതോടെ ഇരുവരും തലസ്ഥാനത്തേക്ക് തിരിച്ചെത്തി.
പൊലീസ് സ്റ്റേഷനിൽ ഹാജരായി വിവരം നൽകിയ ശേഷം മറ്റ് കാര്യങ്ങൾ തീരുമാനിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്കിലും ഈ നവനമ്പതികൾക്ക് പാർട്ടി എസ്ഡിപിഐ ഭീകരതയിൽ നിന്ന സംരക്ഷണം നൽകിയെന്ന വിവരം വ്യക്തമാക്കിയിട്ടുണ്ട്.
വിവാഹിതരായത് രണ്ടുദിവസം മുമ്പ്
ആറ്റിങ്ങൽ സ്വദേശികളായ ഹരിസണും ഷഹാനയും ദീർഘനാളത്തെ പ്രണയത്തിന് ശേഷം രണ്ടുദിവസം മുമ്പാണ് വിവാഹം കഴിച്ചത്. വിവാഹത്തിന് പിന്നാലെ മനസ്സമാധാനം കെടുത്തിക്കൊണ്ട് എസ്ഡിപിഐയും നിസാർ എന്ന വ്യക്തിയും തങ്ങൾക്കെതിരെ വധഭീഷണി മുഴക്കുകയാണെന്നാണ് ഇരുവരും ഫേസ്ബുക്ക് ലൈവിൽ പറഞ്ഞത്. വീട്ടുകാരെ..മാതാപിതാക്കളെയും അനിയത്തിയെയും വധിക്കുമെന്നാണ് ഭീഷണി. തന്റെ അച്ഛനെ ഒന്നുവിളിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്.
തങ്ങളെ വധിക്കുമെന്നും ഭീഷണി മുഴക്കുന്നുണ്ട്. കെവിന്റെയും നീനുവിന്റെയും ദുരനുഭവവും ഹാരിസൺ ഓർമിപ്പിക്കുന്നു. തനിക്ക് കെവിനെ പോലെയാകാൻ താൽപര്യമില്ലെന്നും ഹാരിസൺ ലൈവിൽ പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ പോകാനോ പരാതിപ്പെടാനോ ഉള്ള സാഹചര്യമില്ല. എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ വന്നപ്പോഴാണ് ഇങ്ങനെയൊരു വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതെന്ന് ഹാരിസൺ വ്യക്തമാക്കി.
ലൈവിൽ ഹാരിസണ്‍ ഒപ്പം നിന്ന ഷഹാനയും ഭീഷണിയുണ്ടെന്ന് വ്യക്തമാക്കി. ഹാരിസണെ താൻ സ്നേഹിച്ചത് ജാതിയോ മതമോ നോക്കിയല്ലെന് ഷഹാന പറയുന്നു. വിവാഹം ചെയ്തതും അങ്ങനെ നോക്കിയിട്ടല്ല. ഇപ്പോൾ തന്റെ വീട്ടുകാർ പറയുന്നത് ഹാരിസണെയും അയാളുടെ വീട്ടുകാരെയും തന്നെയും ഒന്നിച്ച് വധിക്കുമെന്നാണ് ഭീഷണിയെന്ന് ഷഹാന പറഞ്ഞു. തനിക്ക് ഹാരിസണിന്റെ കൂടെ ജീവിക്കണം. അതിനാണ് താൻ ഇറങ്ങി വന്നത്. താൻ മരിക്കാൻ ആഗ്രഹിക്കുന്നില്ല. തന്റെ ജാതിയൊന്നും ഹാരിസൺ മാറ്റിയിട്ടില്ല. ഭർത്താവ് ക്രിസ്ത്യാനിയായും താൻ മുസ്ലീമായും തന്നെയാണ് ജീവിക്കുന്നത്. സമ്മർദ്ദം ചെലുത്തി തന്റെ ജാതി മാറണമെന്ന് ആവശ്യപ്പെടുകയോ താൻ അങ്ങനെ ചെയ്യുകയോ ഉണ്ടായില്ല. ഭർത്താവ് മതം മാറണമെന്ന് താനും ആവശ്യപ്പെട്ടിട്ടില്ല. തങ്ങൾക്കിടയിൽ സ്നേഹം മാത്രമേയുള്ളു, ഷഹാന പറഞ്ഞു.
തങ്ങളെ കൊല്ലാൻ ആറ്റിങ്ങലിൽ എസ്ഡിപിഐക്കാർക്ക് ക്വട്ടേഷൻ കൊടുത്തിരിക്കുകയാണ്. അതിന് തങ്ങൾ എന്തുതെറ്റാണ് ചെയ്തത്. അങ്ങനെ തങ്ങളെ കൊന്നാൽ വീട്ടുകാർക്ക് എന്തുനേട്ടമാണ് ഉണ്ടാവുക.? തങ്ങൾക്ക് ജീവിക്കണം .ഇങ്ങനെയൊക്കെ ചെയ്താലും വീട്ടുകാർക്ക് ഒരുഗുണവും കിട്ടാൻ പോകുന്നില്ല. തങ്ങൾ മരിച്ചാലും വീട്ടുകാർക്ക് ഗുണം കിട്ടുമെന്ന് കരുതേണ്ട. അതിന്റെ ശാപമായിരിക്കും വീട്ടികാരെ തേടിയെത്തുക. തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഇറങ്ങി വന്നത്. തങ്ങൾക്ക് ഒന്നിച്ചുജീവിക്കണം, ഷഹാന പറഞ്ഞുനിർത്തിയത് ഇങ്ങനെയാണ്. ഇതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം നടത്തിയതും ഫോൺ തൃശൂരിൽ വച്ച് സ്വിച്ചോഫ് ആയെന്ന കണ്ടെത്തുന്നതും. ഡിവൈഎഫ്ഐ സംരക്ഷണം നൽകുമെന്ന് വ്യക്തമാക്കിയതോടെ ആയിരുന്നു ഇത്.
ഇരുവരും ഇന്നലെ നൽകിയ ലൈവ് വീഡിയോ
Stories you may Like
- ഡൽഹി പണിക്ക് ടാക്സും കൊടുക്കേണ്ട; എല്ലാം കെവി തോമസ് സ്വന്തമാക്കുമ്പോൾ
- പോപ്പുലർ ഫ്രണ്ട് നേതാവ് തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങി
- 'എസ്എഫ്ഐയും ഡിവൈഎഫ്ഐയും മിശ്രവിവാഹ ബ്യൂറോയുമായി നടക്കുകയല്ല'
- വിവാഹ മോചനമില്ലാതെ രണ്ടാംകെട്ട്; ഭർതൃവീട്ടിലേക്ക് പ്രതിഷേധവുമായി യുവതിയും മക
- ഷഹാനയ്ക്ക് പറന്നു നടക്കണം, ഫാഷനിൽ ജീവിക്കണം
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍