യാത്ര കഴിഞ്ഞ് തിരിച്ചു വന്നപ്പോൾ പൊടിയരി വാങ്ങിയത് വേഗം ആഹാരം ഉണ്ടാക്കാൻ വേണ്ടി; വീട്ടിലെത്തി കഴുകിയപ്പോൾ കണ്ടത് ചുവന്ന അരി വെള്ളയായി മാറിയത്; മക്കളോട് പറഞ്ഞപ്പോൾ വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ ഇടണം എന്നു പറഞ്ഞു; വീഡിയോ വൈറലായപ്പോൾ ഭീഷണിയും പ്രലോഭനവും ഒരുപോലെ വന്നു: ഡബിൾഹോഴ്സിന്റെ കബളിപ്പിക്കൽ കണ്ടെത്തിയ ജെസ്സി നാരായണൻ അന്ന് നടന്ന സംഭവം മറുനാടൻ മലയാളിയോട് പങ്കു വയ്ക്കുന്നു
ആർ പീയൂഷ്
തിരുവനന്തപുരം: ഒരു ശനിയാഴ്ച കുടുംബത്തോടൊപ്പം പുറത്ത് പോയിട്ട് വന്നപ്പോൾ സമയം ഏറെ വൈകി. വേഗം ഭക്ഷണം ഉണ്ടാക്കാനുള്ള എളുപ്പത്തിനാണ് ആൽത്തറ ജംഗ്ഷനിലെ സപ്ലൈക്കോ ഔട്ട്ലെറ്റിൽ നിന്നും ഡബിൾഹോഴ്സിന്റെ പൊടിയരി വാങ്ങിയത്. വീട്ടിലെത്തി വേഗം തന്നെ കഞ്ഞി പാകം ചെയ്യാനായി അരി കഴുകിയപ്പോൾ വല്ലാണ്ട് നിറം പോകുന്നു. മൂന്ന് കഴുകൽ കഴിഞ്ഞപ്പോൾ തനി പച്ചരിയായി മാറി. എന്താണ് സംഭവം എന്നറിയാതെ അരി അപ്പാടെ മാറ്റി വച്ച് ഭക്ഷണം പാകം ചെയ്യുകയായിരുന്നു. പിന്നീട് ഇത് മക്കളെ വിളിച്ചു കാണിച്ചപ്പോഴാണ് ഒന്നു കൂടി കഴുകി വീഡിയോ ചിത്രീകരിച്ചത്. ഈ വീഡിയോയാണ് ലോകം മുഴുവൻ പ്രചരിച്ചത്. ഡബിൾഹോഴ്സ് മട്ട ബ്രോക്കൺ റൈസിലെ മായം പുറത്തെത്തിച്ച സംഭവത്തെ പറ്റി ജെസി നാരായണൻ പറഞ്ഞത് ഇങ്ങനെയാണ്.
ഇന്ന് രാവിലെ ഡബിൾ ഹോഴ്സ് മട്ട പൊടിയരി വിപണിയിൽ നിന്നും പിൻവലിക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉത്തരവിട്ട വാർത്ത പുറത്ത് വന്നതിന്റെ പിന്നാലെ മറുനാടൻ മലയാളിയോട് സംസാരിക്കുകയായിരുന്നു അവർ. കഴുകിയപ്പോൾ നിറം പോകുന്നതെങ്ങനെ എന്ന സംശയമായിരുന്നു താൻ ഉന്നയിച്ചത്. വീഡിയോ വൈറലായ ഉടൻ ഭക്ഷ്യ സുരക്ഷാ കമ്മീഷ്ണർ സ്ക്വാഡിനെ അയച്ച് അരിയുടെ സാമ്പിൾ എടുപ്പിക്കുകയായിരുന്നു എന്നും ജസി പറഞ്ഞു. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ വെള്ളയമ്പലത്തെ വീട്ടിൽ എത്തിയപ്പോൾ അവരുടെ മുന്നിലും ജസി അരി കഴുകി കാട്ടി. അപ്പോൾ അവർ നിറം പോകുന്നത് നേരിട്ട് കാണുകയും ചെയ്തു.
സാമ്പിൾ ശേഖരിച്ച ശേഷം പരാതി എഴുതി നൽകാൻ പറഞ്ഞപ്പോൾ തനിക്ക് പരാതിയില്ലെന്നും കളർ ഇളകുന്ന സംഭവം മറ്റുള്ളവരുടെ ശ്രദ്ധയിൽപെടുത്താനുമാണ് ചെയ്തത് എന്ന് പറയുകയായിരുന്നു. തുടർന്ന് ജസി അരികഴുകിയപ്പോൾ ഉണ്ടായ കാര്യങ്ങൾ സഹിതം എഴുതി നൽകുകയും അരിയുടെ സാമ്പിൾ ഉദ്യോഗസ്ഥർ കൈപ്പറ്റിയതായി രസീത് വാങ്ങുകയും ചെയ്തു. ഇതിനിടയിൽ ഡബിൾഹോഴ്സ് പ്രതിനിധികൾ ജസിയെ തേടിയെത്തുകയും ചെയ്തു. എന്നാൽ ഇവരുടെ പ്രലോഭനങ്ങളിലോ ഭീഷണിയിലോ വീണില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഡബിൾ ഹോഴ്സ് മട്ട പൊടിയരി വിപണിയിൽ നിന്നും പിൻവലിക്കാൻ ഉത്തരവിട്ടത്.
വൻകിട ബ്രാൻഡായ ഡബിൾഹോഴ്സിനെ പോലുള്ള ഒരു സ്ഥാപനത്തിനെതിരെ നടപടിയെടുക്കാൻ ധൈര്യം കാണിച്ച കമ്മീഷ്ണറെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്ന് ജസി പറഞ്ഞു. വീഡിയോകണ്ട നിരവധിപേർ അഭിനന്ദനവുമായി തേടിയെത്തി. ഒരു വീട്ടമ്മ തന്റെ കുഞ്ഞിന് ഏറെ നാളായി ഈ അരിയാണ് കഞ്ഞിവച്ച് കൊടുത്തിരുന്നതെന്നും ഇനിയെന്തെങ്കിലും കുഴപ്പങ്ങളുണ്ടാകുമോ എന്നുമുള്ള ആശങ്ക പങ്കുവച്ചു. ഇത്തരത്തിലൊരു കള്ളത്തരം സമൂഹമധ്യത്തിൽ തുറന്ന് പറഞ്ഞതിൽ സന്തോഷമുണ്ടെന്നും ചിലർ വിളിച്ചറിയിച്ചു. മുൻപ് പലപ്പോഴും ഇത്തരം അനുഭവങ്ങൾ തങ്ങൾക്കും പറ്റിയിട്ടുണ്ടെന്നും ഒരു വിഭാഗമാൾക്കാർ ഫോണിൽ വിളിച്ചു പറഞ്ഞു. എല്ലാവരും അഭിനന്ദനം അറിയിക്കുമ്പോഴും ചിലർ കമ്പനിക്കാർ അപായപ്പെടുത്തുമോ എന്ന് ആശങ്കപ്പെടുകയും ചെയ്തു എന്നും ജസി നാരായണൻ പറഞ്ഞു.
ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെടുമ്പോൾ അക്കാര്യങ്ങൾ പുറത്തുകൊണ്ട് വരാൻ എല്ലാ സ്ത്രീകളും തയ്യാറാവണമെന്നും അതിനെപറ്റി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യണമെന്നും ജസി പറയുന്നു. ഷെയർ ചെയ്യുമ്പോൾ എല്ലാ ആധികാരിതയും ഉറപ്പിച്ചുവേണമെന്നും ജസി മുന്നറിയിപ്പ് നൽകുന്നുണ്ട്. ഈ വിജയം സോഷ്യൽ മീഡിയയുടെ ശക്തിയാണോ എന്ന ചോദ്യത്തിന് ജസി മറുപടി നൽകിയത് ഇങ്ങനെ. സോഷ്യൽ മീഡിയയുടെ മാത്രമല്ല ഭക്ഷ്യ സുരക്ഷാ കമ്മീഷ്ണർ രാജമാണിക്യം സാറിന്റെ വിജയം കൂടിയാണിത്. അതിന് പുറമേ അദ്ദേഹത്തെപോലുള്ള ധീരന്മാരായ ഉദ്യോഗസ്ഥർ ഇനിയും വരട്ടെ എന്നും അദ്ധൈഹത്തിന് നൂറ് നൂറായൂസ് ഉണ്ടാകട്ടെ എന്നും പ്രാർത്ഥിക്കുന്നു.
ഏതാനം ദിവസങ്ങൾക്ക് മുൻപാണ് ഡബിൾ ഹോഴ്സ് മട്ട ബ്രോക്കൺ റൈസ് സൂപ്പർ ബ്രാൻഡിൽ മായമുണ്ടോ എന്ന സംശയം എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ജെസി നാരായണൻ പ്രകടിപ്പിച്ചത്. ഈ ചോദ്യവുമായി ഇവർ ഇട്ട വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയായിരുന്നു ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടിയുമായി രംഗത്തെത്തിയത്. ഡബിൾ ഹോഴ്സ് മട്ട ബ്രോക്കൺ റൈസ് സൂപ്പർ കഴുകുമ്പോൾ ബ്രൗൺ നിറം മാറി തൂവെള്ളയാകുന്നുവെന്നാണ് ജെസി നാരായണൻ തെളിവുസഹിതം ചിത്രീകരിച്ചത്. ഇത് ഗൗരവത്തോടെ തന്നെ രാജമാണിക്യം ഐഎഎസ് എടുത്തു. അതിന്റെ ഭാഗമായാണ് നടപടികൾ വരുന്നത്. അനുപമാ ഐഎഎസ് ഭക്ഷ്യ സുരക്ഷാ കമ്മീഷണറായിരുന്നപ്പോൾ വലിയ ഇടപെടലുകൾ നടത്തിയിരുന്നു. അതിന് ശേഷം രാജമാണിക്യത്തിലൂടെ ഭക്ഷ്യസുരക്ഷാ വകുപ്പ് കൂടുതൽ ജനകീയമാവുകയാണ്.
ഡബിൾ ഹോഴ്സിനെ പോലൊരു വലിയ ബ്രാൻഡിന്റെ കള്ളക്കളി പൊളിച്ചതും രാജമാണിക്യത്തിന്റെ ഉറച്ച നിലപാടാണ്. മറുനാടൻ മലയാളി ഉൾപ്പെടെ ഇടപെടലിലൂടെ കൊണ്ടു വന്ന വിഷയത്തെ ഗൗരവത്തോടെ കണ്ടതാണ് വമ്പൻ ബ്രാൻഡിന് തിരിച്ചടിയായത്. ആദ്യ തവണ കഴുകുമ്പോൾ തന്നെ നിറം മാറുന്ന അരി മൂന്നുതവണ കഴുകുമ്പോഴേക്കും പച്ചരിയുടെ നിറത്തിലാകുന്നത് വീഡിയോയിൽ കാണാമായിരുന്നു. ഒലിച്ചുപോയിരിക്കുന്നത് തവിടാണോ പെയിന്റാണോ എന്ന ചോദ്യത്തോടെയാണ് ജെസി വീഡിയോ തയ്യാറാക്കിയത്. ഒരു വീട്ടമ്മയായാണ് പ്രതികരിക്കുന്നത്. സാധാരണ എല്ലാ വിഷയങ്ങളിലും പ്രതികരിക്കുന്നയാളല്ല. ഇത് പക്ഷെ ലക്ഷക്കണക്കിന് പേരെ ബാധിക്കുന്ന വിഷയമായതിനാലാണ് ഇടപെടുന്നതെന്നും അവർ വീഡിയോയിൽ പറഞ്ഞിരുന്നു.
ഈ ചോദ്യവുമായി ഇവർ ഇട്ട വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഉടനടി നടപടിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് രംഗത്തെത്തി. ജെസിയുടെ വീഡിയോ വൈറലായതോടെ മിന്നൽ നടപടിയുമായി ഭക്ഷ്യസുരക്ഷാവകുപ്പ് രംഗത്തെത്തുകയായിരുന്നു. ഭക്ഷ്യസുരക്ഷാ കമ്മീഷണർ രാജമാണിക്യത്തിന്റെ നിർദ്ദേശപ്രകാരം ഉദ്യോഗസ്ഥർ ഡബിൾ ഹോഴ്സിന്റെ സാമ്പിളുകൾ ശേഖരിച്ചു. ഇതിനിടെ ചില മാധ്യമങ്ങൾ ഡബിൾ ഹോഴ്സിനെ രക്ഷിക്കാനും രംഗത്ത് എത്തി. ഇതോടെ സത്യം അന്വേഷിച്ച് മറുനാടനും രംഗത്തിറങ്ങി. സാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ചപ്പോൾ ജെസിയുടെ വാദങ്ങളിൽ കഴമ്പുണ്ടെന്ന് മനസ്സിലായി. ഇതോടെ മറുനാടനും ഭക്ഷ്യസുരക്ഷാ കമ്മീഷണറെ സമീപിച്ചു. സാമ്പിളുകൾ നൽകി. ഇതും പരിശോധനയ്ക്ക് അയച്ചു.
ഡബിൾ ഹോഴ്സ് മട്ട ബ്രോക്കൺ റൈസ് സൂപ്പറിൽ മായം കലർന്നിട്ടുണ്ടെന്ന് ജെസി നാരായണൻ തെളിവുസഹിതം സ്ഥാപിക്കുന്ന വീഡിയോ സെയ്ദ് ഷിയാസ് മിശ്ര ഫേസ്ബുക്കിൽ അപ് ലോഡ് ചെയ്തതോടെയാണ് വൈറലായത്. ജെസി ഒരു വാട്സ് ആപ്പ് ഗ്രൂപ്പിൽ ഇട്ട വീഡിയോ ഷിയാസ് ഫേസ്ബുക്കിൽ പോസ്റ്റു ചെയ്യുകയായിരുന്നു. ഈ വീഡിയക്ക് അഭൂതപൂർവമായ പ്രതികരണമാണ് ലഭിച്ചത്. 12 ലക്ഷത്തിലേറെപ്പേർ ഇതിനോടകം സെയ്ദിന്റെ പേജിൽ മാത്രം വീഡിയോ കണ്ടുകഴിഞ്ഞു. അമ്പതിനായിരത്തിൽപ്പരം ആളുകൾ ഷെയർ ചെയ്യുകയും ചെയ്തതോടെ ഡബിൾ ഹോഴ്സിനെതിരായ പ്രാഥമിക നടപടി ഭക്ഷ്യസുരക്ഷാ വകുപ്പ് ആരംഭിക്കുകയായിരുന്നു.
വീഡിയോ കണ്ടതോടെ രാജമാണിക്യം, സെയ്ദിനെ ഫോണിൽ വിളിച്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിനു പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ജെസിയുടെ പക്കൽ നിന്ന് ആരോപണവിധേയമായ ബ്രോക്കൺ റൈസിന്റെ സാമ്പിൾ ശേഖരിച്ചു. ലാബിൽ പരിശോദിച്ചപ്പോഴാണ് മായം കലർത്തി എന്ന് കണ്ടെത്തിയത്. ഇതോടെ ഓമവിപണി ലക്ഷ്യമിട്ട ഡബിൾ ഹോഴ്സിന് വലിയ തിരിച്ചടിയാണുണ്ടായിരിക്കുന്നത്. മറ്റൊരു ബ്രാൻഡിന്റെ അരിയ ഉപയോഗിച്ചാണ് ഇാ വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് എന്ന് കാട്ടി ഡബിൾഹോഴ്സുകാർ രംഗത്ത് വന്നപ്പോൾ കള്ളി പൊളിച്ചുകാട്ടാൻ മറുനാടന്മലയാളി ഇതേ അരി വാങ്ങി കഴുകി നിറം ഇളകുന്ന ദൃശ്യങ്ങൾ പുറത്തു വിട്ടിരുന്നു.
ഏറെ പ്രതിരോധത്തിലായ കമ്പനി ഒടുവിൽ 40 വർഷമായി ജോലി ചെയ്യുന്ന അഡ്മിനിസ്ട്രേഷൻ വിഭാഗത്തിന്റെ സീനിയർ മാനേജർ എന്ന് പരിചയപ്പെടുത്തിയ ശശിധരൻ എന്നയാളെയും ഇവർ രംഗത്ത് ഇറക്കുകയും ഫെയ്സ് ബുക്ക് വഴി ന്യായീകരണം നടത്തുകയും ചെയ്തിരുന്നു. എന്നാൽ അതെല്ലാം പൊളിയുന്ന തരത്തിലുള്ള റിപ്പോർട്ടാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പുറത്ത് വിട്ടത്. പച്ചരി തന്നെയാണ് ഇത് വരെ മട്ട അരിയായി ഡബിൾ ഹോഴ്സ് മലയാളികളെ തീറ്റിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്