കുട്ടികളെ ഉപയോഗിച്ചുള്ള ചാനൽ റിയാലിറ്റി ഷോയ്ക്ക് കടിഞ്ഞാണുമായി സംസ്ഥാന സർക്കാർ; പത്ത് ദിവസത്തിലധികം അധ്യായം മുടങ്ങാതെ ചിത്രീകരണം നടത്തണമെന്ന് സർക്കാർ സർക്കുലർ; കുട്ടികളുടെ തളർത്തുന്ന വിധി നിർണയങ്ങൾ നടത്തരുതെന്ന് വിധികർത്താക്കൾക്ക് നിർദ്ദേശം; പുതിയ വിധി പ്രമുഖ ചാനലുകളിലെ കണ്ണീർ സീരിയലുകളിൽ കുട്ടികളുടെ ദുരുപയോഗം ചൂണ്ടിക്കാട്ടിയ ഹർജിയിന്മേൽ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: കുട്ടികളെ പങ്കെടുപ്പിച്ചുള്ള റിയാലിറ്റി ഷോയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ. ടെലിവിഷൻ ചാനലുകളിൽ കുട്ടികളെ പങ്കെടുപ്പിച്ചുള്ള റിയിലിറ്റി ഷോ, സീരിയൽ, സംഗീത പരിപാടി തുടങ്ങി വിവിധയിനം പരിപാടികളിലായി കുട്ടികളെ പങ്കെടുപ്പിക്കുമ്പോൾ ഇനി പത്ത് ദിവസത്തിലധികം അധ്യായനം മുടങ്ങാതെ ശ്രദ്ധിക്കണമെന്നാണ് സർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവിൽ നിർദ്ദേശിക്കുന്നത്.
റിയിലിറ്റി ഷോയുടെ ജയപരാജയങ്ങൾ കുട്ടികളുടെ ആത്മവിശ്വാസത്തേയും ജീവിതത്തേയും ബാധിക്കുമെന്നും സർക്കാർ ചൂണ്ടിക്കാണിക്കുന്നത്. റിയാലിറ്റി ഷോകളിലെ മത്സരങ്ങളിൽ നിന്ന് പുറത്താക്കേണ്ട സാഹചര്യമുണ്ടായാൽ കുട്ടികളുടെ ആത്മവിശ്വാസം തകർക്കപ്പെടുമെന്നാണ് സർക്കാർ വിശദീകരിക്കുന്നത്. അതിനാൽ തന്നെ വിധ കർത്താവ് അത്തരത്തിലുള്ള വിധിപ്രസ്താവനകൾ നടത്തരുതെ്നും സർക്കുലറിൽ പ്രത്യേകം നിർദ്ദേശിക്കുന്നു.
ചാനലുകളിലും മറ്റും നേരിടുന്ന അനഭിലഷണീയ പ്രവണതയെക്കുറിച്ച് സംസ്ഥാനത്തെ ബാലവകാശ കമ്മീഷനു ലഭിച്ച പരാതികളുടെ അടിസ്ഥാനത്തലാണ് സർക്കാർ പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്.
പുറത്തിറങ്ങിയ മാർഗനിർദ്ദേശങ്ങളിൽ പ്രധാാനമായവ:-
*ഷൂട്ടിങ്ങിൽ പങ്കെടുക്കുന്ന കുട്ടികൾക്കു ഭക്ഷണം നൽകുന്നുണ്ടെന്നും ഇടവേളകളിൽ പഠിക്കാൻ അവസരം ഒരുക്കുന്നുണ്ടെന്നും രക്ഷിതാവ് കൂടെയുണ്ടെന്നും ചാനൽ അധികൃതർ ഉറപ്പാക്കണം.
*കുട്ടിക്കു നേരെ ലൈംഗികാതിക്രമം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണം.
ന്മഒരു ദിവസം ഒരു കുട്ടിയെ അഞ്ചു മണിക്കൂറിൽ കൂടുതൽ കലാപരിപാടി അവതരിപ്പിക്കാൻ അനുവദിക്കരുത്. തുടർച്ചയായി മൂന്നു മണിക്കൂറിലധികം പാടില്ല.
*ഷൂട്ടിങ്ങിനു മാതാപിതാക്കളുടെ സമ്മതം വാങ്ങണം. കുട്ടിയുടെ സുരക്ഷയ്ക്കു നോഡൽ ഓഫിസറെ നിയമിക്കണം.
* പ്രതിഫലത്തിന്റെ 20% കുട്ടിയുടെ പേരിൽ നിക്ഷേപിക്കണം എന്നതുൾപ്പെടെ കുട്ടികളെ സംബന്ധിച്ച തൊഴിൽ നിയമങ്ങളിലെ വ്യവസ്ഥകൾ കർശനമായി പാലിക്കണം.
എന്നിവയാണ് പ്രധാന നിർദ്ദേശമായി ചൂണ്ടിക്കാട്ടുന്നത്. കളക്ടർമ്മാരും ജില്ലാ ലേബർ ഓഫീസർന്മാരും ഈക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
കുട്ടികളെ പങ്കെടുപ്പിച്ചുള്ള ചാനൽപരിപാടികൾക്കെതിരെ പരാതി. നിലവിൽ മലയാളത്തിലെ വിവിധ ചാനലുകളിലായി കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ടെലി സീരിയലുകൾ, റിയാലിറ്റി ഷോകൾ, കോമഡി പരിപാടികൾ എന്നിവയുമായി ബന്ധപ്പെട്ട് കുട്ടികളുടെ പഠനം നേർവഴിക്കു നൽകുന്നില്ല എന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഒരു ചാനൽ പരിപാടിയുടെ ചിത്രീകരണത്തിന് ഒരാഴ്ച കാലമെങ്കിലും ലൊക്കേഷനായി കുട്ടികൾ ചിലവഴിക്കേണ്ടി വരുന്നുണ്ട്, കുട്ടികളിലെ വിദ്യാഭ്യാസ പുരോഗതി, സ്കൂൾ ഹാജർ, ഇന്റേണൽ അസസ്മെന്റ് തുടങ്ങിയവയ്ക്ക് പ്രധാന അദ്ധ്യാപകനും ടീച്ചർമ്മാരും ഇതുവരെ കണ്ണടച്ച നടപി പുതിയ സർക്കുലറിലൂടെയുണ്ടാവില്ലെന്നാണ് സൂചന നൽകുന്നത്.
കുട്ടികളെ ഉപയോഗിച്ച് നടത്തുന്ന സിനിമ രംഗങ്ങളിലെ സംഭാഷണങ്ങളും കോമഡി പരിപാടികളിളെ ദ്വയാർഥം നിറഞ്ഞ പദപ്രയോഗങ്ങളുമൊക്കെ അടുത്തിടെ മലയാത്തിൽ തുടങ്ങി വെച്ച പുതിയ ചാനൽ തുടങ്ങിയ പരിപാടിയിലൂടെയാണ് പ്രേക്ഷകരിലെത്തിയത്. പൂർണഹാസ്യ പരിപാടിയാണെങ്കിൽ പോലും വിദ്യാർത്ഥികളെ ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്ന റിയാലിറ്റി ഷോകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് വലിയതോതിലുള്ള ആരോപണം ഇയർന്നിരുന്നു. മുൻ വർഷങ്ങളിൽ സൂര്യ ടീവിയിൽ നടത്തിവന്ന കുട്ടിപട്ടാളം എന്ന റിയാലിറ്റി ഷോ വലിയതോതിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.
കുട്ടികളിലെ മനസിലെ കാര്യങ്ങൾ ചോദിച്ചറിയുകയും കുട്ടികളിൽ നിന്നും വീഴുന്ന അബദ്ധങ്ങളേയും അറിവുകേടുകളേയും ചാനലിലൂടെ പുറത്ത് വിട്ട് നർമ്മം കലർത്തുന്നതിൽ വലിയതോതിലുള്ള പ്രതിഷേധമായിരുന്നു ഉയർന്നിരുന്നത്. പ്രതിഷേധം ഉയർന്നതോടെ അവതാരിക സിബി കൃഷ്ണനെതിരേയും ചാനലിലെ പ്രോഗ്രാമിനേതിരേയും എതിർപ്പുമായി പ്രേക്ഷകർ രംഗത്തെത്തിയിരുന്നു. പിന്നീട് ഈ പരിപാടി നിർത്തിവെയ്ക്കുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍