സോഷ്യൽ മീഡിയയിലെ ആരാധകരുടെ പിന്തുണയിൽ അഴിഞ്ഞാടിയ ഫിജോ ജോസഫിനെതിരെ 14 എഫ് ഐ ആറു ഉണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തതോടെ പേടിച്ച് നിന്നവരെല്ലാം രംഗത്ത്; കുവൈറ്റിലെ അദ്ധ്യാപികയുടേത് അടക്കമുള്ള പരാതികളും അന്വേഷണം തകൃതിയിൽ; സൈബർ ഗുണ്ടായിസത്തിന് നേതൃത്വം നൽകിയവരിൽ ഒരാൾ അകത്തായി; വ്യാജപരാതി കൊടുത്തു നിരവധി ചെറുപ്പക്കാരെ ജയിയിലടച്ച വീട്ടമ്മ നിയമത്തിന്റെ വലയിലായതോടെ സെക്രട്ടറിയേറ്റ് പടിക്കൽ സത്യാഗ്രഹം നടത്തി പ്രതിരോധിക്കാൻ നീക്കം
ആർ കനകൻ
കൊച്ചി: വിവരാവകാശ വിദ്യയുടെ ആകാശത്ത് ഇതു വരെ പൂണ്ടു വിളയാടിയിരുന്ന സൈബർ ക്വട്ടേഷൻ സംഘാംഗങ്ങൾ ഒന്നൊന്നായി ലോക്കപ്പിലേക്ക്. പത്തിലേറെ വ്യാജ ഫേസ്ബുക്ക് ഐഡികൾ സൃഷ്ടിച്ചും വാട്സാപ്പ് ഗ്രൂപ്പുകളിൽ സ്ത്രീകളുടെ നമ്പർ ആഡ് ചെയ്തും തങ്ങളെ എതിർക്കുന്നവരെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചു പോന്ന സംഘത്തിലെ ഒരാൾ പൊലീസ് പിടിയിലായി. ഇതോടെ ഗൾഫിലുള്ള മുഖ്യസൂത്രധാരൻ ഐഡി പൂട്ടി മുങ്ങി. സംഘാംഗങ്ങൾ ഓരോന്നായി അറസ്റ്റിലാകുന്നത് കണ്ട് ഭയപ്പെട്ട സംഘത്തലൈവി താൻ അകത്തു പോകുന്നത് തടയാനുള്ള പ്രതിരോധ മാർഗത്തിലാണ്. ഇതിന്റെ ഭാഗമായി ഇവർ സെക്രട്ടറിയേറ്റ് നടയിൽ നിരാഹാരസമരം പ്രഖ്യാപിച്ചിരിക്കുകയാണ്.
സാധാരണക്കാരായവർക്ക് നേരെ സോഷ്യൽ മീഡിയയിലും തെരുവിലും ഗുണ്ടായിസം കാണിക്കുകയും ഒരു ഐജിയുടെ പേര് പറഞ്ഞ് ഈ സംഭവങ്ങളിൽ എല്ലാം മേൽക്കൈ നേടുകയും ചെയ്ത ഏറ്റുമാനൂർ സ്വദേശിനി ഫിജോ ജോസഫ് എന്ന സ്ത്രീയുടെ സൈബർ ക്വട്ടേഷൻ ഗ്യാങ്ങിന് മേലാണ് പൊലീസിന്റെ പിടിവീണത്. മാധ്യമപ്രവർത്തക എന്ന് അവകാശപ്പെട്ടും ആ രീതിയിൽ ചമഞ്ഞും ഐജി അടക്കമുള്ള പൊലീസുകാരെ വിരട്ടിയും സ്റ്റേഷനിലും, കോടതിയിലുമടക്കം സീൻ സൃഷ്ടിച്ചും മുന്നേറുന്നതായിരുന്നു ഫിജോയുടെ രീതി. ചോദ്യം ചെയ്യുന്നവരുടെ വീടുകളിൽ കയറി ഭീഷണിപ്പെടുത്തുകയും സ്ത്രീത്വത്തെ അപമാനിച്ചു എന്ന പേരിൽ പരാതി കൊടുത്ത് നിരവധി ചെറുപ്പക്കാരെ ജയിലിൽ അടയ്ക്കുകയും ചെയ്തിട്ടുണ്ട് ഫിജോയും സംഘവും.
ഫിജോ നേതൃത്വം നൽകുന്ന സൈബർ ക്വട്ടേഷൻ സംഘത്തെ എതിർക്കുന്നവർക്കെതിരേ പൊരുതാൻ ചാവേറുകളെയും രംഗത്തിറക്കിയിരുന്നു. അത്തരത്തിലൊരു ചാവേറായ ജൽജാസ് എന്ന യുവാവിനെയാണ് പള്ളുരുത്തി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. മുഖ്യസൂത്രധാരനും ഫിജോയുടെ വലം കൈയും ഗൾഫ് കേന്ദ്രീകരിച്ച് സൈബർ ആക്രമണം നടത്തുകയും ചെയ്യുന്ന കൊല്ലം പിറവന്തൂർ എലിക്കാട്ടൂർ സെന്റ് മേരീസ് വീട്ടിൽ എബി ഫെർണാണ്ടസ് എന്ന എബി മാത്യു ഇതോടെ ഐഡി പൂട്ടി മുങ്ങി. മുൻപ് ഇയാൾ ദ്രോഹിച്ച പലരേയും നേരിൽ വിളിച്ച് കേസിൽ നിന്ന് രക്ഷപ്പെടാനുള്ള സഹായവും തേടിയിട്ടുണ്ട്. ഫിജോയുടം ഫേസ്ബുക്ക് ലൈവ് ധീരതയുടെ പുറത്ത് പുലഭ്യം വിളിക്കുകയും ഗുണ്ടായിസം കാട്ടുകയും ചെയ്ത പലരും സ്ഥലം വിട്ടിരിക്കുകയാണിപ്പോൾ.
പൊലീസുകാരി, രണ്ട് വീട്ടമ്മമാർ എന്നിവർക്കെതിരേ സംഘം നടത്തിയ ആക്രമണമാണ് ഇപ്പോൾ ഇവരിൽ ഒരാളുടെ അറസ്റ്റിൽ കൊണ്ടു ചെന്ന് എത്തിച്ചിരിക്കുന്നത്. അപർണ പ്രശാന്തി എന്ന എഴുത്തുകാരി അല്ലു അർജുന്റെ ഡബ്ബിങ് ചിത്രത്തെ കുറിച്ച് ഫേസ്ബുക്കി റിവ്യൂ എഴുതിയിരുന്നു. ഇവർക്കെതിരേ ഫേക്ക് ഐഡികളിൽ നിന്ന് രൂക്ഷമായ സൈബർ ആക്രമണമാണ് നടന്നത്. വിവിധ താരങ്ങളുടെ ഫാൻ പേജുകൾ സൃഷ്ടിച്ച് അതിൽ നിന്നായിരുന്നു തെറിവിളി. ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ സഹിതം അപർണ പ്രസിദ്ധീകരിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഈ കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ രൂക്ഷമായ സൈബർ ആക്രമണം അപർണയ്ക്ക് നേരെ ഉണ്ടായി. സൈബർ ക്വട്ടേഷൻ സംഘം റിപ്പോർട്ട് അടിച്ച് ഐഡി 30 ദിവസത്തേക്ക് പൂട്ടിക്കുകയും ചെയ്തു. ഇതോടെ ആലുവ സ്റ്റേഷനിലെ ഒരു പൊലീസുകാരി അപർണയ്ക്ക് വേണ്ടി രംഗത്തു വന്നു. ഇവർക്കെതിരേയും സംഘടിത ആക്രമണം തുടർന്നു. ഈ ഐഡിയും ഇവർ റിപ്പോർട്ട് ചെയ്തു പൂട്ടിച്ചു. വേറെ വഴിയില്ലാതെ വന്നതോടെ പൊലീസുകാരിയുടെ സഹോദരി പ്രതികരിക്കാൻ ഇറങ്ങി. ഇവരെയും രൂക്ഷമായി ആക്രമിച്ച് ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതോടെ പൊലീസിൽ പരാതി നൽകി.
കിങ്ങേഴ്സ്, റോയൽസ്, ചെമ്പൻസ്, ബ്രദേഴ്സ് ആർമി, അനോണിമസ് കേരള സൈബർ ഹാക്കേഴ്സ് എന്നീ പേരുകളിലുള്ള ഐഡികളിൽ നിന്നായിരുന്നു ആക്രമണം. പൊലീസിന്റെ സൈബർ ഡോമിലെ ഒരു ഉദ്യോഗസ്ഥൻ ഇവരുടെ ആളാണെന്ന് നടിച്ച് ഈ ഐഡികളുടെ ഉറവിടം കണ്ടെത്തിയതോടെയാണ് മലപ്പുറം വേങ്ങര സ്വദേശി ജലജാസ് എന്ന യുവാവിനെ കണ്ടെത്തിയത്. സ്വന്തം ഫോണിൽ നിന്ന് തന്നെയായിരുന്നു ഇയാളുടെ ഓപ്പറേഷൻ. പ്രവാസി മലയാളി അനുമാത്യുവിനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച കേസിൽ മൊഴിയെടുക്കാൻ ഇയാളെ തിരുവനന്തപുരം ഫോർട്ട് പൊലീസ് വിളിച്ചു വരുത്തിയിരുന്നു. ഇവിടെ വച്ച് പൊലീസ് എഴുതി തയാറാക്കിയ മൊഴി ഇയാൾ വലിച്ചു കീറി. ഇതിനിടെയാണ് ഈ പ്രതിയുടെ പേരിൽ ആലുവ സ്റ്റേഷനിൽ കേസുണ്ടെന്ന് മനസിലായത്. ഇയാളെ അവിടേക്ക് കൈമാറി. വിവരം അറിഞ്ഞ് ഫിജോയും അഭിഭാഷകയും ആലുവയിലെത്തി ഇൻസ്പെക്ടറുടെ റൂമിൽ 45 മിനുട്ടോളം ചെലവഴിച്ച് അലർച്ചയും വിളിയും നടത്തി ജലജാസിനെ ജാമ്യത്തിൽ ഇറക്കി. ഇതു തങ്ങളുടെ വിജയമായി ഫേസ് ബുക്കിലും ഒരു ഓൺലൈൻ പത്രത്തിലും പ്രസിദ്ധീകരിക്കുകയും ചെയ്തു.
പിന്നെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ജലജാസിന്റെ പേരിൽ പള്ളുരുത്തി പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു. ആലുവയിൽ ഇയാൾ പിടിയിലായ വിവരം അറിഞ്ഞ് പള്ളുരുത്തി ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം അവിടെ എത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു. പള്ളുരുത്തി സ്വദേശിയായ വീട്ടമ്മയുടെയും 14 വയസുള്ള മകന്റെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചുവെന്നതായിരുന്നു കേസ്. ആദ്യം ഈ ചിത്രങ്ങൾ പ്രചരിപ്പിക്കുകയും പിന്നീട് അനോണിമസ് കേരളാ സൈബർ ഹാക്കേഴ്സ് എന്ന ഗ്രൂപ്പിൽ നിന്ന് ബന്ധപ്പെട്ട് ഇതു നീക്കിത്തരാം എന്ന് വീട്ടമ്മയോട് പറയുകയുമാണ് ചെയ്തത്. ഇതനുസരിച്ച് വീട്ടമ്മയെ ഒരു ഗ്രൂപ്പിൽ ആഡ് ചെയ്യുകയും ചെയ്തു. അതിന് ശേഷം ഇവരോട് ഒപ്പം ചെല്ലാൻ ആവശ്യപ്പെട്ടു. അതിന് വഴങ്ങാതെ വന്നതോടെ രൂക്ഷമായ സൈബർ ആക്രമണം നടത്തി.
ഈ പരാതിയിൽ ജലജാസിനെ പള്ളുരുത്തി ഇൻസ്പെക്ടർ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. നിയമസംവിധാനങ്ങളെ പുഛിച്ച നിലപാട് എടുത്ത ജലജാസിനെ കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു. ഇതിന്റെ പേരിൽ സംഘത്തലൈവി ഫിജോ ഫേസ്ബുക്കിൽ ബഹളം വച്ചെങ്കിലും ആളു കൂടിയില്ല. ഇതിന്റെയെല്ലാം പിന്നിൽ കുവൈറ്റിൽ ജോലിയുള്ള അനുമാത്യുവാണെന്നും തനിക്ക് നീതി വേണമെന്നും ആവശ്യപ്പെട്ടാണ് ഫിജോ സെക്രട്ടറിയേറ്റിന് മുന്നിൽ സത്യഗ്രഹം പ്രഖ്യാപിച്ചിരിക്കുന്നത്. ഫിജോയുടെ മറ്റൊരു വലംകൈയായ എബി ഫെർണാണ്ടസിനെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കവും തുടങ്ങി കഴിഞ്ഞു.
സൈബർ അക്രമണത്തെ തുടർന്ന് മേൽകൈ നേടാൻ ഹൈക്കോടതിയിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പോയതോടെയാണ് പ്രതിസന്ധി മൂർച്ഛിച്ചത്. ഫിജോയുടെ പേരിൽ 14 എഫ്ഐആറുകൾ ഉണ്ടെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഈ വിവരം പുറത്തുവന്നതോടെ പൊലീസ് നടപടി ശക്തമാക്കുകയാരിന്നു. ഒരു ഐജിയുമായി തനിക്ക് അടുപ്പം ഉണ്ടെന്നും ആ ഐജിയാണ് എല്ലാ സഹായങ്ങളും ചെയ്യുന്നതെന്നും ഫിജോ പറഞ്ഞു നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഐ ജി തന്നെ അത് നിഷേധിച്ച് രംഗത്ത് വന്നതും ഫിജോയ്ക്ക് തിരിച്ചടിയായി. അനാവശ്യമായി തന്നെ വിളിക്കരുതെന്ന് ഐജി കഴിഞ്ഞ ദിവസം കർശനമായ നിർദ്ദേശം നൽകുകയും ആ സ്ത്രീയുമായി യാതൊരു ബന്ധവും ഇല്ലെന്നു പൊലീസിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
നേരത്തേ ഈ സംഘത്തിന്റെ രൂക്ഷമായ ക്വട്ടേഷൻ ആക്രമണത്തിന് വിധേയരായ തിരുവനന്തപുരം സ്വദേശി ഷൈജു സുകുമാരൻ നാടാർ, ഇടുക്കി വണ്ടന്മേട് സ്വദേശി അജോ കുറ്റിക്കൻ, അടൂർ സ്വദേശി അംജദ്, മല്ലപ്പള്ളി സ്വദേശിനിയും കുവൈറ്റിൽ അദ്ധ്യാപികയുമായ അനുമാത്യു, റിജോ കുര്യാക്കോസ് എന്നിവർ പല തവണ പൊലീസിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിരുന്നില്ല. ക്വട്ടേഷൻ സംഘത്തലൈവി ഫിജോ ഗുണ്ടാസംഘങ്ങളുമായി റോഡിലിറങ്ങി ഇവരെയൊക്കെ ആക്രമിച്ച് പൊലീസിൽ പിടിച്ചേൽപ്പിക്കുകയും അതിന്മേൽ എല്ലാം നടപടി ഉണ്ടാവുകയും ചെയ്തിരുന്നു.
ഈ അഹങ്കാരത്തിൽ, ഐജി എന്തു വന്നാലും തന്നെ സംരക്ഷിക്കുമെന്ന് വീമ്പിളിക്കി നടക്കുകയായിരുന്നു ഫിജോ. ക്വട്ടേഷൻ സംഘം പൊലീസിനെതിരേ കളിക്കാൻ തുടങ്ങിയതാണ് വിനയായിരിക്കുന്നത്. ഈ സംഘത്തിലെ വനിതകൾ അടക്കമുള്ള സകലരെയും പൊലീസ് കണ്ടെത്തിക്കഴിഞ്ഞു. നിലവിൽ ഇവർക്കെതിരേയുള്ള പരാതികൾ പരിഗണിച്ച് വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകും.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്