3.290 ഗ്രാം സ്വർണം നാല് തവണകളിലായി വിറ്റുവെന്ന് ആദ്യ വെളിപ്പെടുത്തൽ; പൊളിഞ്ഞെന്നു കണ്ടപ്പോൾ 6.500 ഗ്രാം സ്വർണം വിറ്റെന്ന് യോഗത്തെ അറിയിച്ചു; 27 പവന്റെ ആഭരണങ്ങൾ എങ്ങനെ മുക്കുപണ്ടമായി മാറിയെന്ന ചോദ്യത്തിനും ഉത്തരമില്ല; 25 ശതമാനം കണക്കുകൾ പരിശോധിച്ചപ്പോൾ കണ്ടെത്തിയത് 4.8 കോടിയുടെ സാമ്പത്തിക തട്ടിപ്പ്; അന്വേഷിക്കാൻ പൊലീസെത്തുമ്പോൾ വികാരി അച്ചന്റെ കൈയിൽ വിലങ്ങ് വിണേക്കും; കൊരട്ടി പള്ളി മുൻ വികാരി മാത്യു മണവാളൻ ഒടുവിൽ കുടുങ്ങി
മറുനാടൻ മലയാളി ബ്യൂറോ
കൊരട്ടി: ഒടുവിൽ മണവാളച്ചൻ കുടുങ്ങി. വിശ്വാസികൾ ഉറച്ച നിലപാട് എടുത്തതോടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയിൽ കോടതി നിർദ്ദേശ പ്രകാരം സെന്റ് മേരീസ് ഫൊറോന പള്ളി മുൻ വികാരിയടക്കമുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു. മുൻ വികാരി ഫാ.മാത്യു മണവാളൻ, 201418 കാലഘട്ടത്തിലെ ട്രസ്റ്റിമാർ, ജീവനക്കാർ എന്നിവരടങ്ങുന്ന പത്തു പേർക്കെതിരെ എഫ്ഐആർ തയാറാക്കി.
കൊരട്ടി എസ്ഐ കെ.എസ്.സുബീഷ് മോനാണ് കേസ് ചുമതല. ഇടവകാംഗമായ തട്ടിൽ റെന്നി ജോർജ് ചാലക്കുടി മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച ഹർജിയിന്മേലാണ് നടപടി. കാണിക്ക സ്വർണം, നേർച്ചപ്പണം എന്നിവ കളവു ചെയ്തെന്നും നിർമ്മാണ പ്രവൃത്തികളിൽ സാമ്പത്തിക തിരിമറി നടത്തിയെന്നും 23.99 കോടി രൂപയുടെ ക്രമക്കേടുണ്ടെന്നുമാണ് പരാതി. പൊലീസ് കേസെടുക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് പരാതിക്കാർ കോടതിയെ സമീപിച്ചത്. ഇതു സംബന്ധിച്ച വിശദാംശങ്ങൾ ആദ്യം പുറത്തുവിട്ടത് മറുനാടൻ മലയാളിയായിരുന്നു. കർദിനാൾ ആലഞ്ചേരിക്കെതിരെ എറണാകുളം രൂപതയിലെ ഒരു വിഭാഗം രംഗത്ത് വന്നിരുന്നു. ഇതിനൊപ്പമാണ് മണവാളച്ചന്റെ കേസും ചർച്ചയായത്. കർദിനാളിനെ കുടുക്കാൻ മുന്നിലുണ്ടായിരുന്ന വൈദികനാണ് മണവാളച്ചൻ.
കഴിഞ്ഞ ജനുവരിയിലാണ് വികാരിക്കും കമ്മിറ്റിക്കുമെതിരെ വിശ്വാസികൾ ആരോപണവുമായി വന്നത്. വിശ്വാസികൾ തിരഞ്ഞെടുത്ത 15 അംഗ കമ്മിറ്റി പരിശോധന നടത്തി റിപ്പോർട്ട് തയാറാക്കുകയും എറണാകുളംഅങ്കമാലി അതിരൂപത നിയോഗിച്ച വൈദിക കമ്മിഷൻ തെളിവെടുപ്പ് നടത്തുകയും ഫാ. മാത്യു മണവാളനെ ചുമതലകളിൽനിന്നു മാറ്റുകയും ചെയ്തു. ഇതിന് പിന്നാലെയാണ് നിയമ കുരുക്കുകളും എത്തുന്നത്. എഫ് ഐ ആർ ഇട്ട സാഹചര്യത്തിൽ അച്ചനെ പൊലീസ് അറസ്റ്റ് ചെയ്തേക്കും. ട്രസ്റ്റിമാരടക്കമുള്ളവരെ എട്ടുവർഷത്തേക്കും പാരിഷ് കൗൺസിലംഗങ്ങളെ മൂന്നു വർഷത്തേക്കും പള്ളിയിലെ കമ്മിറ്റികളിൽ തുടരുന്നതിന് അതിരൂപതാ കോടതി വിലക്ക് ഏർപ്പെടുത്തിയിരുന്നു.
പുതിയ വികാരി ചുമതലയേറ്റെങ്കിലും ഇദ്ദേഹമടക്കമുള്ള അഞ്ച് വൈദികരെ അതിരൂപത തിരികെ വിളിച്ചതോടെ താൽക്കാലിക ചുമതലയുള്ള വൈദികനെത്തിയാണ് പ്രാർത്ഥനാ ശുശ്രൂഷകൾ നിർവഹിക്കുന്നത്. കുരിശുപള്ളികളിലെ പ്രാർത്ഥനാ ശുശ്രൂഷകൾ മുടങ്ങിയിരിക്കുകയാണ്. പള്ളി ചുമതലപ്പെടുത്തിയ താൽക്കാലിക കമ്മിറ്റിയുടെ കാലാവധി 31ന് അവസാനിക്കും. ഇതിനിടെയാണ് കേസെടുക്കുന്നത്. കൊരട്ടിപ്പള്ളിയിലെ സ്വർണ്ണവിൽപ്പനയിലെ ക്രമക്കേടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ വിശ്വാസികൾക്ക് അമ്പരപ്പും ഞെട്ടലുമാണ് ഉണ്ടായത്.
വിശ്വസ്തനെന്ന് കരുതിയ വികാരി തന്നിഷ്ടപ്രകാരം കോടികളുടെ സ്വർണമാണ് വിറ്റത്. ഈ വിൽപ്പന ഇടവകക്കാർ അറിയാതിരിക്കാനുള്ള ഇടപെടലുകളും അദ്ദേഹം നടത്തി. പള്ളിക്കമ്മറ്റിയുടെ യോഗങ്ങളിൽ പോലും നുണ പറഞ്ഞു എന്നാണ് ലഭിക്കുന്ന വിവരം. 3.290 ഗ്രാം സ്വർണം നാല് തവണകളിലായി വിറ്റുവെന്ന് ആദ്യവെളിപ്പെടുത്തിയത്. ഇത് പൊളിഞ്ഞെന്നു കണ്ടപ്പോൾ 6.500 ഗ്രാം സ്വർണം വിറ്റെന്ന് പൊതുയോഗത്തെ അറിയിച്ച് പിടിച്ചു നിൽക്കാനും ശ്രമിച്ചു. ഗുണനിലവാര പരിശോധന റിപ്പോർട്ട് സഹിതം സമർപ്പിച്ച 27 പവന്റെ ആഭരങ്ങളിലേറെയും മുക്കുപണ്ടമായി മാറിയെതെങ്ങിനെ എന്ന ചോദ്യത്തിനും ഇപ്പോഴും ഉത്തരം നൽകാൻ മാത്യു മണവാളന് സാധിച്ചിട്ടില്ല. 25 ശതമാനം കണക്കുകൾ പരിശോധിച്ചപ്പോൾ 4.8 കോടിയുടെ ബാധ്യത വ്യക്തമായെന്നും ബാക്കിയുള്ള കണക്കു പരിശോധിക്കുമ്പോൾ പള്ളിയുടെ പതിന്മടങ്ങാവാൻ സാദ്ധ്യതയെന്നും അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു.
സ്വർണം വിറ്റതിൽ മാത്രം 60 ലക്ഷം രൂപ കണക്കിലില്ലന്നാണ് കമ്മീഷന്റെ കണ്ടെത്തൽ. ആരോപണ വിധേയരെ ഒഴിച്ച് നിർത്തിയാണ് സാധാരണ അഴിമതി ആരോപണങ്ങളിൽ തെളിവെടുപ്പു നടക്കുക. ഇവിടെ ആരോപണ വിധേയൻ വികാരിയാണ്. വികാരിയുടെ സാമ്പത്തീക തട്ടിപ്പിനെക്കുറിച്ചുയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ രൂപീകൃതമായ അന്വേഷണ കമ്മീഷന്റെ തലപ്പത്തേക്ക് പള്ളിപൊതുയോഗം തിരഞ്ഞെടുത്തതും വികാരിയെ തന്നെ. പുറമേ നിന്നുള്ളവർ ഇടപെട്ട് തന്നെ പ്രതിക്കൂട്ടിലാക്കിയെന്ന് വികാരി പ്രചരിപ്പിക്കാതിരിക്കാൻ ഇടവക്കാർ നടത്തിയ തന്ത്രപരമായ നീക്കമായിരുന്നു ഇതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഫെബ്രുവരി 15-ന് നടന്ന പൊതുയോഗത്തിലാണ് വികാരിക്കെതിരെ സാമ്പത്തിക തിരിമറി ആരോപണം ഉയരുന്നത്. ഈ പൊതുയോഗത്തിൽ തന്നെ ഇതേക്കുറിച്ച് അന്വേഷിക്കാൻ വികാരി ഫാ.മാത്യൂ മണവാളൻ അധ്യക്ഷമനായി 15 കമ്മറ്റിയെയും തിരഞ്ഞെടുത്തിരുന്നു.
നാല് പ്രവശ്യമായി 3.290 ഗ്രാം സ്വർണം അങ്കമാലിയിലെയും ചാലക്കൂടിയിലേയും പ്രമുഖ ജ്വലറികളിൽ വിറ്റുവെന്നായിരുന്നു ഫാ.മാത്യൂ ഫെബ്രുവരി 15 ലിലെ പൊതുയോഗത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇത് ശരിയല്ലന്നു അഞ്ച് തവണ വികാരി സ്വർണം വിറ്റെന്നും അന്വേഷണ കമ്മീഷൻ കണ്ടെത്തി. ഈ വിവരം പുറത്തുവന്നതിനെത്തുടർന്ന് ഈ മാസം 11 -ന് നടന്ന പൊതുയോഗത്തിൽ ആറര കിലോ സ്വർണം വിറ്റതായി വികാരി വെളിപ്പെടുത്തി. ഇക്കാര്യം ശരിവച്ചാൽ പോലും ഈയിനത്തിൽ 60 ലക്ഷം രൂപയുടെ കണക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ സ്ഥിരീകരണം. എന്നാൽ ഈയിനത്തിൽ ലഭിച്ച തുകയിൽ വലിയൊരുപങ്ക് രേഖകളിൽ ഇല്ലന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഗുണമേന്മയും തൂക്കവും സ്ഥിരീകരിക്കുന്ന ആധികാരിക രേഖകൾ സഹിതം നോട്ടറിയുടെ സാക്ഷ്യപത്രത്തോടെ കൊരട്ടി സ്വദേശിയായ വിശ്വാസി വികാരിയുടെ മുറിയിലെത്തി ഏൽപ്പിച്ച 27 പവനോളം വരുന്ന ആഭരണങ്ങളിൽ 15 വളകൾ മുക്കുപണ്ടാമായി പരിണമിച്ചത് എങ്ങിനെയെന്ന ചോദ്യത്തിനും ഫാ.മാത്യൂവിന് ഉത്തരമില്ലായിരുന്നു.
പള്ളിയിൽ വികാരിയുടെ മുറിയിലാണ് സ്വർണം സൂക്ഷിക്കുന്ന ലോക്കർ സ്ഥാപിച്ചിട്ടുള്ളത്.പള്ളിയിലെ സ്വർണ്ണക്കുരിശും വെള്ളിക്കുരിശും മറ്റും സൂക്ഷിക്കുന്നതും ഇതേ മുറിയിൽത്തന്നെ.ലോക്കറിന്റെ താക്കോൽ വികാരിയും കൈക്കാരനും ഓഫീസ് ചുമതലക്കാരനും സൂക്ഷിക്കുന്നുണ്ട്.വികാരിയുടെ മുറിയുടെ താക്കോൽ മറ്റാരുടെയും കൊവശമില്ലന്നും ഈ സാഹചര്യത്തിൽ വികാരി അറിയാതെ മുറിയിൽ നിന്നും ഒന്നും പുറത്തുപോകാനിടയില്ലെന്നുമാണ് അന്വേഷണ കമ്മീഷന്റെ വിലയിരുത്തൽ. പള്ളിവക അക്കൗണ്ടിൽ 1.65 കോടി രൂപയും പള്ളിയുടെ നിയന്ത്രണത്തിലുള്ള ദേവമാതാ ആശുപത്രിയുടെ അക്കൗണ്ടിൽ 65.700 ലക്ഷം രൂപയും നീക്കിയിരിപ്പ് നിലനിൽക്കുന്ന സ്ഥിതിയിലാണ് ഫാ.ലൂക്കോസ് കുന്നത്തൂർ ഇടവകയിൽ നിന്നും സ്ഥലം മാറിപ്പോവുന്നതെന്നും ഇതിന് ശേഷമുള്ള നാല് വർഷത്തോളമുള്ള കാലയളവിലാണ് പള്ളിക്ക് വൻ ബാദ്ധ്യത വരുത്തി വയ്ക്കുന്ന സാമ്പത്തീക തട്ടിപ്പ് നടന്നിട്ടുള്ളതെന്നും അന്വേഷണ കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്.
പള്ളിയുടെ കുരിശുപള്ളിക്ക് സ്ഥലം വാങ്ങാൻ പൊതുയോഗം തീരുമാനിക്കും മുമ്പേ 20 ലക്ഷം അഡ്വാൻസ് നൽകിയെന്ന ഫാ.മാത്യൂവിന്റെ വെളിപ്പെടുത്തൽ സാമാന്യബുദ്ധിയുള്ളവർക്ക് വിശ്വസിക്കാൻ പ്രയാസമാണെന്നാണ് അന്വേഷണ കമ്മീഷൻ അംഗങ്ങൾ ചൂണ്ടികാണിക്കുന്നത്. പള്ളിയോട് അനുബന്ധിച്ച് നടത്തിയ നിർമ്മാണ പ്ര സംമ്പന്ധിച്ച കണക്കുകൾ വിശദമായി പരിശോധിച്ചിട്ടില്ലന്നും പ്രഥമീക പരിശോധനയിൽ 5 ലക്ഷത്തോളം രൂപ അധികം ചിലവഴിച്ചതായി രേഖ കണ്ടെടുത്തുവെന്നും ഇക്കൂട്ടർ അറിയിച്ചു.പള്ളിവക ഷോപ്പിങ് കോംപ്ലക്സ് നിർമ്മാണം,ആശുപത്രിയുടെ പുതിയ കെട്ടിടം,ഡോക്ടർമാർക്കുള്ള ക്വാർട്ടേഴ്സുകൾ എന്നിവയുടെ നിർമ്മാണത്തിന്റെ കണക്കുകൾ തൊട്ടിട്ടില്ലന്നും ഇത് പരിശോധിച്ചാൽ മാത്രമേ പള്ളിയുടെ സാമ്പത്തീക നഷ്ടം ക്യത്യമായി കണക്കാക്കാനാവു എന്നുമാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ പൊലീസ് അന്വേഷണം ഏറെ നിർണ്ണായകമാകും.
Stories you may Like
- കുട്ടികളുടെ വീരനായകൻ 'തൊപ്പി'യുടെ' ജീവിതകഥ!
- വിദ്യാർത്ഥികളുടെ യാത്രയയപ്പിനിടെ അദ്ധ്യാപിക വേദിയിൽ കുഴഞ്ഞുവീണ് മരിച്ചു
- കുടുംബമായി യാത്ര ചെയ്യുന്നവർക്ക് കൂടുതൽ ഡിമാൻഡ്; കരിപ്പൂരിൽ മാഫിയ പിടിമുറുക്കുമ്പോൾ
- യുവം വേദിയിലെ 'സ്വർണകള്ളകടത്ത്' പരാമർശത്തെ വിമർശിച്ച് തോമസ് ഐസക്
- സ്വർണച്ചിറകുള്ള പക്ഷികളായി യൂനസും ഷബാനയും ഇനി ഒരുമിച്ചു പറക്കും
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- നെസ്ലെയുടെ സെറിലാക്കിൽ അമിത അളവിൽ പഞ്ചസാര; ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ വിൽക്കുന്നതിന്റെ ചേരുവയും വികസിത രാജ്യങ്ങളിലെ ചേരുവയും വ്യത്യസ്തം; യുകെയിലും യുഎസിലും മികച്ച ബേബിഫുഡ് നൽകുമ്പോൾ വികസ്വര രാജ്യങ്ങളിൽ മോശം ഉൽപ്പന്നം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്