കാലിമെയ്ക്കലും കൃഷിയും ദാരിദ്രവും നിറഞ്ഞ കുട്ടിക്കാലം; ദുബായിലേക്ക് പറന്നത് ഓട്ടകാലണയുമായി; കപ്പയും മീനും വിളമ്പി കാശുകാരനായി; കരുണാകരന്റെ മനസ്സിൽ ഇടംകിട്ടിയതോടെ ദുബൈ തമ്പിയായി; ഗാന്ധി കുടുംബവുമായുള്ള അടുപ്പം മോദി സർക്കാരിന്റെ കണ്ണിലെ കരടാക്കി; ഒടുവിൽ സിസി തമ്പിക്ക് സിബിഐയുടെ കുറ്റപത്രം; 'തൃശൂർ തേജസ് എൻജിനീയറിങ് കോളജിൽ' കുന്നംകുളത്തുകാരൻ കുടുങ്ങുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി : വഴിവിട്ട രീതിയിൽ എൻജിനീയറിങ് കോളജിന് അനുമതി നേടിയെന്ന കേസിൽ പ്രവാസി വ്യവസായി സി.സി. തമ്പിക്കെതിരെ സിബിഐ കുറ്റപത്രം നൽകി. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ തൃശൂർ തേജസ് എൻജിനീയറിങ് കോളജിന് അനുമതി നേടാൻ ശ്രമം നടത്തിയെന്നാണു കേസ്.
ഓൾ ഇന്ത്യ ടെക്നിക്കൽ എജ്യുക്കേഷനിലെ ഉന്നത ഉദ്യോഗസ്ഥരെ പ്രതി സ്വാധീനിക്കാൻ ശ്രമിച്ചതായും കുറ്റപത്രത്തിൽ പറയുന്നു. ആദ്യ അന്വേഷണത്തിൽ തെളിവില്ലാതെ തള്ളിക്കളഞ്ഞ കേസിലാണു തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. ഓൾ ഇന്ത്യ ടെക്നിക്കൽ എജ്യുക്കേഷൻ കമ്മിറ്റി അംഗങ്ങളായ ഡോ. വി.കെ. സുബ്രഹ്മണ്യം, ഡോ. വാസുദേവൻ എന്നിവരും തമ്പി ചെയർമാനായ ചെറുവത്തൂർ ഫൗണ്ടേഷനും പ്രതിപ്പട്ടികയിലുണ്ട്.
കുന്നംകുളത്തുകാരൻ സിസി തമ്പി ദുബായിലേക്ക് വിമാനം കയറുന്നത് കൈയിൽ ഒന്നും കരുതാതെയായിരുന്നു. കൂടെ പഠിച്ച സുഹൃത്തുക്കൾ ഗൾഫ് മോഹവുമായി കടൽകടന്ന ശേഷം നാട്ടിലെത്തിയപ്പോഴുള്ള ഗമ കണ്ടായിരുന്നു സിസി തമ്പി വിമാനം കയറാൻ തീരുമാനിച്ചത്. ആ യാത്ര വെറുതെയായില്ല. ഇന്ന് 1000 കോടിയുടെ സാമൃാജ്യത്തിന് ഉടമയാണ് തൃശൂർകാരൻ വ്യവസായി. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഉന്നതരുടെ പ്രിയ സുഹൃത്ത്. ഈ വിശേഷണങ്ങളിലേക്ക് തമ്പി നടന്നു കയറിയത് കഠിനാധ്വാനത്തിലൂടെയും ബുദ്ധിപരമായ നീക്കങ്ങളിലൂടെയുമാണ്. അതുകൊണ്ട് തന്നെ ബിജെപി സർക്കാരിന്റെ കണ്ണിലെ കരടായി തമ്പി മാറുകയും ചെയ്തുു. ഗാന്ധി കുടുംബവുമായുള്ള അടുപ്പമാണ് ഇതിന്റെ കാരണം. ഇതാണ് സിബിഐ കുറ്റപത്രത്തിന് പിന്നിലെ പ്രേരക ഘടകമെന്ന ആരോപണവും ഉണ്ട്.
തമ്പിയുടെ ഉമസ്ഥതയിലുള്ള തൃശൂർ ജില്ലയിലെ തേജസ്സ് എഞ്ചിനീയറിങ് കോളേജ് അടിസ്ഥാന സൗകര്യങ്ങളില്ലാതെ വഴിവിട്ട് ടെക്നിക്കൽ എജ്യുക്കേഷൻ അനുമതി നേടിയതിനാണ് സിബിഐ അന്വേഷണം നടത്തിയത്. 2008-09 കാലയാളവിലായിരുന്നു ഇത്. ഓൾ ഇന്ത്യ ടെക്നിക്കൽ എജ്യുക്കേഷന്റെ സതേൺ റീജിയൺ ഡയറക്ടർ ഡോ.മഞ്ജു സിംഗും ഈ കേസിൽ പ്രതിയായിരുന്നു. അദ്ദേഹത്തിന്റെ ഓഫീസിൽ നടത്തിയ റെയ്ഡിനെ തുടർന്നാണ് തമ്പിയുടെതടക്കം ഏഴു കോളേജുകളുടെ പേരിൽ സിബിഐ കേസെടുത്തത്. ഒരു വർഷത്തെ അന്വേഷണത്തിന് ശേഷം തമ്പി രണ്ടാം പ്രതിയായ ഈ കേസ് തെളിവില്ലാത്തതിനെ തുടർന്ന് അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് സിബിഐയുടെ കൊച്ചി യൂണിറ്റ് എസ്പി. എ.ഷിയാസ് കേസിൽ പുതിയ തെളിവുകളുണ്ടെന്ന് കാണിച്ച് സിബിഐ ഒന്നാം കോടതിയിൽ ഹർജി ഫയൽ ചെയ്തു.
നേരത്തെ അന്വേഷിച്ചപ്പോൾ ഈ കേസിലെ പല തെളിവുകളും പരിഗണിച്ചില്ലെന്നും വ്യക്തമായ പത്തോളം തെളിവുകൾ ഉണ്ടെന്നും കാണിച്ചായിരുന്നു ഹർജി. ഈ ഹർജി പരിഗണിച്ചാണ് സിബിഐ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ഒമ്പതു വർഷം മുമ്പ് അവസാനിപ്പിച്ച കേസിൽ സാധാരണ സിബിഐ തുടരന്വേഷണം ആവശ്യപ്പെടാറില്ല. ഇതാണ് നിർണ്ണായകമായത്. റോബോർട്ട് വദേരയടക്കമുള്ള കോൺഗ്രസിലെ ഉന്നതരുമായി തമ്പിക്കുള്ള അടുപ്പമുള്ളതാണ് കേന്ദ്ര ഏജൻസികൾ തമ്പിക്കെതിരെ ഇത്തരത്തിൽ അന്വേഷണം നടത്തുന്നതെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. സാമ്പത്തിക ഇടാപടുമായി ബന്ധപ്പെട്ട് നേരത്തെ ചെന്നൈയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചെന്നൈ വിമാനത്താവളത്തിൽ തമ്പിയെ കസ്റ്റഡിയിൽ എടുത്തിട്ടുമുണ്ട്.
ദുബൈ തമ്പി എന്നും ഹോളിഡേ തമ്പിയെന്നും അറിയപ്പെടുന്ന ചെറുവത്തൂർ ചാക്കുട്ടി തമ്പി ഹോളിഡേ ഗ്രൂപ്പിന്റെ കരുത്തിൽ ശതകോടികളാണ് തമ്പി നേടിയത്. ദുബായിലും അജ്മനാനിലും ഫുജ്റയിലും റാസൽകൈമയിലും നാലുകെട്ട് റെസ്റ്റോറന്റുകൾ, അജ്മാനിൽ ഹോളിഡേ ബീച്ച് ക്ലബ്ബ്, ഷാർജയിൽ സീ വീ മറൈൻ സർവ്വീസ്, അജ്മനിൽ ഹോളിഡേ അറേബ്യൻ റിസോർട്ട്, ഷാർജയിൽ റെന്റ് എ കാർ, മറൈൻ സർവ്വീസ്, ഡ്യൂട്ടി ഫ്രീ ഷോപ്പ്, അൽഖലീജ് ടയർ ഫാക്ടറി, റാസൽകൈമ മീഡിയാ സർവ്വീസ്-ഇങ്ങനെ നീളുന്നു തമ്പിയുടെ വ്യവസായക്കരുത്തിന് തെളിവായ സ്ഥാപനങ്ങൾ. ഈ ബിസിനസ്സ് സ്ഥാപനങ്ങളിലെല്ലാം ചില സംശയങ്ങൾ ആദായ നികുതി വകുപ്പിനുണ്ട്. രണ്ട് ഡസനിലധികം കമ്പനികളുടെ എം.ഡിയാണ് തമ്പി. റിയൽ എസ്റ്റേറ്റ്, ഡിസ്റ്റിലറി, എഞ്ചിനീയറിങ് കോളേജുകൾ, ഹോട്ടലുകൾ തുടങ്ങിയ വ്യവസായ സംരംഭങ്ങളിൽ തമ്പിക്ക് നിക്ഷേപമുണ്ടെന്നാണ് കരുതുന്നത്.
തൃശൂരിലെ കോട്ടോൾ ദേശത്തെ തികച്ചും സാധാരണ ചുറ്റുപാടിലായിരുന്നു തമ്പിയുടെ ജനനം. അച്ഛന് ചെറിയ കച്ചവടം. ആറു മക്കളിൽ അഞ്ചാമൻ. വീട്ടിലെ കൃഷിയും കാലിമേയലും എല്ലാം ചെയ്യേണ്ടി വന്ന കുട്ടിക്കാലം. സർക്കാർ സ്കൂളിൽ പഠിച്ച് കൊച്ചിയിലെത്തിയത് പ്രിഡിഗ്രി വിദ്യാഭ്യാസത്തിനാണ്. അത് പൂർത്തിയാക്കി നാട്ടിലെത്തിയ പയ്യന്റെ മനസ്സിൽ ഗൾഫ് മോഹമെത്തി. സ്കൂൾ പഠനം ഉപേക്ഷിച്ച് ദുബായിലെത്തി പണമുണ്ടാക്കിയെത്തുന്നവരുടെ തിളങ്ങുന്ന കാഴ്ചകളായിരുന്നു തമ്പിയെന്ന യുവാവിനേയും അമ്പരപ്പിച്ചത്. ദുബായിലെത്തിയാൽ ജീവിതം പച്ച പിടിക്കുമെന്ന് ഉറപ്പിച്ച് കടം വാങ്ങിയും മറ്റും ദുബായിൽ. ജോലി തേടി അധികം അലയേണ്ടി വന്നില്ല. പിന്നെ വളർച്ച ശരവേഗതയിൽ. എൺപതുകളിൽ ഗൾഫിലെ തൊഴിലാളികളിൽ ബഹുഭൂരിപക്ഷവും മലയാളികളായിരുന്നു. മണലാര്യണ്യത്തിൽ വിയർപ്പൊഴിക്കി അവർ സമ്പാദിച്ചപ്പോൾ തമ്പിയുടെ മനസ്സിൽ അതിനുമപ്പുറത്തേക്കുള്ള സ്വപ്നങ്ങളായിരുന്നു.
1980ലായിരുന്നു തമ്പി ഗൾഫിലെത്തിയത്. ജോലി തേടിയെത്തിയ തമ്പി, 1984ൽ സ്വന്തമായി വ്യവസായ സ്ഥാപനം തുടങ്ങി. കപ്പലുകൾക്ക് വേണ്ട സാധനങ്ങൾ എത്തിച്ചു കൊടുക്കേണ്ട സ്ഥാപനമായിരുന്നു ഇത്. പിന്നീട് ഹോട്ടൽ വ്യവസായത്തിലേക്ക്. കേരളത്തിന്റെ കപ്പയും മീനും ദുബായിൽ അതേ തനിമയിൽ പരിചയപ്പെടുത്തി. ഫോർ സ്റ്റാർ ഹോട്ടൽ വാടകയ്ക്കെടുത്തുള്ള ആദ്യ സംരഭം വിജയമായതോടെ നാലുകെട്ട് എന്ന പേരിലെ ഹോട്ടൽ ശൃംഖല വളർന്നു പന്തലിച്ചു. പതിയെ റിയൽ എസ്റ്റേറ്റിലേക്ക്. അവിടേയും ചുവട് പിഴച്ചില്ല. ഇതോടെ ഹോളിഡേ ഗ്രൂപ്പ് യുഎഇയിലെ നമ്പർ വൺ ബിസിനസ് ഗ്രൂപ്പായി. ഇതോടെ ദുബായിലെത്തുന്ന രാഷ്ട്രീയക്കാരുടെ പ്രിയ സുഹൃത്തായി തമ്പി മാറി. ഇതാണ് ദേശീയ രാഷ്ട്രീയത്തിലെ പ്രധാനികളുമായി പോലും അടുത്ത ബന്ധത്തിലേക്ക് തമ്പിയെ എത്തിച്ചത്.
കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തെ പോലും സ്വാധീനിക്കുന്ന ശക്തിയായി തമ്പി മാറിയതായും ആരോപണം ഉയർന്നിരുന്നു. കോഴിക്കോട്ടെ കൊയിലാണ്ടിയിലെ സുബ്രഹ്മണ്യത്തിന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ തമ്പിയായിരുന്നു എന്നായിരുന്നു ആക്ഷേപം. കേരളത്തിലെ ഗ്രൂപ്പ് നേതൃത്വങ്ങളുടെ പിന്തുണയില്ലാതെ സുബ്രഹ്മണ്യം സ്ഥാനാർത്ഥിയായത് ദേശീയ നേതൃത്വത്തിൽ തമ്പിയുടെ കുരത്തിന് തെളിവായി വിലയിരുത്തപ്പെട്ടു. കേരളത്തിന് അകത്ത് ഹോട്ടൽ ശൃംഖലകൾക്ക് പുറമേ മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപിച്ചു കിടക്കുന്നതാണ് ഇന്ന് ഹോളിഡേ ഗ്രൂപ്പിന്റെ ബിസിനസുകൾ. മദ്യ ഡിസ്റ്റിലറികളും തമ്പിക്ക് സ്വന്തമായുണ്ട്. ഒരു കാലത്ത് ഹോളിഡേ തമ്പി മുന്‍മുഖ്യമന്ത്രി കെ .കരുണാകരന്റെ വിശ്വസ്തനായിരുന്നു. ഈ അടുപ്പമാണ് കോൺഗ്രസിന്റെ ദേശീയ രാഷ്ട്രീയവുമായി തമ്പിയെ അടുപ്പിച്ചതെന്ന വാദവും സജീവമാണ്.
Stories you may Like
- സിസി തമ്പിയുമായുള്ള വസ്തു ഇടപാടുകൾ കോൺഗ്രസിന് തലവേദന
- അപമാനിക്കപ്പെട്ട കേരള ഗുൽസാർ; ശ്രീകുമാരൻ തമ്പിയുടെ ജീവിത കഥ
- ലോക്സഭാ തെരഞ്ഞെടുപ്പു അടുത്തതോടെ പ്രിയങ്കയുടെ ഭർത്താവിനെതിരെ ഇ.ഡി
- കേരള ഗാനത്തിൽ 'ക്ലീഷെ' കണ്ടെത്തിയത് 'സ്വയം പ്രഖ്യാപിത അന്തർദേശിയ കവി'!
- കേരള ഗാന വിവാദം അതിരൂക്ഷമായി അധ്യക്ഷന്റെ പ്രതികരണം; പാട്ട് അംഗീകരിച്ചത് ആര്?
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍