ഇന്ത്യക്കു നേരെ ഇമ്രാൻ ബൗൺസർ എറിയുമോ? തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇമ്രാൻ ഖാൻ ഉപയോഗിച്ചത് കടുത്ത ഇന്ത്യാ വിരുദ്ധ പ്രസ്താവനകൾ; മതത്തേക്കാൾ പാക്കിസ്ഥാനിൽ വിറ്റുപോവുക ഇന്ത്യാവെറിയെന്ന് തരിച്ചറിഞ്ഞതും മുൻ ക്രിക്കറ്റ് താരത്തിന്റെ വിജയത്തിന് പ്രധാനഘടകം; ദാവൂദ് ഇബ്രാഹീം അടക്കമുള്ള അന്താരാഷ്ട്ര ഭീകരരുമായി കൂട്ടുകെട്ടുള്ളവരോട് അടുപ്പമെന്നും ആരോപണം; പാക്കിസ്ഥാന്റെ തലപ്പത്തേക്ക് ക്രിക്കറ്റ് ഇതിഹാസം എത്തുമ്പോൾ ഇന്ത്യക്കും ഭീഷണി
മറുനാടൻ ഡെസ്ക്
ഇസ്ലാമാബാദ്: പാക്ക് തിരഞ്ഞെടുപ്പിൽ മുൻക്രിക്കറ്റ് താരം ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്രീക്ക് ഇ ഇൻസാഫ്(പി.ടിഐ) മുന്നേറ്റം നടത്തിയ അവസരത്തിൽ പ്രധാന മന്ത്രി പദത്തിലേക്ക് അദ്ദേഹമെത്തിയാൽ ഇന്ത്യയോടുള്ള എപ്രകാരമായിരിക്കുമെന്നതിൽ ആശങ്കയുയരുകയാണ്. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇമ്രാൻ ഉപയോഗിച്ചത് മുഖ്യമായും ഇന്ത്യാ വിരുദ്ധ പ്രസ്താവനകളാണ്. അതിനാൽ തന്നെ ഇന്ത്യയോട് ശത്രുതാ പരമായ നിലപാടാകും ഇമ്രാൻ എടുക്കുക എന്നതിൽ സംശയമില്ല. നവാസ് ഷെറീഫും മോദിയും തമ്മിലുള്ള സൗഹൃദ ബന്ധത്തെ അതി ശക്തമായ ഭാഷയിൽ വിമർശിച്ച ആളാണ് ഇമ്രാൻ ഖാൻ.പിലപ്പോഴും ഇന്ത്യയോട് മൃദുസമീപനമാണ് ഷെറീ്ഫ് എടുത്തിരുന്നത്. അന്താരാഷ്ട്ര ഭീകരരുമായി അടുത്ത ബന്ധമുള്ളവരുമായി ഇമ്രാനുള്ള അടുപ്പവും പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ ആശങ്കയുയർത്തുന്നുണ്ട്. ഇതിനാൽ തന്നെ ഇന്ത്യയോട് മൃദു സമീപനം എടുക്കാൻ ഇമ്രാൻ തയാറാകില്ലെന്നാണ് അഭിപ്രായമുയരുന്നത്.
ഇന്ത്യാ വിരുദ്ധ പ്രസ്താവന
പണ്ടു മുതലേ ഇന്ത്യാ വിരുദ്ധ നിലപാടിൽ ഉറച്ചു നിന്ന ആളാണ് ഇമ്രാൻ ഖാൻ. മതാടിസ്ഥാനത്തിൽ മുന്നോട്ട് പോകുന്ന രാജ്യമായ പാക്കിസ്ഥാനിൽ ഇന്ത്യാ വിരുദ്ധ നിലപാടാണ് വലുതെന്ന് ആളുകളുടെ മനസിലേക്ക് കുത്തിയിറക്കുന്ന തരത്തിലാണ് ഇമ്രാൻ തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയതെന്ന് പ്രമുഖ പാക് പത്രമായ ഡോൺ കുറ്റപ്പെടുത്തിയിട്ടുണ്ട്.ചാമ്പ്യൻസ് ലീഗ് ട്രോഫി ഫൈനലിൽ ഇമ്രാൻ ഖാൻ ഇന്ത്യയ്ക്കെതിരെ ശക്തമായ വിമർശനം നടത്തിയിരുന്നു. ആദ്യ മത്സരത്തിലെ തോൽവിക്ക് പകരം വീട്ടാനുള്ള അവസരമാണിതെന്നായിരുന്നു ഇമ്രാന്റെ പ്രസ്താവന. ഇതിന് പിന്നാലെയാണ് നാളുകൾ നീണ്ട തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ഇന്ത്യാ വിരുദ്ധ നിലപാടുകൾ നിരത്തി പാക്ക് ജനതയുടെ പിന്തുണ ഇദ്ദേഹം നേടിയത്.ഇന്ത്യ പാക്കിസ്ഥാനെ അന്താരാഷ്ട്രതലത്തിൽ ഒറ്റപ്പെടുത്തുന്നുവെന്ന് പാക് ഭരണാധികാരികൾക്ക് ഇത് തിരിച്ചറിയാൻ കഴിയുന്നുമില്ലെന്നായിരുന്നു ഇമ്രാൻ ഉയർത്തിയ മറ്റൊരു പ്രധാന വിമർശനങ്ങളിൽ ഒന്ന്.
ഇസ്ലാമികചര്യ പിന്തുടരാത്ത ജീവിതം
ഇസ്ലാംമതത്തിൽ ജനിച്ചിട്ടും ഇമ്രാൻ പിന്തുടരുന്ന ശൈലി വിശ്വാസത്തിന് ഒത്തു പോകുന്നതല്ല. വിവാഹേതര ബദ്ധങ്ങൾക്ക് പുറമെ നിരവധി ലൈംഗികാരോപണ കേസുകളിലും ഇദ്ദേഹം ഉൾപ്പെട്ടിരുന്നു. ഇമ്രാന് ഇന്ത്യയിലും വിവാഹേതര ബന്ധത്തിൽ മക്കളുണ്ടെന്ന് മുൻഭാര്യയായ റഹം ഖാൻ വെളിപ്പെടുത്തിയിരുന്നു. പാക്ക് ടെലിവിഷൻ അവതാരകയും പത്രപ്രവർത്തകയുമായ റഹം ഖാനെ 2015 ജനുവരിയിലാണ് ഇമ്രാൻ വിവാഹം ചെയ്തത്. ഒക്ടോബറിൽ വിവാഹമോചനം നേടി. വിവാഹിതരായ സ്ത്രീകളിലാണ് ഇമ്രാന് കുട്ടികളുണ്ട് എന്ന പ്രസ്താവനയും വിവാദത്തിന് തിരികൊളുത്തിയിരുന്നു.
'എനിക്ക് പറ്റിയ തെറ്റുകളാണ് തുറന്ന് പറയുന്നത്. മറ്റ് പെൺകുട്ടികൾക്ക് ബന്ധങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഇത് ഉപകാരപ്പെട്ടേക്കും' എന്നാണ് റഹം വെളിപ്പെടുത്തിയത്. പൊതു തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് മുൻപായിരുന്നു മുൻ ഭാര്യയുടെ വെളിപ്പെടുത്തൽ. ഇയാൾ സ്വവർഗ്ഗാനുരാണെന്നും അതിനായി പങ്കാളികളെ തേടുന്നുണ്ടായിരുന്ന കാര്യം എനിക്കറിയാം. പ്രശസ്ത ഗായിക ഗ്രേസ് ജോൺസിനൊപ്പം തന്നെയും കൂട്ടി ശാരീരീക ബന്ധത്തിൽ ഏർപ്പെടാൻ ഇമ്രാൻ ആഗ്രഹിച്ചിരുന്നുവെന്നും മുൻഭാര്യ വെളിപ്പെടുത്തി. കഴിഞ്ഞ ഫെബ്രുവരിയിലാണ് അഞ്ചു മക്കളുടെ അമ്മയും അധ്യാത്മിക പ്രസംഗകയുമായ ബുഷറ മനേകയെ ഇമ്രാൻ മൂന്നാം വിവാഹം ചെയ്തത്.
ഇന്ത്യയ്ക്ക് വരാനിരിക്കുന്നത് വൻ ഭീഷണി
നവാസ് ഷെറീഫും നരേന്ദ്ര മോദിയും തമ്മിലുള്ള ബന്ധത്തെ നിശിതമായി വിമർശിച്ച ഇമ്രാൻ പണ്ടു മുതതലേ ഇന്ത്യാ വിരുദ്ധ നിലപാടിൽ ഉറച്ച് നിന്നിരുന്നു. ഇന്ത്യയുമായി ഒരു തരത്തിലുമുള്ള സഖ്യവും പാടില്ലെന്ന തരത്തിലുള്ള പ്രസംഗങ്ങൾ വെച്ച് ജനപിന്തുണ നേടിയാണ് ഇമ്രാൻ അധികാരത്തിലേക്ക് എത്തുന്നത്. സമാധാനം പാലിക്കുന്നതടക്കമുള്ള കാര്യത്തിൽ ഇന്ത്യയും പാക്കിസ്ഥാനും എടുത്ത നിലപാടുകളിൽ മിക്കതും ഒരു പരിധി വരെ വിജയകരമായി മുന്നോട്ട് പോയത് മോദിയും നവാസും തമ്മിലുള്ള ഊഷ്മള ബന്ധം കൊണ്ട് മാത്രമാണ്.
ഇമ്രാൻ അധികാരത്തിലെത്തുന്നതോടെ ഇന്ത്യയുമായി പാക്കിസ്ഥാൻ സൃഷ്ടിച്ച പല കരാറുകൾക്കും അവസാനമുണ്ടാകുമെന്ന കാര്യവും ഉറപ്പാണ്. കശ്മീർ വിഷയത്തിലുൾപ്പടെ ഇന്ത്യക്കെതിരെ കർശന നിലപാടും പ്രതീക്ഷിക്കാം. ഇന്ത്യയുമായി സഖ്യത്തിലുള്ള രാജ്യങ്ങളുമായും ഇമ്രാൻ എപ്രകാരമായിരിക്കും ബന്ധം രൂപീകരിക്കുക എന്നതിലും ആശങ്കയുയരുന്നുണ്ട്. പാക്ക് സൈന്യത്തിന്റെ തലപ്പത്തിരിക്കുന്നവരും ഇമ്രാൻ അനുകൂല നിലപാടുള്ളവരാണ്. സൈനിക തിരിച്ചടിക്ക് ഇമ്രാൻ ഈ ബന്ധം ഉപയോഗിക്കുമോയെന്നും ആശങ്കയുണ്ട്. അന്താരാഷ്ട്ര ഭീകരൻ ദാവൂദ് ഇബ്രാംഹീമിന്റെ വലംകൈയായ പല വ്യവസായികളും ഇമ്രാൻഖാന്റെ സുഹൃത്തുകളാണെന്ന് ആരോപണമുണ്ട്. ഒരുഘട്ടത്തിൽ ഇംറാന്റെ ദൂബെയിലെ ബിസിനസുകൾവരെ നിയന്ത്രിച്ചിരുന്നത് ഡി കമ്പനിയാണെന്ന് വാ്ര്ത്തകൾ വന്നിരുന്നു.
തിരഞ്ഞെടുപ്പിൽ സംഭവിച്ചത്
112 സീറ്റുകളിലാണ് ഇമ്രാന്റെ പിടിഐ ലീഡുചെയ്യുന്നത്. മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരൻ ഷഹബാസ് ഷരീഫ് നയിക്കുന്ന പാക്കിസ്ഥാൻ മുസ്ലിം ലീഗ്നവാസിന് (പിഎംഎൽ-എൻ) 64 സീറ്റുകളിൽ മാത്രമാണ് ലീഡുള്ളത്. മുൻപ്രസിഡന്റ് ആസിഫ് അലി സർദാരി നയിക്കുന്ന പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) 44 സീറ്റിലും മുത്താഹിദ മജ്ലിസെ അമൽ (എംഎംഎ) 8 സീറ്റിലും മുന്നിലാണ്. മറ്റുള്ളവർ 27 സീറ്റുകളിലും മുന്നിട്ടുനിൽക്കുന്നു.
പാക്കിസ്ഥാനിൽ തൂക്ക് സഭയാണ് ഉണ്ടാകുന്നതെങ്കിൽ ഇമ്രാൻ ഖാന് സഖ്യകക്ഷികളെ കണ്ടെത്തേണ്ടിവരും. ഇന്നലെ രാവിലെ എട്ടിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് അഞ്ചിനാണ് അവസാനിച്ചത്. എട്ട് മണിയോടെ വോട്ടെണ്ണി തുടങ്ങി. എന്നാൽ, അപ്രതീക്ഷിതമായി വോട്ടെണ്ണൽ വൈകുകയായിരുന്നു.ഇതിനിടെ തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്നും ഫലം അംഗീകരിക്കില്ലെന്നും ആരോപിച്ച് നവാസ് ഷെരീഫിന്റെ പാർട്ടി രംഗത്ത് വന്നു. ഫലത്തിനെതിരെ തെരുവിലിറങ്ങാൻ പി.എംഎൽഎൻ ജനങ്ങളെ ആഹ്വാനം ചെയ്യുകയും ചെയ്തു. എന്നാൽ സാങ്കേതിക തകരാറാണ് വോട്ടെണ്ണൽ വൈകാൻ കാരണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. വോട്ടെണ്ണുന്നതിനായി പുതിയ ഇലക്ട്രോണിക് സംവിധാനമാണ് ഒരുക്കിയിരുന്നത്. അപ്രതീക്ഷിതമായി അതിലുണ്ടായ സാങ്കേതിക പിഴവാണ് തിരിച്ചടിയായതെന്നും കമ്മിഷൻ വൃത്തങ്ങൾ വിവരിച്ചു.
മുമ്പ് രണ്ട് തവണ മാത്രമാണ് പാക്കിസ്ഥാനിൽ ഒരു സർക്കാർ അഞ്ചുവർഷ കാലാവധി പൂർത്തിയാക്കിയിട്ടുള്ളത്. പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയാണ് (പി.പി.പി.) രാജ്യത്ത് ആദ്യമായി അഞ്ചുവർഷം തികച്ചു ഭരിച്ചത്. അതിനുപിന്നാലെ നവാസ് ഷരീഫിന്റെ പാക്കിസ്ഥാൻ മുസ്ലിം ലീഗും. ഭരണത്തുടർച്ച നിലനിർത്താനുള്ള പി.എം.എല്ലിന്റെ സ്വപ്നങ്ങളാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഇല്ലാതായത്. സ്വത്ത് സമ്പാദനക്കേസിൽ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ അറസ്റ്റും ഭീകരാക്രമണങ്ങളും അസ്വസ്ഥതയുണ്ടാക്കിയ സന്ദർഭത്തിലാണ് പാക്കിസ്ഥാനിൽ തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ മൂന്ന് സ്ഥാനാർത്ഥികളുൾപ്പെടെ 180-ലേറെ പേരാണ് വിവിധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്