ആയിരത്തിലേറെ കേസുകൾ മുമ്പിൽ വന്നിട്ടും പരിഹരിക്കപ്പെട്ടത് വെറും അമ്പതിൽ താഴെ കേസുകൾ; പരിഗണിച്ച കേസുകളിൽ 800ഓളം കേസുകൾ ഹൈക്കോടതി സ്റ്റേയും ചെയ്തു; ട്രിബ്യൂണൽ പ്രവർത്തനത്തിനായി ചിലവഴിച്ചത് 15 കോടിയോളം രൂപ; മൂന്നാർ ട്രിബ്യൂണൽ അടച്ചുപൂട്ടുന്നത് എടുത്തുപറയാൻ നേട്ടങ്ങളൊന്നും അവകാശപ്പെടാൻ ഇല്ലാത്ത അവസ്ഥയിൽ; സർക്കാർ തീരുമാനത്തിന് കൈയടിച്ച് നാട്ടുകാരും
പ്രകാശ് ചന്ദ്രശേഖർ
കൊച്ചി: മൂന്നാർ ട്രീബൂണലിന്റെ പ്രവർത്തനത്തിനായി സർക്കാർ ചിലവഴിച്ച കോടികൾ വൃഥാവിലായി. ഉത്തരവുകൾ മാത്രം പുറപ്പെടുവിക്കാൻ അധികാരമുള്ള ഏജൻസി മാത്രമായിരുന്ന ട്രീബൂണലിനുവേണ്ടി ഇതികം സർക്കാർ 15 കോടിയോളം ചെലവിട്ടിട്ടുണ്ടെന്നാണ് സൂചന. സർക്കാർ തീരുമാനത്തിന് മൂന്നാർ മേഖലയിൽ പരക്കെ അഭിനന്ദനം. പ്രത്യേകിച്ച് ഒരു നേട്ടവും അവകാശപ്പെടാനില്ലാത്ത സാഹചര്യത്തിലാണ് ട്രീബൂണലിന് സർക്കാർ ചരമക്കുറിപ്പെഴുതിയതെന്ന് വ്യക്തം. മൂന്നാർ ട്രീബൂണലിന്റെ പ്രവർത്തനത്തിൽ അടിമുടി പാളിച്ചകളുണ്ടെന്നാണ് നിയമ വിദഗ്ദ്ധർചൂണ്ടിക്കാട്ടുന്നത്. ഉദ്യോഗസ്ഥർക്ക് ശമ്പളം ലഭിച്ചതെഴിച്ചാൽ മറ്റാർക്കും ട്രീബൂണലിന്റെ പ്രവർത്തത്തനം കാര്യമായി ഗുണം ചെയ്തില്ലന്നാണ് പരക്കെയുള്ള വിലയിരുത്തൽ.
2010-ൽ വി എസ് സർക്കാർ രൂപീകരിച്ച ട്രീബൂണലിന്റെ പ്രവർത്തനം എട്ട് വർഷത്തിലേയ്ക്ക് കടന്ന അവസരത്തിലാണ് നിർത്തലാക്കാൻ സർക്കാർ ഭാഗത്തുനിന്നും നീക്കം ആരംഭിച്ചിട്ടുള്ളത്. ആയിരത്തിൽപ്പരം കേസുകൾ ട്രിബൂണലിന്റെ പരിഗണയ്ക്ക് എത്തിയയെങ്കിലും പരിഹരിക്കപ്പെട്ടത് 50-ൽതാഴെ മാത്രമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്. സർവ്വീസിലുള്ള ജില്ലാ ജഡ്ജും,റിട്ടേർഡ് ജില്ലാ ജഡ്ജും ജില്ലാ ജഡ്ജാവാൻ യോഗ്യതയുള്ള അഭിഭാഷകനും ബോർഡംഗങ്ങളായ സമിതിയാണ് കേസുകൾ പരിഗണിച്ചിരുന്നത്.സർക്കാർ ഭൂമി സംമ്പന്ധിച്ച കേസുകൾ പരിഗണിക്കുക എന്നതായിരുന്നു ട്രീബുണലിന്റെ സ്ഥാപിത ലക്ഷ്യം.എന്നാൽ ട്രീബുണലിന്റെ പരിധിയിൽ വരുന്ന എട്ട് വില്ലേജുകളിലെ എല്ലാതരത്തിൽപ്പെട്ട വസ്തുസംമ്പന്ധിച്ച കേസുകളും ദേവികളം കോടതി ട്രീബുണലിലേക്ക് മാറ്റുകയായിരുന്നു.
1000 യിരത്തിൽപ്പരം കേസുകൾ പരിഗണിച്ചതിൽ 800 -ളം കേസുകളും ഹൈക്കോടതി സ്റ്റേചെയ്തിട്ടുണ്ട്.അവശേഷിക്കുന്ന 200-ൽപ്പരം കേസുകളുടെ ഭാവി ചോദ്യചിഹ്നമായി അവശേഷിക്കുന്നു.ഇത് ദേവികുളം കോടതിയിലേക്ക് തന്നെ മടക്കി അയക്കുമെന്നാണ് സൂചന. മുപ്പതിനടുത്ത് ജിവനക്കാരാണ് ട്രീബൂണലിൽ ജോലിചെയ്തിരുന്നത്.ബോർഡംഗങ്ങൾക്ക് ശമ്പള ഇനത്തിൽ മാത്രം ഒന്നര ലക്ഷത്തോളം രൂപയും ആഴ്ചയിൽ രണ്ടുദിവസം വന്നുപോയിരുന്ന ഗവൺമെന്റ് പ്ലീഡർക്ക് ഒരു ലക്ഷത്തിനടുത്തും ശമ്പളം ലഭിച്ചിരുന്നതായിട്ടുമാണ് പുറത്തുവന്ന വിവരം. കേസുകളിൽ രാജ്യത്ത് നിലിൽക്കുന്ന നിയമ വ്യവസ്ഥയനുസരിച്ച് പൗരന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ട്രീബുണൽ മൂലം നഷ്ടമാവുന്നു എന്ന ആരോപണവും ഉയർന്നിരുന്നു.
മുൻസിപ്പ് കോടതിയിൽ ഉണ്ടാവുന്ന വിധിയിൽ ജില്ലാകോടതിയിൽ അപ്പീൽപോകാം.ഇവിടെ നിന്നും താല്പര്യമെങ്കിൽ ഹർജിക്കാരന് ഹൈക്കോടതിയെ സമീപിക്കുന്നതിനും നിയമം വ്യവസ്ഥ ചെയ്യുന്നു.ഇവിടങ്ങളിൽ വസ്തുതയുടെയും നിയമത്തിന്റെയും അടിസ്ഥാനത്തിലാണ് കേസുകളിൽ വിധിയുണ്ടാവുക. മൂന്നാർ മേഖല ഉൾപ്പെട്ട കെ ഡി എച്ച് വില്ലേജുകളായ പള്ളിവാസൽ, ആനവിരട്ടി, വെള്ളത്തൂവൽ, ചിന്നക്കനാൽ, ശാന്തൻപാറ, ബൈസൻവാലി, ആനവിലാസം തുടങ്ങിയ വില്ലേജുകൾ ഉൾപ്പെട്ട മേഖലയിലെ അനധികൃത കയ്യേറ്റം, നിർമ്മാണ പ്രവർത്തനങ്ങൾ, അനധികൃത ഭൂവിനിയോഗം തുടങ്ങിയ വിഷയങ്ങൾ ,ബന്ധപ്പെട്ട കേസുകൾ, കോടതികളിലും മറ്റ് സർക്കാർ അധികാര കേന്ദ്രങ്ങളിലും നില നിൽകുന്നതും എത്ര വേഗം തീരുമാനിക്കേണ്ടതുമായ വസ്തുപ്രശ്നങ്ങൾ എ്ന്നിവ എളുപ്പത്തിൽ തീർപ്പുകൽപ്പിക്കു എന്ന ലക്ഷ്യത്തിലാണ് ട്രബൂണൽ രൂപീകരിച്ചത്.
അന്നുവരെ വിവിധ കോടതികളിലും, സർക്കാർ സ്ഥാപനങ്ങളിലും നിലവിലുണ്ടായിരുന്ന പരാതികളും, കേസുകളും, മറ്റ് നടപടികളും ഈ ട്രൈബുണലിലേയ്ക്ക് തീരുമാനത്തിന് അയക്കേണ്ടതായിരുന്നു. എന്നാൽ കോടതികളിൽ നിലവിലുണ്ടായിരുന്ന സർക്കാർ ഭൂമി സംബന്ധിച്ച കേസുകൾ മാത്രം കൈമാറ്റം ചെയ്യപ്പെട്ടു. പക്ഷേ സർക്കാർ ഏജൻസികൾക്ക് മുമ്പാകെ ഉണ്ടായിരുന്ന പരാതികൾ കൈമാറ്റം ചെയ്യുവാൻ ബന്ധപ്പെട്ട വകുപ്പുകൾ തയ്യാറായില്ല.
എന്നാൽ 2014ൽ 2014 (2) കെ എൽ റ്റി 278 ൽ റിപ്പോർട്ട് ചെയ്ത ഹൈക്കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ ഈ 8 വില്ലേജുകളിലെ ഏതുതരം കേസുകളാണെങ്കിലും ഈ മൂന്നാർ ട്രീബൂണലിലേയ്ക്ക് കൈമാറ്റം ചെയ്യേണ്ടതാണെന്ന സ്ഥിതി സംജാതമായി.അങ്ങനെ കോടതികളിൽ ഫയൽ ചെയ്യപ്പെട്ട സ്വകാര്യവ്യക്തികൾ തമ്മിലുള്ള വസ്തു തർക്കങ്ങളും ട്രീബൂണലിൽ എത്തി. സർക്കാർ ഭൂമിയിലെ കൈയേറ്റങ്ങളും, നിർമ്മാണങ്ങളും സംബന്ധിച്ച കേസുകൾ മാത്രം കൈകാര്യം ചെയ്യേണ്ട അവകാരമുള്ള ട്രൈബൂണലിലേക്ക് സിവിൽ കേസുകളും കൈമാറ്റം ചെയ്യപ്പെട്ടു.
നിലവിൽ വർഷങ്ങളായി സർക്കാർ വക്കീൽ ഇല്ലാത്തതിനാൽ സർക്കാർ കക്ഷികളായ കേസുകൾ ഒന്നും നടന്നിരുന്നില്ല.സ്ഥിരം ചെയർമാന്റെ ഒഴിവ് മൂന്നു വർഷമായി നികത്തിയിട്ടില്ല.ട്രീബൂണലിന്റെ വിധി നടപ്പിലാക്കാൻ യാതൊരു നിയമവലും സർക്കാരിന്റെ ഭാഗത്തുനിന്നും പുറപ്പെടുവിച്ചിട്ടുമില്ല. ട്രീബൂണലിന്റെ പ്രവർത്തനങ്ങൾ നടന്നത് ഉദേശ്യ ്ലക്ഷ്യങ്ങൾക്ക് വിരുദ്ധമായിരുന്നു എന്നതാണ് യാഥാർത്ഥ്യം.
നിലവിൽ ഈ 8 വില്ലേജുകളിലെ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളുടെയും, സിവിൽ അവകാശങ്ങളുടെ ലംഘനമാണ് ഈ വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികളുടെ കേസുകൾ കൈകാര്യം ചെയ്യുന്നതെന്ന് നിയമവിഗ്ധർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
ഇപ്രകാരം കേസുകൾ കൈകാരും ചെയ്യുന്നതു മൂലം കേരളത്തിലെ മറ്റു വീല്ലേജുകളിലെ ജനങ്ങൾക്ക് ലഭ്യമാകുന്ന അവകാശങ്ങൾ ഈ മേഖലയിലെ ജനങ്ങൾക്ക് നിഷേധിക്കുകയാണെന്നാണ് പരക്കെ ഉയർന്നിട്ടുള്ള ആക്ഷേപം. സർക്കാരിന് ഭീമമായ സാമ്പത്തിക ബാധ്യത മാത്രം നൽകുന്ന ഈ വെള്ളാനയെ നിർത്താലാക്കുന്നത് എത്രയും ഉചിതമായ തീരുമാനമാണെന്നാണ് മേഖലയിലെ സ്ഥിതിഗതികളെക്കുറിച്ചറിവുള്ള ഒട്ടുമിക്കവരും അഭിപ്രായപ്പെടുന്നത്. മൂന്നാർ സ്പഷ്യൽ ട്രീബൂണൽ ആക്ടിൽ ചെറിയ ഭേദഗതികൾ വരുത്തി ദേവികുളം സബ് കോടതിക്ക് അധികാരം നൽകി ഒരു ജൂഡീഷ്യൽ സംവിധാനമാക്കി മാറ്റിയാൽ സർക്കാരിന് സാമ്പത്തിക ഭാരം ഇല്ലാതെ തന്നെ കെയ്യേറ്റ കേസുകൾ കൈകാര്യം ചെയ്യാവുന്നതാണെന്നാണ് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍