ഇന്ന് ഉച്ചയോടെ അതിജാഗ്രത മുന്നറിയിപ്പ് പുറത്തിറക്കിയേക്കും; തുറന്ന് വിടണമെങ്കിൽ മൂന്നോ നാലോ അടി കൂടി വെള്ളം ഉയരണം; ചെറുതോണി മുതൽ ലോവർ പെരിയാർ വരെയുള്ളിടങ്ങളിലെ താമസക്കാരെ ഇന്ന് തന്നെ ഒഴിപ്പിച്ചേക്കും; ഡാം തുറന്നു വിടുന്നത് ഒരു ദിവസത്തെ മുന്നറിയിപ്പിന് ശേഷം മാത്രം; ഡാം തുറന്നാൽ ഏറ്റവും അധികം വെള്ളം കയറുക ഭൂതത്താൻകെട്ട്, മലയാറ്റൂർ, കാലടി, നെടുമ്പാശ്ശേരി. ആലുവ പ്രദേശങ്ങളിൽ
മറുനാടൻ മലയാളി ബ്യൂറോ
ചെറുതോണി: ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരുമെന്ന വിലയിരുത്തലിൽ സർക്കാർ. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച ഉച്ചയോടെ ഓറഞ്ച് അലർട്ട് (അതിജാഗ്രതാ നിർദ്ദേശം) പ്രഖ്യപിച്ചേക്കും. ജലനിരപ്പ് 2,400 അടിയിലെത്തുന്നതിന് മുമ്പേ ഷട്ടറുകൾ തുറക്കാൻ ശനിനിയാഴ്ച മന്ത്രി എം.എം. മണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. 2400 അടിവരെ കാക്കാതെ നിയന്ത്രിത അളവിൽ വെള്ളം തുറന്നുവിടാനാണ് ആലോചിക്കുന്നത്. ഞായറാഴ്ച ജലനിരപ്പ് വീണ്ടും ഉയർന്ന് 2394 അടിയിലെത്തിയിട്ടുണ്ട്. ഒരടി കൂടി ഉയർന്നാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കും. 2397-2398 അടിയിലെത്തുമ്പോൾ വെള്ളം തുറന്നുവിട്ടേക്കും.
ഡാം തുറന്നാൽ ചെറുതോണി ടൗൺ മുതൽ ആലുവവരെ പെരിയാറിൽ 90 കിലോമീറ്ററിലാണ് വെള്ളമൊഴുകുക. ഷട്ടർ തുറന്ന് ഒരു മണിക്കൂറിനകം 24 കിലോമീറ്റർ അകലെ ലോവർപെരിയാർ അണക്കെട്ടിൽ വെള്ളമെത്തും. കല്ലാർകുട്ടി നിറഞ്ഞതിനാൽ തുറന്നുവിട്ടിരിക്കുന്ന വെള്ളവും നേര്യമംഗലം പവർഹൗസിൽനിന്നുള്ള വെള്ളവും പെരിയാറിലെ വെള്ളവും ലോവർ പെരിയാറിലാണ് ചേരുന്നത്. ഇടുക്കിയിൽനിന്നുള്ള വെള്ളംകൂടി എത്തുന്നതോടെ ലോവർപെരിയാറിന്റെ ഏഴ് ഷട്ടറുകൾ ഒന്നിച്ചുയർത്തേണ്ടിവരും. നിലവിൽ മൂന്ന് ഷട്ടറുകൾ തുറന്നിട്ടുണ്ട്. ലോവർപെരിയാറിൽനിന്ന് ഭൂതത്താൻകെട്ട്, മലയാറ്റൂർ, കാലടി, നെടുമ്പാശ്ശേരി. ആലുവ എന്നിവിടങ്ങളിലൂടെ ഒഴുകി വരാപ്പുഴ കായലിൽ ചേരും. അതുകൊണ്ട് തന്നെ ഭൂതത്താൻകെട്ട്, മലയാറ്റൂർ, കാലടി, നെടുമ്പാശ്ശേരി. ആലുവ എന്നിവിടങ്ങളിലാകും വെള്ളപ്പൊക്കമുണ്ടാവുക. ഇവിടെ ജനജീവിതം ദുരിതപൂർണ്ണമാകും.
മുന്നൊരുക്കങ്ങളുടെ ഭാഗമായി ചെറുതോണി അണക്കെട്ടിനു മുകളിൽ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് ഡാം സുരക്ഷാ ഗവേഷണ വിഭാഗത്തിന്റെ കൺട്രോൾ റൂം തിങ്കളാഴ്ച രാവിലെ പ്രവർത്തനം തുടങ്ങും. മണിക്കൂർതോറും സംഭരണിയിലെ ജലനിരപ്പ് വൈദ്യുതിബോർഡിന്റെ ഉന്നതകേന്ദ്രങ്ങളിൽ അറിയിക്കുക, വെള്ളം ഒഴുകിപ്പോകുന്ന സ്ഥലങ്ങളിലെ വിവരങ്ങൾ ശേഖരിക്കുക, ഒഴുക്കുമൂലം ഏതെങ്കിലും തരത്തിൽ അപകടമുണ്ടായാൽ ഷട്ടർ അടച്ച് ഒഴുക്കു നിയന്ത്രിക്കുക തുടങ്ങിയവയാണ് കൺട്രോൾ റൂമിന്റെ ചുമതലയിലുള്ളത്. ഡാം സുരക്ഷാ ഗവേഷണവിഭാഗം എക്സിക്യുട്ടീവ് എൻജിനീയറുടെ മേൽനോട്ടത്തിൽ ഉദ്യോഗസ്ഥസംഘം 24 മണിക്കൂറും കൺട്രോൾ റൂമിൽ നിരീക്ഷണം നടത്തും.
അണക്കെട്ട് തുറക്കുന്നത് സംബന്ധിച്ച ട്രയൽറൺ നടത്തുന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. മതിയായ മുൻകരുതലുകൾ സ്വീകരിച്ചശേഷമെ അണക്കെട്ട് തുറക്കൂവെന്നും അധികൃതർ പറഞ്ഞു. അണക്കെട്ട് തുറക്കുന്നതിനുള്ള സാധ്യതകൾ കണക്കിലെടുത്ത് മുൻകരുതൽ നടപടികൾക്ക് അധികൃതർ തുടക്കംകുറിച്ചിരുന്നു. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർക്ക് ചൊവ്വാഴ്ച നോട്ടീസ് നൽകും. പുഴയുടെ തീരത്ത് താമസിക്കുന്നവർ എന്തൊക്കെ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. 12 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്.
അണക്കെട്ട് തുറക്കുന്നത് കാണാൻ വരുന്നവരെ നിയന്ത്രിക്കും. പെരിയാറിന്റെ തീരത്തെ വലിയ മരങ്ങൾ മുറിച്ചു മാറ്റും. ഇടുക്കി സംഭരണി മുതൽ ലോവർ പെരിയാർ ഡാം വരെ 24 കിലോമീറ്റർ ദൂരത്തിലാണ് മുൻകരുതൽ നടപടികൾ.
ചെറുതോണി അണക്കെട്ടിൽ നാളെ ട്രയൽ റൺ
ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ ചൊവ്വാഴ്ച തുറക്കും. ഷട്ടറുകൾ 40 സെന്റിമീറ്റർ വരെ ഉയർത്തി ട്രയൽ റൺ നടത്തും. നാലു മണിക്കൂർ വരെ നീണ്ടു നിൽക്കുന്ന ട്രയൽ റണ്ണാണ് നടക്കുക. ദുരന്ത നിവാരണസേനയുടെ സംഘം ഇടുക്കിയിലെത്തിയിട്ടുണ്ട്. ഓരോ സംഘങ്ങൾ ആലുവയിലും തൃശൂരിലും ക്യാംപ് ചെയ്യും. ഇടുക്കി ജലസംഭരണിയിൽ വെള്ളം ഉയരുമ്പോൾ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തിയാണ് ജലനിരപ്പ് ക്രമീകരിക്കുന്നത്. ഇതിനു മുൻപു ചെറുതോണി അണക്കെട്ടു തുറന്നതു 1992ൽ ആയിരുന്നു. വെള്ളം ഒഴുക്കുന്നതു ചെറുതോണി അണക്കെട്ടിലെ അഞ്ചു ഷട്ടറുകളുയർത്തിയാണ്. ചെറുതോണി പുഴയിലൂടെ പെരിയാറിലേക്കു വെള്ളമെത്തും.
ഇടുക്കി, ചെറുതോണി, കുളമാവ് എന്നീ മൂന്ന് അണക്കെട്ടുകൾ തടഞ്ഞുനിർത്തുന്ന വെള്ളം ഏകദേശം 60 ചതുരശ്ര കിലോമീറ്റർ ഭാഗത്തായി വ്യാപിച്ചുകിടക്കുന്നു. 2200 ദശലക്ഷം ഘനമീറ്റർ വെള്ളം ഇവിടെ സംഭരിക്കാം. അണക്കെട്ടിന്റെ സംഭരണശേഷിയുടെ 88.36% വെള്ളം ഇപ്പോഴുണ്ട്. 36.54 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വെള്ളം ഇന്നലെ അണക്കെട്ടിൽ ഒഴുകിയെത്തി. ഈ വെള്ളം തുരങ്കങ്ങളിലൂടെ മൂലമറ്റം വൈദ്യുത നിലയത്തിലേക്കാണ് എത്തുന്നത്. പ്രതിദിനം 16 ദശലക്ഷം യൂണിറ്റ് വൈദ്യുതി വരെ ഇതിലൂടെ ഉത്പാദിപ്പിക്കുന്നുണ്ട്. മൂലമറ്റം വൈദ്യുത നിലയത്തിൽ 14.703 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു. ഇടുക്കി അണക്കെട്ടു പ്രദേശത്ത് ഇന്നലെ മഴ കുറഞ്ഞു. ഇത് നേരിയ പ്രതീക്ഷയാണ്.
2397 അടി വെള്ളമായാൽ റെഡ് അലർട്ട്
അണക്കെട്ടു തുറന്നുവിടുന്നതുവഴിയുള്ള നാശനഷ്ടം കുറയ്ക്കാനാണ് 2397 അടിയിലെത്തുമ്പോൾത്തന്നെ തുറക്കുന്നതെന്ന് അധികൃതർ. 40 സെന്റീമീറ്റർ തുറക്കുമ്പോൾ ഒഴുകുന്ന വെള്ളത്തിന്റെ ഗതി നിരീക്ഷിച്ചശേഷമായിരിക്കും കൂടുതൽ തുറക്കുക. മുല്ലപ്പെരിയാർ തുറക്കേണ്ടിവരുന്ന സാഹചര്യംകൂടി വിലയിരുത്തിയാണ് നടപടികൾ മുന്നേറുന്നത്. ഞായറാഴ്ച വൈകീട്ടത്തെ കണക്കുപ്രകാരം 135.9 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്.
ഞായറാഴ്ച സംഭരണിയിൽ 2394.03 അടിയാണ് വെള്ളം. 2395-ൽ എത്തുമ്പോൾ ഓറഞ്ച് അലർട്ട് നൽകും. തിങ്കളാഴ്ച ഉച്ചയോടെ വെള്ളം ഈ നിലയിലെത്തുമെന്നാണ് കരുതുന്നത്. 2397 അടി വെള്ളമായാൽ റെഡ് അലർട്ട് നൽകും. ഇതോടെ പ്രദേശവാസികളോട് ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനുശേഷം ചെറുതോണിയിലെ അഞ്ച് ഷട്ടറുകളിൽ മധ്യത്തിലുള്ള ഷട്ടർ 40 സെന്റീമീറ്റർ ഉയർത്തും. 34 അടി വീതിയും 40 അടി ഉയരവുമാണ് ഈ ഷട്ടറിനുള്ളത്. സെക്കൻഡിൽ 1750 ഘനയടി വെള്ളം ഇതിലൂടെ പുറത്തേക്കൊഴുകും.
എറണാകുളം ജില്ലയിൽ പെരിയാർ തീരത്ത് ജലനിരപ്പുയരുന്നത് നാശനഷ്ടങ്ങൾ ക്കിടയാക്കുമെന്ന് ആശങ്കയുണ്ട്. തീരത്തുള്ള ഒട്ടേറെ കുടിവെള്ള പദ്ധതികളിൽ ചെളിയും മണ്ണും നിറഞ്ഞ് പ്രവർത്തനരഹിതമാകാൻ സാധ്യതയുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലും വെള്ളം കയറിയേക്കും. അതേസമയം, ചെങ്ങൽതോടിന്റെ ആഴം കൂട്ടിയതിനാൽ വലിയ ഭീഷണിയില്ലെന്നാണ് വിമാനത്താവള അധികൃതരുടെ നിഗമനം. ഇടമലയാർ അണക്കെട്ടും ഇടുക്കിയും ഒരേ സമയം തുറന്നാൽ മാത്രമാണ് ഭീഷണിയെന്നും വിമാനത്താവളത്തിൽ ചേർന്ന യോഗം വിലയിരുത്തി.
മുല്ലപ്പെരിയാറിൽ ജലനിരപ്പ് നേരിയ തോതിൽ കുറഞ്ഞു. ഞായറാഴ്ച വൈകീട്ട് ആറിന് 135.9 അടിയാണ് ജലനിരപ്പ്. ശനിയാഴ്ച 135.95 അടിയിലെത്തിയിരുന്നു. രണ്ടു ദിവസമായി വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനാൽ നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്. തമിഴ്‌നാട് വെള്ളം കൊണ്ടു പോകുന്നതു കൊണ്ടാണ് ഇത്. അതിനിടെ കേരളത്തിന്റെ അഭ്യർത്ഥന മാനിച്ച് മേൽനട്ട സമിതിയുടെ യോഗം ഓഗസ്റ്റ് നാലിനു ചേരും. ചെയർമാൻ ഗുൽഷൻ രാജിന്റെ അധ്യക്ഷതയിൽ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഓരോ അംഗങ്ങൾ വീതമുള്ള കമ്മിറ്റി രാവിലെ അണക്കെട്ട് സന്ദർശിക്കും. ഉച്ചയ്ക്കുശേഷം കുമളിയിൽ യോഗം ചേരും.
അതേസമയം, ഞായറാഴ്ച വീണ്ടും മഴ തുടങ്ങിയിട്ടുണ്ട്. തേക്കടിയിൽ 16.2 മില്ലിമീറ്ററും മുല്ലപ്പെരിയാറിൽ 20 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. ഞായറാഴ്ച രാവിലെ സെക്കൻഡിൽ 2267 ഘനയടി വെള്ളമെത്തിയിരുന്നത് വൈകുന്നേരത്തോടെ 2008 ഘനയടിയായി കുറഞ്ഞു. തമിഴ്‌നാട് 2300 ഘനയടി വെള്ളം കൊണ്ടുപോകുന്നുണ്ട്.
ആശങ്ക വേണ്ടെന്ന് എറണാകുളം കളക്ടർ
ആശങ്ക വേണ്ടെന്നും എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടർ മുഹമ്മദ് സഫീറുല്ല അറിയിച്ചു. അണക്കെട്ടു തുറക്കുന്നതു സംബന്ധിച്ച് ഊഹാപോഹങ്ങൾ പരത്തരുത്. അണക്കെട്ടുകളുടെ ഷട്ടർ ഉയർത്തേണ്ടി വന്നാൽ ഇതുസംബന്ധിച്ച മുന്നറിയിപ്പ് ഔദ്യോഗികമായി മാധ്യമങ്ങളിലൂടെയും മറ്റു സംവിധാനങ്ങളിലൂടെയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനകം സ്വീകരിച്ചിട്ടുള്ള മുൻകരുതലുകൾ സംബന്ധിച്ച് വിശദീകരിക്കുന്നതിനായി തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജനപ്രതിനിധികളുടെ യോഗം വിളിച്ചിട്ടുണ്ട്.
ജനപ്രതിനിധികളുടെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്ത് കൂടുതൽ നടപടികൾ സ്വീകരിക്കും. മൂന്നു മുന്നറിയിപ്പുകൾ നൽകിയതിനു ശേഷമേ അണക്കെട്ടുകൾ തുറക്കൂ. ഇതുവരെ ആദ്യ മുന്നറിയിപ്പു മാത്രമേ ലഭിച്ചിട്ടുള്ളൂ. മൂന്നാം മുന്നറിയിപ്പു കഴിഞ്ഞ് 24 മണിക്കൂറിനുശേഷമേ ഷട്ടറുകൾ തുറക്കൂ എന്നതിനാൽ ജനവാസകേന്ദ്രങ്ങളിൽനിന്നും ആളുകളെ ഒഴിപ്പിക്കുന്നതിനും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും സമയം ലഭിക്കും. ഇടമലയാർ അണക്കെട്ടിൽ ജലനിരപ്പ് 165 മീറ്റർ കടന്നപ്പോഴാണ് ആദ്യ മുന്നറിയിപ്പ് നൽകിയത്. ഇത് 167 മീറ്ററാകുമ്പോൾ രണ്ടാം മുന്നറിയിപ്പും 169 മീറ്ററാകുമ്പോൾ മൂന്നാം മുന്നറിയിപ്പും നൽകും.
സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ നിർദ്ദേശ പ്രകാരം വായു സേനയുടെ ഒരു എംഐ17വി ഹെലികോപ്ടറും എഎൽഎച്ച് ഹെലികോപ്ടറും സദാ സജ്ജമാക്കി നിർത്തിയിട്ടുണ്ട്. നാവികസേനയും കരസേനയുടെയും നാല് കമ്പനി പട്ടാളക്കാരെയും തയ്യാറാക്കി നിർത്തിയിട്ടുണ്ട്. എറണാകുളത്തിന്റെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയാൽ വിന്യസിക്കാൻ സജ്ജമായ ചെറു ബോട്ടുകളുമായി കോസ്റ്റ് ഗാർഡ് സംഘവും ഉണ്ട്ു
മുന്നറിയിപ്പുകൾ ഇങ്ങനെ
* അണക്കെട്ട് തുറക്കേണ്ടിവന്നാൽ ജനങ്ങൾ ജാഗ്രത പാലിക്കണം.
* 2013-ൽ ഇടമലയാർ തുറന്നുവിട്ടപ്പോൾ വെള്ളം കയറിയ പ്രദേശങ്ങളിൽ ഇത്തവണയും വെള്ളമെത്താൻ സാധ്യതയുണ്ട്.
* ഷട്ടർ തുറന്നശേഷം ആരും നദി മുറിച്ചുകടക്കാൻ പാടില്ല. പാലങ്ങളിലും നദിക്കരയിലും കൂട്ടംകൂടി നിൽക്കുകയോ സെൽഫി എടുക്കാൻ ശ്രമിക്കുകയോ ചെയ്യരുത്.
* നദിയിൽ ഒരാവശ്യത്തിനും ഇറങ്ങരുത്.
* പ്രധാനപ്പെട്ട രേഖകൾ, ആഭരണങ്ങൾ, വിലപിടിപ്പുള്ള സാധനങ്ങൾ എന്നിവ വീട്ടിലെ എളുപ്പം എടുക്കാൻപറ്റുന്ന ഉയർന്നസ്ഥലത്ത് സൂക്ഷിക്കുക.
* ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങൾ വീട്ടിൽ എല്ലാവരോടും പറഞ്ഞിരിക്കണം. അടിയന്തര സാഹചര്യങ്ങളിൽ പുറത്തുപോയവരെ കാത്തുനിൽക്കാതെ വീടുവിട്ടിറങ്ങണം.
* സുരക്ഷിതമെന്ന് നിർദ്ദേശിക്കപ്പെട്ട സ്ഥലങ്ങളിലേക്ക് സ്വമേധയാ മാറാൻ തയ്യാറാകണം.
* വെള്ളം കെട്ടിടത്തിൽ പ്രവേശിച്ചാൽ മെയിൻ സ്വിച്ച് ഓഫാക്കുക.
* വീട്ടിൽ രോഗികളോ, അംഗപരിമിതരോ ഭിന്നശേഷിക്കാരോ പ്രായമായവരോ കുട്ടികളോ ഉണ്ടെങ്കിൽ അവരെ ആദ്യം മാറ്റണം. സഹായം ആവശ്യമുണ്ടെങ്കിൽ നേരത്തേ പൊലീസ് സ്റ്റേഷനിൽ അറിയിക്കണം.
* വാഹനങ്ങൾ ഉയർന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യണം.
* വളർത്തുമൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണം. അല്ലെങ്കിൽ അഴിച്ചുവിടണം.
* രക്ഷാപ്രവർത്തനത്തിന് പരിശീലനം ലഭിച്ചവർ മാത്രം ഇറങ്ങുക.
* പരിഭ്രാന്തരാവുകയോ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയോ ചെയ്യരുത്.
എമർജൻസി കിറ്റ്
നദിക്കരയോടുചേർന്ന് താമസിക്കുന്നവരും മുമ്പ് വെള്ളംകയറിയ പ്രദേശങ്ങളിലുള്ളവരും അടിയന്തരസാഹചര്യം നേരിടാനുള്ള സാമഗ്രികൾ (എമർജൻസി കിറ്റ്) കരുതണം. മൊബൈൽ ഫോൺ, ടോർച്ച്, അരലിറ്റർ വെള്ളം, ഒരു പാക്കറ്റ് ഒ.ആർ.എസ്. ലായനി, അവശ്യമരുന്ന്, മുറിവിനുള്ള മരുന്ന്, കപ്പലണ്ടി, ഈന്തപ്പഴം തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ, ചെറിയ കത്തി, ക്ലോറിൻ ഗുളിക, ആന്റിസെപ്റ്റിക് ലോഷൻ, അത്യാവശം പണം എന്നിവയാണ് കിറ്റിലുണ്ടാകേണ്ടത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍