കൊലപ്പെടുത്തി കാൽനൂറ്റാണ്ടായിട്ടും കുടുംബത്തെ വേട്ടയാടുന്നു; ഗൾഫിലെ മുറിയിൽ നിന്നു പോലും ഇറക്കിവിട്ടെന്ന് മരുമകൻ; കാന്തപുരം അടക്കം നിരവധിപേർ പ്രതിയായിട്ടും ശിക്ഷിക്കപ്പെട്ടത് ഒരാൾ മാത്രം; കൊന്നവരെയല്ല കൊല്ലിച്ചവരെയാണ് പിടികൂടേണ്ടതെന്ന ആവശ്യം ആരും കേൾക്കുന്നില്ല; ബിജെപി ഒഴികെ ആരും സഹായിച്ചിട്ടില്ല; ചേകന്നൂർ മൗലവിയുടെ കുടുംബം മറുനാടനോട് പറഞ്ഞത്
ജാസിം മൊയ്ദീൻ
കോഴിക്കോട്; ചേകന്നൂർ മൗലവിയുടെ തിരോധാനത്തിന് 2018 ജൂലെ 29ന് കാൽനൂറ്റാണ്ട് തികഞ്ഞിരിക്കുന്നു. കാണാതായ അന്ന് തന്നെ അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തെന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ 25ാം ചരമവാർഷികവും ജൂലെ 29ന് തന്നെയാണ്. എന്നാൽ കൊല്ലപ്പെട്ട് കാൽനൂറ്റാണ്ട് പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ കുടുംബം ഇപ്പോഴും ജീവിക്കുന്നത് ഭിതിയിൽ തന്നെയാണെന്നാണ് മൂത്തമകൾ ഫാത്തിമത് സുഹ്റയുടെ ഭർത്താവ് ഡോ. നാസിറുദ്ദീൻ വ്യക്തമാക്കുന്നത്.
ഇന്നലെ കോഴിക്കോട് നടന്ന ചേകന്നൂർ മൗലവിയുടെ രക്തസാക്ഷിത്വത്തിന്റെ കാൽനൂറ്റാണ്ട് ആചരിച്ച ചടങ്ങിനിടെയാണ് ചേകന്നൂർ മൗലവിയുടെ അവസാന നാളുകളിൽ കൂടെയുണ്ടായിരുന്ന മരുമകൻ മറുനാടനോടൻ മലയാളിയോട് കുടുംബം ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്ന ദുരിതങ്ങളെ കുറിച്ച് വിവരിച്ചത്
നീതി കിട്ടിയിട്ടില്ല
1993 ജൂലെ 29ന് രാത്രിയിലാണ് ചേകന്നൂർ അബുൽഹസൻ മൗലവിയെന്ന ചോകന്നൂർ മൗലവയിലെ ഒരു ജീപ്പിലെത്തിയ രണ്ടംഗ സംഘം പ്രഭാഷണത്തിനാണെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോയത്. പിന്നീടാരും അദ്ദേഹത്തെ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ ഭൗതിക ശരീരവും ആരും കണ്ടിട്ടില്ല. തിരോധാനത്തിന്റെ രണ്ട് ദിവസങ്ങൾക്കുള്ളിൽ അദ്ദേഹത്തിന്റെ ഭാര്യ ഹവ്വാഉമ്മയും അമ്മാവൻ സലീം ഹാജിയും ചേർന്ന് പൊന്നാനി പൊലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് വിവിധ ഏജൻസികൾക്ക് ശേഷം സിബിഐയുടെ അന്വേഷണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടിട്ടുണ്ടെന്നും, മലപ്പുറം ജില്ലയിലെ പുളിക്കൽ പഞ്ചായത്തിലെ അരൂരിലെ കുന്നിൻ മുകളിൽ അദ്ദേഹത്തിന്റെ മൃതദേഹം ആദ്യം ഖബറടക്കുകയും പിന്നീട് അവിടുന്ന് മാറ്റിയതായും കണ്ടെത്തിയത്. അരൂരിലെ ചുവന്ന് കൂന്ന് മുഴുവൻ കിളച്ച് മറിച്ചെങ്കിലും അദ്ദേഹത്തിന്റെ ശരീരത്തിന്റെ എന്തെങ്കിലുമൊരും അടയാളം പോലും ലഭിച്ചില്ല. കാന്തപുരം എപി അബൂബക്കർ മുസ്ലിയാരടക്കം നിരവധിപേർ കേസിന്റെ പ്രതിപ്പട്ടികയിലുണ്ടായിരുന്നെങ്കിലും ഒരാൾ മാത്രമാണ് ഇതുവരെ ശിക്ഷിക്കപ്പെട്ടത്. ഇതെല്ലാം എല്ലാവർക്കുമറിയുന്ന ചരിത്രം. ഇതു തന്നെയാണ് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന് ഇതുവരെയും നീതി ലഭിച്ചില്ലെന്ന് പറയുന്നത്. പണവും സ്വാധീനവും ഉപയോഗപ്പെടുത്തി എല്ലാവരും കേസിൽ നിന്ന് രക്ഷപ്പെട്ടു.
സിബിഐയും കേസ് ഇപ്പോൾ അവസാനിപ്പിച്ച മട്ടാണ്. ഉണ്ടായിരുന്നതെല്ലാം വിറ്റുപൊറുക്കിയാണ് കുടുംബം ഇതുവരെ കേസ് നടത്തിയത്. ബിജെപിയൊഴികെ മുഖ്യധാര രാഷ്ട്രീയപ്പാർട്ടികളാരും ഒരുഘട്ടത്തിലും സഹായിത്തിനെത്തിയിട്ടില്ലെന്നും ചേകന്നൂർ മൗലവിയുടെ മരുമകൻ പറയുന്നു. അതും ധാർമ്മിക പിന്തുണ മാത്രം. ചേകന്നൂർ രൂപീകരിച്ച സംഘടനയായ ഖുർആൻ സുന്നത്ത് സൊസൈറ്റി അവരുടെ പരിമിതികൾക്കകത്ത് നിന്ന് സാമ്പത്തിക സഹായം നൽകി. അതിനിടെ പ്രതികൾ പണവും സ്വാധീനവുമുപയോഗിച്ച് കേസിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു.
കൊന്നവരേക്കാളേറെ കൊല്ലിച്ചവരെയാണ് പിടികൂടേണ്ടതെന്ന് കുടുംബം പറയുമ്പോഴും അവർക്കറിയാം കാന്തപുരമടക്കമുള്ളവരുടെ പണത്തിനും സ്വാധിനത്തിനുമപ്പുറം തങ്ങളുടെ ആവശ്യങ്ങൾക്കാരും വിലകൽപിക്കില്ലെന്ന. എന്നിരുന്നാലും ഏതെങ്കിലുമൊരുനാൾ പ്രതികളെ പൊതുസമൂം തിരിച്ചറിയുമെന്ന പ്രതീക്ഷയിലാണ് ചേകന്നൂർ മൗലവിയുടെ കുടുംബം ഇപ്പോഴും കഴിയുന്നത്. പൊതുസമൂഹത്തിൽ ഇടപെടുന്ന എല്ലാവർക്കുമറിയാം കന്തപുരമടക്കമുള്ളവരാണ് പ്രതികളെന്ന്. എന്നാൽ ആരും തുറന്നു പറയില്ല. മുഖ്യധാര രാഷ്ട്രീയ പാർട്ടികളും, മത സംഘടനകളും എല്ലാം ഈ വിഷയത്തിൽ മൗനം പാലിക്കുകയാണ്.
കേസ് ആദ്യം അന്വോഷിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ തന്ന വ്യക്തമാക്കിയിട്ടുണ്ട് വിവിധ ഭാഗങ്ങളിൽ നിന്ന് സ്വാധിനമുണ്ടാകുന്നുണ്ടെന്നും സിബിഐ അന്വേഷിച്ചാൽ മാത്രമേ കേസ് തെളിയിക്കാനാകൂ എന്ന്. എന്നാൽ സിബിഐ വന്നിട്ടും രക്ഷയുണ്ടായിട്ടില്ല. ഇതുകൊണ്ടൊക്കെ തന്നെ ചേകന്നൂർ വധക്കേസിൽ നീതി നടപ്പിലായെന്ന് ഒരിക്കലും പറയാൻ പറ്റില്ലെന്ന് ഡോ. നാസിറുദ്ദീൻ പറയുന്നു.
വേട്ടയാടൽ തുടരുന്നു; ഇപ്പോഴും ജീവിക്കുന്നത് ഭീതിയിൽ
വർഷങ്ങൾക്കിപ്പുറവും ചേകന്നൂർ മൗലവിയുടെ ആശയങ്ങളെ ഭയപ്പെട്ടിരുന്നവർ, അതിന് മറപടിയില്ലാതെ അദ്ദേഹത്തെ കൊലപ്പെടുത്തിയവരുടെ അുയായികൾ തങ്ങളെ ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും ഡോ. നാസിറുദ്ദീൻ പറയുന്നു. 15ലധികം പുസ്തകങ്ങൾ ചേകന്നൂർ മൗലവിയുടേതായിട്ടുണ്ട്. ഇതിന്റെയെല്ലാം ഉടമസ്ഥാവകാശം ഇപ്പോൾ അദ്ദേഹത്തിന്റെ രണ്ട് ഭാര്യമാർക്കും മക്കൾക്കുമാണ്. നിലവിൽ മാർക്കറ്റിൽ വളരെ കുറവായ ഈ പുസ്തകങ്ങൾ പുതിയ രൂപത്തിൽ വിപണയിലെത്തുമോ എന്നാണ്, അദ്ദേഹത്തിന്റെ ആശയങ്ങൾക്ക് മറപടിയില്ലാത്തവർ ഭയക്കുന്നത്. ഇതില്ലാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും അവർ നടത്തുന്നുണ്ട്.
അദ്ദേഹത്തിന്റെ പഴയ പ്രസംഗങ്ങളൊക്കെ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് ശത്രുക്കൾക്ക് ഈ ഭയം തുടങ്ങിയത്. അതുകൊണ്ട് തന്നെ ചേകന്നൂർ മൗലവിയുടെ ബന്ധുക്കളാണെന്ന് പറഞ്ഞ് എവിടെയും ജീവിക്കാൻ പറ്റാത്ത അവസ്ഥയാണെന്നാണ് അദ്ദേഹത്തിന്റെ മരുമകൻ പറയുന്നത്. നേരത്തെ വിദേശത്ത് താൻ ജോലി ചെയ്തിരുന്ന സ്ഥലത്ത് നിന്ന് ചേകന്നൂർ മൗലവിയുടെ മരുമകനാണെന്ന് അറിഞ്ഞതോടെ താമസിച്ച മുറിയിൽ നിന്ന് ഇറക്കി വിട്ട ദുരവസ്ഥയും ഡോ. നാസിറുദ്ദീൻ വ്യക്തമാക്കുന്നു.
ഇതുകൊണ്ട് തന്നെ ഡോക്ടറായി ജോലി ചെയ്യുന്ന തനിക്ക് പുറത്തെവിടെയും ഒരുക്ലിനിക്ക് പോലും തുടങ്ങാൻ പറ്റാത്ത അവസ്ഥയാണ്. ഇപ്പോൾ വീട്ടിൽ തന്നെയാണ് ചികിത്സ നടത്തുന്നത്. രാത്രിയിൽ രോഗികൾ വന്ന് വിളിക്കുമ്പോൾ പോകാൻ ഭയമാണ്. ഭാര്യയും പോകാൻ സമ്മദിക്കാറില്ല. ഇങ്ങനെയൊരു രാത്രിയിൽ വന്ന് വിളിച്ചവർക്കൊപ്പം പോയതായിരുന്നു തന്റെ പിതാവ്. പിന്നെയവർ അയാളെ കണ്ടിട്ടില്ല. ഈ അനുഭവമുള്ളവർ പിന്നെയെങ്ങനെയാണ് പിതാവിന്റെ ആശയങ്ങളെ പിന്തുടരുന്ന ഭർത്താവിനെയും അതുപോലൊരു രാത്രിയിൽ അപരിചിതർക്കൊപ്പം പറഞ്ഞയക്കുക.
താൻവിശ്വസിക്കുന്ന ആശയങ്ങളെ കുറിച്ച് സംസാരിക്കാൻ പേടിയാണ്. കേരളത്തിലാദ്യമായി ഒരുസ്ത്രീ ജുമുഅക്ക് നേതൃതവം നൽകിയതിനെ അനുകൂലിച്ച് സംസാരിച്ചതിനാണ് തന്നെ ഗൾഫിൽ താൻ ജോലിചെയ്തിരുന്നിടത്തെ താമസസ്ഥലത്ത് നിന്ന് ഇറക്കിവിട്ടത്. ചേകന്നൂരിനെ കൊന്ന് കാൽനൂറ്റാണ്ടി പിന്നിട്ടിട്ടും കുടുംബത്തോടവർ ഇപ്പോഴും ആ പകയും വെറുപ്പും തുടരുകയാണ്. ചേകന്നൂർ മൗലവിയെ തട്ടിക്കൊണ്ട് പോയത് ജൂലെ 29നാണ്.
അതേ വർഷം ഒക്ടോബറിൽ അദ്ദേഹത്തിന്റെ ആശയങ്ങളോട് ആഭിമുഖ്യം പുലർത്തിയിരുന്നയാളും അദ്ദേഹത്തിന്റെ മൂത്തമരുമകനുമായ തനിക്കൊരും ബൈക്കപകടമുണ്ടായിരുന്നു. പിന്നീടാണ് അറിഞ്ഞത് അതും ആസൂത്രിതമായിരുന്നെന്ന്.ഇതോടെ എല്ലാവരും ഭയത്തോടെയാണ് ജീവിക്കുന്നത്. നേരത്തെ ചേകന്നൂർ മൗലവി കൊല്ലപ്പെട്ട അടുത്ത വർഷങ്ങളിലൊക്കെ കുടുംബത്തിന് പൊലീസ് സംരക്ഷണമുണ്ടായിരുന്നു. ഇപ്പോളതില്ല. ആയതിനാൽ തന്നെ വളരെ ഭയപ്പാടോടെയാണ് ഓരോ ദിവസവും തള്ളിനീക്കുന്നതെന്നും ഡോ നാസിറുദ്ദീൻ മറുനാടനോട് പറഞ്ഞു.
ഇതൊക്കെയാണെങ്കിലും അദ്ദേഹത്തിന്റെ പഴയ പുസ്തകങ്ങളെല്ലാം ഖുർആൻ സുന്നത്ത് സൊസൈറ്റിയുമായി ചേർന്ന് പുതിയ പതിപ്പുകളിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഡോ. നാസിറുദ്ദീൻ. ഏതെങ്കിലുമൊരു നാളിൽ മുഴുവൻ പ്രതികളെയും പിടികൂടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍