ഇടുക്കിയിലെ ജലനിരപ്പ് ഉയർന്നതോടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; ഡാമിലെ ജലനിരപ്പ് 2395 അടിയായി; പുഴയിലൂടെ കനത്ത ജലപ്രവാഹം എത്തുമെന്നതിന്റെ രണ്ടാം ജാഗ്രത പ്രഖ്യാപിച്ച് അധികൃതർ; തീരങ്ങളിലുള്ളവർ ഇനി കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്; തുറന്നുവിടുമ്പോൾ കൊച്ചിവരെ മണിക്കൂറുകൾക്കകം വെള്ളം എത്തും; അടിയന്തിര ഘട്ടം നേരിടാൻ എല്ലാ ഒരുക്കങ്ങളും; ചെറുതോണി മുതൽ ആലുവ തീരവും കൊച്ചി എയർപോർട്ടും വരെ ജാഗ്രതയിൽ
മറുനാടൻ മലയാളി ബ്യൂറോ
ചെറുതോണി: ഇടുക്കിയിൽ ജലനിരപ്പ് 2395 അടിയായി ഉയർന്നതോടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് രാത്രി നാട്ടുകാരോട് ജാഗ്രതയായിരിക്കാൻ മാത്രമാണ് ആവശ്യപ്പെടുക. അടിയന്തിര ഘട്ടങ്ങളിൽ പാലിക്കേണ്ട മുൻകരുതലുകൾ നേരത്തേ തന്നെ ചെറുതോണി ഡാം തുറന്നാൽ വെ്ള്ളം ഒഴുകിയെത്തുന്ന മേഖലകളിൽ നൽകിയിട്ടുണ്ട്. ജലനിരപ്പ് 2399 അടിയാകുമ്പോൾ റെഡ് അലർട്ട് പുറപ്പെടുവിക്കും എന്നാണ് നേരത്തെ വ്യക്തമാക്കിയിരുന്നത്. എങ്കിലും ഇന്ന് വൃഷ്ടിപ്രദേശങ്ങളിൽ മഴ കനത്തതോടെ ജലനിരപ്പ് ഉയർന്നതോടെ അധികൃതർ കരുതൽ ശക്തമാക്കി. നേരത്തെ തന്നെ ചെറുതോണി അണക്കെട്ട് തുറന്നാൽ വെള്ളം ഒഴുകുന്ന പുഴയുടെ വഴികളിൽ തടസ്സങ്ങൾ നീക്കിയിരുന്നു.
ദുരന്ത നിവാരണ അഥോറിറ്റി അറിയിക്കുന്നത്
ഓറഞ്ച് അലെർട് (രണ്ടാം ഘട്ട ജാഗ്രതാ നിർദ്ദേശം) നൽകി എന്നതിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. ഓറഞ്ച് അലേർട്ട് നൽകിയതിന് ഷട്ടർ ഏത് നിമിഷവും തുറക്കുമെന്ന് അർത്ഥമില്ല. മൂന്നാം ഘട്ട മുന്നറിയിപ്പിന് ശേഷം (റെഡ് അലെർട്ട്) ജനങ്ങളെ വ്യക്തമായി അറിയിച്ച ശേഷം മാത്രമേ ഷട്ടർ തുറക്കുന്ന നടപടികളിലേക്ക് കടക്കുകയുള്ളൂ. മുന്നറിയിപ്പ് നൽകിയ ശേഷം പകൽ സമയം മാത്രമേ ഷട്ടർ തുറക്കുകയുള്ളൂ.
പുഴയുടെ തീരങ്ങളിൽ വെള്ളം ഉയരാനുള്ള സാധ്യത മുൻനിർത്തി ആയിരത്തിലേറെ വീട്ടുകാരേയും അതുപോലെ സ്ഥാപനങ്ങളിലേയും സ്കൂളുകളിലേയും ഉൾപ്പെടെ ജനങ്ങളെ ഒഴിപ്പിക്കേണ്ടിവരുമെന്ന സൂചനകൾ പുറത്തുവന്നിരുന്നു. ഇന്ന് രാവിലെ 2,394.58 അടിയായിരുന്ന ജലനിരപ്പ് ഇപ്പോൾ 2,394.64 അടിയിലെത്തിയത് മൂന്നു മണിയോടെയാണ്. 2,395 അടിയായി ജലനിരപ്പ് ഉയരുമ്പോൾ രണ്ടാമത്തെ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് നൽകുമെന്ന് അധികൃതർ നേരത്തേ വ്യക്തമാക്കിയിരുന്നു. പകൽ മാത്രമേ ഡാം തുറക്കാവൂ എന്ന് വൈദ്യുതി മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും സജ്ജമാക്കിയ ശേഷമാവും ഡാം തുറക്കുക എന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചെങ്കിലും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് അധികൃതരും അറിയിച്ചു. അണക്കെട്ടിനു മുകളിൽ കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. എല്ലാ വിഭാഗം അധികൃതരുടേയും ഒരുമിച്ചുള്ള പ്രവർത്തനങ്ങളുടെ ഏകോപനത്തിനും സംവിധാനമായി. ജലനിരപ്പ് ഇനിയും ഉയർന്ന് 2399 അടിയാകുമ്പോൾ അതീവ ജാഗ്രതാ നിർദ്ദേശമായ റെഡ് അലർട്ട് നൽകും. പെരിയാറിന്റെ തീരത്ത്, അപകടമേഖലയിൽ താമസിക്കുന്ന ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിക്കുന്നത് റെഡ് അലർട്ട് ഘട്ടത്തിലാണ്.
തുടർന്ന് 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്താനാണ് തീരുമാനം. ഇതിനു മുന്നോടിയായി ട്രയൽ റണ്ണും നടത്തും. നാലു മണിക്കൂർ വരെ ട്രയൽ റൺ നീളും. ഷട്ടർ 40 സെന്റിമീറ്റർ ഉയർത്തിയാണ് ട്രയൽ റൺ നടത്തുക. ചെറുതോണി അണക്കെട്ടിൽ അഞ്ച് ഷട്ടറുകളാണ് ഉള്ളത്. 40 സെന്റിമീറ്റർ ഉയർത്തി വെള്ളം തുറന്നുവിട്ടാൽ ഒരു സെക്കൻഡിൽ അണക്കെട്ടിൽനിന്ന് 1750 ഘനയടി വെള്ളമാണ് പുറത്തേക്കൊഴുകുക. ഇതിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ തീരുമാനിക്കുക.
വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക് എടുത്ത കണക്കിൽ 2394.96 അടിയായിരുന്നു ജലനിരപ്പ്. രാത്രി ഏഴിന് 2394.92, വൈകീട്ട് ആറിന് 2394.90, അഞ്ചിന് 2394.86 അടി എന്നിങ്ങനെ ജലനിരപ്പ് ഉയർന്ന് ഒമ്പതോടെ 2395 അടിയിലെത്തി. ഇതോടെ കെഎസ്ഇബി അതിജാഗ്രതാ നിർദ്ദേശമായ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ഇപ്പോഴും മഴ തുടരുന്നതാണ് പെട്ടെന്ന് ജലനിരപ്പ് ഉയരാൻ കാരണം.
അടിയന്തര സാഹചര്യം പരിഗണിച്ച് ദേശീയ ദുരന്തപ്രതികരണസേനയുടെ ഒരുസംഘത്തെ ആലുവയിൽ വിന്യസിച്ചിട്ടുണ്ട്. ഒരു സംഘം ഇന്നലെ രാത്രി ഇടുക്കിയിലെത്തി. മറ്റൊരു സംഘം തൃശൂരിൽ തയാറാണ്. കര, നാവിക, വ്യോമസേനകളുടെയും തീരസേനയുടെയും സഹായം സംസ്ഥാന സർക്കാർ തേടി. വ്യോമസേനയുടെ രണ്ടു ഹെലികോപ്റ്ററുകളും നാലു കമ്പനി കരസേനയും രക്ഷാപ്രവർത്തനത്തിനു തയാറാണ്. എറണാകുളം ജില്ലയിൽ ആവശ്യമെങ്കിൽ ഉപയോഗിക്കാൻ തീരസേനയുടെ ബോട്ടുകളും തയാറായിട്ടുണ്ട്.
മറ്റ് സുരക്ഷാ ക്രമീകരണങ്ങളും ഇതോടൊപ്പം തയ്യാറാക്കിയിട്ടുണ്ട്. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് അഞ്ച് പഞ്ചായത്തകളിലെ വിനോദ സഞ്ചാരം വിലക്കിയിരുന്നു. തീരങ്ങളിലെ താമസക്കാരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി. ഷർട്ടറുകൾ തുറക്കുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ സേന സേന കർശന നിർദ്ദേശവും പുറപ്പെടിവിച്ചിട്ടുണ്ട്. വൃഷ്ടി പ്രദേശത്ത് രാവിലെമുതൽ ഇടയ്ക്കിടെ മഴ പെയ്യുന്നുണ്ടെങ്കിലും നീരൊഴുക്കിന് മുൻ ദിവസങ്ങളുടെ അത്ര ശക്തിയില്ലായിരുന്നു. എന്നാൽ വൈകീട്ട് മഴയുടെ നില മാറി. നീരൊഴുക്ക് കൂടുന്ന സാഹചര്യമുണ്ട്.
ചെറുതോണി അണക്കെട്ട് തുറന്നാൽ 4,500 കെട്ടിടങ്ങളെ ബാധിക്കും എന്നാണ് ദുരന്തനിവാരണ അഥോറിറ്റിയുടെ വിലയിരുത്തൽ. പുഴയുടെ 100 മീറ്ററിനുള്ളിൽ വീടുകളും സ്കൂളുകളും വ്യവസായ സ്ഥാപനങ്ങളും ഉൾപ്പെടെയാണ് 4,500 കെട്ടിടങ്ങളുള്ളത്. അതിനാൽ ഒഴുകിയെത്തുന്ന വെള്ളം ഇരുകരകളിലും കനത്ത നാശം വിതയ്ക്കാൻ സാധ്യതയേറെയാണെന്ന വിലയിരുത്തലും അധികൃതർ നടത്തുന്നു. ഇവിടെയെല്ലാം ജനങ്ങളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി.
ഇതിനു മുൻപ് 1992ലാണ് അവസാനമായി ചെറുതോണി അണക്കെട്ട് തുറന്നുവിട്ടത്. അന്ന് വലിയ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിരുന്നില്ല. പുഴയുടെ സ്വാഭാവിക വിസ്തൃതി നിലനിന്നതായിരുന്നു അതിന് കാരണം. എന്നാൽ, 26 വർഷത്തിനിപ്പുറം ജനവാസമേറുകയും പെരിയാറിന്റെ വിസ്തൃതി കുറയുകയും ചെയ്തു. അതിനാൽ അണക്കെട്ട് തുറക്കേണ്ടിവന്നാൽ വലിയ ദുരന്തത്തെയാവും നേരിടേണ്ടിവരിക.
ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. ഉച്ചക്ക് മൂന്നു മണിക്കുള്ള കണക്ക് പ്രകാരം 2394.80 അടിയായിരുന്നു ജലനിരപ്പ്. വെള്ളം ഏതു നിമിഷവും തുറന്നു വിട്ടേക്കാമെന്ന മുന്നറിയിപ്പ് ഇന്ന് പകൽ തന്നെ പെരിയാറിൻ തീരത്തുള്ളവർക്ക് നൽകിക്കഴിഞ്ഞു. തീരദേശത്ത് താമസിക്കുന്നവർ എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർക്കൊപ്പം ജനപ്രതിനിധികളും ചേർന്ന സംഘങ്ങൾ ബോധവൽക്കരണവും നടത്തുന്നു.
വെള്ളം ഒഴുകിയെത്താവുന്ന വഴികൾ
ചെറുതോണിയിൽ നിന്നും 90 കിലോമീറ്റർ പിന്നിട്ട് ജനവാസ മേഖലയും വനവും താണ്ടിയാണ് വെള്ളം ആലുവയിലെത്തുക. ചെറുതോണി അണക്കെട്ടിന് അഞ്ച് ഷട്ടറുകളുണ്ട്. ഇതിൽ രണ്ടെണ്ണം തുറന്നു വിടാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. തുറന്നാൽ വെള്ളം സ്പിൽവേയിലൂടെ ഒഴിക ചെറുതോണി ടൗൺ പിന്നിട്ട് തടിയമ്പാടി, കരിമ്പൻ വഴി ലോവർ പെരിയാറിലെത്തും. ചെറുതോണിയിൽ നിന്നും വെള്ളമൊഴുകി 24 കിലോമീറ്റർ അകലേയുള്ള ലോവർ പെരിയാർ ഡാമിലെത്താൻ ഒരു മണിക്കൂർ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.
ജലനിരപ്പ് ഉയർന്നതു കാരണം ലോവർ പെരിയാർ അണക്കെട്ട് ഇപ്പോൾ തന്നെ തുറന്നിരിക്കുകയാണ്. പിന്നീട് നേര്യമംഗലം കടന്ന് ഭൂതത്താൻ കെട്ടിലെത്തും. കല്ലാർകുട്ടി ഡാം നിറഞ്ഞതിനാൽ തുറന്നുവിട്ടിരിക്കുന്ന വെള്ളവും നേര്യമംഗലം പവർഹൗസിൽനിന്നുള്ള വെള്ളവും പെരിയാറിലെ വെള്ളവും ലോവർ പെരിയാറിലാണ് ചേരുന്നത്. ഇടുക്കിയിൽനിന്നുള്ള വെള്ളംകൂടി എത്തുന്നതോടെ ലോവർപെരിയാറിന്റെ ഏഴ് ഷട്ടറുകൾ ഒന്നിച്ചുയർത്തേണ്ടിവരും. നിലവിൽ മൂന്ന് ഷട്ടറുകൾ തുറന്നിട്ടുണ്ട്. ലോവർ പെരിയാറിൽ നിന്നും പിന്നീട് മലയാറ്റൂർ, പെരുമ്പാവൂർ, കാലടി, നെടുമ്പാശ്ശേരി വഴി ആലുവയിലെത്തും. ആലുവയിൽ നിന്നും രണ്ടായി പിരിയും. ഒരു കൈവഴി ഏലൂർ വഴി വരാപ്പുഴ കായലിൽ പതിക്കും. രണ്ടാമത് കൈവഴി കോട്ടപ്പുറം വഴി മുനമ്പത്ത് കടലിൽ പതിക്കും.
പെരിയാറിലൂം കൈവഴികളിലും എത്രത്തോളം ജലനിരപ്പുയരുമെന്ന് കൃത്യമായി നിശ്ചയിക്കാനാകില്ല. 26 വർഷത്തിനുള്ളിൽ എക്കലും പാറക്കല്ലുകളും അടിഞ്ഞ് പുഴയിൽ വന്ന മാറ്റങ്ങൾ പലയിടത്തും വെള്ളക്കെട്ടുണ്ടാക്കും. നേര്യമംഗലം മുതൽ വരാപ്പുഴ വരെ വെള്ളം തുറന്നുവിടുന്നത് ജനവാസ മേഖലയെ കൂടുതൽ ബാധിച്ചേക്കും. തീരത്തുള്ള ഒട്ടേറെ കുടിവെള്ള പദ്ധതികളിൽ ചെളിയും മണ്ണും നിറഞ്ഞ് പ്രവർത്തനരഹിതമാകാൻ സാധ്യതയുണ്ട്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലും വെള്ളം കയറിയേക്കാമെന്നാണ് വൈദ്യുതിബോർഡ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. അതേസമയം, ചെങ്ങൽതോടിന്റെ ആഴം കൂട്ടിയതിനാൽ വലിയ ഭീഷണിയില്ലെന്നാണ് വിമാനത്താവള അധികൃതരുടെ നിഗമനം.
സജ്ജീകരണങ്ങൾ നേരത്തേ ഏർപ്പെടുത്തി അധികൃതർ
വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ കൊച്ചിയിൽ സജ്ജമാക്കി. സൈന്യത്തിന്റെയും തീരരക്ഷാ സേനയുടെയും ബോട്ടുകളും ആവശ്യപ്പെട്ടിട്ടുണ്ട്. വ്യോമ-കര സേനാംഗങ്ങൾ ഏതു നിമിഷവും എത്താൻ തയ്യാറായി. ദേശീയ ദുരന്തപ്രതികരണസേനയുടെ ഒരുസംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. മറ്റൊരുസംഘം തൃശ്ശൂരിലെ സേനാ ആസ്ഥാനത്ത് തയ്യാറാണ്. 46 പേരാണ് ഒരു സംഘത്തിൽ. എറണാകുളത്തെ താഴ്ന്നപ്രദേശങ്ങളിൽ ചെറുബോട്ടുകളുമായി തീരരക്ഷാസേനയുണ്ടാകും.
നദിക്കരയോടുചേർന്ന് താമസിക്കുന്നവരും മുമ്പ് വെള്ളംകയറിയ പ്രദേശങ്ങളിലുള്ളവരും അടിയന്തരസാഹചര്യം നേരിടാനുള്ള സാമഗ്രികൾ (എമർജൻസി കിറ്റ്) കരുതണമെന്നും മുന്നറിയിപ്പ് നൽകി. മൊബൈൽ ഫോൺ, ടോർച്ച്, അരലിറ്റർ വെള്ളം, ഒരു പാക്കറ്റ് ഒ.ആർ.എസ്. ലായനി, അവശ്യമരുന്ന്, മുറിവിനുള്ള മരുന്ന്, കപ്പലണ്ടി, ഈന്തപ്പഴം തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ, ചെറിയ കത്തി, ക്ലോറിൻ ഗുളിക, ആന്റിസെപ്റ്റിക് ലോഷൻ, അത്യാവശം പണം എന്നിവയാണ് കിറ്റിലുണ്ടാകണമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്.
സഹായം തേടണ്ട നമ്പരുകൾ
ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ: എറണാകുളം -04841077 (7902200300, 7902200400), ഇടുക്കി -048621077 (9061566111, 9383463036), തൃശ്ശൂർ -04871077, 2363424 (9447074424)
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, ഇടുക്കി, ജില്ലാ എമർജൻസി ഓപ്പറേഷൻസ്
Stories you may Like
- സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത
- കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി
- കനത്ത മഴ തുടരും; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
- ഓറഞ്ച് നിറത്തിലുള്ള വന്ദേഭാരത് ട്രെയിനുകൾ ഓഗസ്റ്റ് 19 മുതൽ
- സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്