ഞാനിപ്പോൾ ഒരു ധർമ്മ സങ്കടത്തിലാണ്; മനസാവാചാകർമണാ അറിയാത്ത ഒരു കാര്യത്തിന്റെ പേരിൽ തിരുവമ്പാടി ദേവസ്വം എന്നെ കുടുക്കിയിരിക്കുകയാണ്; മറ്റാരെങ്കിലും ചെയ്ത തെറ്റിന്റെ പേരിൽ ഈ അറുപത്തിയാറാം വയസിൽ ക്രൂശിക്കപ്പെടാൻ എനിക്കാകില്ല: വിതുമ്പിക്കരഞ്ഞ് മേൽശാന്തി മാധ്യമങ്ങൾക്ക് മുമ്പിൽ; തിരുവമ്പാടി ക്ഷേത്രത്തിലെ തിരുവാഭരണത്തിൽ 60 പവൻ കാണാനില്ല; പൊലീസിൽ പരാതി കൊടുക്കാതെ ദേവസ്വവും
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: മോഹൻലാലും തിക്കുറുശ്ശിയും ഇടഞ്ഞത് ക്ഷേത്ര ഭരണത്തിന്റെ പേരിലായിരുന്നു. അദ്വൈതത്തിൽ തിക്കുറിശിയെന്ന പാവം മേൽശാന്തിയെ ക്ഷേത്ര ട്രസ്റ്റിന്റെ തലപ്പത്ത് എത്തിയ മോഹൻലാൽ ചതിച്ചു വീഴ്ത്തുകയായിരുന്നു. പ്രിയദർശന്റെ അദ്വൈതം തുറന്നുകാട്ടിയത് ക്ഷേത്ര ഭരണത്തിലെ കള്ളക്കളികളായിരുന്നു. അന്ന് സിനിമയിൽ പ്രിയദർശൻ പറഞ്ഞതെല്ലാം ഇന്ന് തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിൽ സംഭവിക്കുകയാണ്. 60 പവന്റെ തിരുവാഭരണം കാണാനില്ല. തൃശൂർ പൂരത്തിന്റെ ഭരണമേധാവിത്വം വഹിക്കുന്ന തിരുവമ്പാടി ക്ഷേത്രത്തിലും ആരും തുറക്കാത്ത ''ബി'' നിലവറയോ?
ക്ഷേത്രത്തിൽ ഭഗവാന് ഭക്തർ നൽകിയ 60 പവൻ സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ട സാഹചര്യത്തിൽ ക്ഷേത്രം മേൽശാന്തി മുത്തേടത്ത് സുകുമാരൻ നമ്പൂതിരി പത്ര ലേഖകർക്കും ഭകതർക്കും മുമ്പിൽ വിങ്ങിപ്പൊട്ടി കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. ''ഞാനിപ്പോൾ ഒരു ധർമ്മ സങ്കടത്തിലാണ്. മനസാവാചാകർമണാ അറിയാത്ത ഒരു കാര്യത്തിന്റെ പേരിൽ തിരുവമ്പാടി ദേവസ്വം എന്നെ കുടുക്കിയിരിക്കുകയാണ്. എനിക്ക് നീതി ലഭിക്കണം. സത്യാവസ്ഥ എന്താണെന്ന് പുറത്തുവരണം. മറ്റാരെങ്കിലും ചെയ്ത തെറ്റിന്റെ പേരിൽ ഈ അറുപത്തിയാറാം വയസിൽ ക്രൂശിക്കപ്പെടാൻ എനിക്കാകില്ല
ഏറ്റവും ഒടുവിൽ 2017 ഡിസംബർ 13നാണ് തിരുവാഭരണങ്ങളുടെ സ്റ്റോക്കെടുപ്പ് നടന്നത്. ഇനി അടുത്ത സ്റ്റോക്കെടുപ്പ് നടത്തേണ്ടത് 2018 ഡിസംബറിലാണ്. നിയമാവലി ഇതായിരിക്കെ, ദേവസ്വം മാനേജരും രണ്ടു ക്ളാർക്കുമാരും ഇക്കഴിഞ ജൂലായ് 28 ന് സ്റ്റോക്കെടുപ്പിന് എത്തിയപ്പോൾ ഞാൻ ഒരു എതിർപ്പുപോലും പ്രകടിപ്പിക്കാതെ അതിനുള്ള സൗകര്യം ചെയ്തുകൊടുത്തു. സീരിയൽ നമ്പർ 53 മുതൽ 478 വരെയുള്ള തിരുവാഭരണങ്ങളിൽ 25 എണ്ണം കാണുന്നില്ലെന്നാണ് സ്റ്റോക്കെടുപ്പ് നടത്തിയവരുടെ കണ്ടെത്തൽ. നിത്യപൂജകളുടെയല്ലാതെ ഭഗവാനെ ചാർത്തുന്ന മുഴുവൻ ആഭരണങ്ങളുടെയും സൂക്ഷിപ്പുകാരൻ ദേവസ്വം നിയമിച്ച മാനേജരാണ്. നിത്യപൂജയ്ക്കായി ഭഗവാന് ചാർത്തുന്ന ആഭരണങ്ങളിൽ ഒരു കുറവും വന്നിട്ടില്ല. ഞാൻ സൂക്ഷിക്കാത്ത ആഭരണങ്ങളുടെ കാര്യത്തിൽ ദേവസ്വം സെക്രട്ടറി സ്റ്റോക്കെടുപ്പ് നടത്തിയ അന്നു വൈകുന്നേരം തന്നെ എനിക്ക് നോട്ടീസ് നൽകി
ഭഗവാന്റെ അമൂല്യമായ തിരുവാഭരണങ്ങളിൽ ചിലതാണ് കാണാതായിരിക്കുന്നത്. ഇതൊരു നിസാര കാര്യമല്ല. ആഭരണങ്ങൾ കാണായാതിന് പിന്നിൽ ഒരു ഗൂഢാലോചനയുണ്ടെന്ന് ഞാൻ സംശയിക്കുന്നു. ദേവസ്വം ഭാരവാഹികൾ അറിയാതെ ഇത്തരമൊരു കാര്യം നടക്കില്ലെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു. ഇക്കാര്യത്തിൽ വിശദമായ ഒരു അന്വേഷണം ആവശ്യമാണ്. ഇക്കാര്യം ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മിഷണർക്ക് ഇന്നലെ ഞാൻ പരാതി നൽകിയിട്ടുണ്ട്. യാഥാർത്ഥ്യം പുറത്തുകൊണ്ടുവരാൻ നിങ്ങളും എനിക്കൊപ്പം ഉണ്ടാകണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു''-ഇതാണ് മേൽശാന്തി പറയുന്നു. 60 പവന്റെ തിരുവാഭരണങ്ങൾ കാണാതായതിന്റെ പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് മുത്തേടത്ത് സുകുമാരൻ നമ്പൂതിരി ഉറപ്പിച്ചുതന്നെ പറയുന്നുണ്ട്. മാത്രമല്ല, നിയമാനുസൃതം ക്ഷേത്രത്തിന്റെ മേൽശാന്തി പദവിയിൽ ഇരിക്കുന്ന നമ്പൂതിരി ഇതു സംബന്ധിച്ച് അന്വേഷണം നടത്താൻ തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ മുമ്പാകെ പരാതി കൊടുത്തിരിക്കുകയുമാണ്.
അതേസമയം ക്ഷേത്രത്തിന്റെ 60 പവന്റെ തിരുവാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടും ക്ഷേത്രം ഭരണസമിതി എവിടെയും പരാതി പെട്ടതായും അറിയുന്നില്ല. മാത്രമല്ല, സംഭവം ചൂടുപിടിച്ച സാഹചര്യത്തിൽ ക്ഷേത്രം ഭരണസമിതി കഴിഞ്ഞ ദിവസം വീണ്ടും സ്റ്റോക്കെടുപ്പ് നടത്തിയതായും അറിയുന്നു. ഇങ്ങനെ വീണ്ടും വീണ്ടും സ്റ്റോക്കെടുപ്പ് നടത്തുന്നതിന്റെ സാംഗത്യവും വിഷയത്തിന്റെ ദുരൂഹതയും ഗൂഢാലോചനയും കൂട്ടുന്നുണ്ട്. തിരുവമ്പാടി ക്ഷേത്രത്തിൽ മാത്രം കഴിഞ്ഞ 51 വർഷവും ശബരിമല ക്ഷേത്രത്തിൽ ഒരു വർഷവും മേൽശാന്തി സേവനം നടത്തിയ മുത്തേടത്ത് സുകുമാരൻ നമ്പൂതിരിയാണ് സത്യം പുറലോകത്ത് എത്തിച്ചത്. ശാന്തികർമ്മത്തിന്റെ ഒരു കാലയളവിലും മുത്തേടത്ത് സുകുമാരൻ നമ്പൂതിരി ആരോപിതനായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
മുത്തേടത്ത് സുകുമാരൻ നമ്പൂതിരിക്ക് പാരമ്പര്യമായി ലഭിച്ചതാണ് തിരുവമ്പാടി ക്ഷേത്രത്തിലെ മേൽശാന്തി വൃത്തി. മൂത്തേടത്തിന്റെ അച്ഛൻ 87 വയസ്സുവരെ ഇവിടെ മേൽശാന്തിയായിരുന്നു. അനുജനും ഇപ്പോൾ ഈ ക്ഷേത്രത്തിൽ ശാന്തികർമ്മം നടത്തിവരുന്നു. ഇതിന്നിടെയാണ് മൂത്തേടത്ത് സുകുമാരൻ നമ്പൂതിരിയെ നിർബന്ധമായി സർവ്വീസിൽ നിന്ന് പിരിച്ചുവിടാൻ ഇപ്പോൾ ക്ഷേത്രം ഭരണസമിതി തിടുക്കം കൂട്ടുന്നത്. ഇതിനുള്ള കള്ളക്കളിയാണ് നടക്കുന്നത്. സുകുമാരൻ നമ്പൂതിരിയുടെ അറുപത്തിയാറാം വയസ്സിലും ഈ ക്ഷേത്രത്തിലെ ശാന്തികർമ്മങ്ങൾ തുടരവേ എന്തിനാണ് ഇത്ര പെട്ടെന്നുതന്നെ അദ്ദേഹത്തെ സർവ്വീസിൽ നിന്ന് പിരിച്ചുവിടാൻ ക്ഷേത്ര ഭരണസമിതി വല്ലാത്ത തിടുക്കം കാണിക്കുന്നതെന്ന ചോദ്യത്തിന് നിയമപരമായൊ ആചാരപരമായോ ന്യായങ്ങളില്ല.
ക്ഷേത്ര ഭരണസമിതി 2018 ജൂൺ 6 ന് ഇറക്കിയ ഉത്തരവിൽ മേൽശാന്തിമാരുടെ വിരമിക്കൽ പ്രായം 1985 നു മുമ്പ് സർവ്വീസിൽ വന്നവർക്ക് 60-തിലും 1985 നു ശേഷം വന്നവർക്ക് 58-ലും എന്നു പറയുമ്പോഴും നിലവിൽ സർവ്വീസിലുള്ള മേൽശാന്തിക്ക് 66 വയസ്സുവരെ തുടരാനുള്ള അനുവാദവും കൊടുത്തുകാണുന്നു. ഇത് ഉത്തരവിന്റെ തന്നെ നിയമസാധുത ചോദ്യം ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മുത്തേടത്ത് സുകുമാരൻ നമ്പൂതിരി കോടതിയെ സമീപിക്കുന്നത്. ബഹുമാനപ്പെട്ട തൃശൂർ മുൻസിഫ് കോടതി 2018 ജൂലായ് 25 നു പുറത്തിറക്കിയ ഉത്തരവിൽ നമ്പൂതിരിക്ക് 2018 ജൂലായ് 30 വരെ തല്‍സ്ഥിതി തുടരാനുള്ള അനുമതിയും കൊടുത്തിരുന്നു. കോടതിയുടെ അനുമതിക്ക് വിധേയമായി നമ്പൂതിരി ക്ഷേത്രത്തിലെ ശാന്തികർമ്മങ്ങൾ തുടർന്നുകൊണ്ടിരുന്നു.
ഇതിനിടെയാണ് 2018 ജൂലായ് 26 നു അത്യന്തം നാടകീയമായി ക്ഷേത്രം ഭാരവാഹികൾ നമ്പൂതിരിക്കെതിരെ വിരമിക്കൽ നടപടികൾ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി 2018 ജൂലായ് 28 നു ആസൂത്രിതമായി നടത്തിയ സ്റ്റോക്കെടുപ്പിലാണ് 60 പവന്റെ തിരുവാഭരണങ്ങൾ കാണാനില്ലെന്നും പറഞ്ഞ് നമ്പൂതിരിയെ ക്ഷേത്രം ഭാരവാഹികൾ സസ്പെന്‍ഡ് ചെയ്യുന്നത്. മേൽശാന്തിക്ക് ന്യായമായും തന്റെ സത്യസന്ധത വിശദീകരിക്കുന്നതിനുള്ള വേണ്ടത്ര സമയം പോലും ക്ഷേത്രം ഭാരവാഹികൾ കൊടുത്തില്ല എന്നതും സംഭവത്തിന്റെ പിന്നിലെ ദുരൂഹതയും ഗൂഢാലോചനയും വിളിച്ചുപറയുന്നുണ്ട്. അഭിഭാഷകർ മുഖാന്തിരം മേൽശാന്തി മുത്തേടത്ത് സുകുമാരൻ നമ്പൂതിരി ക്ഷേത്രം ഭാരവാഹികൾക്ക് സമർപ്പിച്ച വിശദീകരണ കുറിപ്പിൽ എല്ലാ ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്നും തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും പറയുന്നുണ്ട്.
ഏകദേശം മൂന്നു പതിറ്റാണ്ടിലേറെ കാലമായി ഈ ക്ഷേത്രത്തിന്റെ അധികാര കസേരകൾ ഒരു കൂട്ടരിൽ തന്നെ ഒതുങ്ങുന്നു. ഏകദേശം 90 കോടിയോളം രൂപയുടെ കടബാധ്യതയിലാണ് ഈ ക്ഷേത്രം എന്നും ആരോപണമുണ്ട്. ക്ഷേത്രം വക കെട്ടിടങ്ങളും വസ്തുവഹകളും ഒരു കൂട്ടർ തന്നെ വർഷങ്ങളായി കയ്യാളുന്നു. നാമമാത്രമായ ഓഡിറ്റ് യന്ത്രമായി കൊച്ചിൻ ദേവസ്വംബോർഡ് ഒതുങ്ങുന്നു. സർക്കാരിനും ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍