കെ എസ് ആർ ടി സിയെ മുടിപ്പിക്കാൻ ജ്യോതിലാൽ ആരിൽ നിന്നാണ് ക്വട്ടേഷൻ എടുത്തിരിക്കുന്നത്? 50ലക്ഷത്തിൽ കൂടുതൽ ചെലവകാൻ സിഎംഡിയെ വിലക്കിക്കൊണ്ട് ഗതാഗത സെക്രട്ടറി ഇറക്കിയ ഉത്തരവ് പുറത്ത്; അടിയന്തര സാഹചര്യത്തിൽ തച്ചങ്കരി തീരുമാനം എടുക്കുന്നത് മുടക്കാനുള്ള കരുതിക്കൂട്ടിയുള്ള നീക്കമെന്ന് സൂചന; സർക്കാർ മാറ്റിയില്ലെങ്കിൽ പുകച്ച് പുറത്ത് ചാടിക്കുമെന്ന യൂണിയൻ ഭീഷണി നടപ്പാക്കുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെ എസ് ആർ ടി സിയുടെ ടിക്കറ്റ് ബുക്കിങ്ങിൽ നേട്ടമുണ്ടാക്കിയിരുന്നത് ഊരാളുങ്കൽ സൊസൈറ്റിയായിരുന്നു. ബംഗളുരുവിലെ കമ്പനിക്ക് മറിച്ച് വിറ്റ് ലക്ഷങ്ങൾ ഉണ്ടാക്കിയത് കണ്ടു പിടിച്ചതോടെ കെ എസ് ആർ ടി സിയിൽ നിന്ന് ഊരാളുങ്കൽ ഒഴിവാക്കപ്പെട്ടു. കെ എസ് ആർ ടി സി എംഡിയായ ടോമിൻ തച്ചങ്കരിയുടെ ആദ്യ സർജിക്കൽ സ്ട്രൈക്കായിരുന്നു ഇത്. അതിന് ശേഷം കെ എസ് ആർ ടി സിയെ രക്ഷിക്കാൻ നിരവധി പദ്ധതികളുമായെത്തി. ഇതെല്ലാം അട്ടിമറിക്കാനായിരുന്നു യൂണിയൻകാരുടെ ശ്രമം. ഇതിന് പിന്തുണയുമായി ഗതാഗത സെക്രട്ടറി കെ ആർ ജ്യോതിലാലുമെത്തി. ജീവനക്കാരുടെ ശമ്പളം കൊടുക്കാതിരിക്കാൻ പോലും ഈ ലോബി കള്ളക്കളികൾ നടത്തി. അതിനിടെ തച്ചങ്കരിയുടെ അധികാരങ്ങൾ വെട്ടിക്കുറക്കാനായി ജ്യോതിലാൽ നടത്തിയ നീക്കവും വെളിച്ചത്ത് വരികയാണ്. പൊതുമേഖലാ സ്ഥാപനത്തിലെ 50 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾ സെക്രട്ടറി സ്വന്തം താൽപ്പര്യത്തിൽ നടത്താൻ നടത്തിയ നീക്കമാണ് ചർച്ചയാകുന്നത്.
കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമാണ് കെ എസ് ആർ ടി സി. ഊരാളുങ്കലിനെ പുറത്താക്കി കരാർ ബംഗളുരുവിലെ കമ്പനിക്ക് നേരിട്ട് നൽകിയതോടെയാണ് ജ്യോതിലാൽ ഇടപെടലുമായി വരുന്നത്. കെ എസ് ആർ ടി സിയിലെ എല്ലാ 50 ലക്ഷത്തിന് മുകളിലുള്ള ഇടപാടുകളും സെക്രട്ടറിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കി. ഇതിന് വേണ്ടി മൂന്നംഗ സമിതിയേയും നിയോഗിച്ചു. ഗതാഗത സെക്രട്ടറിയും ഐടി സെക്രട്ടറിയും പിന്നെ കെ എസ് ആർ ടി സി എംഡിയും. സർക്കാർ സഹായം കെ എസ് ആർ ടി സിക്ക് കിട്ടുന്നുണ്ടെന്ന വാദവുമായിട്ടായിരുന്നു ഗതാഗത സെക്രട്ടറിയുടെ ഉത്തരവ്. ഇത് പിന്നീട് സർക്കാരിന് മുന്നിൽ പരാതിയായി എത്തുകയും ചെയ്തു. എന്നാൽ നടപടിയൊന്നും ഉണ്ടായതുമില്ല. ഇതിന് പിന്നാലെയാണ് തച്ചങ്കരിയുടെ നീക്കങ്ങളെ വെട്ടാൻ പ്രമോഷനും നിയമനവുമെല്ലാം സെക്രട്ടറി നേരിട്ട് നടപ്പാക്കിയത്. ഇതോടെയാണ് ഉന്നതതല സമിതിക്ക് പിന്നിലും ഗൂഢാലോചനയുണ്ടെന്ന് വ്യക്തമാകുന്നത്.
അടിയന്തര ഘട്ടത്തിൽ തച്ചങ്കരി നടത്തുന്ന ഇടപെടലുകളെ തടയാനും പാരവയ്ക്കാനുമായിരുന്നു ഈ നീക്കം. കെ എസ് ആർ ടി സിയിൽ ജീവനക്കാരുടെ പിന്തുണയോടെ തച്ചങ്കരി പടിമുറുക്കുന്നുവെന്ന് അറിഞ്ഞതോടെയാണ് സർക്കാർ തലത്തിലെ സമിതിയെ കോർപ്പറേഷന്റെ നയപരമായ തീരുമാനമെടുക്കാനായി ചുമതലപ്പെടുത്തുന്നത്. ഇത് വകുപ്പ് മന്ത്രിയായ എകെ ശശീന്ദ്രൻ പോലും അറിഞ്ഞിരുന്നില്ലെന്നതാണ് യാഥാർത്ഥ്യം. കഴിഞ്ഞ ദിവസം ജീവനക്കാരുടെ ശമ്പളം തടഞ്ഞ വിഷയത്തിൽ നടന്ന ചർച്ചയ്ക്കിടെയാണ് ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിലേക്കും വരുന്നത്. മന്ത്രിയെ സമിതിയുടെ അധ്യക്ഷനാക്കി കമ്മറ്റി ഉണ്ടാക്കിയിരുന്നുവെങ്കിൽ സർക്കാരിന് ഫലപ്രദമായ ഇടപെടലിന് കഴിയുമായിരുന്നു. എന്തിനാണ് ഗതാഗത സെക്രട്ടറി ചെയർമാനായുള്ള ഉത്തരവ് ഗതാഗത സെക്രട്ടറി തന്നെ ഇറക്കിയെന്നതാണ് ഉയരുന്ന ചോദ്യം. ഗതാഗത സെക്രട്ടറിയെ മന്ത്രി നിയോഗിക്കുന്നതായി ഉത്തരവുണ്ടായെങ്കിലും അതിൽ സുതാര്യത വരുമായിരുന്നു. ഇവിടെയാണ് ഗതാഗത സെക്രട്ടറിയുടെ ഇടപെടലുകൾ സംശയത്തിലാകുന്നത്.
കെ എസ് ആർ ടിസി 1950ലെ നിയമ പ്രകാരം രൂപീകരിച്ച സ്വതന്ത്ര സ്ഥാപനമാണ്. അതിന്റെ ഭരണ നിർവ്വഹണം സർക്കാർ നിശ്ചയിക്കുന്ന ഭരണ സമിതിയിൽ നിക്ഷിപ്തമാണ്. ഗതാഗത സെക്രട്ടറി അതിൽ അംഗവും. ഇ പോർട്ടൽ വഴി ഇ ടെൻഡറാണ് ഇപ്പോൾ നടക്കുന്നത്. ഐടി വകുപ്പിന്റെ ഇടപെടലുകളും നടക്കുന്നുണ്ട്. എന്നിട്ടും ഗതാഗത സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചതിന്റെ സാങ്കേതികത്വം ആണ് ചർച്ചയാകുന്നത്. അതുകൊണ്ട് തന്നെ ഗതാഗത സെക്രട്ടറി ഇറക്കിയ ഉത്തരവിന് നിയമസാധുതയുമില്ല. മാനേജിങ് ഡയറക്ടർക്ക് തീരുമാനങ്ങളെടുക്കാൻ എല്ലാ വിധ സ്വാതന്ത്ര്യവും നിയമം നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ നിയമന കാര്യത്തിൽ ഉൾപ്പെടെ ഗതാഗത സെക്രട്ടറിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇടപെടലുകൾ നിയമപരമല്ലെന്നാണ് ഉയരുന്ന അഭിപ്രായം. നിയമോപദേശം കിട്ടി ഗതാഗത സെക്രട്ടറിയോട് കെ എസ് ആർ ടി സി ഇക്കാര്യം വ്യക്തമാക്കി കത്തെഴുതിയിട്ടും പുനപരിശോധന നടന്നിട്ടില്ല.
അടിയന്തര ഇടപെടലുകളിലൂടെയാണ് കെ എസ് ആർ ടി സിക്ക് തച്ചങ്കരി പുതുജീവൻ നൽകുന്നത്. ഊരാളുങ്കലിനെ ഒഴിവാക്കിയതോടെ ആരുടേയും കളികൾ നടക്കില്ലെന്ന് ചിലർക്ക് മനസ്സിലായി. ഇതോടെയാണ് യൂണിയൻകാർ തച്ചങ്കരിക്ക് എതിരാകുന്നത്. ഇതിന് പിന്നാലെയാണ് ഗതാഗത സെക്രട്ടറിയുടെ ഭരണവും തുടങ്ങുന്നത്. ജീവനക്കാരുടെ ശമ്പളം മുടക്കാൻ സെക്രട്ടറി ശ്രമിച്ചിട്ട് പോലും യൂണിയനുകൾ പ്രതിഷേധം ഉയർത്തിയില്ല. ഡിപ്പോകളിലൊന്നും സെക്രട്ടറിക്കെതിരെ ഫ്ളക്സുകളും ഉയർന്നില്ല. തൊഴിലാളി വിരുദ്ധനെന്ന് യൂണിയൻ വിളിക്കുന്ന തച്ചങ്കരിയാണ് ഈ വിഷയത്തിൽ ശമ്പളം ഉറപ്പാക്കാൻ ഉറച്ച നിലപാട് എടുത്തത്. ശമ്പളം കൃത്യ സമയത്ത് കിട്ടിയതിന് തച്ചങ്കരിയേയും ആരും അഭിനന്ദിക്കുന്നില്ല. ഇതെല്ലാം ഒരു കോക്കസിൽ നിന്നുണ്ടാകുന്ന ഗൂഢാലോചനയെന്നാണ് ഇപ്പോൾ വ്യക്തമാകുന്നതും.
കോർപ്പറേറ്റുകളുടെ താൽപര്യമാണ് കെഎസ്ആർടിസിയിൽ തച്ചങ്കരി നടപ്പാക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം ആനത്തലവട്ടം ആനന്ദൻ ആരോപിച്ചിരുന്നു. സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങളെ ശിഥിലമാക്കാനാണ് തച്ചങ്കരിയുടെ ശ്രമം. ഇത് കൈയുംകെട്ടി നോക്കിനിൽക്കാൻ തൊഴിലാളി യൂണിയനുകൾ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനൊപ്പം സർക്കാർ പുറത്താക്കിയില്ലെങ്കിൽ തച്ചങ്കരിയെ പുകച്ച് പുറത്തു ചാടിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അധികാരങ്ങളോരൊന്നായി ഇല്ലാതാക്കി തച്ചങ്കരിയെ നിശബ്ദനാക്കി സ്വയം മാറി പോകാനുള്ള ഗൂഢാലോചന നടക്കുന്നുവെന്ന് ആനത്തലവട്ടത്തിന്റെ പ്രസ്താവനയിൽ തന്നെ ഉണ്ടായിരുന്നു. ഇതാണ് ഗതാഗത സെക്രട്ടറിയുടെ ഇടപെടലുകളിലൂടെ നടപ്പാക്കുന്നത്.
വൈവിധ്യവൽക്കരണത്തിലൂടെ കെ എസ് ആർ ടി സിയെ മുന്നോട്ട് കൊണ്ടുപോകാനാണ് തച്ചങ്കരിയുടെ ശ്രമം. ഇതിന് അടിയന്തര തീരുമാനങ്ങളും നടപടികളും അനിവാര്യവുമാണ്. ഇതിനെ തടസ്സപ്പെടുത്താനാണ് എല്ലാ തീരുമാനങ്ങളും ഗതാഗത സെക്രട്ടറി എടുക്കുമെന്ന തരത്തിൽ ഉത്തരവിറക്കാൻ കാരണം. ഇതിലൂടെ തച്ചങ്കരിയുടെ പദ്ധതികളൊന്നും നടക്കാതെ പോകും. എല്ലാ കെ.എസ്.ആർ.ടി.സി. ബസുകളെയും ജി.പി.എസ്. സംവിധാനത്തിനു കീഴിൽ കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇത്തരം പദ്ധതികളെ അട്ടിമറിച്ച് ആധുനികവത്കരണത്തെ തടസ്സപ്പെടുത്താനും കഴിയും. 6400 കെ.എസ്.ആർ.ടി.സി. ബസുകളെയും ജി.പി.എസ്. സംവിധാനത്തിൽ കൊണ്ടുവരുന്നതോടെ യാത്രക്കാരുടെ വിരൽത്തുമ്പിൽ ബസുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും. ഇതിനായി സമഗ്രമായൊരു സോഫ്റ്റ്വേർ ഉണ്ടാക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു.
ടിക്കറ്റ് മെഷീനിൽ ക്യു.ആർ. കോഡിങ് സംവിധാനം കൊണ്ടുവരാനും നീക്കമുണ്ട്. ഇതെല്ലാം കെ എസ് ആർ ടി സിയെ മുന്നോട്ട് നയിക്കും. ഇതിലൂടെ കെ എസ് ആർ ടി സിയിൽ തച്ചങ്കരി പിടിമുറുക്കുകയും ചെയ്യും. ഇത് തകർക്കാനാണ് ചിലരുടെ ശ്രമം. ഓൺലൈൻ റിസർവേഷന്റെ ഇടനിലക്കാരിൽ നിന്ന് കോടികൾ കൊണ്ടുപോയ ഊരാളുങ്കൽ സൊസൈറ്റിക്കാണ് തച്ചങ്കരി എത്തിയതോടെ ആദ്യ പണി കിട്ടിയത്. നേരിട്ടു കരാർ നൽകിയതു വഴി യാത്രക്കാർക്കും കോർപ്പറേഷനും ലാഭമുണ്ടാക്കാമായിരുന്നിടത്താണ് ഇവർ നുഴഞ്ഞു കയറിയത്. ഇവരെ തച്ചങ്കരി ഒഴിവാക്കിയിരുന്നു. ഓൺലൈൻ റിസർവേഷൻ സംവിധാനത്തിനുള്ള ഇടനിലക്കാരെ ഒഴിവാക്കി ബെംഗളൂരുവിലുള്ള കമ്പനിയുമായി കെ.എസ്.ആർ.ടി.സി. കുറഞ്ഞ നിരക്കിൽ കരാർ ഒപ്പിട്ടു കൊണ്ടാണ് തച്ചങ്കരി തീരുമാനം കൈക്കൊണ്ടത്. ഇതോടെ ടിക്കറ്റൊന്നിന് കമ്മിഷൻ 3.25 രൂപയായി ചെലവ് കുറഞ്ഞു.
കെൽട്രോണും ഊരാളുങ്കൽ സർവീസ് സൊസൈറ്റിയും ഇടനിലക്കാരായിരുന്ന കരാർപ്രകാരം ടിക്കറ്റൊന്നിന് 15.50 രൂപയാണ് കെ.എസ്.ആർ.ടി.സി. നൽകേണ്ടിയിരുന്നത്. കെൽട്രോൺ കരാറെടുത്ത ശേഷം ചെറിയകമ്മീഷന് ഊരാളുങ്കൽ സൊസൈറ്റിക്ക് മറിച്ച് നൽകുകയായിരുന്നു ഇതുവരെ. ഇത് കോർപ്പറേഷനെ സംബന്ധിച്ചിടത്തോളം നഷ്ടച്ചക്കവടമായി നിലകൊണ്ടു. അഞ്ചുവർഷം മുൻപാണ് കെൽട്രോണുമായി കരാർ ഒപ്പിട്ടത്. കെൽട്രോൺ ഈ കരാർ ഊരാളുങ്കൽ സർവീസ് സൊസൈറ്റിക്കും അവർ അത് ബെംഗളൂരു ആസ്ഥാനമായ റേഡിയന്റ് എന്ന കമ്പനിക്കും നൽകി. ഇതിനേക്കാൾ കുറഞ്ഞ നിരക്കിൽ മറ്റുപല കോർപ്പറേഷനുകളും ഓൺലൈൻ സൗകര്യം നേടുന്നതായി ടോമിൻ തച്ചങ്കരി പറഞ്ഞു. കെ.എസ്.ആർ.ടി.സി.യിൽ നിന്ന് കെൽട്രോൺ അധികമായി ഈടാക്കിയ 4.08 കോടി രൂപ തിരികെ നൽകണമെന്നാവശ്യപ്പെട്ട് ടോമിൻ തച്ചങ്കരി കത്ത് നൽകിയിട്ടുണ്ട്. ടോട്ടൽ സർവീസ് പ്രൊവൈഡർ എന്ന നിലയിൽ ഈടാക്കേണ്ടതിൽ കൂടുതൽ ലാഭം കെൽട്രോൺ കൈപ്പറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. ദേശീയ നിരക്കു പ്രകാരം പരമാവധി 5.50 രൂപയാണ് ഈടാക്കേണ്ടിയിരുന്നത്.
കെഎസ്ആർടിസിയെ ലാഭത്തിലാക്കാൻ സഹായകമാകുമെന്ന രീതിയിൽ തുടങ്ങിയതാണ് ഓൺലൈൻ റിസർവേഷൻ. എന്നാൽ ഇതിന്റെ മൊത്തം ഗുണം കെഎസ്ആർടിസിക്ക് ലഭിക്കുന്നില്ല. ദീർഘദൂര യാത്രക്കായി റിസർവേഷൻ നടത്തുന്നതിൽ നിന്നും 20 രൂപ റിസർവേഷൻ ഫീസായി ഈടാക്കുമ്പോൾ കെഎസ്ആർടിസിക്ക് ലഭിക്കുന്നത്. വെറും 5 രൂപ 50 പൈസ മാത്രമായിരുന്നു. ഈ കള്ളക്കളി പൊളിഞ്ഞതോടെയാണ് ഒരു വിഭാഗം തച്ചങ്കരിക്കെതിരെ എതിർപ്പുമായി എത്തുന്നതെന്നാണ് സൂചന.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്