സൈബർ സഖാക്കളായും അവകാശസംരക്ഷകരായും നടിച്ച് സോഷ്യൽ മീഡിയയിൽ ഉന്നതരുമൊത്തുള്ള ചിത്രങ്ങൾ വിളമ്പി വിശ്വാസ്യത നേടി; ദുരുപയോഗിച്ചത് ആർഎസ്എസ് നേതാവ് ജെ.നന്ദകുമാറിന്റെയും കെ.ആർ.മീരയുടെയും അടക്കമുള്ള ചിത്രങ്ങൾ; വ്യാജരേഖ ചമച്ച് തൊഴിൽ തട്ടിപ്പ് നടത്തിയ ജയസൂര്യയെയും പ്രശാന്തിനെയും കസ്റ്റഡിയിൽ വിട്ടുനൽകിയതോടെ ആരുടെയൊക്കെ പേരുകൾ വെളിപ്പെടുത്തുമെന്ന ആശങ്കയിൽ സിപിഎം നേതൃത്വം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം:വ്യാജരേഖ ചമച്ച് ജോലി തട്ടിപ്പ് നടത്തിയതിന് പൊലീസ് പിടിയിലായ പ്രതികളും അടൂർ സ്വദേശികളുമായ ജയസൂര്യ പ്രകാശ്, പ്രശാന്ത് പ്ലാംന്തോട്ടം എന്നിവരെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി. പ്രതികളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലായി നിരവധി ആളുകളാണ് ഇവരുടെ തട്ടിപ്പിനിരയായത്. ഭരണപക്ഷ പാർട്ടിയുടെ ഉന്നത നേതാക്കളുമായും പ്രാദേശിക നേതാക്കളുമായും ഇവർ അടുത്ത ബന്ധം പുലർത്തിയിരുന്നു. ഇത് വ്യക്തമാക്കുന്ന നിരവധി ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ആർഎസ്എസ് നേതാവ് ജെ.നന്ദകുമാറിന്റെയും കെ.ആർ.മീരയുടെയും അടക്കമുള്ള ചിത്രങ്ങൾ ഇവർ തട്ടിപ്പിനായി ഉപയോഗിച്ചു.
കസ്റ്റഡിയിൽ ലഭിക്കുന്ന പ്രതികൾ ആരുടെ ഒക്കെ പേരുകൾ വെളിപ്പെടുത്തും എന്ന ആശങ്കയിലാണു പാർട്ടി നേതൃത്വം. അടൂരിൽ നിന്നുള്ള മിക്ക പ്രാദേശിക നേതാക്കളുമായും സംഘം അടുത്ത ബന്ധം പുലർത്തിയിരുന്നു. ഈ വഴിയാണു അടൂരിൽ നിന്ന് നിരവധി ആളുകൾ ഇവരുടെ വലയിൽ കുടുങ്ങിയതെന്നാണു സൂചനകൾ. കടമ്പനാട് സ്വദേശിക്ക് പ്രതികൾ അറസ്റ്റിലായ ദിവസം 5 ലക്ഷം രൂപ നൽകി പരാതി നൽകുന്നതിൽ നിന്ന് പിന്തിരിപ്പിച്ചത് യൂത്ത് കോൺഗ്രസിന്റെ നേതാവാണെന്നും സൂചനകളുണ്ട്. സിപിഎം നേതാക്കളും പ്രതികളുമായുള്ള നിരവധി ചിത്രങ്ങൾ പ്രതികൾ തന്നെ നവമാധ്യമങ്ങളിൽ പങ്ക് വച്ചിട്ടുണ്ട്. ഇവരും പ്രാദേശികമായി പ്രതികളെ സഹായിച്ചിട്ടുണ്ടെന്നാണു അന്വേഷണ സംഘത്തിന്റെ നിഗമനം.
അടൂർ കടമ്പനാട് പഞ്ചായത്ത് രണ്ടാം വാർഡ് അംഗം സതിയുടെ മകൾ ജയസൂര്യ പ്രകാശ്, സിനിമാനടനും സംവിധായകനുമായ ഗോവിന്ദൻകുട്ടി അടൂരിന്റെ മൂത്തസഹോദരനും നെല്ലിമുകൾ സ്വദേശിയും സിപിഎം തുവയൂർ ലോക്കൽ കമ്മറ്റിയംഗവുമായ പ്രശാന്ത് പ്ലാന്തോട്ടം എന്നിവർ തട്ടിപ്പ് നടത്തിയത് പത്തനംതിട്ടയിലെ മൂന്ന് ഉന്നത സിപിഎം നേതാക്കളുടെ തണലിലാണെന്ന് ആരോപണം ഉയരുന്നു. പൊലീസിന് മേൽ കടുത്ത സമ്മർദം ചെലുത്തിയതിന് പുറമേ മാധ്യമങ്ങൾക്ക് വിവരം ചോരാതിരിക്കാനും ശ്രമം നടത്തി.
20 പേരിൽ നിന്നാണ് രണ്ടംഗ സംഘം തട്ടിപ്പ് നടത്തിയതായി ഇതുവരെ വിവരം പുറത്തു വന്നിട്ടുള്ളത്. 16 പേരിൽ നിന്ന് രണ്ടു പേരും ചേർന്നും നാലുപേരിൽ നിന്ന് ജയസൂര്യ ഒറ്റയ്ക്കുമാണ് പണം വാങ്ങിയത്. 75 ലക്ഷം തട്ടിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ 1.60 കോടിയുടെ തട്ടിപ്പാണ് ഇതുവരെ കണക്കാക്കിയിട്ടുള്ളത്. ഇതു മൂന്നു കോടി കവിയുമെന്നാണ് പൊലീസ് നൽകുന്ന സൂചന. കെടിഡിസിയിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് നാലുപേരിൽ നിന്നായി രണ്ടു ലക്ഷം രൂപ വീതം കൈപ്പറ്റിയിരുന്നു.
ജോലി കിട്ടാൻ വൈകിയപ്പോൾ ഇവർ നേരിട്ട് ചെയർമാൻ എം വിജയകുമാറിനെ സമീപിച്ചു. തങ്ങൾ നേരിട്ട് നിയമനമില്ലെന്നും പിഎസ് സി വഴി മാത്രമേ ആളെ എടുക്കൂ എന്നും അറിയിപ്പു കിട്ടിയതോടെ ഇവർ പണം തിരികെ ചോദിച്ചു. നൽകാതെ വന്നപ്പോഴാണ് പരാതി നൽകിയത്.
കെടിഡിസി ചെയർമാനും മുൻ സ്പീക്കറുമായ എം വിജയകുമാറിന്റെ ലെറ്റർ പാഡ്, ഔദ്യോഗിക സീൽ, ഒപ്പ് എന്നിവ വ്യാജമായി നിർമ്മിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ അരുൾ ബി കൃഷ്ണയ്ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈബർ സെല്ലും സ്പെഷൽ ബ്രാഞ്ചും ചേർന്നാണ് അന്വേഷണം തുടങ്ങിയത്. ആദ്യം പിടിയിലായത് പ്രശാന്ത് പ്ലാന്തോട്ടമാണ്. ഞായറാഴ്ച വൈകിട്ട് അടൂരിൽ നിന്നും പ്രശാന്തിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ പുത്തൻകാറും അതിൽ നിന്ന് വ്യാജരേഖകളും കണ്ടെടുത്തു. പിറ്റേന്ന് രാവിലെ തന്നെ റിമാൻഡും ചെയ്തു. ആരുമറിഞ്ഞില്ല. പിന്നെ ജയസൂര്യയ്ക്ക് വേണ്ടിയുള്ള അന്വേഷണമായി.
സൈബർ സെല്ലിന്റെ പരിശോധനയിൽ ജയസൂര്യ ചെങ്ങന്നൂരിൽ നിന്ന് പന്തളത്തേക്ക് വരുന്നതായി സൂചന കിട്ടി. ഇതനുസരിച്ച് പന്തളം ടൗണിൽ വച്ച് വാഹനം തടഞ്ഞ് ഇവരെ അറസ്റ്റ് ചെയ്തത് സൈബൽ സെൽ എസ്ഐ ജോഷിയും സംഘവുമാണ്. കൊല്ലത്ത് പൊലീസ് സ്റ്റേഷനിൽ കൊണ്ടു വന്നതിന് പിന്നാലെ അൽപ സമയം പോലും വൈകാതെ ജയസൂര്യയെ റിമാൻഡ് ചെയ്തു. ഇവരുടെ കാറിൽ നിന്നാണ് വിജയകുമാറിന്റെ വ്യാജലെറ്റർ പാഡും സീലുകളും ഒപ്പിടാൻ ഉപയോഗിക്കുന്ന് പ്രത്യേക തരം പേനകളും കണ്ടെടുത്തത്. നിരവധി പ്രോമിസറി നോട്ടുകളും വാഹനത്തിലുണ്ടായിരുന്നു. മേലുദ്യോഗസ്ഥന്റെ നിർദ്ദേശത്തേക്കാളുപരി സിപിഎം നേതാക്കളാണ് ഈ സമയം പൊലീസിനെ നിയന്ത്രിച്ചിരുന്നത്. സിപിഎമ്മിന്റെ പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ രണ്ടുപേരും ഒരു ഏരിയാ സെക്രട്ടറിയും ഈ സമയം മുഴുവൻ നെട്ടോട്ടമോടുകയായിരുന്നു.
ജയസൂര്യയുടെ കാൾ ലിസ്റ്റ് പരിശോധിച്ചാൽ സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി അടക്കമുള്ളവരുമായി ബന്ധപ്പെട്ടതിന്റെ തെളിവുകൾ കിട്ടും. എന്നാൽ, ഇത് ഒഴിവാക്കി കുറ്റം മുഴുവൻ ഇവരെക്കൊണ്ട് സമ്മതിപ്പിച്ച് കൂടുതൽ അന്വേഷണത്തിലേക്ക് പോകാതിരിക്കാനാണ് നീക്കം നടക്കുന്നത്. പുറത്തു കാണുന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നാണ് പൊലീസ് നൽകുന്ന സൂചന. കൂടുതൽ പേരിൽ നിന്ന് ഇവർ പണം തട്ടിയിട്ടുണ്ട്. സിപിഎമ്മിന്റെ മറ്റു നേതാക്കൾക്കും തട്ടിപ്പിൽ പങ്കുള്ളതായും സൂചന കിട്ടിയിട്ടുണ്ട്. ഇതു പുറത്തു വിടരുതെന്ന് കർശന നിർദ്ദേശം പൊലീസിന് ലഭിച്ചിട്ടുണ്ട്. മറ്റൊരു സോളാർ കേസാണ് ഇത് എന്നാാണ് പൊലീസുകാരിൽ ചിലർ നൽകുന്ന സൂചന. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായിട്ടാണ് തട്ടിപ്പ് അധികവും നടന്നിട്ടുള്ളത്. ജയസൂര്യ എസ്എഫ്ഐ സംസ്ഥാന കമ്മറ്റിയംഗം, ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ കമ്മറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ തിരുവനന്തപുരം മലയൻകീഴിൽ താമസിക്കുന്ന ജയസൂര്യ അവിടെ സിപിഎം ബ്രാഞ്ച് കമ്മറ്റിയംഗമാണെന്നും പറയപ്പെടുന്നു.
നിലവിൽ സാമൂഹിക മാധ്യമങ്ങളിൽ സിപിഎം സൈബർ സഖാവും സ്ത്രീകളുടെ അവകാശത്തിന്റെ മുന്നണിപ്പോരാളിയുമാണ്. വിവാഹബന്ധം വേർപെടുത്തുന്നതിനായി കോടതിയിൽ കേസ് നടക്കുകയുമാണ്. അടൂർ കേന്ദ്രീകൃതമാണ് പത്തനംതിട്ട ജില്ലയിലെ സിപിഎം നേതൃത്വം. ജില്ലാ സെക്രട്ടറിയും രണ്ടു ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും ഇവിടെ നിന്നുണ്ട്. മാഫിയകളുടെ വിളയാട്ട സ്ഥലം കൂടിയാണ് അടൂർ. തട്ടിപ്പിന് സിപിഎം നേതാക്കൾ പിടിയിലായ വാർത്ത ഇന്നലെ വൈകിട്ടാണ് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഇതോടെ തുവയൂർ ലോക്കൽ കമ്മറ്റിയംഗമായ പ്രശാന്തിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് പോസ്റ്റർ അടിച്ച് ഒട്ടിക്കാനും ആരംഭിച്ചു. ഒരു ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് ഇതിന് നേതൃത്വം നൽകിയത്.
തട്ടിപ്പു നടത്തി കിട്ടിയ പണം കൊണ്ട് സ്വന്തം നാടായ കടമ്പനാട്ട് 21 സെന്റ് വസ്തു അടുത്തിടെ ജയസൂര്യ വാങ്ങിയിരുന്നു. ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണ എന്ന മട്ടിൽ ഇതിൽ നിന്ന് മൂന്നു സെന്റ് പാർട്ടിക്ക് വിട്ടു കൊടുത്തു. ഇവിടെ ഒരു നിർധന കുടുംബത്തിന് പാർട്ടി നേതൃത്വത്തിൽ നിർമ്മിക്കുന്ന വീടിന്റെ പണികൾ അന്തിമഘട്ടത്തിലാണ്.
അടുത്തയിടെ സിപിഎമ്മിന്റെ പാലിയേറ്റീവ് കെയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ അടൂരിൽ നടന്ന വോളിബോൾ ടൂർണമെന്റിന്റെ സമാപന ചടങ്ങിൽ ഏറ്റവും മികച്ച പൊതുപ്രവർത്തക എന്ന പേരിൽ ജയസൂര്യയെ ആദരിക്കുകയും ചെയ്തിരുന്നു. പാലിയേറ്റീവ് കെയർ സെന്ററിന്റെ മറവിലും ഇവർ തട്ടിപ്പിന് ശ്രമിച്ചിരുന്നു. കായംകുളത്ത് ഒരു വ്യവസായിയിൽ നിന്ന് വൻതുക കൈപ്പറ്റാനുള്ള ശ്രമവും പൊളിഞ്ഞിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍