പണിതിട്ടും പണിതിട്ടും പണി തീരാതെ കുതിരാൻ തുരങ്കം; റോഡും തോടും തമ്മിൽ വ്യത്യാസമില്ലാതെ അപകടം പതിയിരിക്കുന്ന വഴിയിലൂടെ യാത്ര; മണ്ണും പാറയും നീക്കാൻ വനം -പരിസ്ഥിതി വകുപ്പിന് അപക്ഷേ നൽകാതെ ദേശീയ പാത അഥോറിറ്റിയുടെ ഒളിച്ചുകളി; പണി വൈകുന്നതിന് അഥോറിറ്റിയും കെഎംസി കരാറുകമ്പനിയും നാട്ടുകാരെ പഴി പറയുമ്പോൾ എല്ലാറ്റിൽ നിന്നു കൈകഴുകി പൊതുമരാമത്ത് വകുപ്പ്; ഇരട്ടതുരങ്കങ്ങൾ നാടിന് സമർപ്പിക്കാൻ വൈകുന്നതിന്റെ പിന്നാമ്പുറ കഥ ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: തൃശൂർ-പാലക്കാട് ദേശീയ പാതയിൽ വിസ്മയം തീർക്കുന്ന കുതിരാൻ തുരങ്കം തുറക്കാൻ വൈകുന്നതിന് പിന്നിൽ കടുത്ത അഴിമതിയും കെടുകാര്യസ്ഥതയുമെന്ന് ആരോപണം. ഇരട്ടതുരങ്കത്തിന്റെ നിർമ്മാണം ഏകദേശം പൂർത്തിയായി. ഒരു തുരങ്കം 2018 ഫെബ്രുവരി മാസം അവസാനവും രണ്ടാം തുരങ്കം മാർച്ച് അവസാനത്തോടെയും നാടിന് സമർപ്പിക്കുമെന്നായിരുന്നു അധികൃതരുടെ പ്രഖ്യാപനം. കഴിഞ്ഞ എട്ടു മാസമായും ഇക്കാര്യത്തിൽ ഒരനക്കവുമില്ല.
കുതിരാൻ വഴി തൃശൂർ-പാലക്കാട് റൂട്ടിൽ യാത്ര ചെയ്യുന്നവരുടെ ദുരിതം ഇരട്ടിച്ചിരിക്കുകയാണ്. റോഡും തോടും തമ്മിൽ ഏറെ വ്യത്യാസമില്ലാത്ത അപകടങ്ങൾ പതിയിരിക്കുന്ന വഴിയിലൂടെയാണ് യാത്ര. തുരങ്കത്തിന് ഇനിയും വനം-പരിസഥിതി വകുപ്പിന്റെ അനുവാദം കിട്ടിയിട്ടില്ല. അനുമതി കിട്ടിയാൽ ഒരു തുരങ്കമെങ്കിലും തുറക്കാൻ കഴിയുമെന്ന് കരാറുകാർ പറയുന്നു.
തുരങ്കം തുറക്കാൻ വൈകുന്നതിന് പിന്നിൽ
തുരങ്കം തുറക്കാൻ വൈകുന്നതിന് പിനവ്നിൽ ദേശീയ പാത അഥോറിറ്റിയുടെയും കരാറുകാരുടെയും അനാസ്ഥയാണെന്നാണ് നാട്ടുകാരുടെ ആരോപണം.ഇപ്പോഴത്തെ പ്രധാന പ്രതിസന്ധി തുരങ്കത്തിലേക്കുള്ള പ്രവേശന കവാട പരിസരങ്ങളിൽ അപകടത്തിന് സാധ്യതയുള്ള മണ്ണും പാറകളും നീക്കം ചെയ്യുകയാണ്. തുരങ്ക നിർമ്മാണത്തിന്റെ പരിധിയിൽ വരാത്ത ഈ ഭാഗങ്ങളിലെ മണ്ണും പാറകളും നീക്കം ചെയ്യണമെങ്കിൽ ദേശീയ പാത അഥോറിറ്റി വനം-പരിസ്ഥിതി വകുപ്പിന് രേഖാമൂലം അപേക്ഷിക്കേണ്ടതുണ്ട്. എന്നാൽ നാളിതുവരെ അഥോറിറ്റി അത്തരത്തിൽ ഒരപേക്ഷ സമർപ്പിച്ചിട്ടില്ല. വളരെ എളുപ്പത്തിൽ ഓൺ ലൈനായി അപേക്ഷിക്കാവുന്ന ഈ അപേക്ഷ എന്തുകൊണ്ടാണ് അഥോറിറ്റി ഇനിയും സമർപ്പിക്കാത്തത് എന്ന ചോദ്യത്തിന് ഉത്തരമില്ല.
തുരങ്കം അഥോറിറ്റിക്കും കരാറുകാർക്കും പ്രാദേശിക രാഷ്ട്രീയക്കാർക്കും ഒരുകറവപ്പശുവാണെന്നാണ് മറ്റൊരു ആരോപണം. പണിതിട്ടും പണിതിട്ടും പണീ തീരാതെ കുതിരാൻ കിടക്കുന്നതിന് പിന്നിൽ അഴിമതിയുടെ കറ പുരണ്ടിട്ടുണ്ടെന്നാണ് പിന്നാമ്പുറ സംസാരം. ആറുവരിപ്പാത നിർമ്മാണത്തിന് മാത്രം ഏകദേശം 760 കോടി രൂപയാണ് നിലവിൽ വകയിരുത്തിയിരിക്കുന്നത്. ഇതിൽ കുതിരാൻ തുരങ്ക നിർമ്മാണത്തിനുമാത്രം 200 കോടി വകയിരുത്തിയിട്ടുണ്ട്. അതേസമയം പദ്ധതിയുടെ പൂർത്തിയാക്കാൻ കാലതാമസം വരുന്നതോടെ ചെലവ് ഇനിയും ഏറുമെന്ന് ഉറപ്പ്.
അതേസമയം, രണ്ടു കിലോമീറ്റർ ദൂരത്തെ കുതിരാൻ കരിങ്കൽ മലകൾ പൊട്ടിച്ചെടുത്ത പാറകളുടെ മൂല്യം ആരെങ്കിലും കണക്കെടുത്തുവോ എന്ന കാര്യം സംശയമാണ്. ഈ ആറുവരിപ്പാതയുടെ നിർമ്മാണത്തിന്റെ മുഴുവൻ ആവശ്യത്തിനും വേണ്ടിവരുന്നതിലും കൂടുതലും പാറയാണ് ഇവിടെ നിന്ന് കരാറുകാർ പൊട്ടിച്ചെടുത്തത്. ഈ പാറകൾ അവിടെത്തന്നെ നിർമ്മാണാവശ്യത്തിനുതകും വിധം മെറ്റലും കരിങ്കൽ പൊടിയുമായി സംസ്കരിച്ചെടുക്കുകയാണ് കരാറു കമ്പനികൾ. ഇവിടെയാണ് ആറുവരിപ്പാത നടത്തിപ്പുകാരായ ദേശീയ ഹൈവേ അഥോറിറ്റിയും, അവരുടെ കരാർ കൂട്ടുകെട്ടായ ഹൈദരാബാദ് ആസ്ഥാനമായുള്ള കെ.എം.സി. കരാറു കമ്പനിയും, തൃശൂർ എക്സ്പ്രസ്സ് വേ ലിമിറ്റഡ് എന്ന കമ്പനിയും, പ്രഗതി എഞ്ചിനീയറിങ് റെയിൽവേ പ്രൊജക്റ്റ് എന്ന കമ്പനിയും പ്രതിക്കൂട്ടിൽ നിൽക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുമ്പോൾ ജനങ്ങളെ പിഴിയുന്നതിന്നായി മറ്റൊരു ടോൾ പിരിവുകേന്ദ്രം കൂടി മണ്ണുത്തി-വടക്കാഞ്ചേരി ആറുവരിപ്പാതയിൽ വാരാനുള്ള സാധ്യതയും തെളിയുന്നുണ്ട്. ആയിരം കോടിക്ക് പകരം തൃശൂർ ജില്ലയിലെ പാല്യേക്കര ടോൾ പ്ലാസ്സയിലേതുപോലെ ആറായിരം കോടിയെങ്കിലും ജനങ്ങളിൽ നിന്ന് പിഴിഞ്ഞെടുക്കാനും അവസരം തുറന്നുവരുന്നു.
പൊതുമരാമത്ത് വകുപ്പിന്റെ നിലപാട്
ദേശീയ പാത അഥോറിറ്റിക്കാണ് തുരങ്ക നിർമ്മാണത്തിന്റെ ചുമതലയെന്നതുകൊണ്ട് പൊതുവെ പ്രശ്നങ്ങളിൽ കൈകഴുന്ന സമീപനമാണ് പൊതുമരാമത്ത് വകുപ്പിന്. കുതിരാനിവെ ധർമശാസ്താ ക്ഷേത്രം നിലനിർത്തുന്നതുമായി ബന്ധപ്പെട്ട തർക്കം ഉദാഹരണം. ക്ഷേത്രത്തെ ബാധിക്കുന്ന ഒന്നും ഉണ്ടാവില്ലെന്ന് മന്ത്രി ജി.സുധാകരൻ ഉറപ്പുനൽകിയിരുന്നു. ശ്രീധർമ്മ ശാസ്താ ക്ഷേത്ര ഭരണ സമിതിയും ഭക്തരും ചേർന്ന് ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസ്സിൽ വിഷയം വനം-പരിസ്ഥിതി വകുപ്പുമായി ചർച്ചയ്ക്കു വച്ചിരുന്നതാണ്. തുടർന്ന് നടന്ന ചർച്ചയിൽ തുരങ്കം നിലനിർത്തിക്കൊണ്ടുതന്നെ ക്ഷേത്രത്തിലേക്കുള്ള വഴിയും അനുവദിച്ചുകൊടുക്കുന്നതിൽ വനം-പരിസ്ഥിതി വകുപ്പുകൾക്കും എതിരഭിപ്രായമില്ല എന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. ഇതു സംബന്ധിച്ച് ക്ഷേത്രം മാനേജിങ് ട്രസ്റ്റി ശ്രീ. ഷിംജിത്ത് 2017-ൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് സമർപ്പിച്ച കത്തിന് പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കൊടുത്ത മറുപടിയും വളരെ സ്പഷ്ടമാണ്. കേസിന് അനുബന്ധമായി കേരള ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്ന ഈ കത്തിൽ പറയുന്നതിങ്ങനെ:-
''വഴക്കുംപാറ മതൽ ഇരുമ്പുപാലം വരെയുള്ള തുരങ്ക നിർമ്മാണവും മണ്ണുത്തി മുതൽ വടക്കാഞ്ചേരി വരെയുള്ള ആറുവരിപ്പാതാ നിർമ്മാണവുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ പ്രവർത്തികളും നടത്തുന്നത് ദേശീയ പാത അഥോറിറ്റിയാണ്. തുരങ്കനിർമ്മാണം പൂർത്തിയാകുന്നതോടെ ഭാരവണ്ടികളും ടാങ്കറുകളും തുരങ്കത്തിലൂടെയും അല്ലാത്ത വാഹനങ്ങൾ അമ്പലത്തിനു മുന്നിലൂടെയുള്ള റോഡിലൂടെ പഴയപടി തന്നേയും ഗതാഗതം നടത്തുന്നതിന്നാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഏകദേശം 8 കിലോമീറ്റർ ദൂരത്തിലുള്ള സഞ്ചാരം ഒഴിവാക്കി തുരങ്കത്തിലൂടെ ഏകദേശം 1 കിലോമീറ്റർ ദൂരം യാത്ര ചെയ്ത് ലക്ഷ്യസ്ഥാനത്തിലേക്ക് പോകാൻ സന്നദ്ധരായവർക്ക് തുരങ്കയാത്ര ഉപയോഗിക്കാമെന്നുമാണ് ദേശീയ പാത അധികൃതർ അറിയിച്ചിട്ടുള്ളത്.''
ഇതിൽനിന്നെല്ലാം വ്യക്തമാവുന്നത് വഴക്കുംപാറ മതൽ ഇരുമ്പുപാലം വരെയുള്ള തുരങ്ക നിർമ്മാണവും മണ്ണുത്തി മുതൽ വടക്കാഞ്ചേരി വരെയുള്ള ആറുവരിപ്പാതാ നിർമ്മാണവുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ പ്രശ്നങ്ങൾക്കും ഉത്തരവാദികൾ ദേശീയ പാത അഥോറിറ്റിയും ബന്ധപ്പെട്ട കരാറുകാരുമാണെന്നാണ്. അതേസമയം നിലവിൽ എല്ലാ പ്രശ്നങ്ങളും സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റേയും ഇവിടുത്തെ ജനങ്ങളുടെയും ഇവിടെ സ്ഥിതിചെയ്യുന്ന കുതിരാൻ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിന്റെയും തലയിൽ വച്ചുകെട്ടാനുള്ള ശ്രമമാണ് നാഷണൽ ഹൈവേ അഥോറിറ്റിയുടെയും കരാറുകാരുടെയും ഇപ്പോഴത്തെ ശ്രമം.
തുരങ്കം കൊണ്ട് എന്ത് പ്രയോജനം?
ഏതായാലും തുരങ്ക നിർമ്മാണം പൂർത്തിയാകുമ്പോൾ, രണ്ടുസമാന്തരപാതകൾ ഉണ്ടാകുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഒന്ന് കുതിരാൻ തുരങ്കം വഴിയും, മറ്റൊന്ന് നിലവിലുള്ള പാതയും. 2016 ജൂണിലാണ് കുതിരാൻ ഇരട്ട തുരങ്കത്തിന്റെ നിർമ്മാണം തുടങ്ങിയത്. തുരങ്കങ്ങൾ തുറക്കുമ്പോൾ അത് നാടിന് വലിയ വികസനം സാധ്യമാക്കുമെന്നാണ് കണക്കാക്കുന്നത്. അതേസമയം ഏറണാകുളത്തുനിന്ന് കോയമ്പത്തൂർക്ക് യാത്ര ചെയ്യുമ്പോൾ മൂന്നു കിലോമീറ്ററിന്റെ സമയലാഭം മാത്രമാണ് ഈ തുരങ്ക നിർമ്മാണം കൊണ്ട് ഉണ്ടാവുന്നതെന്നാണ് വിദഗ്ദ്ധർ പറയുന്നു..
തുരങ്ക നിർമ്മാണം എത്രകണ്ട് സുരക്ഷിതമാണെന്ന് ഇനിയും ഉറപ്പുവരുത്തേണ്ടതുണ്ട്. അടുത്തിടെ, മേൽപാലത്തിൽ വിള്ളൽ കണ്ടെത്തിയതും ആശങ്ക ഉയർത്തിയിരുന്നു. തുരങ്കത്തിനകത്ത് പലയിടത്തും ഇപ്പോഴും മലയിൽനിന്നുള്ള വെള്ളം ഒലിച്ചിറങ്ങുന്നുണ്ട്. അവിടെയെല്ലാം ഡ്രില്ല് ചെയ്ത് പൈപ്പിട്ടുവരികയാണ് അധികൃതർ. എന്നാൽ വേനൽക്കാലത്ത് ഇതാണ് സ്ഥിതിയെങ്കിൽ വർഷക്കാലത്ത് ഇതിൽ കൂടുതൽ വെള്ളം തുരങ്കത്തിനകത്തേക്ക് മലയിൽനിന്നു ഒലിച്ചിറങ്ങാനുള്ള സാധ്യത കൂടുതലാണ്. തുരങ്കങ്ങളുടെ സമീപത്ത് എപ്പോൾ വേണമെങ്കിലും താഴേക്കു ഇടിഞ്ഞുവീഴാൻ പാകത്തിൽ പാറക്കൂട്ടങ്ങൾ നിൽപ്പുണ്ട്. നിരന്തരമായി പാറ പൊട്ടിച്ചതിന്റെ ആഘാതത്തിൽ പാറക്കൂട്ടങ്ങളുടെ നില ഭദ്രമാണോ എന്നും ഉറപ്പുവരുത്തേണ്ടതുണ്ട്. അവിടവിടെ വന്മരങ്ങളും ആപൽക്കരമായി നിൽപ്പുണ്ട്. ഇതെല്ലാം പരിഹരിക്കാതെ തുരങ്കങ്ങൾ തുറന്നാൽ അതും അപകടം വരുത്തി വച്ചേക്കും.
എന്നാൽ കുതിരാൻ കയറ്റങ്ങളും വളവുകളും ദുരന്തങ്ങൾ ഉണ്ടാക്കുന്ന പശ്ചാത്തലത്തിലും വർഷക്കാലത്തെ മലയിടിച്ചലും കണക്കിലെടുക്കുമ്പോൾ കുതിരാൻ തുരങ്കങ്ങൾ അന്തിമമായി ഗതാഗതസൗകര്യം മെച്ചപ്പെടുത്തുമെന്നും പ്രതീക്ഷിക്കാം.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്