ജവാന്മാർ അന്തിയുറങ്ങുന്നത് മലിന ജലം ഒഴുകുന്ന ഓടക്കരികിലെ വരാന്തയിൽ; സാധനങ്ങളെല്ലാം വാങ്ങേണ്ടത് രാജസ്ഥാൻകാരന്റെ സിവിൽ ഷോപ്പിൽ നിന്നാവണമെന്ന് വ്യവസ്ഥയും; അനധികൃതമായി മണലും കടത്തണം; മറുനാടൻ വാർത്ത വിവാദമായതോടെ സംഭവത്തിൽ അന്വേഷണത്തിന് കരസേന ദക്ഷിണമേഖലാ മേധാവി കണ്ണൂരെത്തി
രഞ്ജിത്ത് ബാബു
കണ്ണൂർ: അനധികൃത മണൽ വാരലും മരം വെട്ടും സുരക്ഷാ പരിശീലനത്തിനെത്തുന്ന ജവാന്മാർക്കുള്ള മാനസിക പീഡനവും വാർത്തയായുതാടെ അന്വേഷിക്കാൻ കരസേനയുടെ ദക്ഷിണേന്ത്യൻ മേധാവി കണ്ണൂരിലെത്തി. കണ്ണൂർ ആസ്ഥാനമായ ഡിഫൻസ് സെക്യൂരിറ്റി കോറിലെ ജവാന്മാരെക്കൊണ്ട് കടൽ മണൽ വാരൽ ഉൾപ്പെടെ അനധികൃത ജോലികൾ ചെയ്യിക്കുന്നതിനെക്കുറിച്ച് 'മറുനാടൻ മലയാളി ' വാർത്ത നൽകിയിരുന്നു. കേന്ദ്ര പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമനും കരസേനാ മേധാവി ജനറൽ ബിപിൻ റാവത്തിനും ദക്ഷിണ മേഖലാ മേധാവി ലഫ്. ജനറൽ സോണിക്കും കഴിഞ്ഞ മാർച്ച് 30ന് ഒരു വിമുക്ത ഭടൻ പരാതി സമർപ്പിച്ചിരുന്നു.
നാല് മാസം കഴിഞ്ഞിട്ടും നടപടിയൊന്നുമില്ലാതിരുന്നതിനാൽ ദിനചന്ദ്രൻ എന്ന വിമുക്ത ഭടന്റെ കണ്ണൂർ ഡി.എസ്. സി യിലെ തിക്താനുഭവം മറുനാടൻ മലയാളി വെളിപ്പെടുത്തുകയായിരുന്നു. എക്സ് സർവീസ്മെൻ കോഡിനേഷൻ കമ്മിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി വിജയൻ പാറാലിയും പ്രശ്നത്തിൽ ഇടപെട്ടു. അതോടെയാണ് പ്രതിരോധ മന്ത്രാലയം കരസേനയുടെ പൂനൈ ആസ്ഥാനമായ ദക്ഷിണേന്ത്യൻ മേധാവിയായ ലഫ്. ജനറൽ സോണിയെ കണ്ണൂരിലേക്ക് അയച്ചതെന്നറിയുന്നു. ഉച്ചയ്ക്ക 12.30 ന് കണ്ണൂർ ഡി.എസ്.സി ഹെലിപ്പാഡിൽ കോഴിക്കോടു നിന്നും അദ്ദേഹം വന്നിറങ്ങി. ഉച്ച തിരിഞ്ഞാണ് പരാതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. നാളേയും ലഫ്. ജനറൽ അന്വേഷണം തുടരും.
സൈനികരെ കൊണ്ട് അർദ്ധ രാത്രി 12നോടെയാണ് കടലിലെ മണൽ വാരിക്കുന്നത്. വലിയ ബക്കറ്റിൽ കോരിയെടുക്കുന്ന മണൽ പരസ്പരം കൈമാറി കരയിൽ നിർത്തിയിട്ട ട്രക്കിൽ കയറ്റുകയാണ് പതിവ്. ദിനം പ്രതി രണ്ട് ലോഡ് മണൽ ഇങ്ങിനെ എടുത്തു കൊണ്ടു പോകാറുണ്ട്. കടലിലൂടെ മത്സ്യ ബന്ധനത്തിന് പോകുന്ന മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിലാണ് ഇത് ആദ്യം പെട്ടത്. രാത്രിയുടെ മറവിൽ മണൽ കടത്തുന്നത് അവരിൽ ദുരൂഹത സൃഷ്ടിച്ചിരുന്നു.
കടലിൽ നിന്നോ പുഴയിൽ നിന്നോ സ്വകാര്യ വ്യക്തികളായാലും പൊതു സ്ഥാപനമായാലും മണലെടുക്കുന്നത് നിയമവിരുദ്ധമാണ്. അതിന് ഉപയോഗിച്ച വണ്ടിയും മണൽ വാരുന്നവരേയും കസ്റ്റഡിയിലെടുത്ത് നിയമത്തിന്റെ മുന്നിൽ കൊണ്ടു വരാൻ വ്യവസ്ഥയുണ്ട്. എന്നാൽ പൂർണമായും പട്ടാളത്തിന്റെ ഭരണത്തിൻ കീഴിലായ കരപ്രദേശത്ത് പൊതു ജനങ്ങൾക്ക് കടന്നു പോകാൻ അനുമതിയില്ല. അതുകൊണ്ടു തന്നെ അവിടെ നടക്കുന്ന ഒരു കാര്യവും ബാഹ്യലോകം അറിയാറില്ല. നേരത്തെ ബേബി ബീച്ചിൽ വിനോദ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കപ്പെട്ടിരുന്നു എന്നാൽ ഓരോ സൈനിക മേധാവികൾ വരുമ്പോഴും വ്യത്യസ്ത നിയമങ്ങൾ അടിച്ചേൽപ്പിക്കും.
അതോടെ പൂർണ്ണമായും ഈ പ്രദേശം സൈനികരുടെ കീഴിലായി. ഇക്കാരണങ്ങളാലാണ് മണൽ വാരലും മരം വെട്ടും ബാഹ്യലോകം അറിയാതെ പോയത്. ഇക്കാര്യം കാണിച്ച് വിമുക്ത ഭടസംഘടനയും രംഗത്തിറങ്ങിയിരുന്നു. അവർ പ്രതിരോധമന്ത്രിക്കും പ്രധാനമന്ത്രിക്കും വരെ പരാതി അയക്കുകയും ചെയ്തു. വിമുക്ത ഭടനായ ദിനചന്ദ്രൻ ഡി.എസ്.സി. പരിശീലനത്തിനിടയിൽ അനുഭവിച്ച കാര്യങ്ങൾ ഇങ്ങിനെ. അനധികൃതമായ ഇത്തരം ജോലികൾ കൊണ്ട് സുരക്ഷാ ചുമതല നിർവഹിക്കാൻ ആരേയും പ്രാപ്തരാക്കുന്നില്ല. പട്ടാളത്തിൽ അച്ചടക്കമുള്ള ജവാനായി പ്രവർത്തിച്ചതു കാരണം ഇത്തരം അനീതി ഭരണാധികാരികൾക്കു മുമ്പിൽ എത്തിക്കേണ്ടത് തന്റെ കടമയായതുകൊണ്ടാണ് പ്രതിരോധമന്ത്രിക്കും പട്ടാള മേധാവികൾക്കും താൻ വിശദമായ പരാതികളയച്ചത്.
എന്നാൽ ഈ പരാതികൾ അയച്ചതോടെ ദിനചന്ദ്രന് ഉറക്കം കെട്ടിരിക്കയാണ്. മൂന്ന് തവണ അച്ഛനും അമ്മയും ആശുപത്രിയിൽ കഴിയുമ്പോൾ ഡി.എസ്. സി. ജവാന്മാർ വന്ന് കൊണ്ട് പോകാൻ ശ്രമിച്ചു. രണ്ട് തവണ വീട്ടിലെത്തിയും ശ്രമം നടത്തി. പരാതി പിൻവലിക്കുകയാണ് അവരുടെ ഉദ്ദേശമെന്ന് അദ്ദേഹം പറയുന്നു. ഡി.എസ്. സി. കമാന്റന്റിന്റെ നേതൃത്വത്തിൽ നടക്കുന്ന കെടുകാര്യസ്ഥതയും അഴിമതിയും ഏഴ് പേജ് വരുന്ന വിവരങ്ങളാണ് ദിനചന്ദ്രൻ അയച്ചിട്ടുള്ളത്. ആർക്കെതിരെ പരാതി നൽകിയോ അയാൾ മുമ്പാകെ ഹാജരാകണമെന്നാണ് ഇപ്പോൾ പറയുന്നത്. പരാതിയിൽ പറയുന്ന കാര്യങ്ങൾ ഇങ്ങിനെ.
സേവനകാലം യുദ്ധ ഭൂമിയിലും മറ്റും കഷ്ടപ്പെട്ടതൊന്നുമല്ല കണ്ണൂർ ഡി.എസ്.സി.യിൽ അനുഭവിക്കേണ്ടി വരുന്നത്. ജവാന്മാർ താമസിക്കേണ്ട ബാരക്കുകളിൽ രാജസ്ഥാൻകാരനായ ഒരു സിവിലിയന്റെ ഷോപ്പുകളാണ്. ജവാന്മാർ അന്തിയുറങ്ങുന്നത് മലിന ജലം ഒഴുകുന്ന ഓടക്കരികിലെ വരാന്തയിൽ. സാധനങ്ങളെല്ലാം വാങ്ങേണ്ടത് രാജസ്ഥാൻകാരന്റെ സിവിൽ ഷോപ്പിൽ നിന്നാവണം. ഈ ഷോപ്പുകളെല്ലാം എയർകണ്ടീഷൻ ചെയ്തിട്ടുണ്ട്. നിലവാരം കുറഞ്ഞ തുണിത്തരങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ, ആർമി സ്റ്റോർ എല്ലാം ഇയാൾ നടത്തുന്നു. അവിടെ നിന്ന് സാധനങ്ങൾ വാങ്ങിയില്ലെങ്കിൽ കമാന്റന്റിന്റെ ശകാരം. മാർക്കറ്റ് വിലയേക്കാൾ കൂടുതലായി ഈടാക്കിയാലും പരാതി പറയാൻ പറ്റില്ല. ജവാന്മാരുടെ ഭക്ഷണത്തിലും ഗുണനിലവാരമില്ല. ആരോഗ്യകരമായ ഭക്ഷണം പോലും ലഭ്യമല്ല. അഭയാർത്ഥികൾ കഴിയും പോലെയാണ് മികച്ച റാങ്കിൽ അവസാനകാലം ഇവിടെയെത്തുന്ന ജവാന്മാരുടെ അവസ്ഥ.
അടിസ്ഥാന സൗകര്യങ്ങൾ ഒന്നും നൽകുന്നില്ലെങ്കിലും കമാന്റന്റ് ഉൾപ്പെടെയുള്ള ഓഫീസർമാർക്ക് ഫൈഫ്സ്റ്റാർ സംവിധാനമൊരുക്കും. ആഡംബര ബംഗ്ലാവും റസ്റ്റ് ഹൗസുകളും സ്വിമ്മിങ് പൂളും എന്നും മോദി കൂട്ടും. മുറിക്കുന്ന മരങ്ങളിൽ ഒരു ഭാഗം ഉദ്യോഗസ്ഥരുടെ ഫർണിച്ചർ നിർമ്മാണത്തിനു വേണ്ടി മാത്രം ഉപയോഗിക്കുന്നു. നിലത്ത് കിടന്ന് ഉറങ്ങാനാണ് പട്ടാളക്കാരുടെ വിധി. അച്ചടക്കം ഭയന്ന് ഇതിനകത്തുള്ളവർ പുറത്തൊന്നും പറയാറില്ല.
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍