തെലങ്കാനയിലെ നാലമ്പല ദർശനം
രവികുമാർ അമ്പാടി
തെലങ്കാനയിലെ അതിരാവിലെയുള്ള കർക്കിടക കാറ്റിന് ശക്തികൂടുതലാണ്, കുളിരും. നാലമ്പലദർശനത്തിന്റെ ആവേശത്തെ പക്ഷെ അതൊന്നും ബാധിച്ചില്ല. നേരത്തേ ബുക്ക് ചെയ്ത വണ്ടിയും കാത്ത്, കമലാനഗർ അയ്യപ്പക്ഷേത്രത്തിന്റെ മുന്നിൽ നിൽക്കുമ്പോൾ അകത്തുനിന്നും രാമായണത്തിന്റെ ഈരടികൾ ഒഴുകിവരുന്നുണ്ടായിരുന്നു.
എന്നും അതിരാവിലെ ഉറക്കമുണരുന്ന നഗരത്തെരുവുകൾക്ക് ഒഴിവുദിനങ്ങളില്ല. അതുകൊണ്ട് തന്നെ തിരക്ക് ഒഴിവാക്കുവാൻ ഔട്ടർ റിങ് റോഡിലൂടെയായിരുന്നു യാത്ര. വഴികാട്ടിയായി മുന്നിൽ ആകാശത്ത് ബാലസൂര്യൻ. കടും ചുവപ്പ് ഗോളത്തിൽ നിന്നും കണ്ണിലേക്ക് അടിക്കുന്ന പ്രകാശം തടയുവാൻ, മുൻവശത്തെ ഷീൽഡ് ഒരല്പം താഴ്ത്തി ഡ്രൈവർ പാഷാ ഭായ് സ്റ്റിയറിംഗിൽ ശ്രദ്ധകേന്ദ്രീകരിച്ചു.
'ഇസ് ബാർ ബാരിഷ് കം ഹേ ത്തോ ഭി സർദ്ദി കം നഹീ ഹേനാ' ഹൈദരാബാദിന്റെ സ്വന്തം ഹിന്ദിയിൽ അയാൾ അത് മൊഴിയുമ്പോൾ, തണുത്തു വിറയ്ക്കുന്നുണ്ടായിരുന്നു. ഇരുവശവും വളർന്നു നിൽക്കുന്ന വേപ്പുമരങ്ങൾക്കിടയിലൂടെ പായുന്ന വണ്ടിയുടെ മുൻസീറ്റിൽ എന്റെ നെഞ്ചോട് ചേർന്ന് പ്രകൃതിഭംഗി ആസ്വദിച്ചു കിടന്ന കണ്ണൻ മെല്ലേ ഉറക്കമാരംഭിച്ചു.
വ്യോമസേനയിലേക്ക് പുതുതായി ചേർന്നവർക്ക് പരിശീലനം നൽകുന്ന ദുന്ദുഗൽ എയർഫോഴ്സ് അക്കാദമി. സൈന്യം എന്ന മലയാള ചിത്രത്തിന് പശ്ചാത്തലമായ അക്കാദമി മലയാളികൾക്കേറെ പരിചയമുള്ള ഒന്നാണ്. അക്കാദമിയും പിന്നിട്ട് ആറേഴ് കിലോമീറ്റർ, ഹൈവേയിലൂടെ യാത്രചെയ്താൽ ഗുമ്മഡിദല ഇന്ന വ്യവസായ മേഖല. പല പ്രശസ്ത മരുന്നു കമ്പനികൾക്കും ആസ്ഥാനമായ ഈ വ്യവസായമേഖ അവസാനിക്കുന്നിടത്ത് വലതു ഭാഗത്തായി ഇനിയും പണിതു തീർന്നിട്ടില്ലാത്ത ഒരു കമാനം കാണാം. അതിനടിയിലൂടെ ടാറിട്ട വീതികുറഞ്ഞ ഒരു റോഡ്. അത് ചെന്നെത്തുന്നത് ഗുമ്മഡിദല എന്ന കാർഷിക ഗ്രാമത്തിലാണ്.
ഏതൊരു തെലങ്കാന ഗ്രാമത്തേയും പോലെ, വീതികുറഞ്ഞ നിരത്തുകൾക്കിരുപുറവുമായി കുറേ വീടുകൾ. ഇടക്ക് ഒന്നു രണ്ട് പീടികമുറികൾ. വഴിയരികിലെ കുഴൽക്കിണറിൽ കുടവുമായി കുടിവെള്ളത്തിന് കാത്തുനിൽക്കുന്ന സ്ത്രീകൾ. ഗ്രാമക്കാഴ്ച്ചകൾ പിന്നിട്ട് വണ്ടി പിന്നെയും മുന്നോട്ട് നീങ്ങി.
റോഡിന് വലതുവശത്തായി ഒരു ചെറിയ കുന്ന്. അത് ആരംഭിക്കുന്നിടത്ത് പടർന്ന് പന്തലിച്ച ഒരു ആൽമരം. അതിന്റെ കീഴിലെ തറയിൽ പ്രഭാതകുളിരിനോപ്പം, ഇളംവെയിലിന്റെ ചൂടും ആസ്വദിക്കുവാൻ കൂടിയിരിക്കുന്ന ഒരു കൂട്ടം ഗ്രാമീണർ. അവർക്കരികിലായി വണ്ടി നിർത്തി.
കുന്നു കയറിയാൽ മുകളിലായാണ്, ഗുമ്മഡിദല ശ്രീരാമക്ഷേത്രം എന്നറിയപ്പെടുന്ന പുരാതന ക്ഷേത്രം. മഹാക്ഷേത്രങ്ങളുടെ ആകാരഭംഗിയോ ഭാവഹാവാദികളോ ഇല്ലാത്ത ഒരു കൊച്ചു ക്ഷേത്രം. ചുറ്റുമതിലുകൾ ഇല്ലാത്ത ക്ഷേത്രത്തിന് പക്ഷെ ഒരു പടിവാതിലുണ്ട്. കരിങ്കൽ തൂണുകൾക്ക് മീതെ ഒരു ശിലാപാളിവച്ച് മേൽക്കൂരതീർത്ത ഒരു പടിപ്പുര. അതുകഴിഞ്ഞാൽ, എന്തിനെന്നറിയാതെ നിൽക്കുന്ന കുറേ കരിങ്കൽ തൂണുകൾ. പണിപൂർത്തിയാകാതെ പോയതാകാം. അല്ലെങ്കിൽ കാലത്തിന്റെ വികൃതിയിൽ നശിച്ചുപോയൊരു പൂമുഖത്തിന്റെ അവശിഷ്ടങ്ങളാകാം. അതു കടന്നാൽ ഒരു കരിങ്കൽ മണ്ഡപം. നാലു തൂണുകൾ താങ്ങി നിർത്തിയിരിക്കുന്ന ശിലാപാളികൾ തന്നെയാണ് ഇതിന്റെയും മേൽക്കൂര. അതും കഴിഞ്ഞാലാണ് പ്രധാന ക്ഷേത്രം.
നിലവും ചുമരുകളും മാത്രമല്ല, മേൽക്കൂരയും കരിങ്കൽ പാളികളാൽ നിർമ്മിച്ച ക്ഷേത്രം. ഉയരം കുറഞ്ഞ പ്രധാന കവാടത്തിലൂടെ തല കുനിച്ചുവേണം അകത്ത് കടക്കാൻ. അകത്തെത്തിയാൽ ആദ്യം ഉള്ളത് ഒരു ചെറിയ ഇടനാഴിയാണ്. ചെറിയ രീതിയിലുള്ള കൊത്തുപണികളോടുകൂടിയ വലിയ കരിങ്കൽ തൂണുകൾ നിരനിരയായി നിൽക്കുന്ന ഇടനാഴിയിലൂടെ ഗർഭഗൃഹത്തിനു മുന്നിലെത്താം. കത്തുന്ന നിലവിളക്കിന്റെ പ്രകാശം മാത്രമുള്ള ഇരുണ്ട ഗർഭ ഗൃഹത്തിനുള്ളിൽ എട്ടു പ്രതിഷ്ഠകളാണ്. ദാശരഥന്മാരുടെയേയും അവരുടെ പത്നിമാരുടേയും. ശ്രീരാമചന്ദ്രനും സഹോദരരും പത്നീ സമേതരായി കുടികൊള്ളുന്ന ക്ഷേത്രം ഒരുപക്ഷെ ഇതൊന്നുമാത്രമെ കാണൂ. മാത്രമല്ല, ഏതൊരു ശ്രീരാമ ക്ഷേത്രത്തിലേയും സാന്നിദ്ധ്യമായ, ശ്രീരാമ ഭക്തൻ ആഞ്ജനേയന്റെ പ്രതിഷ്ഠ ഇവിടെ ഇല്ല എന്നതും ഒരു പ്രത്യേകതയാണ്.
' രാമചന്ദ്രനും സഹോദരന്മാരും വിവാഹം കഴിഞ്ഞ് അയോദ്ധ്യയിലേക്ക് വരും വഴി, ഇതിലൂടെയാണത്രെ വന്നത്. പ്രകൃതിരമണീയമായ ഇടം കണ്ട്, യാത്രാക്ഷീണം ഒഴിവാക്കുവാൻ അവർ ഇവിടെയിറങ്ങി വിശ്രമിച്ചുവത്രെ!' ക്ഷേത്രത്തിലെ പ്രധാന പുരോഹിതനായായ രാമൻ തന്ത്രി ക്ഷേത്രത്തിന്റെ ഐതിഹ്യം വിവരിച്ചു. ' അന്ന് ഹനുമാൻ സ്വാമി, ശ്രീ രാമചന്ദ്രനെ പരിചയപ്പെട്ടിട്ടില്ല. അതാണത്രെ ഇവിടെ ഹനുമാന്റെ സാന്നിദ്ധ്യമില്ലാത്തത്.''
'വർഷങ്ങൾക്ക് ശേഷം ഇവിടെ ഭഗവദ് സാന്നിദ്ധ്യം വെളിച്ചപ്പെട്ടു. അന്ന് അത് തിരിച്ചറിഞ്ഞ പൗരപ്രമുഖർ, നാടുവാണിരുന്ന കാകതീയ രാജാവിനെ വിവരമറിയിച്ചു. കൊട്ടാര ജ്യോത്സ്യന്റെ നിർദ്ദേശ പ്രകാരം അദ്ദേഹമാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. തമിഴ്നാട്ടിൽ നിന്നും ഒരു ബ്രാഹ്മണകുടുംബത്തെ പൂജാ കർമ്മങ്ങൾക്കായി വരുത്തിച്ചു' തന്ത്രി പറഞ്ഞു നിർത്തി.
ആ കുടുംബത്തിന്റെ ഇപ്പോഴത്തെ നാഥനാണ് രാമൻ തന്ത്രി.
'എന്തായാാലും തമിഴ് എന്നിൽ അവസാനിച്ചു. എന്റെ മക്കളും കൊച്ചുമക്കളുമൊക്കെ ഇപ്പോൾ തെലുങ്കിലാണ് സംസാരിക്കുന്നത്.' നല്ല ചെന്തമിഴിൽ മൊഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ വാക്കുകളിൽ ഒരു നഷ്ടബോധം നിഴലിക്കുന്നുണ്ടായിരുന്നു.
ആരതിയുഴിഞ്ഞ്, ഞങ്ങൾ കൂടെക്കൊണ്ടുപോയിരുന്ന മാലകൾ ചാർത്തി, മധുരപലഹാരങ്ങൾ നേദിച്ച്, കൂടെയുണ്ടായിരുന്നവർ, ഗർഭഗൃഹത്തിനു മുന്നിലായി ഇരുന്നു രാമസങ്കീർത്തനം ആലപിക്കാനാരംഭിച്ചു. അതിൽ താത്പര്യമില്ലാത്തതിനാൽ മെല്ലെ ക്ഷേത്രത്തിനു പുറത്തേക്ക് കടന്നു.. പൊട്ടിത്തകർന്ന പ്രദക്ഷിണവരിയിലൂടെ പ്രദക്ഷിണം വയ്ക്കുമ്പോൾ പടിഞ്ഞാറുനിന്നും കർക്കിടകക്കാറ്റ് ആഞ്ഞു വീശുന്നുണ്ടായിരുന്നു.
പ്രദക്ഷിണവരിക്കപ്പുറത്ത് കാക്കപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്ന മുറ്റം. പിന്നെ കൊങ്ങിണിപ്പൂക്കൾ തീർക്കുന്ന അതിർത്തിക്കപ്പുറം കുത്തനെയുള്ള ഇറക്കം. ഒരു സിഗററ്റിനു തീകൊടുത്ത് പുകയൂതിവിട്ട് ഒരൽപം സാഹസികതയോടെ തന്നെ ഇറക്കമിറങ്ങി. ഒരു ചെറിയ ജലാശയം അതുകഴിഞ്ഞാൽ ചക്രവാളങ്ങൾ സ്പർശിച്ചുകിടക്കുന്ന കടുക് പാടങ്ങൾ. വയൽക്കരയിൽ ഒറ്റയാനായി തലയുയർത്തി നിൽക്കുന്ന ഒരാൽമരം. ആൽമരത്തിനു കീഴിൽ പുകയൂതിവിട്ട് നിൽക്കുമ്പോൾ, ഏകദേശം എൺപത് വയസ്സിനുമേൽ പ്രായമുള്ള ഒരു ഗ്രാമീണൻ അവിടെ എത്തി. പ്രായം തളർത്താത്ത ആവേശവുമായി പാടത്തേക്കിറങ്ങുന്നതിനു മുൻപായി അയാൾ അടുത്തെത്തി.
'ഇവിടെ ആദ്യമായിട്ടാണലെ ?' തെലുങ്കിൽ അയാൾ ചോദിച്ചു. ആ ആൽമരത്തിനു കീഴിൽ പുകവലി പോലുള്ള ദുശ്ശീലങ്ങളൊന്നും പാടില്ലാത്രെ. സഹോദരന്മാരിൽ നിന്നും ഒരല്പം മാറി ഏകാന്തതകൊതിച്ച് സീതാരാമന്മാർ ഇതിനു കീഴിൽ ഇരുന്നുവത്രെ! രാമായണത്തിൽ ഏറെ പ്രതിപാദിക്കാത്ത ഒന്നാണ് പ്രണയം എന്ന സങ്കല്പം അങ്ങനെ ആദ്യമായി തിരിച്ചറിയുവാൻ ഈ രാമായണകാലത്തായി.
ആഡംബരങ്ങൾക്കിടയിൽ ബാല്യകൗമാരങ്ങൾ പിന്നിട്ട്, കാനന ജീവിതത്തിന്റെയും ഒറ്റപ്പെടലിന്റെയും കഠിനദുഃഖങ്ങൾക്കിടയിലും മനസ്സിനുള്ളിൽ അവർ ഒളിപ്പിച്ചു വെച്ച പ്രണയം പക്ഷെ ആദികവി വേണ്ടവിധം ശ്രദ്ധിച്ചിരുന്നോ എന്ന് സംശയമാണ്. മനസ്സിൽ ഒരു വിങ്ങലായി ആ ചിന്ത ഉയർന്നുവന്നു. അറിയാതെപോയ, പറയാതെപോയ പ്രണയങ്ങളുടെ കുത്തുന്ന ഓർമ്മകളും പേറി തിരിച്ചുകയറിയെത്തിയപ്പോഴേക്കും സങ്കീർത്തനാലാപനം കഴിഞ്ഞ് കൂടെ വന്നവരും മടക്കയാത്രക്ക് തയ്യാറായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍