Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുവതിയെ 15 വർഷം ഗുഹയിലടച്ച് ലൈംഗികമായി പീഡിപ്പിച്ചു; 83കാരനായ മന്ത്രവാദി പിടിയിൽ; 13 വയസിൽ ചികിത്സയ്‌ക്കെന്ന് പറഞ്ഞ് മാതാപിതാക്കൾ ഇയാളുടെ അടുത്ത് ഏൽപ്പിച്ച് മടങ്ങി; പിന്നീട് വന്നപ്പോൾ കുട്ടിയെ കാണാതായെന്ന് മന്ത്രവാദി;15 വർഷത്തിനിടെ പലതവണ ഗർഭം ധരിച്ചിട്ടുണ്ടെന്നും പൊലീസിനോട് വെളിപ്പെടുത്തി യുവതി

യുവതിയെ 15 വർഷം ഗുഹയിലടച്ച് ലൈംഗികമായി പീഡിപ്പിച്ചു; 83കാരനായ മന്ത്രവാദി പിടിയിൽ; 13 വയസിൽ ചികിത്സയ്‌ക്കെന്ന് പറഞ്ഞ് മാതാപിതാക്കൾ ഇയാളുടെ അടുത്ത് ഏൽപ്പിച്ച് മടങ്ങി; പിന്നീട് വന്നപ്പോൾ കുട്ടിയെ കാണാതായെന്ന് മന്ത്രവാദി;15 വർഷത്തിനിടെ പലതവണ ഗർഭം ധരിച്ചിട്ടുണ്ടെന്നും പൊലീസിനോട് വെളിപ്പെടുത്തി യുവതി

മറുനാടൻ ഡെസ്‌ക്‌

ജക്കാർത്ത: പതിനഞ്ച് വർഷം യുവതിയെ ഗുഹയിലടച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 83കാരനായ മന്ത്രവാദി പിടിയിൽ. ഇന്തോനേഷ്യയിലെ ജക്കാർത്തയിലാണ് സംഭവം. ഇയാളുടെ വീടിന് സമീപമുള്ള ഗുഹയിൽ നിന്നും യുവതിയെ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ക്രൂര സംഭവം പുറത്ത് വരുന്നത്. യുവതിയെ പതിമൂന്ന് വയസു മുതൽ ഇയാൾ ലൈംഗികമായി പീഡിപ്പിച്ച് വരികയായിരുന്നു. പതിമൂന്നാം വയസിൽ ചികിൽസ നടത്താനായാണ് കുട്ടിയുടെ മാതാപിതാക്കൾ മന്ത്രവാദിയുടെ അടുത്ത് കുട്ടിയുമായി എത്തിയത്. ഇയാൾ വ്യാജ വൈദ്യനാണെന്നും വിവരമുണ്ട്. മന്ത്രവാദി കുട്ടിയെ ഇവിടെ ഏൽപ്പിച്ചിട്ട് പോകുവാൻ മാതാപിതാക്കളോട് ആവശ്യപ്പെടുകയായിരുന്നു. ഇതിന് കുറച്ച് ദിവസം കഴിഞ്ഞ കുട്ടിയെ തേടി മാതാപിതാക്കൾ എത്തിയപ്പോൾ ഏതാനും ദിവസം മുൻപ് കുട്ടിയെ കാണാതായെന്നും അന്വേഷിച്ചപ്പോൾ, പെൺകുട്ടി ജോലി അന്വേഷിച്ച് ഇന്തൊനീഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലേക്കു പോയെന്നുമാണ് മന്ത്രവാദി മാതാപിതാക്കളോട് പറഞ്ഞത്.

ഇതിന് ശേഷം കഴിഞ്ഞ 15 വർഷമായി മാതാപിതാക്കൾക്കു പെൺകുട്ടിയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. പെൺകുട്ടി ഗുഹയിലുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നു കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ തിരച്ചിലിൽ കണ്ടെത്തുകയായിരുന്നു. ജിന്നിന്റെ ശക്തി താൻ ആർജിച്ചിട്ടുണ്ടെന്നു വിശ്വസിപ്പിച്ചു മന്ത്രവാദി തന്നെ നിരന്തരമായി പീഡിപ്പിക്കുകയായിരുന്നുവെന്നു യുവതി പൊലീസിന് മൊഴി നൽകി. അംറിൻ എന്ന ആൺകുട്ടിയുടെ ജിന്നാണു തന്റെ ശരീരത്തിലുള്ളതെന്നു പറഞ്ഞ ഇയാൾ അംറിന്റേതെന്നു പറഞ്ഞ് ഒരു ആൺകുട്ടിയുടെ ചിത്രം കാണിക്കുകയും അതു പെൺകുട്ടിയുടെ കാമുകനാണെന്നു വിശ്വസിപ്പിക്കുകയും ചെയ്തു. തുടർന്ന് ആംറിന്റെ ആത്മാവ് ഇയാളുടെ ശരീരത്തിൽ പ്രവേശിച്ചിട്ടുണ്ടെന്നു വിശ്വസിപ്പിച്ചായിരുന്നു ലൈംഗിക പീഡനം. പല തവണ ഗർഭം ധരിച്ചിട്ടുണ്ടെന്നും മരുന്നുകൾ നൽകി മന്ത്രവാദി അതു അലസിപ്പിക്കുകയായിരുന്നുവെന്നും യുവതി പൊലീസിനോടു വെളിപ്പെടുത്തി.

കുറ്റക്കാരനെന്ന് തെളിഞ്ഞാൽ മന്ത്രവാദിക്ക് 15 വർഷം തടവുശിക്ഷ ലഭിക്കും. മന്ത്രവാദിയുടെ മകൻ വിവാഹം കഴിച്ചിരിക്കുന്നതു യുവതിയുടെ സഹോദരിയെയായതിനാൽ അവർക്ക് കേസുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. ഗ്രാമത്തിൽ വളരെ ബഹുമാന്യനായ വ്യക്തിയെന്ന നിലയിൽ അറിയപ്പെട്ടിരുന്ന ഇയാൾ മറ്റു പെൺകുട്ടികളെയും ഇരയാക്കിയിട്ടുണ്ടാവുമെന്നും ഭയം മൂലം അവർ പുറത്തുപറയാത്തതാവുമെന്നും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ അന്വേഷിക്കുന്ന ദേശീയ കമ്മിഷൻ അധ്യക്ഷ മഗ്ദലന സിറ്റൊറോസ് സംശയം പ്രകടിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP