Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഇടയനോടൊപ്പം ഒരു ദിവസം' തുടങ്ങിയത് 2014ൽ; 18 കന്യാസ്ത്രീകൾ തിരുവസ്ത്രം ഊരിയത് 'എ ഡേ വിത്ത് ഷെപ്പേഡ്' പ്രാർത്ഥനയ്ക്കിടെ മോശം അനുഭവം ഉണ്ടായപ്പോൾ; സ്വകാര്യമായി ചോദിച്ചപ്പോൾ സത്യം പറഞ്ഞ് മുഴുവൻ കന്യാസ്ത്രീകളും; ക്യാമറയ്ക്ക് മുന്നിൽ മൊഴിയെടുത്തപ്പോൾ ബിഷപ്പിനെ പുണ്യാളനാക്കി രണ്ടു പേരും; മഠത്തിലെ കംപ്യൂട്ടറുകളിലെ ഡിജിറ്റൽ തെളിവുകളും ബിഷപ്പിനെതിര്; ഇനി വേണ്ടത് ബെഹ്‌റയുടെ അനുമതി മാത്രം; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അഴിയെണ്ണാതിരിക്കാൻ നെട്ടോട്ടത്തിൽ

'ഇടയനോടൊപ്പം ഒരു ദിവസം' തുടങ്ങിയത് 2014ൽ; 18 കന്യാസ്ത്രീകൾ തിരുവസ്ത്രം ഊരിയത് 'എ ഡേ വിത്ത് ഷെപ്പേഡ്' പ്രാർത്ഥനയ്ക്കിടെ മോശം അനുഭവം ഉണ്ടായപ്പോൾ; സ്വകാര്യമായി ചോദിച്ചപ്പോൾ സത്യം പറഞ്ഞ് മുഴുവൻ കന്യാസ്ത്രീകളും; ക്യാമറയ്ക്ക് മുന്നിൽ മൊഴിയെടുത്തപ്പോൾ ബിഷപ്പിനെ പുണ്യാളനാക്കി രണ്ടു പേരും; മഠത്തിലെ കംപ്യൂട്ടറുകളിലെ ഡിജിറ്റൽ തെളിവുകളും ബിഷപ്പിനെതിര്; ഇനി വേണ്ടത് ബെഹ്‌റയുടെ അനുമതി മാത്രം; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അഴിയെണ്ണാതിരിക്കാൻ നെട്ടോട്ടത്തിൽ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിനെതിരേ മിഷണറീസ് ഓഫ് ജീസസിന്റെ കേന്ദ്ര ആസ്ഥാനത്തുനിന്നുള്ള കന്യാസ്ത്രീകളുടെ നിർണായക മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്.. 'ഇടയനോടൊപ്പം ഒരു ദിവസം' എന്ന പേരിൽ ബിഷപ്പ് നടത്തിയിരുന്ന പ്രാർത്ഥനയ്ക്കിടെ മോശം അനുഭവങ്ങളുണ്ടായതായാണ് കന്യാസ്ത്രീകൾ മൊഴി നൽകിയിരിക്കുന്നത്. 2014ലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ, ഇടയനോടൊപ്പം ഒരു ദിവസം (എ ഡേ വിത്ത് ഷെപ്പേഡ്) എന്ന പരിപാടി ആവിഷ്‌കരിക്കുന്നത്. മിഷനറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീകൾക്കു വേണ്ടിയുള്ള ഒരു പ്രത്യേക പ്രാർത്ഥനായജ്ഞം എന്ന രീതിയിലായിരുന്നു പരിപാടി നടപ്പാക്കിയിരുന്നത്.

പകൽ മുഴുവൻ ബിഷപ്പിനൊടൊപ്പം കന്യാസ്ത്രീകൾ പ്രാർത്ഥനാ യജ്ഞത്തിൽ പങ്കെടുക്കുകയും സന്ധ്യയാകുന്നതോടെ കന്യാസ്ത്രീകൾ ഓരോരുത്തരായി ബിഷപ്പിനെ പ്രത്യേകമായി കാണണമെന്നും പരിപാടിയിൽ വ്യവസ്ഥയുണ്ടായിരുന്നു. അർധരാത്രിയിൽ വരെ ബിഷപ്പിന്റെ മുറിയിലേക്ക് പോകേണ്ടി വന്നിട്ടുണ്ടെന്ന് കന്യാസ്ത്രീകൾ മൊഴി നൽകിയിട്ടുണ്ട്. പലപ്പോഴും ബിഷപ്പിൽനിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ടെന്നും കന്യാസ്ത്രീകൾ മൊഴി നൽകിയിട്ടുണ്ട്. ഈ പാർത്ഥനാ പരിപാടി തുടങ്ങിയതോടെയാണ് 18 കന്യാസ്ത്രീകൾ തിരുവസ്ത്രം ഊരിയത്. കന്യാസ്ത്രീയക്ക് പീഡനം നേരിടേണ്ടി വന്നതും ഈ കാലഘട്ടത്തിലാണ്. ഇത്തരം മൊഴി പൊലീസിന് കിട്ടിയതോടെ മെത്രാനെ അറസ്റ്റ് ചെയ്യേണ്ട അവസ്ഥ ഉണ്ടായിരിക്കുകയാണ്. എന്നാൽ കേരളത്തിൽ നിന്ന് അനുകൂലമായ പ്രതികരണങ്ങൾ ജലന്ധറിലുള്ള അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ അറസ്റ്റ് വൈകുകയാണ്.

അതുകൊണ്ട് തന്നെ കന്യാസ്ത്രിയെ പീഡിപ്പിച്ച സംഭവത്തിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്്ക്കലിനെ അറസ്റ്റുചെയ്യാൻ ഇനി വേണ്ടത് സംസ്ഥാന പൊലീസ് നേതൃത്വത്തിന്റെ ഉത്തരവ് മാത്രം. അറസ്റ്റിന് മുന്നോടിയായുള്ള തെളിവെടുപ്പ് പൂർത്തിയായി എന്നാണ് ജലന്ധറിൽ നിന്നും ലഭിക്കുന്ന വിവരം. ജലന്ധർ രൂപതയിലെ കന്യാസ്ത്രീകളിൽ നിന്നും വൈദീകരിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ അന്വേഷക സംഘം മൊഴിയെടുത്തിരുന്നു. നേരിട്ടുള്ള സംഭാഷണങ്ങളിൽ ബിഷപ്പിനെതിരെ നിലപാടെടുത്ത ഇവരിൽ ചിലർ ഔദ്യോഗിക മൊഴിയെടുക്കലിൽ ഇതിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചത് അന്വേഷണ സംഘത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. കേസൊതുക്കാൻ ബിഷപ്പ് നടത്തിവരുന്ന നീക്കങ്ങളുടെ ഭാഗമായിരിക്കാം ഇതെന്നാണ് പൊലീസിന്റെ സംശയം. ആദ്യം എല്ലാം സത്യം പറയും. മൊഴിയെടുക്കുന്നത് ക്യാമറയ്ക്ക് മുമ്പിലാണ്. ഇവിടെ എത്തുമ്പോൾ ബിഷപ്പിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ബിഷപ്പിനെ അറസ്റ്റുചെയ്യുന്ന കാര്യത്തിൽ ഇതുവരെ തൂരുമാനമായിട്ടില്ലന്നും കേരളപൊലീസിന്റെ നീക്കങ്ങളോട് പഞ്ചാബ് പൊലീസ് എല്ലാവിധത്തിലും സഹകരിക്കുന്നുണ്ടെന്നും കേസന്വേഷണച്ചുമതല വഹിക്കുന്ന വൈക്കം ഡി വൈ എസ് പി കെ സുഭാഷ് മറുനാടനോട് വ്യക്തമാക്കി.

എന്നാൽ ഇക്കാര്യത്തിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുന്നുണ്ട്. ശാരീരിക അസ്വസ്ഥതകൾ ഉണ്ടെങ്കിലും ഇന്നും ഡി വൈ എസ് പി തെളിവെടുപ്പിലും മറ്റും സജീവമായിത്തന്നെ പങ്കെടുക്കുന്നുണ്ടെന്നാണ് അറിയുന്നത്. ഇതിനിടെ ബിഷപ്പിനെ കസ്റ്റഡിയിൽ എടുക്കാനെത്തുന്ന കേരള പൊലീസ് സംഘത്തെ തടയുന്നതിന് ലക്ഷ്യമിട്ട് അരമനപള്ളിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ സ്‌പോൺസർ ചെയ്ത കൂട്ടപ്രാർത്ഥന പരിപാടി തുടരുകയാണ്. ഓരോ വികാരിമാരോടും നിശ്ചിത ആൽമായരെ പ്രാർത്ഥനയ്ക്ക് എത്തിക്കാൻ ബിഷപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഇടവക വകസ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവരുടെയും രൂപതയുമായി ബന്ധപ്പെട്ടുപ്രവർത്തിച്ചുവരുന്ന സംഘടനകളുടെയും ഭാരവാഹികളും പ്രവർത്തകരുമടക്കം 150-ളം പേർ പ്രാർത്ഥനകളിൽ പങ്കെടുക്കാനെത്തുന്നുണ്ടെന്നാണ് ലഭ്യമായ വിവരം. യഥാർത്ഥത്തിൽ തെളിവെടുപ്പുകൾ പൂർത്തിയായിട്ടുണ്ടെന്നും ഇപ്പോൾ അന്വേഷക സംഘം ജലന്ധറിൽ തങ്ങുന്നത് ബിഷപ്പിനെ അറസ്റ്റുചെയ്യാനുള്ള കേരള ഡി ജി പി ലോക്‌നാഥ് ബെഹ്‌റയുടെ യുടെ ഉത്തരവ് ലഭിക്കാത്തതിനാലാണെന്നുമാണ് സൂചന.

പ്രാർത്ഥനയുടെ പേരിൽ അർധരാത്രിയിൽ പോലും ബിഷപ്പ് മുറിയിലേക്ക് വിളിപ്പിച്ചിരുന്നു. എതിർപ്പുകൾ ഉയർന്നതോടെ പ്രാർത്ഥനാ പരിപാടി സഭ നിർത്തിവച്ചതായും കന്യാസ്ത്രീകൾ അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. ബിഷപ്പിനെതിരായ ലൈംഗിക പീഡനപരാതി അന്വേഷിക്കുന്ന വൈക്കം ഡി വൈ എസ് പി സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിനു മുമ്പാകെയാണ് കന്യാസ്ത്രീകൾ മൊഴി നൽകിയത്. ബിഷപ്പിനെതിരേ ലൈംഗിക പീഡന പരാതി നൽകിയ കന്യാസ്ത്രീയുടെ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ് ഇപ്പോൾ അന്വേഷണസംഘത്തിനു മുമ്പാകെ ഈ കന്യാസ്ത്രീകൾ നൽകിയിരിക്കുന്ന മൊഴികൾ. മദർ ജനറാൾ ഉൾപ്പെടെ ആറു കന്യാസ്ത്രീകളുടെ മൊഴികളാണ് ശനിയാഴ്ച അന്വേഷണസംഘം എടുത്തത്. ഇതിൽ നാലു പേരാണ് ബിഷപ്പിനെതിരേ മൊഴി നൽകിയിരിക്കുന്നത്. രണ്ട് പേർ ബിഷപ്പിനെ അനുകൂലിച്ചു. കന്യാസ്ത്രീകളെ കൂടാതെ നാലു വൈദികരും അന്വേഷണസംഘത്തിനു മൊഴി നൽകി. ഇതോടെ ബിഷപ്പിന് ജലന്ധർ മഠത്തിൽ പോലും എതിർപ്പുണ്ടെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു.

കന്യാസ്ത്രീകളുടെ വെളിപ്പെടുത്തലുകളെ സാധൂകരിക്കുന്ന മൊഴികളാണ് ഇവരും നൽകിയിരിക്കുന്നത്. ഒന്നോ രണ്ടോ തവണ മാത്രമാണ് ഇടയനോടൊപ്പം ഒരു ദിവസം എന്ന പരിപാടി നടത്തിയിട്ടുള്ളത്. ഇതിനോടകം തന്നെ പരിപാടിയെ കുറിച്ച് വ്യാപകമായി ആക്ഷേപമുയരുകയും സഭാനേതൃത്വം ഇടപെട്ട് പരിപാടി നിർത്തിവയ്ക്കുകയുമായിരുന്നു. ഈ മൊഴിയെല്ലാം കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ജലന്ധറിലുള്ള സംഘം അറിയിച്ചിട്ടുണ്ട്. ക്രമസമാധാന പ്രശ്‌നങ്ങൾ ഒഴിവാക്കണമെന്ന പഞ്ചാബ് പൊലീസിന്റെ നിർദ്ദേശം കൂടി പരിഗണിക്കുമ്പോൾ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് ചോദ്യം ചെയ്യേണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.കന്യാസ്ത്രീകളുടേയും വൈദികരുടേയും മൊഴിയെടുപ്പ് തുടരുന്ന അന്വേഷണ സംഘം തിങ്കളാഴ്‌ച്ച ബിഷപ്പിനെ ചോദ്യം ചെയ്യാനാണ് സാധ്യത.

ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനപരാതിയുമായി ബന്ധപ്പെട്ട് വൈക്കം ഡി വൈ എസ് പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശനിയാഴ്ചയാണ് മിഷനറീസ് ഓഫ് ജീസസ് ആസ്ഥാനത്തെത്തി കന്യാസ്ത്രീകളുടെ മൊഴിയെടുത്തത്. മദർ ജനറാൾ സിസ്റ്റർ റെജീനയുടെയും ഉപദേശകസമിതിയിലെ കന്യാസ്ത്രീകളായ അമല, വെർജീന, മരിയ എന്നിവരുടെയും മൊഴിയാണ് രേഖപ്പെടുത്തിയത്. മഠത്തിലെ കംപ്യൂട്ടറുകളിൽനിന്ന് ലഭിച്ച ഡിജിറ്റൽ തെളിവുകളും ബിഷപ്പിനെതിരാണ്. വിവിധ കാരണങ്ങളാൽ സന്യാസിനി സമൂഹം വിട്ടുപോയ കന്യാസ്ത്രീകളുടെ മൊഴിയുമെടുക്കുന്നുണ്ട്. പാസ്റ്ററൽ കൗൺസിൽ ഓഫീസിലും അന്വേഷണ സംഘം പരിശോധന നടത്തുമെന്നാണ് സൂചന.

ഇതിനിടെ ബിഷപ്പിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യണമെന്ന് അന്വേഷണ സംഘം പ്രതികരിച്ചു. പൊലീസ് നൽകിയ ചോദ്യാവലിയിൽ ബിഷപ്പ് രേഖാമൂലം നൽകിയ മറുപടിയിൽ വൈരുദ്ധ്യം കണ്ടെത്തിയതായാണ് വിവരം. 50 ചോദ്യങ്ങൾ അടങ്ങുന്ന ചോദ്യാവലിയാണ് അന്വേഷണസംഘം ബിഷപ്പിന് നൽകിയത്. ഇതിലെ മറുപടിയും ബിഷപ്പിന് ഊരാക്കുടുക്കായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP