കാർട്ടൂൺ വിചാരം: ചിരിക്കും മുമ്പ് അറിയേണ്ടവ
ഒരു പുസ്തകം ഏതുവിധേനയാണ് വായനക്കാരനെ സ്വാധീനിക്കുന്നത്? അതിന് പ്രധാനമായും രണ്ട് കാരണങ്ങളുണ്ടാവും. ഒന്ന് പുസ്തകത്തിലടങ്ങുന്ന വിഭവസമൃദ്ധി. രണ്ടാമത്തേത് മികച്ച ആഖ്യാനം. ഈ രണ്ട് കാര്യങ്ങളിലും നീതി പുലർത്തുന്ന ഒരു പുസ്തകമാണ് ചിന്ത പബ്ലിക്കേഷൻസ് പുറത്തിറക്കിയിരുന്ന മാദ്ധ്യമ പ്രവർത്തകനായ വിസി അഭിലാഷിന്റെ കാർട്ടൂൺ വിചാരം. ഗൗരവതരമാർന്ന വായനയ്ക്ക് ഈ പുസ്തകം ഇടമൊരുക്കുന്നു.
കാർട്ടൂൺ എന്ന കലയുടെ സമഗ്ര ചരിത്രത്തെ അതിന്റെ എല്ലാവിധ പ്രാധാന്യവും ഉൾക്കൊണ്ട് അവതരിപ്പിക്കാൻ ശ്രമിക്കുന്നതോടൊപ്പം ഈ കല അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ/പ്രശ്നങ്ങളെ ഒക്കെ കാർട്ടൂൺ വിചാരം ചർച്ച ചെയ്യുന്നുണ്ട്. പാരീസിൽ കഴിഞ്ഞയാഴ്ച ആക്രമിക്കപ്പെട്ട ചാർളി എബ്ദോ എന്ന പ്രസിദ്ധീകരണത്തിന്റെ ഓഫീസിൽ സംഭവിച്ച ദുരന്തം കൺമുന്നിൽ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങൾ തെളിയിച്ചു നിർത്തുമ്പോൾ കാർട്ടൂൺ വിചാരം എന്ന കൃതിക്ക് ഏറെ പ്രാധാന്യമുണ്ട്.
സാധാരണ ഗതിയിൽ രാഷ്ട്രീയക്കാരെ കളിയാക്കിയും രാഷ്ട്രീയ സംഭവങ്ങളെ മാത്രം വിഷയീകരിച്ചും കഴിഞ്ഞു കൂടുന്ന കാർട്ടൂണിസ്റ്റുകളെ മാത്രമല്ല ഈ പുസ്തകം പരാമർശിക്കുന്നത്. പൊതുകാര്യ വിഷയങ്ങളിൽ പ്രത്യേകിച്ച് രാഷ്ട്രീയ സംഭവങ്ങളെ ഒഴിവാക്കി-കാർട്ടൂണിസ്റ്റുകൾ ഇടപെടേണ്ടുന്ന ആവശ്യകതയെ കാർട്ടൂൺ വിചാരം ഉയർത്തിക്കാട്ടുന്നു.
എൻഡോസൾഫാൻ എന്ന ഭീകര കീടനാശിനിയുടെ ഉപയോഗം മൂലം കാസർഗോഡ് ജില്ലയിലെ ഗ്രാമങ്ങളിലെ സാധാരണ ജനങ്ങൾക്കുണ്ടായ ദുരിതം കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വാർത്തയാണ്. ഈ വിഷയത്തിൽ ഒരു പ്രസാധകനു വേണ്ടി ഈ ലേഖകൻ മലയാളത്തിലെ കാർട്ടൂണിസ്റ്റുകളുടെ രചനകൾ പരതിയപ്പോൾ വിരലിലെണ്ണാവുന്നവയാണ് ലഭിച്ചത്. മുഖ്യധാരാ മാദ്ധ്യമങ്ങളിലെ പല 'എസ്റ്റാബ്ലിഷ്ഡ്' കാർട്ടൂണിസ്റ്റുകളും എൻഡോസൾഫാൻ വിഷയം സൗകര്യപൂർവം ഒഴിവാക്കി. എൻഡോസൾഫാൻ ദവസങ്ങളിലെ പീക്ക് ടൈം മിൽ ഒരു കാർട്ടൂൺ ഒരു ദിവസം തള്ളിനീക്കാനെന്ന മട്ടിൽ വരച്ച് സവ്യമൊഴിയുകയായിരുന്നു അവർ. മണിപ്പൂരിൽ കിരാതമായ പട്ടാള നിയമത്തിനെതിരെ പത്തു വർഷമായി നിരന്തരം സമരം ചെയ്യുന്ന ഇറോം ചാനു ശർമ്മിള, ഝാർഖണ്ഡിലെ മനുഷ്യാവകാശ പ്രവർത്തകൻ ഡോ. വിനായക് സെൻ, മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് കൈപ്പത്തി ഛേദിക്കപ്പെട്ട പ്രൊഫ. ടിജെ ജോസഫ്, ട്രെയിനിൽ നിന്നു പുറത്തേക്ക് തള്ളിയിട്ട് പീഡനത്തിനിരയാക്കി കൊല്ലപ്പെട്ട സൗമ്യ, വനിതകൾ നേരിടുന്ന മറ്റ് അരക്ഷിതാവസ്ഥകൾ തുടങ്ങി നമ്മുടെ സാമൂഹിക മനഃസാക്ഷിക്കു മുന്നിൽ ചോദ്യങ്ങൾ ഉയർത്തിവിട്ട നിരവധി വ്യക്തിത്വങ്ങളും കൂടംകുളം പ്ലാച്ചിമട, സൈലന്റ്വാലി, ആതിരപ്പള്ളി, എൻഡോസൾഫാൻ ദുരിതബാധിതരുടെ കാസർഗോഡൻ ഗ്രാമങ്ങൾ എന്നിങ്ങനെ നിരന്തരം ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങൾ കൺമുന്നിലുള്ളപ്പോഴാണ് നമ്മുടെ കാർട്ടൂണിസ്റ്റുകൾ കേവലം കെ കരുണാകരനെയോ പിണറായി വിജയനെയോ സോണിയാ ഗാന്ധിയെയോ മാത്രം ചുറ്റിപ്പറ്റി കറങ്ങുന്നത്?
(പേജ് 82, കാർട്ടൂൺ വിചാരം)
എന്ന് ഗ്രന്ഥകർത്താവ് പറയുമ്പോൾ സാമൂഹിക ഉത്തരവാദിത്തം ഉള്ള ഒരു എഴുത്തുകാരനെയും സർഗാത്മകതയുള്ള ഒരു വായനക്കാരനെയും നമുക്ക് വായിച്ചെടുക്കാം. പാരീസിൽ ചാർളി എബ്ദോക്കിന് സംഭവിച്ച ദുരന്തത്തെ നാമിന്ന് വായിക്കുമ്പോൾ തന്നെ വർഷങ്ങൾക്കു മുമ്പ് എതിർപ്പുകളുടെ കിങ്കരന്മാർ കൊന്നൊടുക്കിയ നാജി അലിയും ഇർഫാൻ ഹുസൈനും നമുക്ക് പുതിയ പരിചയക്കാരാണ്. നമ്മുടെ രാജ്യത്തിൽ അടിയന്തരാവസ്ഥക്കാലത്ത് സംഭവിച്ച നീതി നിഷേധങ്ങളെ തുറന്നു കാട്ടുന്നിടത്ത് ഈ വിഷയങ്ങൾ ഗ്രന്ഥകാരൻ വളരെ വിശദമായിത്തന്നെ പറയാനുണ്ട്.
മലയാളിയായ മറ്റൊരു കാർട്ടൂണിസ്റ്റ് കേരളവർമ പക്ഷേ ഇതിനേക്കാളും വ്യത്യസ്തമായ ശിക്ഷയേറ്റു വാങ്ങേണ്ടി വന്നയാളാണ്. ഇന്ദിരാഗാന്ധിയെ നിശിതമായി എതിർത്തിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥ കൊടികുത്തി വാണ സമയത്ത് ഇന്ദിരയെ അപഹസിച്ച പോസ്റ്റർ കാർട്ടൂൺ വരച്ചു എന്ന കുറ്റത്തിന്മേൽ ജാമ്യമില്ലാ വാറണ്ടുമായെത്തിയ കുറേ പൊലീസുകാർ കെവിയെ വിചാരണ കൂടാതെ ജയിലിലടച്ചത് 1976 ലാണ്. കാർട്ടൂണിസ്റ്റ് കുട്ടി, പുരി എന്നിവരൊക്കെ ചേർന്നാണ് അദ്ദേഹത്തെ അന്ന് പുറത്തിറക്കിയത്. 1978 ൽ ഹിന്ദ് സമാചാർ പത്രത്തിൽ വരച്ച ഒരു കാർട്ടൂണിന്റെ പേരിൽ കെവിക്ക് വക്കീൽ നോട്ടീസ് ലഭിച്ചു. ഹരിയാനയിലെ അന്നത്തെ മുഖ്യമന്ത്രി ദേവിലാലിന്റെ സന്നിധിയിൽ വിനീതനായി ആശ്രിത മട്ടിൽ നിൽക്കുന്ന തരത്തിൽ തന്റെ ചിത്രം ഹിന്ദ് സമാചാറിൽ കണ്ടപ്പോൾ അന്നത്തെ എംഎൽഎ ഭജൻലാൽ കാർട്ടൂണിനും കാർട്ടൂണിസ്റ്റിനുമെതിരെ തുനിഞ്ഞിറങ്ങി. അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഭജൻ ലാലിന്റെ കേസ്. പക്ഷെ കെവി പിൻതിരിയാൻ തയ്യാറായില്ല. ഭജൻലാലിന് ഇത്രത്തോളം വിഷമിക്കാൻ മാത്രം കാർട്ടൂണിൽ യാതൊന്നുമില്ലെന്ന് സൂചിപ്പിച്ചു കൊണ്ട് കത്തെഴുതി. നഷ്ടപരിഹാരം നൽകുന്ന പ്രശ്നമില്ലെന്നും അദ്ദേഹം അറിയിച്ചു. ഒടുവിൽ ഗത്യന്തരമില്ലാതെയാണ് ഭജൻലാൽ നിയമ നടപടികളിൽ നിന്ന് പിന്മാറിയത്.
(പേജ് 40, കാർട്ടൂൺ വിചാരം)
കാർട്ടൂൺ എന്ന കലയുടെ ആവിർഭാവത്തെപ്പറ്റി വളരെ വിശദമായി പുസ്തകത്തിൽ പറയുന്നുണ്ട്. ഗുഹാ ചിത്രങ്ങളിലെ ഹാസ്യാത്മകത മുതൽ അനിമേഷൻ കാലത്തെ വൈവിധ്യം വരെ ഈ കലയുടെ പ്രത്യേകതയായി ഗ്രന്ഥകാരൻ ചൂണ്ടിക്കാട്ടുന്നു. കാർട്ടൂൺ-കാരിക്കേച്ചർ വിഭാഗത്തിലെ വിവിധ വഴിത്തിരിവുകൾക്കൊപ്പം ഈ കലയുടെ വിവിധ കൈവഴികളെപ്പറ്റിയും സാധാരണക്കാർക്ക് അവബോധം ഉണ്ടാക്കിയെടുക്കാൻ കാർട്ടൂൺ വിചാരത്തിന് തീർച്ചയായും സാധിക്കും.
ലോക കാർട്ടൂണിൽ ഇന്ത്യയുടെ സ്ഥാനം, ഇന്ത്യൻ കാർട്ടൂണിൽ മലയാളികളുടെ പ്രാധാന്യം-ഇവയൊക്കെ വിശദമായി കാർട്ടൂൺ വിചാരം ചർച്ച ചെയ്യുന്നു. വിശ്വപൗരനായി മാറിയ അബു എബ്രഹാമും, പ്രധാനമന്ത്രിമാർക്ക് വരെ പ്രിയപ്പെട്ടവനായ ശങ്കറും, ഏറ്റവും ജനകീയനായ ടോംസും, യേശുദാസനും, ഗഫൂറും, പിപി കൃഷ്ണനും, ഗോപീകൃഷ്ണനും ഒക്കെ പുസ്തകത്തിൽ വിവിധ ഭാഗങ്ങളിൽ വിഷയമാകുന്നു. കൂടാതെ ഇന്നത്തെ കാലത്തെ കാർട്ടൂണിലെ പ്രസിദ്ധരും അല്ലാത്തവരുമായ കാർട്ടൂണിസ്റ്റുകളും പുസ്തകത്തിൽ പരാമർശിക്കപ്പെടുന്നുണ്ട്.
പ്രമുഖരായ കാർട്ടൂണിസ്റ്റുകളെ വിവിധ പ്രസിദ്ധീകരണങ്ങൾക്കു വേണ്ടി ഗ്രന്ഥകർത്താവ് നടത്തിയ അഭിമുഖ സംഭാഷണങ്ങളും പുസ്തകത്തിലുണ്ട്. പുസ്തകത്തിന് അവതാരിക എഴുതിയ വി എസ് അച്യുതാനന്ദൻ ഇങ്ങനെ എഴുതുന്നുണ്ട്. കേരളത്തിലെ പത്രങ്ങളിൽ നിരന്തരം കാർട്ടൂണിന് ഇരയാകുന്ന, അഥവാ വിഷയമാകുന്ന ഒരാളാണ് ഞാൻ. അതെല്ലാം കഴിയാവുന്നത്ര ആസ്വദിക്കുകയും അതിൽ നിന്ന് ഉൾക്കൊള്ളാനെന്തെങ്കിലുമുണ്ടെങ്കിൽ ഉൾക്കൊള്ളുകയും ചെയ്യുന്ന ആളാണ് ഞാൻ. എന്നെ ആക്ഷേപിക്കുന്ന കാർട്ടൂണുകളോട് എനിക്ക് അസഹിഷ്ണുത തോന്നിയിട്ടില്ല. രചയിതാവിന്റെയും പത്രത്തിന്റെയും അഭിപ്രായമായേ അതിനെ കാണാറുള്ളു. നാലോ അഞ്ചോ പേജിൽ വിവരിക്കുന്നതിനേക്കാൾ ഫലപ്രദമാണ് പലപ്പോഴും ഒരു കാർട്ടൂൺ. നമ്മുടെ സമൂഹത്തിലെ അനീതികളും ജീർണതകളും ചൂണ്ടിക്കാട്ടുന്നതിൽ കാർട്ടൂണുകൾ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. ആക്ഷേപ ഹാസ്യത്തിലൂടെ സാമൂഹ്യ വിമർശനം സാധ്യമാക്കുന്നതിന് ചാട്ടുളി പോലെ ഫലപ്രദമാണ് മികച്ച കാർട്ടൂണുകൾ. അതിനെതിരെ അസഹിഷ്ണുതയും അതിന്റെ പേരിൽ നിയന്ത്രണങ്ങളും ഉണ്ടാകുന്നത് ജനാധിപത്യ വിരുദ്ധമാണ്. കാർട്ടൂൺ വിചാരം നമ്മുടെ കാർട്ടൂണിസ്റ്റുകൾക്ക് മാത്രമല്ല എല്ലാത്തരം വായനക്കാർക്കും സമ്മാനമാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍