മലക്കം മറിഞ്ഞെത്തിയ കിരൺ ബേദിയെ ഡൽഹി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി ഉയർത്തിക്കാട്ടുന്നതിൽ ആർഎസ്എസിന് അതൃപ്തി; മോഹൻ ഭഗവത് അമിത് ഷായെയും മോദിയെയും വിയോജിപ്പ് അറിയിച്ചു; ഭൂരിപക്ഷം കിട്ടിയാലും മുഖ്യമന്ത്രി കസേര ബേദിക്ക് അന്യമായേക്കും
ന്യൂഡൽഹി: ഒരു കാലത്ത് ആർഎസ്എസിന്റെയും നരേന്ദ്ര മോദിയുടെയും കടുത്ത വിമർശകയായിരുന്ന മുൻ ഐപിഎസ് ഉദ്യോഗസ്ഥ കിരൺ ബേദിയെ ഡൽഹിയിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടി അധികാരം പിടിച്ചെടുക്കാനുള്ള ബിജെപി നേതൃത്വത്തിന്റെ നീക്കത്തിൽ തുടക്കത്തിൽ തന്നെ കല്ലുകടി. പലതവണ മലക്കം മറിഞ്ഞിട്ടുള്ള കിരൺ ബേദിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തി കാട്ടേണ്ടെന്ന നിലപാടിലാൽ ആർഎസ്എസ് എത്തിയതാണ് ബിജെപിക്ക് തിരിച്ചടിയായത്. ആർഎസ്എസിന്റെ നിശിത വിമർശകയായിരുന്ന ബേദിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാണിക്കുന്നതിലുള്ള വിയോജിപ്പ് ആർഎസ്എസ് മേധാവി മോഹൻ ഭഗവത് ബിജെപി അധ്യക്ഷൻ അമിത് ഷായെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അറിയിച്ചിട്ടുണ്ട്.
മധ്യപ്രദേശിലെ സാഗറിൽ നടക്കുന്ന ആർ.എസ്.എസിന്റെ വാർഷിക നേതൃത്വ യോഗത്തിൽ ഈ നിലപാട് വ്യക്തമാക്കിയ ശേഷമാണ് ഭഗവത് ഇക്കാര്യം അമിത്ഷായെയും നരേന്ദ്ര മോദിയേയും അറിയിച്ചത്. കിരൺബേദിയേ പോലുള്ളവർ ബിജെപിയിലേക്ക് വരുന്നത് നല്ലതാണെങ്കിലും പാർട്ടിയിൽ ചേരുന്ന ദിവസം തന്നെ അവരെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി ഉയർത്തിക്കാണിക്കുന്നത് ഗതികേടാണ് എന്നാണ് ആർ.എസ്.എസിന്റെ അഭിപ്രായം.
മുൻ ഉദ്യോഗസ്ഥയും ക്ലീൻ ഇമേജുള്ള വ്യക്തിയുമായ കിരൺ ബേദിയാണ് അരവിന്ദ് കെജ്രിവാളിനെ നേരിടാൻ നല്ലതെന്ന തീരുമാനത്തിലാണ് ബിജെപി അവരെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയത്. എന്നാൽ ഔദ്യോഗികമായി ഇക്കാര്യം നേതൃത്വം വ്യക്തമാക്കിയിട്ടില്ല. എന്നാൽ അനൗപചാരികമായി ഈ ഉറപ്പു നൽകിയതു കൊണ്ടാണ് കിരൺ ബേദി ബിജെപിയിൽ ചേരാൻ സമ്മതിച്ചതെന്നാണ് അറിയുന്നത്. എന്നാൽ ഒരു സുപ്രഭാതത്തിൽ പാർട്ടിയിൽ എത്തിയ കിരൺ ബേദിയെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുന്നതിൽ ഒരു വിഭാഗം ബിജെപി നേതാക്കൾക്ക് കടുത്ത എതിർപ്പുണ്ട്.
ആരോഗ്യമന്ത്രി സ്ഥാനത്തു നിന്നും ഡോ. ഹർഷവർദ്ധനെ ഒഴിവാക്കിയപ്പോൾ അദ്ദേഹം ഡൽഹിയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ അതുണ്ടായില്ലെന്ന് മാത്രമല്ല, പകരം കിരൺ ബേദിയെ കൊണ്ടുവരികയാണ് ചെയ്തത്. ഇതിൽ ഡോ. ഹർഷവർദ്ധനും എതിർപ്പുണ്ടെന്നാണ് സൂചന. എന്നാൽ കിരൺ ബേദിയെ മുൻനിർത്തി വോട്ട് പിടിക്കാനുള്ള തന്ത്രം തന്നെയാണ് മോദിയും അമിത്ഷായും മുന്നോട്ടുവെക്കുന്നത്. സുബ്രഹ്മണ്യം സ്വാമിയെ ബിജെപിയിൽ എത്തിച്ച് മന്ത്രിസ്ഥാനം നൽകാത്തതു പോലെ കിരൺ ബേദിക്കും ബിജെപി ഭൂരിപക്ഷം കിട്ടിയാൽ തന്നെ മുഖ്യമന്ത്രി പദവി നൽകിയേക്കില്ലെന്ന് തന്നെയാണ് സൂചന. കിരൺ ബേദിയെ മുഖ്യമന്ത്രിയാക്കരുതെന്ന പരോക്ഷ സൂചന തന്നെയാണ് മോഹൻ ഭാഗവത് നേതാക്കൾക്ക് നൽകിയിരിക്കുന്നത്.
രാജ്യത്തെ ആദ്യത്തെ വനിത ഐ പി എസ് ഓഫീസറെന്ന താരപരിവേഷവും ഡൽഹിയിലെ സാമൂഹ്യ സംഘടകളിൽ ഇടപെട്ടതിലൂടെയുള്ള ഇമേജും പരിഗണിച്ചാണ് അവരെ ബിജെപി ക്ഷണിച്ചത്. എന്നാൽ എക്കാലത്തും മലക്കം മറിച്ചിലിലൂടെയാണ് കിരൺ ബേദി ശ്രദ്ധ നേടിയതും. ഡൽഹിയിൽ പൊലീസ് ഉദ്യോഗസ്ഥയായിരുന്നപ്പോൾ അഭിഭാഷകർക്കെതിരായ എടുത്ത നടപടിയാണ് കിരൺ ബേദിയെ വിവാദത്തിലാക്കിയത്. പൊലീസ് നടപടി വിവാദമായതിനെതുടർന്ന് സർക്കാർ ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ നിയമിച്ചു.
ജസ്റ്റിസ് ഡി പി വാദ്വയുടെ അന്വേഷണ റിപ്പോർട്ടിൽ കിരൺബേദിയ്ക്കെതിരെ പരമാർശങ്ങളുണ്ടായിരുന്നു. ഡൽഹിയിൽ കിരൺബേദിയെ ഉന്നതപദവിയിൽ നിയമിക്കില്ലെന്ന് പറഞ്ഞാണ് സർക്കാർ അന്ന് അഭിഭാഷകരെ അനുനയിപ്പിച്ചത്. അതുകൊണ്ടായിരിക്കണം കിരൺബേദിയുടെ സീനിയോറിറ്റി മറികടന്നാണ് ഡൽഹി കമ്മീഷണർ പിന്നീട് നിയമിക്കപ്പെട്ടത്. ഇതിൽ പ്രതിഷേധിച്ച് മൂന്ന് മാസം അവർ ലീവെടുത്തെങ്കിലും അവധിക്കാലം പൂർത്തിയാകുന്നതിന് മുമ്പ് ജോലിയിൽ തിരിച്ച് പ്രവേശിക്കുകയായിരുന്നു.
തിഹാർ ജയിലിലെ ഇൻസ്പകെടർ ജനറലായിരുന്ന കാലത്തെ പ്രവർത്തനങ്ങളാണ് കിരൺബേദിയുടെ പ്രശസ്തി ഉയരാൻ ഇടയാക്കിയകത്. നിരവധി പദ്ധതികൾ ഇക്കാലത്ത് ഇവർ നടപ്പിലാക്കി. ഇതിനിടയിൽ മറ്റ് പൊലീസ് ഉദ്യോഗസ്ഥരുമായി നവജ്യോതി ഇന്ത്യ ഫൗണ്ടേഷനും കിരൺബേദി തുടക്കം കുറിച്ചു. ഇതിനുള്ള പ്രതിഫലമായിരുന്നു മാഗ്സാസെ അവാർഡ്. അന്ന ഹസാരെയുടെ കൂടെ ചേർന്ന് അഴിമതിവിരുദ്ധ സമരം തുടങ്ങിയപ്പോഴും, ബിജെപിയുടെ വിമർശകയായിരുന്നു കിരൺ ബേദി. അന്ന് ട്വിറ്ററിലൂടെ കിരൺ ബേദി നടത്തിയ വിമർശനങ്ങൽ ഇപ്പോൾ രഷ്ട്രീയ എതിരാളികൾ ആയുധമാക്കി കഴിഞ്ഞു.
ഗുജറാത്ത് കലാപ കേസിൽ മോദിക്ക് അനുകൂലമായി സുപ്രീം കോടതി വിധി വന്നപ്പോൾ, കോടതി വിധി എന്തായാലും, കലാപത്തെക്കുറിച്ച് ഒരുനാൾ സത്യസന്ധമായി പറയാൻ മോദി തയ്യാറാകേണ്ടിവരുമെന്നായിരുന്നു കിരൺ ബേദിയുടെ ട്വീറ്റ്. പിന്നീട് നരേന്ദ്ര മോദി അധികാരത്തിലെത്താൻ സാധ്യതയുണ്ടെന്ന് തോന്നിയപ്പോഴാണ് കെജ്റിവാളിനെതിരായ വിമർശനം ശക്തമാക്കിയതും ബിജെപിയുമായി അടുപ്പം കൂടി തുടങ്ങിയതും.
കിരൺ ബേദിയുടെ ഈ ട്വീറ്റുകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച് അവരുടെ അവസരവാദത്തെ തുറന്നുകാണിക്കാനാണ് കോൺഗ്രസിന്റെയും ആം ആദ്മിയുടെയും ശ്രമം. കിരൺ ബേദി അവസരവാദിയാണെന്ന് കോൺഗ്രസ് കോൺഗ്രസ് നേതാവ് പി സി ചാക്കോ ആരോപിക്കുകയും ചെയ്തു. കിരൺ ബേദി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണോ അല്ലയോ എന്നത് ഡൽഹിയിലെ ജനങ്ങളെ ബാധിക്കുന്ന കാര്യമല്ല. അവർ അവസരവാദിയാണെന്ന് ജനങ്ങൾക്കറിയാമെന്നും ചാക്കോ പറഞ്ഞു. ആം ആദ്മിയും കിരൺ ബേദിയിലെ അവസരവാദിയെ തുറന്നുകാണിക്കാനുള്ള ശ്രമത്തിലാണ്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍