Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റൺവേയിൽ കയറിയ വെള്ളം നീക്കാൻ സാധിക്കുന്നില്ല; നെടുമ്പാശ്ശേരി വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചു; വെള്ളപ്പൊക്കം നിയന്ത്രിക്കാൻ കഴിയാത്ത സ്ഥിതിയിലാണു കാര്യങ്ങളെന്ന് അധികൃതർ; വിമാനങ്ങൾ മറ്റിടങ്ങളിലേക്ക് വഴിതിരിച്ചു വിടും; നാട്ടിലേക്ക് തിരിക്കാൻ മുൻകൂട്ടി ടിക്കറ്റെടുത്ത പ്രവാസികൾ അടക്കം കടുത്ത ദുരിതത്തിൽ

റൺവേയിൽ കയറിയ വെള്ളം നീക്കാൻ സാധിക്കുന്നില്ല; നെടുമ്പാശ്ശേരി വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചു; വെള്ളപ്പൊക്കം നിയന്ത്രിക്കാൻ കഴിയാത്ത സ്ഥിതിയിലാണു കാര്യങ്ങളെന്ന് അധികൃതർ; വിമാനങ്ങൾ മറ്റിടങ്ങളിലേക്ക് വഴിതിരിച്ചു വിടും; നാട്ടിലേക്ക് തിരിക്കാൻ മുൻകൂട്ടി ടിക്കറ്റെടുത്ത പ്രവാസികൾ അടക്കം കടുത്ത ദുരിതത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെള്ളം കയറിയതോടെ വിമാനഗതാഗതം പൂർണ്ണമായും നിലച്ചു. ഇതോടെ വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചു. വെള്ളം നിയന്ത്രണ വിധേയമാക്കി പ്രവർത്തനം ഉച്ചക്ക് രണ്ട് മണിയോടെ ഇവിടെ നിന്നും വിമാന സർവീസ് പുനരാരംഭിക്കാൻ ലക്ഷ്യമിട്ടെങ്കിലും അത് സാധിച്ചില്ല. ഇതോടെയാണ് ശനിയാഴ്‌ച്ച വരെ അടച്ചിടാൻ തീരുമാനിച്ചത്.

ഓപ്പറേഷൻസ് ഏരിയയിൽ അടക്കം വെള്ളം കയറിയതാണ് വിമാനത്താവളം അടയ്ക്കുന്നതിലേക്കു കാര്യങ്ങളെത്തിച്ചത്. വെള്ളപ്പൊക്കം നിയന്ത്രിക്കാൻ കഴിയാത്ത സ്ഥിതിയിലാണു കാര്യങ്ങളെന്ന് അധികൃതർ അറിയിച്ചു. നേരത്തെ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ ഉച്ചയ്ക്കു രണ്ടുവരെയാണ് നിർത്തിവച്ചിരുന്നത്.

ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്ന വെള്ളിയാഴ്ച ഉച്ചയ്ക്ക് മുൻകരുതലിന്റെ ഭാഗമായും നെടുമ്പാശേരി വിമാനത്താവളം അടച്ചിരുന്നു. അതേസമയം, വിമാനത്താവളത്തിൽ കൺട്രോൾ റൂംം തുറന്നു: 0484 3053500, 2610094.

വഴി തിരിച്ചുവിട്ട വിമാനങ്ങൾ:

എയർഇന്ത്യ ജിദ്ദ മുംബൈക്ക്
ജെറ്റ് ദോഹ ബെംഗളൂരുവിലേക്ക്
ഇൻഡിഗോ ദുബായ് ബെംഗളൂരുവിലേക്ക്
എയർഇന്ത്യ എക്സ്‌പ്രസിന്റെ എല്ലാ വിമാനങ്ങളും തിരുവനന്തപുരത്തുനിന്ന് സർവീസ് നടത്തും

പുലർച്ചെ നാല് മുതൽ ഏഴുവരെ ആഗമന സർവീസുകൾ നിർത്തി വയ്ക്കാനായിരുന്നു സിയാലിന്റെ ആദ്യ തീരുമാനം. എന്നാൽ, വീണ്ടും അധികൃതർ സ്ഥിതിഗതികൾ വിലയിരുത്തുകയും അതിനു ശേഷം രണ്ടു വരെ ആഗമനത്തിനു പുറമേ പുറപ്പെടൽ സർവീസുക കൂടി നിർത്താൻ തീരുമാനിക്കുകയുമായിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടു കൂടി തുറന്ന സാഹചര്യത്തിൽ പെരിയാറ്റിൽ വെള്ളം ക്രമാതീതമായി ഉയരാൻ സാധ്യതയുണ്ടെന്നുള്ളതും വിമാനത്താവളത്തിലും പരിസരപ്രദേശങ്ങളും വെള്ളം കയറിത്തുടങ്ങിയതും പരിഗണിച്ചാണ് സർവ്വീസുകൾ നിർത്തിയത്.

നെടുമ്പാശേരി വിമാനത്താവളം അടയ്ക്കുമ്പോൾ പ്രവാസികൾ അടക്കം നിരവധി യാത്രക്കാർ പ്രതിസന്ധിയിലാണ്. വിസ തീരുന്നതിന് മുമ്പ് പലർക്കും ഗൾഫിൽ എത്താനാകുമോ എന്നതാണ് ആശങ്ക. മഴ തുടരുന്നതും മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നതും മൂലം വിമാനത്താവളം തുറക്കുന്നത് അനിശ്ചിതമായി നീളാനും സാധ്യതയുണ്ട്. അപകട സാധ്യത തിരിച്ചറിഞ്ഞാണ് കനത്ത മഴയിലും വെള്ളപ്പെട്ടിലും റിസ്‌ക് എടുക്കേണ്ടതില്ലെന്ന് സിയാൽ തീരുമാനിച്ചത്.

കൊച്ചിയിൽ വിമാനം റൺവേയുടെ മധ്യരേഖയിൽനിന്നു മാറിയിറങ്ങി വീണ്ടും അപകടമുണ്ടായിരുന്നു. റൺവേയിലെ ഏതാനും ലൈറ്റുകൾ നശിക്കുകയും ചെയ്തു. ഇന്നലെ പുലർച്ചെ കുവൈറ്റിൽനിന്നു കൊച്ചിയിലെത്തിയ കുവൈറ്റ് എയർവെയ്സിന്റെ കെയു 357 വിമാനമാണ് അപകടത്തിൽപ്പെട്ടത്. 3.50ന് എത്തേണ്ട വിമാനം അര മണിക്കൂറിലേറെ വൈകി 4.25നാണ് ലാൻഡ് ചെയ്തത്. 163 യാത്രക്കാരാണു വിമാനത്തിലുണ്ടായിരുന്നത്. ഇറങ്ങുമ്പോൾ ശക്തമായ കാറ്റിലും മഴയിലും പെട്ടു വിമാനം മധ്യരേഖയിൽനിന്ന് ഏതാനും മീറ്റർ വലത്തോട്ടു മാറിയാണു ലാൻഡു ചെയ്തത്. ഈ സാഹചര്യത്തിലാണ് മഴ കനത്തപ്പോൾ നെടുമ്പാശേരി വിമാനത്താവളം അടച്ചത്.

ഇന്നലെ അപടകമുണ്ടായപ്പോൾ വിമാനം ഉടൻ നിയന്ത്രണത്തിലാക്കാൻ പൈലറ്റിനു കഴിഞ്ഞു. തുടർന്നു സാധാരണ പോലെ ബേയിലെത്തിച്ചു യാത്രക്കാരെയിറക്കി. വിമാനത്തിന്റെ ചിറകിടിച്ച് റൺവേയിലെ അഞ്ചു ലൈറ്റുകൾ നശിച്ചു. ഈ സമയം ഇറങ്ങാനെത്തിയ ഇൻഡിഗോയുടെ ദുബായിൽനിന്നുള്ള വിമാനം കോയമ്പത്തൂരിലേക്കു തിരിച്ചുവിട്ടിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP