വിമാനങ്ങൾക്കു അടിതെറ്റുന്നതു നെടുമ്പാശേരിയിൽ തുടർക്കഥ; പലപ്പോഴും ദുരന്തം വഴി മാറുന്നത് ഭാഗ്യത്തിന്റെ ചിറകിലേറി; വിമാനങ്ങൾ അടിക്കടി തെന്നി നീങ്ങുമ്പോഴും എല്ലാം ഭദ്രമെന്നു പറഞ്ഞ് അധികൃതർ; മഴയും കാറ്റും വിമാനത്താവളത്തെ വട്ടമിട്ടു പറക്കുമ്പോൾ ഡയറക്ടർ ജനറലിന്റെ മുന്നറിയിപ്പിന് പുല്ലുവില; സുരക്ഷയിൽ ഇന്ത്യൻ എയർപോർട്ടുകൾ കൂടുതൽ പിന്നിലേക്ക്
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: തൊണ്ണൂറുകളിൽ ആർക്കും വേണ്ടാതെ കിടന്ന പാടശേഖരണമാണ് അങ്കമാലിക്കടുത്ത നെടുമ്പാശേരി. ഒരു മഴ പെയ്താൽ വെള്ളക്കെട്ടാകുന്ന പ്രദേശം. ഇവിടെ ഒരു അന്തരാഷ്ട്ര വിമാനത്താവളം എന്ന ആശയം അന്നത്തെ മുഖ്യമന്ത്രി കരുണാകരൻ ഉയർത്തിയപ്പോൾ റിയൽ എസ്റ്റേറ്റ് കച്ചവടത്തിന് ആണെന്ന് പറഞ്ഞു കണ്ണ് ചുളിച്ചവരാണ് സാദാ മലയാളികൾ. അക്കാലത്തു നടന്ന മുഴുവൻ ഭൂ ഇടപാടുകളിലും കരുണാകരന്റെ മകൻ മുരളീധരന്റെ പേരും കൂട്ടിച്ചേർക്കപ്പെട്ടു. അതൊക്കെ പഴയ കഥ. ഒടുവിൽ 19 വർഷം മുൻപ് നെടുമ്പാശേരിയെന്ന വിമാനത്താവളം യാതാർഥ്യമായി.
നിർമ്മാണ വൈദ്യഗ്ധ്യം മൂലം ആയിരിക്കാം വെള്ളക്കെട്ടൊന്നും കാര്യമായി വിമാനത്താവളത്തെ ബാധിച്ചില്ല. ലോകത്തിനു മുന്നിൽ ഇപ്പോൾ കേരളത്തിന്റെ അഭിമാനമായി മാറുകയാണ് നെടുമ്പാശേരി വിമാനത്താവളം. പാരമ്പര്യ ഊർജ്ജ ഉപയോഗം വഴി പ്രവർത്തിക്കുന്ന എയർപോർട്ട് എന്ന നിലയിൽ ഐക്യ രാഷ്ട്ര സംഘടനയുടെ വഴി ബഹുമതി നേടിക്കഴിഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ ഇടുക്കി അണക്കെട്ടു തുറന്നു വിട്ടപ്പോൾ ലോകമെങ്ങും ഉള്ള പ്രവാസി മലയാളികൾ വിമാനത്താവളത്തിന്റെ പ്രവർത്തനം മുടങ്ങുമെന്നു ഭയപ്പെട്ടു. ബ്രിട്ടനിൽ നിന്നടക്കം നാട്ടിൽ എത്താനിരുന്ന മൃതദേഹ സംസ്ക്കാരം ഒടുവിൽ പ്രവാസ മണ്ണിൽ ആകുകയും ചെയ്തു. ഭയപ്പെട്ടത് പോലെ റൺവേയിൽ വിമാനങ്ങൾക്കു പറന്നുയരാൻ കഴിയാത്ത വിധം വെള്ളം കയറിയതുമില്ല. ഒരൊറ്റ ദിവസം മുൻകരുതൽ എന്ന നിലയിൽ ഏതാനും മണിക്കൂർ മാത്രമാണ് വിമാനത്താവള പ്രവർത്തനം നിർത്തി വച്ചത്.
എന്നാൽ മറ്റു വിമാനത്താവളങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നെടുമ്പാശേരിയിൽ വിമാനങ്ങൾ അടിക്കടി റൺവേയിൽ നിന്ന് തെന്നിമാറുന്നതിൽ കാലാവസ്ഥയുടെ റോളും റിസ്ക് എടുക്കുന്നതിൽ എയർപോർട്ട് മാനേജ്മെന്റിന്റെ താൽപ്പര്യവും ആശങ്കയ്ക്ക് വഴിമാറുകയാണ്. ലോകത്തു വിമാനത്താവള സുരക്ഷയിൽ ഇന്ത്യൻ എയർപോർട്ടുകൾ പിന്നിലാണെന്ന റിപ്പോർട്ടും തുടർന്ന് കാലാവസ്ഥയെ പ്രത്യേകം കരുതലോടെ കാണണമെന്ന ഡിജിസിഎ തലവന്റെ പ്രത്യേക മുൻകരുതൽ റിപ്പോർട്ടും നിലനിൽക്കെയാണ് നെടുമ്പാശേരിയിൽ വിമാനങ്ങളുടെ തെന്നിമാറൽ എന്നത് പ്രത്യേക ശ്രദ്ധ ആകർഷിക്കുകയാണ്.
ഇന്നലെ പുലർച്ചെ നിറയെ യാത്രക്കാരുമായി എത്തിയ കുവൈറ്റ് എയർവേയ്സിന്റെ കെ യു 357 വിമാനം റൺവേയിൽ നിന്ന് തെന്നി നീങ്ങിയതോടെ വിമാനങ്ങൾക്കു നെടുമ്പാശേരിയിൽ അടിതെറ്റുന്നത് ഭയാശങ്ക വളർത്തുകയാണ്. വിമാനത്തിന്റെ ചിറകു തട്ടി റൺവേയിലെ അഞ്ചു ലൈറ്റുകൾ നശിച്ചു. പുലർച്ചെ നാലരയോടെയാണ് സംഭവം. അരമണിക്കൂർ വൈകിയാണ് വിമാനം ലാൻഡ് ചെയ്തത്. തുടർന്ന് പിന്നാലെയെത്തിയ ദുബായ് ഇൻഡിഗോ വിമാനം കോയമ്പത്തൂരിലേക്ക് വഴി തിരിച്ചു വിടുകയായിരുന്നു. കുവൈറ്റ് വിമാനം ലാൻഡ് ചെയ്യുമ്പോൾ ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. വിമാനം റൺവേയുടെ മധ്യഭാഗത്തു നിന്നും തെന്നിമാറിയാണ് നിലയുറപ്പിച്ചത്. വിമാനം നിയന്ത്രണം നഷ്ടമാകും മുൻപേ വരുതിയിലാക്കാൻ പൈലറ്റിന് സാധിച്ചതിനാൽ വലിയൊരു അപകടം തലനാരിഴക്ക് ഒഴിവായി.
ഒരു മാസത്തിനിടെ രണ്ടു വട്ടമാണ് ഇത് സംഭവിച്ചിരിക്കുന്നത്. ജൂലൈ 13 നു അപകടത്തിൽ പെട്ടത് ഖത്തർ എയർവേയ്സ് വിമാനമാണ്. അന്നും വിമാനം നിലത്തോട്ട ശേഷം റൺവേയിലൂടെ നീങ്ങുമ്പോൾ ശക്തമായ മഴയിൽ നിലതെറ്റുക ആയിരുന്നു. അന്നത്തെ സംഭവത്തിൽ ഒരു ലീഡ് ലൈറ്റിന് കേടുപാട് പറ്റിയിരുന്നു. ഇത്തരം ചെറിയ അപകടങ്ങളിൽ റൺവേയുടെ റോൾ ഇനിയും പരിശോധിക്കപ്പെട്ടിട്ടില്ല എന്നാണ് വ്യക്തമാകുന്നത്. കാറ്റും മഴയുമാണ് വില്ലൻ റോൾ എടുക്കുന്നതെങ്കിൽ കൺട്രോൾ റൂം വിമാനം ലാൻഡ് ചെയ്യാൻ അനുമതി നൽകുന്നതും അന്താരാഷ്ട്ര ചട്ടങ്ങൾക്ക് എതിരാണ്. ഈ വർഷം തന്നെ മെയ് 27 നു 248 യാത്രക്കാരുമായി എത്തിയ ശ്രീലങ്കൻ വിമാനവും കൊച്ചിയിൽ അപകടത്തിൽ പെട്ടിരുന്നു. ലാൻഡിങ്ങിന്റെ ശക്തമായ കാറ്റിലാണ് വിമാനത്തിന് നിലതെറ്റിയത്. ശക്തമായ കാറ്റു വിമാനത്തെ റൺവേയിൽ ഒരു മീറ്ററോളം ദൂരത്തേക്ക് തള്ളി മാറ്റിയിരുന്നു. അന്നത്തെ സംഭവത്തിൽ റൺവേ 50 മിനിറ്റ് അടച്ചിരുന്നു. മുംബയിൽ നിന്ന് എത്തേണ്ടിയിരുന്ന ജെറ്റ് എയർവേയ്സ് വിമാനം വഴി തിരിച്ചു വിടുകയൂം ചെയ്തു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 102 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം റൺവേയിൽ തെന്നി ഓടയിൽ പതിച്ച സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അബുദാബിയിൽ നിന്നും പുലർച്ചെ രണ്ടരക്ക് എത്തിയ വിമാനത്തിൽ നിന്നും യാത്രക്കാരെ കോവണി ഉപയോഗിച്ചാണ് തുടർന്ന് അടിയന്തിരമായി നിലത്തിറക്കിയത്. വിമാനം 90 മീറ്ററോളമാണ് തെന്നി നീങ്ങി ഒടുവിൽ കാനയിൽ നിലയുറപ്പിച്ചത്. സംഭവത്തിൽ ഡിജിസിഎ അന്വേഷണവും നടത്തിയിരുന്നു. കഴിഞ്ഞ ഏതാനും മാസത്തെ കണക്കെടുത്താൽ ഇത്തരം സംഭവങ്ങൾ അടിക്കടി റിപ്പോർട്ട് ചെയ്യുന്നുണ്ട് എന്നും വക്തമാകും. അന്തരീക്ഷത്തിലെ ഈർപ്പം റൺവേയിൽ തങ്ങുന്നതാണോ ഇതിനു കാരണം എന്നതടക്കം ഉള്ള കാര്യങ്ങൾ പരിശോധിക്കപ്പെട്ടില്ലെങ്കിൽ ഒരു ദുരന്തത്തിന് വേണ്ടി കാത്തിരിക്കുന്ന അവസ്ഥയാണ് എയർപോർട്ടിൽ നിന്നും ലഭിക്കുന്നത്.
അതിനിടെ കാലാവസ്ഥ വില്ലനാകുന്ന സാഹചര്യത്തിന് അടിയന്തര പ്രാധാന്യം നല്കണമെന്ന ഡിജിസിഎ ഡയറക്ടർ ജനറലിന്റെ സമീപകാല ഉത്തരവ് മുന്നിലിരിക്കെയാണ് സിയാൽ അധികൃതർ കാറ്റിനെയും മഴയെയും വെല്ലുവിളിക്കാൻ ശ്രമിക്കുന്നതെന്നു ഭയക്കേണ്ടിയിരിക്കുന്നു. കാറ്റും മഴയും ശക്തമായ ദിവസങ്ങളിൽ നെടുമ്പാശേരിയിൽ ആടിയുലഞ്ഞു എത്തി ലാൻഡ് ചെയ്യുന്ന വിമാനങ്ങൾ സംഭ്രമജനകമായ കാഴ്ചയാണ്. ഇക്കഴിഞ്ഞ ഒക്ടോബർ പത്തിനാണ് ഇത് സംബന്ധിച്ച് പ്രത്യേക സുരക്ഷ മുൻകരുതൽ എടുക്കണമെന്ന് ഡിജിസിഎ വിമാനത്താവളങ്ങൾക്കു മുന്നറിയിപ്പ് നൽകിയത്. കാലാവസ്ഥയിൽ ഓരോ സമയത്തും ഉണ്ടാകുന്ന മാറ്റങ്ങൾ പ്രത്യേക നിരീക്ഷണം വേണമെന്ന് ഡിജിസിഎ പറഞ്ഞിട്ടും കേരളം ഒട്ടാകെ മഴക്കെടുതിയിൽ ഭീക്ഷണി നേരിടുമ്പോളാണ് സിയാൽ അധികൃതർ ലാഘവത്തോടെ വിമാനത്താവള പ്രവർത്തനം കൈകാര്യം ചെയ്യുന്നതെന്ന് വിമാനങ്ങളുടെ തെന്നിമാറൽ തെളിയിക്കുന്നു.
ശക്തമായ മഴയിലും മൂടൽ മഞ്ഞിലും റൺവേയിലെ ടാർമാർക് സംവിധാനവും മറ്റും പൈലറ്റിന് കൃത്യമായി കാണാൻ സാധിക്കാതെ വരുന്നതും ഇത്തരം തെന്നിമാറലുകൾക്കു കാരണമാണ്. ഇക്കാര്യം ഡിജിസിഎ മുന്നറിയിപ്പു നൽകുന്നുണ്ട്. കൂടാതെ മൺസൂൺ സമയത്തു റൺവേയിലെ ദിശ സൂചിപ്പിക്കുന്ന പെയിന്റിങ്ങും മറ്റും റീ മാർക്ക് ചെയ്തിരിക്കണമെന്നും സിവിൽ ഏവിയേഷൻ മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. റൺവേയിലെ ജലസാന്നിധ്യം പൈലറ്റിനെ കൃത്യമായി ധരിപ്പിക്കണം എന്നതാണ് അന്താരാഷ്ട്ര ചട്ടം. വിമാനത്താവളത്തിലെ അഴുക്കു ചാലുകൾ ചണ്ടിയടിഞ്ഞു ജല നിർഗമനം തടസപ്പെടുത്താൻ സാധ്യത ഉള്ളതിനാൽ ഇക്കാര്യം കൃത്യമായി വിലയിരുത്തണം എന്നതും മുന്നറിയിപ്പിലെ കാതലാണ്. സമീപകാലത്തു എയർപോർട്ടിൽ ഉണ്ടായ വെള്ളക്കെട്ട് പരിഗണിക്കുമ്പോൾ ഇത്തരം കാര്യങ്ങളിൽ അധികൃതർ വേണ്ടത്ര ശ്രദ്ധ നൽകുന്നുണ്ടോ എന്നതും സംശയാസ്പദമാണ്, വിമാനങ്ങൾ അടിക്കടി നില തെറ്റുന്ന റിപോർട്ടുകൾ എത്തുന്ന സാഹചര്യത്തിൽ.
മൺസൂൺ സമയത്തു കാറ്റിന്റെ ശക്തി അധികരിക്കും എന്നതിനാൽ കൂടുതൽ തയ്യാറെടുപ്പുകളുമായി വേണം വിമാനങ്ങൾ ലാൻഡിങ്ങിന് തയാറാകാൻ എന്നും ഡിജിസിഎ വ്യക്തമാക്കുന്നു. തെന്നൽ തടയാൻ ഇരു ഭാഗത്തും ഉള്ള ചക്രങ്ങൾക്കിടയിൽ ആറു വീതം എങ്കിലും ചോക്കുകൾ ഉണ്ടായിരിക്കണം എന്നതാണ് പ്രധാന നിർദ്ദേശം. വെള്ളക്കെട്ടുള്ള വിമാനത്താവളങ്ങളിൽ ഇന്ധനം നിറയ്കുമ്പോൾ ജലാംശം കടക്കാൻ ഉള്ള സാധ്യതയും കൃത്യമായി പരിശോധിക്കപ്പെടണം എന്നും ഡിജിസിഎ മുന്നറിയിപ്പിൽ ഉണ്ട്. ഇന്ത്യയിൽ വിമാനത്താവളങ്ങൾ സുരക്ഷയുടെ കാര്യത്തിൽ ആശങ്ക സൃഷ്ടിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നു കഴിഞ്ഞ മാസമാണ് ദി ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ ഡിജിസിഎക്കു മുന്നറിയിപ്പ് നൽകിയത്. യൂണിവേഴ്സസൽ സേഫ്റ്റി ഓഡിറ്റിൽ ഇതോടെ ഇന്ത്യയുടെ റാങ്കിങ് താഴേക്ക് ഇറങ്ങുകയും ചെയ്തു. ഈ റിപ്പോർട്ടിൽ പാക്കിസ്ഥാനും നേപ്പാളിനും താഴെയാണ് ഇന്ത്യയുടെ സ്ഥാനം.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്