തമിഴ് നാട്ടിലും കർണാടകത്തിലും ആന്ധ്രയിലും പെയ്യാത്ത മഴയെന്ത് കേരളത്തിൽ മാത്രം? 18 മലകളുടെ അധിപനായ ധർമ്മശാസ്താവ് അതിന്റെ പരിശുദ്ധിക്കു കളങ്കം വരുത്തുവാൻ ശ്രമിച്ച അവിശ്വാസികൾക്ക് നൽകുന്ന മുന്നറിയിപ്പാണ് ഈ പെരുമഴ; 18 തികഞ്ഞ സ്ത്രീകളെ കയറ്റാൻ ശ്രമിക്കുന്നവരോട് അയ്യപ്പൻ പറയുന്നത് ആരും തന്നെ കാണാൻ വരേണ്ട എന്നാണ്; ശബരിമല ക്ഷേത്രത്തിൽ ചടങ്ങുകൾ പോലും മുടങ്ങിയതോടെ സ്ത്രീ പ്രവേശന വിഷയം ആയുധമാക്കി വിശ്വാസികൾ; തന്ത്രിക്ക് പോലും എത്താനാകാത്ത അവസ്ഥ സോഷ്യൽ മീഡിയ ചർച്ചയാക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
പത്തനംതിട്ട: ശബരിമല ശ്രീ അയ്യപ്പനെ കേറി ചൊറിയാൻ പോയി എല്ലാവനും കൂടെ , ദാണ്ടെ കിടക്കുന്നു കേരളം അടുത്ത കാലത്തു കണ്ടിട്ടില്ലാത്ത രീതിയിലുള്ള പ്രകൃതി ദുരന്തം , തമിഴ് നാട്ടിലും , കർണാടകത്തിലും, ആന്ധ്രയിലും എന്തെ ഈ മഴ പെയ്തില്ല? അയ്യപ്പൻ 18 മലകളുടെ അധിപനാണ് , ധർമ്മ ശാസ്താവ് , അവിടെ അതിന്റെ പരിശുദ്ധി ക്കു കളങ്കം വരുത്തുവാൻ കുറെ അവിശ്വാസികൾ ശ്രമിച്ചപ്പോൾ അവർക്കു ഓശാന പാടിയ സർക്കാരിനുള്ള മറുപടിയാണ് ഈ ദുരന്തം എന്നാണു ഒരു പന്തളം നിവാസി ആയ എന്റെ മനസ്സിലാ തോന്നുന്നത്.-സോഷ്യൽ മീഡിയയിൽ പാറിപ്പറക്കുന്ന കമന്റാണ് ഇത്. കേരളത്തിലെ തോരാമഴയേയും ശബരിമലയേയും ബന്ധിച്ചിച്ചാണ് ഒരു കൂട്ടം വിശ്വാസികൾ ചർച്ച മുന്നോട്ട് കൊണ്ടു പോകുന്നത്. കേരളത്തിൽ മഴ തുടങ്ങിയപ്പോഴേ ശബരിമലയെ ഉയർത്തി ചർച്ച തുടങ്ങിയിരുന്നു. എന്നാൽ അതിന് പുതിയ തലം വന്നത് നിറപുത്തരി ചടങ്ങിലെ പ്രശ്നങ്ങൾ പുറത്തെത്തിയതോടെയാണ്.
18-നും 52നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനമില്ലെന്നതാണ് ആചാരം. എന്നാൽ ഇതിനെ സ്ത്രീകളുടെ മൗലികാവകാശവുമായി ബന്ധപ്പെടുത്തി ചർച്ചകളെത്തി. ഈ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. സ്ത്രീകളെ പ്രവേശിപ്പിക്കാൻ അനുമതി നൽകണമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിക്കുകയും ചെയ്തു. ഇതിന് തൊട്ട് പിന്നാലെയാണ് കേരളത്തിൽ ദുരിതം വിതച്ച് മഴ പെയ്യാൻ തുടങ്ങിയതെന്ന് തീവ്ര ഹൈന്ദവ വിശ്വാസികൾ ഫെയ്സ് ബുക്കിൽ കുറിപ്പിട്ടിരുന്നു. എന്നാൽ ഇത് വലിയ ചർച്ചയായില്ല. ഇന്ന് നിറപുത്തരിക്ക് തന്ത്രിക്ക് പോലും ശബരിമലയിൽ എത്താനായില്ല. പമ്പ നിറഞ്ഞു കവിഞ്ഞൊഴുകിയതോടെ ആർക്കും ശബരമലിയിലേക്ക് പ്രവേശിക്കാൻ പോലും നിറപുത്തരിക്ക് കഴിയാതെ വന്നു. ഇതോടെയാണ് മഴയ്ക്ക് പിന്നിൽ 'അയ്യപ്പന്റെ കോപമാണ്' എന്ന പ്രചരണം ഒരുകൂട്ടർ സോഷ്യൽ മീഡിയയിൽ ഉയർത്തുന്നത്.
ശബരിമലയിൽ ഈയിടെ ദേവ പ്രശ്നം നടത്തിയിരുന്നു. ശോഭാ ജോൺ എന്ന ക്രിമനലിനൊപ്പം കുടുങ്ങിയ തന്ത്രിയെ വീണ്ടും തന്ത്രിയാക്കാനുള്ള നീക്കമായി ദേവ പ്രശ്നത്തെ വിലയിരുത്തിയിരുന്നു. ഇതും ദൈവ ഹിതത്തിന് അപ്പുറമുള്ള തീരുമാനമായി ചില വിശ്വാസികൾ കാണുന്നുണ്ട്. ക്ഷേത്രത്തിന് പേരുദോഷമുണ്ടാക്കിയ തന്ത്രിയെ വീണ്ടും തന്ത്രിയാക്കാൻ ദേവസം ബോർഡും സമ്മതം അറിയിച്ചിട്ടുണ്ട്. ഇതും അയ്യപ്പഭഗവാന് ഇഷ്ടമായില്ലെന്നാണ് ഒരു കൂട്ടം വിശ്വാസികളുടെ നിലപാട്. സ്ത്രീകളേയും തന്ത്രിയെ കയറ്റാനുള്ള നീക്കത്തിലെ അയ്യപ്പന്റെ കോപമാണ് മഴയായി പെയ്തിറങ്ങുന്നതെന്നാണ് പ്രചരണം. ശബരിമലയിലെ ചരിത്രത്തിൽ ഒരിക്കലും നടക്കാത്ത സംഭവങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
പമ്പാനദിയിലെ ജലനിരപ്പുയർന്നതിനെ തുടർന്ന് ശബരിമല പൂർണമായും ഒറ്റപ്പെട്ട അവസ്ഥയാണുള്ളത്. പമ്പയിൽ നടപ്പന്തൽ വരെ വെള്ളം കയറി. ഗണപതി ക്ഷേത്രത്തിൽ പോലും ആർക്കും പോകാനാവാത്ത അവസ്ഥയാണുള്ളത്. ഇതോടെ നിറപുത്തരി ചടങ്ങ് കാണാൻ ഭക്തർക്ക് ആർക്കും പോകാനായില്ല. ചിങ്ങ മാസ പൂജകളേയും പമ്പയിലെ ജലനിരപ്പ് ബാധിച്ചു. അയ്യപ്പ ഭക്തരെ പമ്പയിൽ നിന്ന് മടക്കി അയക്കുകയാണ് പൊലീസ്. സ്ത്രീകളെ കയറ്റാനുള്ള തീരുമാനം സർക്കാരെടുത്തു. എന്നാൽ ആരും വരണ്ടെന്ന് അയ്യപ്പനും തീരുമാനിച്ചുവെന്നാണ് ഇതുയർത്തിയുള്ള പ്രചരണം. സുപ്രീംകോടതിയിലെ സ്ത്രീ പ്രവേശന കേസിൽ സർക്കാരെടുത്ത തീരുമാനത്തിനെതിരെ വിശ്വാസികളുടെ പ്രതിഷേധം ഉയർത്തിക്കൊണ്ടു വരാൻ വ്യാപകമായ രീതിയിൽ ഈ വിഷയം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയാണ്.
സ്ത്രീ പ്രവേശനവും വെള്ളപ്പൊക്കവുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്ന കമന്റുകൾ ചുവടെ
*ആരും അയ്യപ്പനെ കാണാൻ വരണ്ടാ എന്നു സാരം പത്ത് വയസ്സിനും അൻപത് വയസ്സിനും ഇടയിൽ ഉള്ള സ്ത്രീകൾ അയ്യപ്പനെ കാണണം എന്ന മോഹമുദിച്ചപ്പഴേ മുൻ പൊന്നും ഇല്ലാത്ത രീതിയിൽ ഉള്ള പ്രകൃതിക്ഷോഭം സ്വാമി ശരണം
*Ayyappswamikku ശക്തി ഉണ്ടോയെന്ന് കണ്ട് പഠിക്കട്ടെ.....പെണ്ണും വേണ്ട ആരും വേണ്ട ....വരുമാനവും govindaaa...സ്വാമി ശരണം...
*അയ്യപ്പൻ പറയും ആര് എപ്പോ ചെല്ലണം എന്ന്
*Sabarimala Devaswom has requested devotees not to come to sabarimala for CHINGAM 1 as water level in Pamba river is above danger mark. Also there's no electricity and drinking water. There's no water for toilets... It seems AYYAPAN has boycotted everyone from having a glimpse of him irrespective of whether its a male or a female--..... ....... And there are people who are waiting for the verdict from supreme court....but d verdict came ryt from d supreme power-! Sharanam ayyappa...????????
എന്നാൽ ഈ വാദത്തിനെതിരേയും സോഷ്യൽ മീഡിയയിൽ ചർച്ച സജീവമാണ്. ആലുവ ശിവക്ഷേത്രം വെള്ളത്തിൽ മുങ്ങിയതുയർത്തിയാണ് ഈ വാദത്തെ യുക്തിവാദികളും മറ്റും പൊളിക്കുന്നത്. ഈ പറഞ്ഞ അയ്യപ്പനും ശിവനുമെല്ലാം വെള്ളത്തിനടിയിൽ കിടപ്പുണ്ട്.. നിങ്ങൾ പറയുന്നത് വെച്ച് നോക്കുമ്പോള്‍ ദൈവം ഇത്ര ക്രൂരനാണോ അപ്പൊ..-എന്നാണ് അവിശ്വാസികളുടെ ചർച്ചയിൽ പ്രതിഫലിക്കുന്നത്. സ്വന്തം തന്തയെക്കൂടി മുക്കിയിട്ട് നാട്ടുകാരോട് പ്രതികാരം ചെയ്യുന്ന ദൈവം !-എന്ന് എഴുതുന്നവരുമുണ്ട്. വിശ്വാസം അനുസരിച്ച് ശിവനാണ് അയ്യപ്പന്റെ പിതാവ്. ആലുവ ശിവക്ഷേത്രം വെള്ളത്തിൽ മുങ്ങിയതിന്റെ ചിത്ര സഹിതമാണ് ഇത്തരം കുറിപ്പുകൾ. അങ്ങനെ വിശ്വാസികളും അവിശ്വാസികളും തമ്മിൽ കേരളത്തിലെ വെള്ളപ്പൊക്കെത്തെ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്ത് തകർക്കുകയാണ്.
നിറപുത്തരി ആഘോഷത്തിനായി നെൽ കതിരുകളുമായി സന്നിധാനത്തേക്ക് തിരിച്ച തന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ യാത്ര നിർത്തിവച്ചിരുന്നു. തന്ത്രിയും സംഘവും ഉപ്പുപാറക്കടുത്തുള്ള വനംവകുപ്പിന്റെ പെരിയാർ കടുവാ സങ്കേതം ക്യാമ്പിൽ താമസിക്കുകയാണ് ചെയ്തത്. കനത്ത മഴയും മൂടൽ മഞ്ഞും വന്യമൃഗങ്ങളുടെ ശല്യവും കണക്കിലെടുത്ത് വനം വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്നാണ് യാത്ര നിർത്തിവച്ചത്. മാത്രമല്ല തീർത്ഥാടന കാലമല്ലാത്തതിനാൽ പാത ഏറെ ദുർഘടമായിരിക്കുന്നതും യാത്ര നിർത്തിവെക്കാൻ കാരണമായി. ഇതോടെ ഇന്ന് രാവിലെ ആറിന് സന്നിധാനത്ത് നടത്താനിരുന്ന നിറപുത്തരിച്ചടങ്ങുകൾക്ക് തന്ത്രിക്ക് എത്താൻ കഴിയാതെയായി. മേൽശാന്തിയാണ് നിറയും പുത്തരിയും സമർപ്പിച്ചത്. പമ്പാ നദി കടന്ന് ഭക്തരും എത്തിയില്ല. ഇതോടെയാണ് മഴയുടെ പിന്നിലെ അയ്യപ്പ ഇടപെടൽ വിശ്വാസികൾ ചർച്ചയാക്കിയത്.
തന്ത്രിയുടെ സാന്നിധ്യമില്ലാതെ നട തുറക്കുക, ഭക്തർക്ക് മലകയറാൻ തടസ്സംവരിക തുടങ്ങി ഇതുവരെ ഉണ്ടാകാത്ത സംഭവങ്ങൾക്കാണ് ചൊവ്വാഴ്ച ശബരിമല സന്നിധാനം സാക്ഷ്യംവഹിച്ചത്. ശബരിഗിരി പദ്ധതിയുടെ പമ്പ, ആനത്തോട് ഡാമുകൾ തുറന്നതോടെ പമ്പ മണപ്പുറത്തുണ്ടായ വെള്ളപ്പൊക്കമാണ് ശബരിമലയിൽ ഇത്രയേറെ പ്രയാസങ്ങളുണ്ടാക്കിയത്. തടസ്സങ്ങളറിയാതെയെത്തിയ അയ്യപ്പന്മാരെ തിരിച്ചയക്കേണ്ടിവന്നതും ഇതാദ്യം. വണ്ടിപ്പെരിയാർ, പുല്ലുമേട് വഴി സന്നിധാനത്തേക്ക് നടപ്പാതയുണ്ടെങ്കിലും തീർത്ഥാടനകാലത്ത് മാത്രമേ അതു തുറക്കാൻ അനുമതിയുള്ളൂ. ശബരിമല നിറപുത്തിരിക്ക് തന്ത്രി ഉണ്ടാകണമെന്ന ആചാരം പാലിക്കാനാണ് ഈ പാതയിലൂടെ കണ്ഠര് മഹേശ്വരര് മോഹനരെയും സംഘത്തെയും വിടാൻ സർക്കാർ അനുമതി നൽകിയത്. അതും തടസ്സപ്പെട്ടു. ഇതിനെല്ലാം പിന്നിൽ അയ്യപ്പന്റെ ഇടപെടലെന്നാണ് ഉയർത്തുന്ന വാദം.
നിറപുത്തിരിച്ചടങ്ങിന് ചൊവ്വാഴ്ച വൈകീട്ട് മേൽശാന്തി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയാണ് നടതുറന്നത്. തന്ത്രിയുടെ അനുജ്ഞയോടെയാണിത് ചെയ്തത്. സോപാനത്ത് നടതുറക്കുമ്പോൾ ശംഖുവിളിക്കേണ്ട വാദ്യകലാകാരന്മാരായ രാജീവ്, ബിജു തുടങ്ങിയവർ പമ്പയിൽനിന്ന് മലകയറാൻ കഴിയാതെ കുടുങ്ങി. സാഹസികരായ നാലു തൊഴിലാളികളുടെ നിശ്ചയദാർഢ്യത്തിലാണ് നെൽക്കതിരുകൾ പമ്പയിൽനിന്ന് സന്നിധാനത്തെത്തിച്ചത്. പമ്പയിൽനിന്ന് നെൽക്കതിർ ചാക്കിൽക്കെട്ടി നീന്തിയ നാറാണംതോട് സ്വദേശികളായ ജോബിൻ, കറുപ്പ്, കൊട്ടാരക്കര അമ്പലംകുന്ന് സന്തോഷ്, കണമല സ്വദേശി ജോണി എന്നിവരാണ് പുഴയിലെ കുത്തൊഴുക്കിനെ തോൽപ്പിച്ചത്.
അക്കരെയെത്തിയശേഷം ട്രാക്ടറിൽ കതിരുമായി പോകുമ്പോൾ സ്വാമി അയ്യപ്പൻ റോഡിൽ മരം വീണതും തടസ്സമായി. ഇത് വെട്ടിനീക്കിയശേഷമാണ് യാത്രതുടർന്നത്. രണ്ടുമണിക്കൂർകൊണ്ടാണ് ഇവർ സന്നിധാനത്തെത്തിയത്. ഇതെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമാവുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍