തീക്കോയിൽ രാത്രി വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് നാല് പേർ മരിച്ചു; ഇന്നലത്തെ മഴയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 37 ആയി; പമ്പാ തീരത്ത് നിരവധി ആളുകൾ കുടുങ്ങി കിടക്കുന്നു; പത്തനംതിട്ടയുടെ നിയന്ത്രണം ഏറ്റെടുത്ത് സൈന്യം; രക്ഷാപ്രവർത്തനങ്ങൾ ബോട്ടുകളിൽ; എന്ത് ചെയ്യണമെന്ന് പോലും നിശ്ചയമില്ലാതെ കുട്ടനാട്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മഴക്കെടുതിയിൽ കേരളം വിറയ്ക്കുകയാണ്. മുല്ലപ്പെരിയാറും ഇടുക്കി ഡാമും നിറഞ്ഞ് കവിഞ്ഞതോടെ പെരിയാർ കരകവിഞ്ഞു. പ്രതീക്ഷിച്ച ഈ ദുരന്തത്തിന് കേരളം ഏറെ മുൻ കരുതലെടുത്തു. എന്നാൽ പമ്പയിലെ പ്രശ്നങ്ങൾ മുൻകൂട്ടി ആരും കണ്ടില്ല. പമ്പയിലെ ജലനിരപ്പ് ഉയരുമെന്ന് അറിയിച്ചിട്ടും ആളുകൾ വീട് വിട്ടു പോകാതെ അവിടെ തുടർന്നു. ആർത്തലച്ച് വന്ന മഴ വെള്ളം ഇവരെ കുടുക്കുകയാണ്. വീടുകളിൽ ഒറ്റപ്പെട്ടവർക്ക് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ. പമ്പയുടെ തീരത്ത് ആയിരങ്ങളാണ് ഒറ്റപ്പെട്ടത്. വീടിന്റെ രണ്ടാം നിലയിലേക്കും വെള്ളം കയറാൻ തുടങ്ങിയതോടെ ഇവർ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിൽ. ഒടുവിൽ പമ്പയുടെ തീരത്ത് സൈന്യം ഇറങ്ങുകയാണ്. രാത്രിയയിലും രക്ഷാ പ്രവർത്തനം തുടർന്നു. ഇതിനൊപ്പം പ്രളയ മഴ കേരളത്തിൽ നാശനഷ്ടവും ജീവനെടുക്കലും തുടരുകയാണ്. ഇന്നലെ പെയ്തു തുടങ്ങിയ മഴയിൽ മാത്രം 37 പേരാണ് മരിച്ചത്.
മലപ്പുറത്തു മാത്രം 14 പേരാണ് മരിച്ചത്. ഈരാറ്റുപേട്ടയ്ക്കു സമീപം തീക്കോയിയിൽ വീടിനു മുകളിൽ മണ്ണിടിഞ്ഞുവീണു നാലുപേർ മരിച്ചു. മൂന്നു പേരെ കാണാതായി. മഴ കനത്തതോടെ എല്ലാ ജില്ലകളിലും അതീവജാഗ്രതാ നിർദ്ദേശം (റെഡ് അലർട്ട്) പുറപ്പെടുവിച്ചു. വ്യാഴാഴ്ച കേരളത്തിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിട്ടു. കനത്ത മഴയും വെള്ളപ്പൊക്കവും റോഡ്, റെയിൽ ഗതാഗതത്തെയും സാരമായി ബാധിച്ചു. ശബരിമലയിലും പമ്പയിലും ശക്തമായ മഴയും വെള്ളപ്പൊക്കവും നിലനിൽക്കുന്നതിനാൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഭക്തർ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡ് നിർദ്ദേശം നൽകി. കേരളം നേരിടുന്ന ഗുരുതരമായ സ്ഥിതിവിശേഷം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായും ഫോണിൽ സംസാരിച്ചു. ആവശ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി ഉറപ്പുനൽകി. കൂടുതൽ സൈന്യത്തേയും കേരളത്തിലേക്ക് അയച്ചു. കുട്ടനാടും പ്രളയ ഭീതിയിലാണ്. പമ്പയിലെ വെള്ളം ഒഴുകിയെത്തുന്നത് വേമ്പനാട് കായലിലേക്കാണ്. ഈ വെള്ളപാച്ചിലാണ് കുട്ടനാടിനെ പ്രതിസന്ധിയിലാക്കുന്നത്. തീരാ ദുരിതത്തിലാണ് കുട്ടനാട്. കുടിവെള്ളവും ഭക്ഷണവും പോലും ഇല്ലാത്ത അവസ്ഥയാണ് അവിടെ.
പത്തനംതിട്ടയിൽപ്രളയത്തിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്താൻ സൈന്യം രംഗത്തിറങ്ങി. ഇവർക്കുപുറമെ ദേശീയ ദുരന്തപ്രതികരണ സേന, നാവിക സേനയുമെത്തും. ഇരുട്ടും കനത്ത മലവെള്ളപ്പാച്ചിലും രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ടെന്നാണ് വിവരം. പാങ്ങോട് മിലിട്ടറി ക്യാമ്പിൽനിന്നുള്ള 30 അംഗ സേനയാണ് പത്തനംതിട്ടയിലേക്ക് എത്തുന്നത്. അതേസമയം പമ്പയുടെ തീരത്ത് കരസേനയും തിരുവല്ല, റാന്നി, കോഴഞ്ചേരി താലൂക്കുകളിൽ നാവികസേനയും രക്ഷാപ്രവർത്തനം നടത്തും. ഇവർക്കൊപ്പം എൻഡിആർഎഫ്, ഫയർഫോഴ്സ്, പൊലീസ് സേനകളുമുണ്ട്. നീണ്ടകരയിൽ നിന്നുള്ള പത്ത് വലിയ ഫിഷിങ് ബോട്ട് പത്തനംതിട്ട ജില്ലയിൽ രക്ഷാപ്രവർത്തനത്തിന് എത്തും. അത്രയും ഗുരുതരമാണ് സ്ഥിതിഗതികൾ. റബർ ഡിങ്കിക്കു പോകാൻ കഴിയാത്ത ഒഴുക്കുള്ള സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് വലിയ ഫിഷിങ് ബോട്ട് സഹായകമാകും. എൻഡിആർഎഫിന്റെ പത്ത് ഡിങ്കികൾ അടങ്ങുന്ന രണ്ട് ടീമും ആർമിയുടെ ഒരു ബോട്ടും തിരുവനന്തപുരത്തു നിന്നു പത്തനംതിട്ടയിലേക്കു പുറപ്പെട്ടു. പുലർച്ചെ മുതൽ ഇവ രക്ഷാപ്രവർത്തനം ആരംഭിക്കും. ഹെലികോപ്ടർ മുഖേനയുള്ള രക്ഷാപ്രവർത്തനവും ഇതോടൊപ്പം നടക്കും.
അച്ചൻകോവിൽ, ഗവി, പൊക്കത്തോട് എന്നിവിടങ്ങളിൽ ഇന്ന് വീണ്ടും ഉരുൾപൊട്ടലുണ്ടായത് സ്ഥിതി രൂക്ഷമാക്കിയിട്ടുണ്ട്. ഇതും പമ്പയിൽ വെള്ളം കൂടാൻ കാരണമായിട്ടുണ്ട്. റാന്നിയിൽ രക്ഷാപ്രവർത്തനത്തിന് കുട്ടവഞ്ചി ഉപയോഗിക്കും. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള സർക്കാർ വെബ്സൈറ്റും പ്രയോജനപ്പെടുത്താൻ സാധിക്കും. കേരളാറെസ്ക്യു ഡോട്ട് ഇൻ- keralarescue.in എന്നതാണ് വെബ്സൈറ്റ് അഡ്രസ്. ഇതിൽ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട നമ്പരുകളുണ്ട്. രക്ഷാപ്രവർത്തകരെ അറിയിക്കാനായി ആളുകൾ അകപ്പെട്ടിരിക്കുന്ന സ്ഥലവും കൃത്യമായി രേഖപ്പെടുത്താനും സൗകര്യമുണ്ട്.
പമ്പാതീരത്തെ വീടുകളിലെ രണ്ടാം നിലയിലേക്കും വെള്ളം കേറിയതോടെ പ്രായമായവരും സ്ത്രീകളും ഉൾപ്പടെ രക്ഷപ്പെടാൻ മാർഗമില്ലാതെ കഴിയുകയാണ്. ഭക്ഷണവും വെള്ളവും വെളിച്ചവുമില്ല. മൊബൈലിന്റെ ചാർജും കഴിയാനായതോടെ പ്രതിസന്ധി രൂക്ഷമായി. പുറത്തേക്കും ബന്ധപ്പെടാൻ ആർക്കും കഴിയുന്നില്ല. പമ്പയിൽ വെള്ളം കുറയുക മാത്രമാണ് പോവഴി. ഇതിനായി ഡാമുകളിൽ നിന്ന് തുറന്നു വിടുന്ന ജലനിരപ്പ് കുറച്ചിട്ടുണ്ട്. നിലവിലെ വെള്ളത്തിന്റെ വരവ് കാരണം രക്ഷാ പ്രവർത്തകർക്കോ സൈനികർക്കോ പോലും ഇവരുടെ അടുത്തേക്ക് എത്താൻ കഴിഞ്ഞിട്ടില്ല. റാന്നിയിൽ പോലും അയ്യായിരത്തോളം പേർ കുടുങ്ങിക്കിടക്കുന്നതാണ് വാർത്തകൾ. ഒറ്റപ്പെട്ട് കിടക്കുന്നവർ തങ്ങളെ രക്ഷപ്പെടുത്താൻ വേണ്ടി ആവശ്യപ്പെട്ട് കരയുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.
റാന്നി കോഴഞ്ചേരി ആറന്മുള എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ആളുകൾ കുടുങ്ങി കിടക്കുന്നത്. പത്തനംതിട്ടയിലേക്ക് ഉൾപ്പടെയുള്ള പ്രധാന റോഡുകളെല്ലാം തകർന്ന് കിടക്കുകയാണ്. സർക്കാർ നേരത്തെ മുന്നറിയിപ്പുകൾ നൽകിയിരുന്നെങ്കിലും സ്ഥിതി ഇത്ര രൂക്ഷമാവുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. കഴിഞ്ഞ രാത്രി മുതലാണ് വൻതോതിൽ ജലനിരപ്പ് ഉയരാൻ തുടങ്ങിയത്. കൊച്ചുപമ്പയിലെ ഷട്ടറുകൾ ഉയർത്തിയതും ഒപ്പം ആനത്തോടിലെ മുഴുവൻ ഷട്ടറുകളും തുറന്നതും ശബരിഗിരി പദ്ധതി പ്രദേശത്ത് വലിയ മഴയുണ്ടായതുമാണ് സ്ഥിതിഗതികൾ ഇത്ര സങ്കീർണമാക്കിയത്. വീടുകളുടെ മുകളിൽ കഴിയുന്നവർ വെള്ളത്തിൽ ഇറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. ഇതു കൂടുതൽ അപകടങ്ങൾക്ക് വഴിവയ്ക്കും. കൂടുതൽ ബോട്ടുകൾ എത്തുന്നതോടെ എല്ലാവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റും. ആരും ആശങ്കപ്പെടേണ്ടതില്ലെന്നും കുടുങ്ങിക്കിടക്കുന്നവരുടെ വിശദാംശങ്ങൾ ശേഖരിച്ചുകഴിഞ്ഞതായും അധികൃതർ വ്യക്തമാക്കി.
അസാധാരണ പ്രളയത്തിൽ മധ്യതിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങൾ വെള്ളത്തിലാവുകയായിരുന്നു. റാന്നി, തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിലും ചെങ്ങന്നൂർ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലും പ്രായമായവരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഒട്ടേറെപ്പേർ വീടുകളിൽ കുടുങ്ങിയത്. കുടുങ്ങിക്കിടക്കുന്നവരിൽ മിക്കവരും ഭക്ഷണം കിട്ടാതെ അവശരാണ്. രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്ന അഗ്നിശമന സേനാ, പൊലീസ്, ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർക്കും ഭക്ഷണം ലഭ്യമാക്കാനായിട്ടില്ല. തിരുവല്ല ഫയർഫോഴ്സ് ഓഫിസിൽ മാത്രം രാവിലെ പതിനൊന്നിനും വൈകിട്ട് എട്ടിനുമിടയിൽ ഫോണിലൂടെ മാത്രം സഹായം തേടി ആയിരത്തിലധികം വിളികൾ വന്നതായി അധികൃതർ അറിയിച്ചു.
ചക്കിട്ടപടി, കോഴിപ്പാലം, ആറാട്ടുപുഴ, മാലക്കര, തുരുത്തിമല, അയ്യൻകോയിക്കൽ, കുളമാക്കുഴി എന്നിവിടങ്ങളിൽ നൂറിലധികം കുടുംബങ്ങൾ ഒറ്റപ്പെട്ടിരിക്കുന്നതായാണ് റിപ്പോർട്ട്. മാലക്കര, വഞ്ചിത്തറ ഭാഗങ്ങളിലും ഒട്ടേറെപ്പേർ വീടുകളിൽ കുടുങ്ങിയിട്ടുണ്ട്. ആറന്മുള സഹകരണ എൻജിനീയറിങ് കോളജ് ഹോസ്റ്റലിൽ പെൺകുട്ടികൾ ഉൾപ്പെടെ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ആറന്മുള ഐക്കരമുക്കിൽ നിന്ന് കിടങ്ങന്നൂർക്കു പോകുന്ന വഴിയിൽ കാനറ ബാങ്കിന്റെ മുകളിലത്തെ നിലയിൽ രണ്ടു കുംടുംബങ്ങൾ കുടുങ്ങിയിട്ടുണ്ട്. കോഴഞ്ചേരി ചെറുപുഴക്കാട്ട് ദേവീക്ഷേത്രത്തിന് സമീപമുള്ള അഞ്ചു കുടുംബങ്ങൾ വീടുകളിൽ അകപ്പെട്ട് കിടക്കുന്നു.
കോയിപ്രം പഞ്ചായത്തിലെ കരിയിലമുക്ക്, പുല്ലാട് പൊലീസ് സ്റ്റേഷൻ ഭാഗം, വരയന്നൂർ, ചാത്തൻപാറ, ഉള്ളൂർക്കാവ് എന്നിവിടങ്ങളിൽ 35 കുടുംബങ്ങൾ കുടുങ്ങിയിട്ടുണ്ട്. മാരാമൺ ലത്തീൻ കത്തോലിക്കാ പള്ളിയിൽ മാമോദീസ ചടങ്ങിൽ പങ്കെടുക്കാനെത്തിയവരിൽ കുറച്ചു പേരും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്.
കൺട്രോൾ റൂം ഫോൺ നമ്പർ:
കലക്ടറേറ്റ്: 04682322515, 2222515, 8078808915
താലൂക്ക് ഓഫീസുകൾ
കോഴഞ്ചേരി: 04682222221
അടൂർ: 04734224826
കോന്നി: 04682240087
മല്ലപ്പള്ളി: 04692682293
റാന്നി: 04735227442
തിരുവല്ല: 04692601303
കൺട്രോൾ റൂം നമ്പറുകൾ ലഭ്യമാകാത്ത പക്ഷം താഴെ കാണുന്ന പൊലീസ് നമ്പറുകൾ ഉപയോഗിക്കാവുന്നതാണ്.
ജില്ലാ പൊലീസ് മേധാവി- 9497996983
ഡിവൈഎസ്പി(അഡ്മിനിസ്ട്രേഷൻ)- 9497990028
ജില്ലാ പൊലീസ് കാര്യാലയം- 04682222630
മാനേജർ - 9497965289
സിഐ വനിതാ സെൽ - 9497987057
ക്രൈം സ്റ്റോപ്പർ - 04682327914
ഡിവൈഎസ്പി പത്തനംതിട്ട - 9497990033
സിഐ പത്തനംതിട്ട- 9497987046
പത്തനംതിട്ട പൊലീസ് സ്റ്റേഷൻ- 9497980250
മലയാലപുഴ പൊലീസ് സ്റ്റേഷൻ - 9497980253
പൊലീസ് കൺട്രോൾ റൂം - 9497980251
ട്രാഫിക് പത്തനംതിട്ട- 9497980259
സിഐ കോഴഞ്ചേരി - 9497987047
ആറന്മുള പൊലീസ് സ്റ്റേഷൻ - 9497980226
കോയിപുറം പൊലീസ് സ്റ്റേഷൻ - 9497980232
സിഐ ചിറ്റാർ - 9497987048
ചിറ്റാർ പൊലീസ് സ്റ്റേഷൻ- 9497980228
മൂഴിയാർ പൊലീസ് സ്റ്റേഷൻ - 9497980235
സിഐ പമ്പ പൊലീസ് സ്റ്റേഷൻ- 9497987049
പമ്പ പൊലീസ് സ്റ്റേഷൻ - 9497980229
ഡിവൈഎസ്പി അടൂർ- 9497990034
സിഐ അടൂർ- 9497987050
അടൂർ പൊലീസ് സ്റ്റേഷൻ - 9497980247
അടൂർ ട്രാഫിക്- 9497980256
ഏനാത്ത് പൊലീസ് സ്റ്റേഷൻ - 9497980246
സിഐ പന്തളം- 9497987051
പന്തളം പൊലീസ് സ്റ്റേഷൻ - 9497980236
കൊടുമൺ പൊലീസ് സ്റ്റേഷൻ- 9497980231
സിഐ കോന്നി - 9497987052
കോന്നി പൊലീസ് സ്റ്റേഷൻ- 9497980233
കൂടൽ പൊലീസ് സ്റ്റേഷൻ - 9497980234
താന്നിത്തോട് പൊലീസ് സ്റ്റേഷൻ - 9497980241
ഡിവൈഎസ്പി തിരുവല്ല - 9497990035
സിഐ തിരുവല്ല- 9497987053
തിരുവല്ല പൊലീസ് സ്റ്റേഷൻ - 9497980242
തിരുവല്ല ട്രാഫിക്- 9497980260
പുലിക്കീഴ് പൊലീസ് സ്റ്റേഷൻ - 9497980240
സിഐ മല്ലപ്പള്ളി- 9497987054
കീഴ്വയ്പൂർ പൊലീസ് സ്റ്റേഷൻ - 9497980230
പെരുംപെട്ടി പൊലീസ് സ്റ്റേഷൻ - 9497980238
സിഐ റാന്നി - 9497987055
റാന്നി പൊലീസ് സ്റ്റേഷൻ - 9497980255
സിഐ വടശേരിക്കര- 9497987056
വെച്ചൂച്ചിറ പൊലീസ് സ്റ്റേഷൻ - 9497980245
പെരിനാട് പൊലീസ് സ്റ്റേഷൻ - 9497980239
വനിതാ ഹെൽപ്പ് ലൈൻ - 9447994707
സന്നിധാനം പൊലീസ് - 04735202014
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്