കേരളത്തോട് കലിപ്പ് തീർക്കാൻ ഷട്ടറുകൾ തുറക്കുന്നത് വച്ച് താമസിച്ചത് കേരളത്തിന് വിനയായി; കുത്തൊഴുക്ക് തുടർന്നതോടെ ഷട്ടർ ഇനിയും ഉയർത്തിയാൽ ഇടുക്കിയിലേക്കുള്ള ജലപ്രവാഹം ഇരട്ടിയാക്കും; ചപ്പാത്ത് വണ്ടിപെരിയാർ പ്രദേശങ്ങളിൽ ഭീതി മാറുന്നില്ല; സുപ്രീംകോടതി നിർദ്ദേശങ്ങൾ പോലും പാലിക്കാതെ തോന്നിയ പോലെ പ്രവർത്തിച്ച് തമിഴ്നാട്; സ്വന്തം അണക്കെട്ട് സ്വന്തം ജനതയുടെ ഉറക്കം കെടുത്തുന്ന ലോകത്തിലെ ആദ്യ നാടായി കേരളം
മറുനാടൻ മലയാളി ബ്യൂറോ
വണ്ടിപെരിയാർ: കേരളത്തിൽ ഇടുക്കി ജില്ലയിലെ ഒരു അണക്കെട്ടാണ് മുല്ലപ്പെരിയാർ അണക്കെട്ട്. പീരുമേട് താലൂക്കിൽ കുമിളി ഗ്രാമപഞ്ചായത്ത് പ്രദേശത്താണ് ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. മുല്ലയാർ നദിക്ക് കുറുകെ പണിതിരിക്കുന്ന അണക്കെട്ടാണ് മുല്ലപ്പെരിയാർ അണക്കെട്ട്. തേക്കടിയിലെ പെരിയാർ വന്യ ജീവി സങ്കേതം, ഈ അണക്കെട്ടിന്റെ ജലസംഭരണിക്ക് ചുറ്റും സ്ഥിതി ചെയ്യുന്നു. തമിഴ്നാടിലെ വൈഗ നദിയുടെ താഴ്വരയിലെ പ്രദേശങ്ങൾക്ക് ജലസേചനത്തിനായി നിർമ്മിച്ച് ഈ അണക്കെട്ട് ഇന്ന് കേരളത്തിന് തീരാ തലവേദനയാണ്. കേരളത്തിൽ സ്ഥിതി ചെയ്യുന്ന മുല്ലപ്പെരിയാറിലെ ദുരിതം അനുഭവിക്കുന്നതും കേരളത്തിലെ ആളുകൾ മാത്രമാണ്. ഡാം തകർന്നാലോ തുറന്നാലോ കൊച്ചി വരെയുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയിലാകും. എന്നാൽ ഇതൊന്നും തമിഴ്നാടിന് പ്രശ്നമില്ല. കേരളത്തിലെ ഡാം നിയന്ത്രിക്കുന്നത് മുല്ലപ്പെരിയാറാണ്. ജനങ്ങളുടെ ദുഃഖം കാണാതെ തന്നിഷ്ട പ്രകാരം തമിഴ്നാട് പ്രവർത്തിച്ചതാണ് ഇപ്പോൾ ആലുവയും കൊച്ചിയും നേരിടുന്ന ദുരിതങ്ങളുടെ കാരണം.
കനത്ത മഴയിൽ ഇടുക്കി ഡാം നിറയുമ്പോൾ തന്നെ പ്രശ്നങ്ങളുടെ ഗൗരവം കേരളത്തിന് മനസ്സിലായിരുന്നു. ഇത് തമിഴ്നാടിനേയും അറിയിച്ചു. എന്നാൽ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു വിട്ടില്ല. എങ്ങനേയും 142 അടിയിൽ ജലനിരപ്പ് ഉയർത്താനായിരുന്നു അവരുടെ ശ്രമം. ഇതിനായി മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുന്നതിൽ കാലതാമസമുണ്ടാക്കി. അതിന്റെ ഫലം അനുഭവിക്കേണ്ടിവന്നത് കേരളവും. തമിഴ്നാട്ടിലെ രാഷ്ട്രീയ നേതൃത്വമായിരുന്നു ഈ തീരുമാനം എടുത്തത്. കേരളത്തിൽ കാലവർഷം ശക്തമാണെന്നും മുല്ലപ്പെരിയാർ അണക്കെട്ട് തുറന്ന് നീരൊഴുക്ക് കുറയ്ക്കണമെന്നും കേരളം ദിവസങ്ങൾക്ക് മുൻപ് തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജലനിരപ്പ് 142 അടി എത്തട്ടെ എന്ന നിലപാടിലായിരുന്നു തമിഴ്നാട്.
142 അടിവരെ എത്തിയാലും അണക്കെട്ട് സുരക്ഷിതമാണെന്നു കാണിക്കാനായിരുന്നു ഇത്. നീരൊഴുക്കിന് അനുസരിച്ച് വെള്ളം പുറത്തേക്ക് വിടാതെ പ്രതിസന്ധി രൂക്ഷമാക്കി. ബുധനാഴ്ച ഉച്ചതിരിഞ്ഞ് 142 അടിയായി അണക്കെട്ടിലെ ജലനിരപ്പ്. പതിമൂന്ന് ഷട്ടറുകളാണ് മുല്ലപ്പെരിയാറിലുള്ളത്. പത്ത് പുതിയ ഷട്ടറുകളും മൂന്നു പഴയ ഷട്ടറുകളും. ഈ ഷട്ടറുകളെല്ലാം 1.5 മീറ്റർ ഉയർത്തി. ഓരോ ഷട്ടറും 16 അടിവരെ ഉയർത്താൻ കഴിയും. ബുധനാഴ്ച ഉച്ചയ്ക്കുള്ള കണക്കുകൾ പ്രകാരം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത് 20,508 കുസെക്സ് വെള്ളമാണ്. ഇത് താങ്ങാൻ മുല്ലപ്പെരിയാറിന് കഴിയില്ല, അതുകൊണ്ട് തന്നെ ഇനിയും കൂടുതൽ വെള്ളം ഒഴുക്കേണ്ടി വരും. ഇതെല്ലാം എത്തുന്നത് ഇടുക്കി ഡാമിലാണ്. നിറഞ്ഞു തുളുമ്പുന്ന ഡാമിൽ മുല്ലപ്പെരിയാർ വെള്ളമെത്തുമ്പോൾ ചെറുതോണിയിലെ ഷട്ടറുകൾ വീണ്ടും ഉയർത്തേണ്ടി വരും. ഇത് കേരളത്തെ വലിയ പ്രതിസന്ധിയിലേക്ക് തള്ളി വിടുകയും ചെയ്തു.
കനത്ത മഴയെത്തുടർന്ന് നീരൊഴുക്ക് കൂടുന്നതിനാൽ അണക്കെട്ടിലെ ജലനിരപ്പ് അനുവദനീയപരിധിയായ 142 അടിയിൽ എത്തി. ഇതോടെ ഷട്ടറുകൾ ഉയർത്തി കൂടുതൽ ജലം പുറത്തേക്ക് വിടേണ്ടി സ്ഥിതിയാണ്. ഇപ്പോൾ പുറത്തുവിടുന്ന 10,000 കുസെക്സ് 30,000 കുസെക്സിലേക്ക് ഉയരാമെന്ന് അധികൃതർ വ്യക്തമാക്കുന്നു. അണക്കെട്ടിന്റെ നിയന്ത്രണം തമിഴ്നാടിനാണ്. ശാസ്ത്രീയമായ കണക്കെടുപ്പില്ലാതെ, രാഷ്ട്രീയ തീരുമാനത്തിനനുസരിച്ച് തമിഴ്നാട് ഷട്ടറുകൾ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുകയാണ്. അണക്കെട്ടിൽ വെള്ളം ഉയരുന്നതിനാൽ ഷട്ടറുകൾ വീണ്ടും ഉയർത്താനുള്ള തയ്യാറെടുപ്പിലാണ് തമിഴ്നാട്. അങ്ങനെ വന്നാൽ കൂടുതൽ വെള്ളം വണ്ടിപെരിയാർ വഴി 44 കിലോമീറ്റർ സഞ്ചരിച്ച് ഇടുക്കിയിലേക്കെത്തും. ഇത് കേരളത്തിലെ പ്രളയത്തെ ഇരട്ടിയാക്കും. അതായത് ഈ ഡാം കേരളത്തിലാണ്. പക്ഷേ നിയന്ത്രണം മാത്രം കേരളത്തിനില്ല. അതുകൊണ്ട് തന്നെ ദുരിതം കൂടും.
ഇടുക്കി അണക്കെട്ടിൽ 2399 അടി വെള്ളമാണുള്ളത്. 2403 അടിയാണ് പരമാവധി സംഭരണശേഷി. മുല്ലപ്പെരിയാറിൽനിന്ന് കൂടുതൽ വെള്ളം എത്തുന്നതോടെ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തേണ്ടിവരും. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പ്രവർത്തനത്തിനായി സുപ്രീംകോടതി നിർദേശ പ്രകാരം രൂപീകരിച്ച മേൽനോട്ട സമിതിയുടെ പ്രവർത്തനം കാര്യക്ഷമമല്ലാത്തതാണ് കേരളത്തിന് തിരിച്ചടിയാകുന്നത്. കേന്ദ്രജല കമ്മിഷനിൽ അണക്കെട്ടുകളുടെ സുരക്ഷാ ചുമതലയുള്ള ചീഫ് എൻജിനീയർ കേരളത്തിന്റെയും തമിഴ്നാടിന്റെയും ജലവിഭവവകുപ്പ് സെക്രട്ടറിമാർ എന്നിവരുൾപ്പെടുന്നതാണ് സമിതി. അടിയന്തരഘട്ടങ്ങളിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ചട്ടങ്ങൾ രൂപീകരിക്കാൻ സമിതിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ചട്ടങ്ങൾ രൂപീകരിച്ചിരുന്നെങ്കിൽ ഷട്ടർ തുറക്കുമ്പോൾ ഇരു സംസ്ഥാനങ്ങളുടേയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കഴിയുമായിരുന്നു.
സുപ്രീംകോടതി നിർദേശമനുസരിച്ച് ഒരു ഓഫിസ് തുറന്നെങ്കിലും സമിതി അംഗങ്ങൾ തമ്മിൽ കാണുന്നത് വർഷത്തിലൊരിക്കലാണ്. സുപ്രീംകോടതി വിധിയിൽ നിർദേശിച്ച കാര്യങ്ങളൊന്നും നടപ്പിലാക്കാൻ സമിതിക്ക് കഴിഞ്ഞില്ല. ഇതെല്ലാം പ്രതിസന്ധിയിലാക്കുന്നത് കേരളത്തെയാണ്. 139 അടിയാക്കി കുറയ്ക്കണമെന്ന് തമിഴ്നാടിനോട് മുഖ്യമന്ത്രി നീരൊഴുക്ക് ശക്തമായിട്ടും ആവശ്യത്തിന് വെള്ളം തുറന്നുവിടാൻ തയാറാകാത്ത തമിഴ്നാടിന്റെ നടപടിക്കെതിരെ കേരളം രംഗത്തെത്തിയിരുന്നു. ഇടുക്കി കുട്ടിക്കാനം- കട്ടപ്പന പാതയിലെ പ്രധാന പാലമായ ഉപ്പുതറ ചപ്പാത്ത് പൂർണമായും വെള്ളത്തിനടിയിലായി. രാവിലെ മുതൽ കനത്ത ജലപ്രവാഹമായിരുന്നു ഇവിടെ. മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളത്തിന്റെ അളവ് കൂടിയതോടെ വൈകുന്നേരം ആറുമണിയോടെയാണ് ചപ്പാത്ത് പൂർണമായും വെള്ളത്തിനടിയിലായത്. സമീപത്തുതാമസിച്ചിരുന്ന നൂറോളം കുടുംബങ്ങളെ ദുരിതാശ്വാസകേന്ദ്രത്തിലേക്ക് മാറ്റി. ചപ്പാത്ത് വെള്ളത്തിനടിയിലായതോടെ കുട്ടിക്കാനം-കട്ടപ്പന പാതയിലെ ഗതാഗതം പൂർണമായി തടസപ്പെട്ടു.
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പുയരുന്നെങ്കിലും ആശങ്ക വേണ്ടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്. നീരൊഴുക്കിന് അനുസരിച്ച് തമിഴ്നാട് ഇപ്പോൾ വെള്ളം തുറന്നുവിടുന്നുണ്ട്. ഇക്കാര്യത്തിൽ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയുടെയും ഇടപെടൽ ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥനത്തെ ദുരിതാശ്വാസ ക്യാംപുകളിൽ ഇപ്പോൾ ഒന്നരലക്ഷത്തിലേറെപ്പേർ കഴിയുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 142 അടിയിലെത്തിയിട്ടും തമിഴ്നാട് ആനുപാതികമായി വെള്ളം തുറന്നുവിടാത്തത് ആശങ്കയുണ്ടാക്കിയിരുന്നു. അപകടാവസ്ഥ ഗവർണർ ജസ്റ്റിസ് പി. സദാശിവത്തെ നേരിൽ കണ്ട് മുഖ്യമന്ത്രി ധരിപ്പിച്ചു. തുടർന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രി രാജ്നാഥ് സിങുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആശയവിനിമയം നടത്തി. അവരുടെ കൂടി ഇടപെടൽ ആശങ്ക പരിഹരിക്കുന്നതിന് സഹായിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇടുക്കിയിൽ നിന്ന് ഒഴുക്കുന്നവെള്ളത്തിന്റെ അളവ് കൂട്ടേണ്ടിവരും. കൂടുതൽ വെള്ളം ഒഴുകിയെത്താൻ സാധ്യതയുള്ള ആലുവയിൽ വേണ്ട സുരക്ഷാക്രമീകരണങ്ങൾ സജ്ജമാക്കി. ഒന്നരലക്ഷംപേരാണ് ഇപ്പോൾ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നത്. സ്കൂളുൾക്ക് പുറമെ കല്യാണമണ്ഡപങ്ങളിൽ ഉൾപ്പടെ ക്യാംപുകൾ പ്രവർത്തിക്കും. സൈനിക വിഭാഗങ്ങളുടെ സേവനം കൂടുതലായി ആവശ്യപ്പെട്ടു. പത്തനംതിട്ട് റാന്നിയിലുൾപ്പടെ രക്ഷാപ്രവർത്തനത്തിനായി ബോട്ടുകളെത്തിക്കും.
Stories you may Like
- മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കണം: സമരപ്രഖ്യാപന സമ്മേളനം കൊച്ചിയിൽ
- മുല്ലപ്പെരിയാർ വിഷയത്തിൽ സമരപ്രഖ്യാപനം ഫെബ്രുവരി ഏഴിന്
- കോടതി നിയോഗിച്ച ഉപസമിതി മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിച്ചു
- മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും
- മുല്ലപ്പെരിയാർ ജലനിരപ്പ് 140 അടിയിൽ; തമിഴ്നാട് മുന്നറിയിപ്പ് പുറപ്പെടുവിച്ചു
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്