വിവിധ ജില്ലകളിൽ ഉരുൾപൊട്ടിയും മണ്ണിടിഞ്ഞു വീണും രണ്ട് ദിവസത്തിനിടെ മരിച്ചത് 84 പേർ; പതിനായിരങ്ങൾ കെടുതിയിൽ ഒറ്റപ്പെട്ടതോടെ മരണസംഖ്യം ഇനിയും കുതിച്ചുയരാൻ സാധ്യത; വീടുകൾ വെള്ളത്തിൽ മുങ്ങിയതോടെ ആളുകൾ രക്ഷതേടി ടെറസിൽ കഴിയുന്നു; പെരിയാറും ചാലക്കുടി പുഴയും ഭാരതപ്പുഴയും കരകവിഞ്ഞതോടെ എല്ലാം നിയന്ത്രണാതീതം; ദുരിതാശ്വാസ ക്യാമ്പുകളിൽ പോലും വെള്ളം കയറി അവസ്ഥ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: എല്ലാ പിടിവിട്ടു പോകുകയാണ്.. സർവ്വം നിയന്ത്രണാതീതമായ അവസ്ഥയയിാണ് കേരളത്തിൽ. കേരളത്തിന്റെ ചരിത്രത്തിൽ ഇന്നേവരെ അനുഭവപ്പെടാത്ത അത്രയ്ക്ക് ഭീകരമായ മഴക്കെടുതിയാണ് നാം നേരിട്ടുകൊണ്ടിരിക്കുന്നത്. വീട്ടിൽ വെള്ളം പൊങ്ങി ആരെങ്കിലും മരിച്ചതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം ഉരുൾപൊട്ടിയും മണ്ണിടിഞ്ഞും നിരവധി പേർ മരണപ്പെട്ടു. കാണാതെ പോയ അവസ്ഥയിലും കഴിയുന്നവർ നിരവധിയാണ്. അത്രയ്ക്ക് വലിയ കെടുതിയെയാണ് കേരളം നേരിട്ടുകൊണ്ടിരിക്കുന്നത്. ഔദ്യോഗിക കണക്കുകൾ അനുസരിച്ച് 84 മരണമാണ് രണ്ട് ദിവസത്തിനിടെ കേരളത്തിൽ മഴക്കെടുതിയിൽ ഉണ്ടായത്.
തൃശ്ശൂർ ജില്ലയിൽ മാത്രം ഇന്ന് ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ഒമ്പതു പേർ മരിച്ചു. 13 പേരെ കാണാനില്ല. തൃശൂർ- ഷൊർണൂർ സംസ്ഥാന പാതയിൽ വടക്കാഞ്ചേരി കുറാഞ്ചേരിയിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് റോഡരികിലുള്ള വീടുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ അഞ്ചുപേർ മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. 10 പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി അനിൽ അക്കരെ എംഎൽഎ അറിയിച്ചു. ഈവഴിയിൽ ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്. തൃശൂർ -പാലക്കാട് ദേശീയപാതയിൽ കുതിരാനിൽ മണ്ണിടിഞ്ഞ് ടാക്സി കാറിനു മുകളിൽ വീണ് ഒരാൾ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. തിരുവനന്തപുരം രജിസ്ട്രേഷനുള്ള കാറാണ് അപകടത്തിൽ പെട്ടത്. ഈ വഴിയിലും ഗതാഗതം സ്തംഭിച്ചു.
വടക്കാഞ്ചേരിക്കടുത്ത് പൂമലയിൽ അർധരാത്രിക്ക് ശേഷമുണ്ടായ ഉരുൾപൊട്ടലിൽ രണ്ട് യുവാക്കൾ മരിച്ചു. തൃശൂർ നഗരത്തിൽ കുറ്റൂരിൽ റെയിൽവേ ഗേറ്റിനടുത്ത് വീടിന്റെ മതിലിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ചേലക്കര എളനാടിൽ ഉരുർപൊട്ടലിൽ മൂന്ന് വീട് തകർന്നു. ആളപായമില്ല. പഴയന്നൂർ ടൗൺ ഒറ്റപ്പെട്ടു. മലപ്പുറം, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിൽ നിന്ന് തൃശൂർ നഗരത്തിലേക്കുള്ള വാഹന ഗതാഗതം പൂർണമായും തടസപ്പെട്ടു. തൃശൂർ- ആലുവ റൂട്ടിൽ ട്രെയിൻ സർവീസ് റദ്ദാക്കി.
ചാലക്കുടി തുമ്പൂർമുഴിയിൽ വെറ്റിനറി സർവകലാശാലയിലെ കന്നുകാലി ഫാമിലെ കാലികൾ ഒലിച്ചുപോയി. ചാലക്കുടി പ്രദേശം രൂക്ഷമായ വെള്ളക്കെട്ടിലാണ്. രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്റർ എത്തിയിട്ടുണ്ട്. രക്ഷപ്പെടുത്തുന്നവരെ കൊച്ചിയിലേക്കാണ് മാറ്റുന്നത്. തൃശൂർ- കോഴിക്കോട് പാതയിൽ ചൂണ്ടലിനും കേച്ചേരിക്കും ഇടയിലും പുഴക്കലിലും വെള്ളമുയർന്നതിനെ തുടർന്ന് ഗതാഗതം നിലച്ചു. മേത്തലയിൽ ദുരിതാശ്വാസ ക്യാമ്പിലും വെള്ളം കയറി. മുമ്പെങ്ങുമില്ലാത്തവിധം തൃശൂർ നഗരത്തിൽ രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. വീടുകളിലും വെള്ളം കയറി. പ്രദേശത്തെ വഴികളിൽ ബസ് സർവീസ് പൂർണമായും നിലച്ചു. വൈദ്യുത ബന്ധവും താറുമാറായി. കുടിവെള്ളം കിട്ടാനില്ല. ജില്ലയിലെ മലയോര പ്രദേശങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിലാണ്. ദേശീയ പാത 66ൽ ഗുരുവായൂർ- എറണാകുളം ലിമിറ്റഡ് സ്റ്റോപ് ബസുകൾ സർവീസ് നിർത്തിവെച്ചു.
നെന്മാറയിൽ ഉരുൾപൊട്ടി മരിച്ചവരിൽ നവജാതശിശുവും
നെന്മാറയിൽ ഇന്നു പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ നവജാതശിശു ഉൾപ്പടെ മൂന്നുകുടുംബങ്ങളിലെ എട്ടുപേർ മരിച്ചു. ഇവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു. നെന്മാറ പോത്തുണ്ടിക്കടുത്തുള്ള അളവുശ്ശേരി ചേരുംകാട്ടിലാണ് ഉരുൾപൊട്ടലുണ്ടായത്. ഉരുൾ പൊട്ടലിൽ മൂന്നു കുടുംബങ്ങളിൽപ്പെട്ട ആളുകൾ ഒലിച്ചുപോയി. ആകെ പതിനഞ്ചോളം പേരുണ്ടെന്നാണ് സൂചന. പൊലീസും ഫയർ ഫോഴ്സും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. ഉരുൾപൊട്ടാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശവാസികളെ സമീപത്തെ സ്കൂളിലേക്ക് മാറ്റിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
അതേസമയം ഭവാനിപ്പുഴ കരകവിഞ്ഞതോടെ അട്ടപ്പാടി പൂർണമായും ഒറ്റപ്പെട്ടു. കുന്തിപ്പുഴയും കരകവിഞ്ഞൊഴുകുകയാണ്. മഴ കനത്തതോടെ മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. ഒരു മീറ്ററിലേറെയാണ് (105 സെന്റീമീറ്റർ) ഉയർത്തിയത്. ഇതോടെ പുഴയുടെ തീരങ്ങളിൽ കൂടുതൽ വെള്ളമുയരാനാണ് സാധ്യത. കുതിരാനിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗയം തടസ്സപ്പെട്ടു. പാലക്കാടിന്റെ പല പ്രദേശങ്ങളിലും ഗതാഗതം തടസ്സപ്പെട്ടിരിക്കയാണ്. കൂടതൽ പേരെ ദുരിതാശ്വാസക്യാന്പുകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.
മണ്ണാർക്കാട് അതിശക്തമായ മഴ തുടരുകയാണ്. കരടിയോട്ടിൽ രണ്ടിടത്ത് ഉരുൾപൊട്ടലുണ്ടായി. കരടിയോട് കോളനിയിലെ മൂന്നംഗ ആദിവാസി കുടുംബത്തെ കാണാതായി. കോളനി പൂർണമായും ഒറ്റപ്പെട്ടു. കുന്തിപ്പുഴ പാലത്തിൽ ചരിത്രത്തിലാദ്യമായി വെള്ളം കയറി . കുന്തിപ്പുഴയോരത്തെ അമ്പതോളം വീടുകൾ വെള്ളത്തിനടിയിൽ നിരവധി കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. അട്ടപ്പാടി ചുരത്തിൽ മണ്ണിടിച്ചിലുണ്ടായി. ഈ വഴിയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചു. നെല്ലിപ്പുഴയും കരകവിഞ്ഞൊഴുകുന്നു. പുഴയോരത്തെ നൂറോളം വീടുകൾ വെള്ളത്തിനടിയിലായി. റവന്യൂ വകുപ്പും പൊലീസും ഫയർഫോഴ്സും കുടംബങ്ങളെ മാറ്റിപാർപ്പിക്കുന്നു.
കോട്ടയത്ത് പത്തിടത്ത് ഉരുൾപൊട്ടി
തലനാട്, തീക്കോയ്, പൂഞ്ഞാർ, തെക്കേക്കര പഞ്ചായത്തുകളിലായി പത്തിടത്ത് ഉരുൾപൊട്ടി. ഉരുൾപ്പൊട്ടലിൽ നാല് പേർ മരിച്ചു. ഒരാളെ കാണാതായി. കൃഷിയിടങ്ങൾ നശിച്ചു. റോഡുകൾ തകർന്നു. ഈരാറ്റുപേട്ട ടൗണിൽ വെള്ളം കയറി. വാഗമൺ റൂട്ടിൽ വെള്ളികുളം പള്ളിക്കു സമീപം ഉരുൾപൊട്ടി വീട് തകർന്നാണ് നാലുപേർ മരിച്ചത്. വെള്ളികുളം നരിമറ്റം കോട്ടേരിക്കൽ പരേതനായ ദേവസ്യയുടെ ഭാര്യ മാമി എന്നു വിളിക്കുന്ന റോസ്സമ്മ (82), മകൾ മോളി (49), കൊച്ചു മക്കളായ അൽഫോൻസാ (11), റ്റിന്റുമോൾ (7) എന്നിവരാണ് മരിച്ചത്. മറ്റൊരു മകൻ ജോമോൻ 20, ഈരാറ്റുപേട്ട റിംസിലും സഹോദരി വിനീത മെഡിക്കൽ കോളേജിലും ചികിത്സയിലാണ്. അമ്മ മോട്ടു എറണാകുളത്ത് ജോലിയിലായതു കൊണ്ട് അപകടത്തിൽ നിന്നും ഒഴിവായി.
കൂടാതെ മംഗളഗിരി കട്ടുപ്പാറ റോഡിൽ കട്ടുപ്പാറക്കു സമീപം ഉരുൾ പൊട്ടി പിണ്ണാക്കനാട് സ്വദേശി കണിയാംപടിയിൽ ജോബി മാത്യു (30) കാണാതായി. കട്ടുപ്പാരയിൽ ഭാര്യ വീട്ടിൽ സന്ദർശനത്തിനായി വരുന്ന വഴി സമീപത്ത് ഉരുൾപൊട്ടിയതറിഞ്ഞ് തിരിച്ചു പോരുന്നതിനിടെ വരുന്ന വഴിയിൽ മറ്റൊരു ഉരുൾപൊട്ടി അപകടത്തിൽ പെടുകയായിരുന്നു. ജോബിക്ക് വേണ്ടി ഫയർഫോഴ്സും തിരച്ചിൽ നടത്തുകയാണ്.
എറണാകുളം, പത്തനംതിട്ട, തൃശൂർ, പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ സ്ഥിതി ഗുരുതരമാണ്. ഭൂതത്താൻ കെട്ട്, പെരിങ്ങൽക്കുത്ത് ഡാം കവിഞ്ഞൊഴുകുന്നു. ആലുവ, ചാലക്കുടി, ആറന്മുള, റാന്നി,തൃശൂർ, കോഴിക്കോട്, മൂവാറ്റുപുഴ, പാലാ പട്ടണങ്ങൾ മുങ്ങി. തൃശൂർ കുറാഞ്ചേരിയിൽ ഉരുൾപൊട്ടി തൃശൂർ കുറാഞ്ചേരിയിൽ ഉരുൾപൊട്ടലിൽ അഞ്ചു പേർ മരിച്ചു. കോഴിക്കോട് കൂടരഞ്ഞിയിൽ ഉരുൾപൊട്ടലിൽ രണ്ട് പേർ മരിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍