നദിയേത് കരയേത് എന്ന് തിരിച്ചറിയാതെ നാട്ടുകാർ; മൂന്നിൽ രണ്ടു ഭാഗവും വെള്ളത്തിനടിയിൽ; പ്രധാന ടൗണുകളിൽ പുറത്ത് കാണുന്നത് മേൽക്കൂരകൾ മാത്രം; രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാൻ പോലും ആകാതെ അനേകം ഗ്രാമങ്ങൾ; ടെറസിന് മുകളിൽ നിന്നും നിലവിളി ശബ്ദങ്ങൾ മാത്രം; അവിശ്വസനീയമായ മഴവെള്ള പാച്ചിലിൽ ഞെട്ടി പത്തനംതിട്ട
മറുനാടൻ ഡെസ്ക്
പത്തനംതിട്ട: ചരിത്രത്തിൽ ഇതുവരെ കേട്ടു കേൾവി പോലുമില്ലാത്ത രീതിയിലുള്ള വെള്ളപ്പൊക്കമാണ് പത്തനംതിട്ട ജില്ല ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്നത്. വെള്ളം പൊങ്ങിയ പത്തനംതിട്ടയുടെ ആകാശദൃശ്യം മാധ്യമങ്ങളിലൂടെ കണ്ടവരാർക്കും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. നദിയേത് കരയേത് എന്ന് തിരിച്ചറിയാൻ പോലും സാധിക്കാത്ത അവസ്ഥയാണ് ഇപ്പോൾ ഇവിടെയുള്ളത്. ദുരന്ത നിവാരണവും പാളിയ അവസ്ഥയാണ്. എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി വിവരങ്ങൾ തരാൻ പോലും പലർക്കും സാധിക്കുന്നില്ല. മിക്കയിടങ്ങളിലും വൈദ്യുതിയും ഫോൺ ബന്ധവും നഷ്ടമായ നിലയിലാണ്. പ്രധാനപ്പെട്ട ടൗണുകളിൽ മേൽക്കൂരകൾ മാത്രമാണ് പുറത്ത് കാണുന്നത്. വീടിന്റെ ടെറസിൽ അഭയം തേടിയിരിക്കുകയാണ് പലരും.
പ്രളയജലത്തിൽ മുങ്ങി ജില്ലയിലെ പ്രധാന റോഡുകളെല്ലാം അടഞ്ഞു. പെട്രോൾ പമ്പുകൾ പലതും വെള്ളം കയറി മുങ്ങി. തുറന്നവയിൽ മണിക്കൂറുകൾക്കകം ഇന്ധനം തീർന്നു. ഭക്ഷ്യവസ്തുക്കളും അവശ്യ സാധനങ്ങളും തേടി ജനങ്ങൾ തുറന്ന കടകളിലേക്ക് ഇടിച്ചുകയറുന്നു. രാവിലെയോടെ വൈദ്യുതി വിതരണം മുടങ്ങിയതോടെ ശുദ്ധജലത്തിന്റെ ലഭ്യതയും പ്രതിസന്ധി സൃഷ്ടിക്കുന്നു. മൊബൈൽ ഫോൺ ബന്ധങ്ങളും ഉച്ചയോടെ മന്ദഗതിയിലായി. കനത്ത മഴയെയും പ്രളയത്തെയും തുടർന്നു ജില്ലയിലെ മിക്ക ആശുപത്രികളിലും വെള്ളം കയറിയതോടെ രോഗികളും ആശുപത്രി ജീവനക്കാരും ദുരിതത്തിലായി. മിക്ക ഹോട്ടലുകൾ ഉൾപ്പെടെ വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. പല നഗരങ്ങളും ആളൊഴിഞ്ഞ സ്ഥിതിയിലാണ്. പല പൊതുമേഖലാ ബാങ്കുകൾപോലും അടഞ്ഞുകിടക്കുകയാണ്. പ്രളയംമൂലം ഗതാഗതം മുടങ്ങിയതിനാൽ ജീവനക്കാർ എത്താത്തതിനാലും ഇടപാടുകാരില്ലാത്തതിനാലും ഇതു കാര്യമായ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടില്ല.
പത്തനംതിട്ട റിങ് റോഡ് വെള്ളത്തിനടിയിലായതോടെ സെന്റ് പീറ്റേഴ്സ് ജംക്ഷൻ, സ്റ്റേഡിയം ജംക്ഷൻ, അഴൂർ ജംക്ഷൻ, അബാൻ ജംക്ഷൻ എന്നിവിടങ്ങളിൽ ഗതാഗതം മുടങ്ങിയിട്ടുണ്ട്. പല ഭാഗത്തും മൂന്നടിയിലേറെ വെള്ളം ഉയർന്നിട്ടുണ്ട്. ജില്ലാ സ്റ്റേഡിയത്തിലും ചുറ്റുപാടും പത്തടിയിലേറെ വെള്ളം ഉയർന്നിട്ടുണ്ട്. പത്തനംതിട്ട ബസ് സ്റ്റാൻഡും വെള്ളത്തിലാണ്. റിങ് റോഡിനോടു ചേർന്നുള്ള നഗരസഭയുടെ മാലിന്യ സംസ്കരണ കേന്ദ്രം വെള്ളത്തിൽ മുങ്ങിയതോടെ മാലിന്യം മുഴുവൻ റിങ് റോഡിലേക്കും സമീപ പ്രദേശങ്ങളിലേക്കും പരന്നൊഴുകി. ഇതു ഗുരുതര ആരോഗ്യപ്രശ്നം സൃഷ്ടിക്കുമെന്ന ഭീതി ഉയരുന്നുണ്ട്. പത്തനംതിട്ട വലഞ്ചുഴി നടപ്പാലം, വെണ്ണിക്കുളം കോമളം പാലം, മണ്ണടി ഇളംഗമംഗലം തൂക്കുപാലം തുടങ്ങിയവ വെള്ളത്തിൽ മുങ്ങി. പമ്പ, അച്ചൻകോവിലാർ, മണിമലയാർ, കല്ലടയാർ തുടങ്ങി ജില്ലയിലെ എല്ലാ നദികളും എല്ലാ അതിരുകളും ലംഘിച്ചു കരകവിഞ്ഞ് ഒഴുകുകയാണ്. ഇടവിട്ടു പെയ്യുന്ന ശക്തമായ മഴ, വെള്ളം ഇറങ്ങുമെന്ന പ്രതീക്ഷകളെ തകിടംമറിക്കുകയാണ്.
ഇരുനില വീടുകൾവരെ ഏതു നിമിഷവും പൂർണമായും മുങ്ങുന്ന സ്ഥിതിയിലാണ്. ഒട്ടേറെപ്പേരാണ് ഇങ്ങനെ വീടുകളിൽ കുടുങ്ങിക്കിടക്കുന്നത്. ബുധനാഴ്ച പുലർച്ചെമുതൽ ഭക്ഷണവും വെള്ളവും, മരുന്നുംപോലും കിട്ടാതെ കഴിയുന്നവരാണ് ഇവരിൽ അധികവും. കിഴക്കൻ മേഖലയിലെ അണക്കെട്ടുകളെല്ലാം തുറന്നതും വ്യാപകമായ ഉരുൾപൊട്ടലും കാരണമാണ് പമ്പാനദിയിൽ ഇന്നുവരെ കാണാത്തവിധത്തിൽ വെള്ളം പൊങ്ങിയത്. വേണ്ടത്ര മുന്നറിയിപ്പില്ലാതിരുന്നതിനാൽ മുൻകരുതലെടുക്കാൻ വൈകി. 14ന് തന്നെ പമ്പയിലെ സ്ഥിതി ഗുരുതരമായിരുന്നു. നടപ്പന്തലടക്കം ഒലിച്ചുപോയ സ്ഥിതിയുണ്ടായെങ്കിലും ഇത് താഴെ ഭാഗത്തെ മുഴുവൻ മുക്കാൻ മാത്രമുള്ള വെള്ളമാണെന്ന് ആരും തിരിച്ചറിഞ്ഞില്ല.റാന്നിയിൽ അന്ന് ഉച്ചയോടെതന്നെ വെള്ളം പൊങ്ങി. വൈകിട്ട് മാമുക്കിലാണ് ആദ്യമായി പുനലൂർ - മൂവാറ്റുപുഴ പാതയിൽ വെള്ളം കയറിയത്. രാത്രിയായതോടെ വെള്ളം കൂടുതൽ ഉയർന്നു തുടങ്ങി. ഇതോടെ താഴ്ന്ന പ്രദേശങ്ങളിലുള്ള പലരും വീടുകൾ ഒഴിഞ്ഞുതുടങ്ങി. പുലർച്ചെ രണ്ടുമണിയോടെ അതിഭീകരമായി വെള്ളംപൊങ്ങി റാന്നി വെള്ളത്തിൽ മുങ്ങി.
ഗുരുതരമായ അപകടം മണത്ത കലക്ടർ പി.ബി. നൂഹും റവന്യു ഉദ്യോഗസ്ഥരും പൊലീസും പുലർച്ചെതന്നെ പമ്പാതീരത്തെ മുഴുവൻ വീടുകളിലും അപായ സന്ദേശമെത്തിക്കാൻ ശ്രമം നടത്തി. പൊലീസ് വാഹനങ്ങളിൽ അനൗൺസ്മെന്റ് നടത്തി. ഉറക്കമുണർന്ന പലരും എന്താണെന്നറിയാതെ പത്രമോഫിസുകളിലടക്കം വിളിച്ചു. വരാനിരിക്കുന്നത് ജില്ല ഇതുവരെ കണ്ട ഏറ്റവും വലിയ പ്രളയമാണെന്നു തന്നെ മുന്നറിയിപ്പു നൽകിയ കലക്ടർ പ്രശ്നസാധ്യതയുള്ള ഭാഗത്തെ തഹസിൽദാർമാരോടും വില്ലേജ് ഓഫിസർമാരോടും ഉടൻ രംഗത്തിറങ്ങാനാവശ്യപ്പെട്ടു.റാന്നിയിൽ രക്ഷാപ്രവർത്തനവും കോഴഞ്ചേരിയിലും ആറന്മുളയിലും തിരുവല്ല താലൂക്കിലെ വിവിധയിടങ്ങളിലും പമ്പാ തീരത്തുള്ളവരോട് ഒഴിഞ്ഞുപോകാൻ നിർദ്ദേശം നൽകി. കടപ്രയിൽ തലേദിവസം നിർത്തിയ ദുരിതാശ്വാസ ക്യാംപ് പുലർച്ചെതന്നെ വീണ്ടും തുറക്കേണ്ടി വന്നു.ഇത്രയും വലിയ പ്രളയം പ്രതീക്ഷിക്കാതിരുന്നതാണ് പലർക്കും വിനയായത്.
പലരും ടെറസിലേക്കും രണ്ടാം നിലയിലേക്കും മാറിയെങ്കിലും ഒന്നാംനില പൂർണമായും വെള്ളം കയറിയതോടെ ആളുകൾ പരിഭ്രാന്തരായി. തുടർന്ന് അറിയാവുന്ന നമ്പറുകളിലെല്ലാം ഫോൺവിളിയായി. സമൂഹമാധ്യമങ്ങളിലൂടെ അഭ്യർത്ഥനയായി. ഇതോടെ വിദേശത്തുനിന്നടക്കമുള്ള ബന്ധുക്കൾ പത്തനംതിട്ടയിലെ ദുരന്തനിവാരണ വിഭാഗത്തിലേക്കും മാധ്യമങ്ങളിലേക്കും സഹായമഭ്യർഥിച്ച് വിളിയായി. ഗർഭിണികളും കിടപ്പിലായ രോഗികളും ഉള്ള കുടുംബങ്ങളാണ് പലയിടത്തും ഒറ്റപ്പെട്ടുപോയത്. ഫോൺ പോലുമില്ലാതെ എത്രപേർ കുടുങ്ങിയെന്ന് ഒരു വിവരവുമുണ്ടായില്ല.
സംസ്ഥാനത്തെ ഏറ്റവും വലിയ രക്ഷാപ്രവർത്തനമാണ് പത്തനംതിട്ട ജില്ലയിൽ നടക്കുന്നത്. നാവികസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ കഴിഞ്ഞ ദിവസം ഉച്ചമുതൽ ആളുകളെ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം 30 പേരെ ഇങ്ങനെ രക്ഷിച്ച് തിരുവനന്തപുരം ശംഖുമുഖത്തെത്തിച്ചു. സൈന്യം വൻ സന്നാഹവുമായി എത്തിയെങ്കിലും പലയിടത്തും വെള്ളം കയറിയതിനാൽ അവർ ജില്ലാ ആസ്ഥാനത്തെത്തിയപ്പോഴേക്കും പുലർച്ചെയായി. ഈ സമയമത്രയും പത്തനംതിട്ടയിലെ ദുരന്തനിവാരണ വിഭാഗത്തിലേക്ക് നൂറുകണക്കിന് ഫോൺകോളുകളാണ് സഹായത്തിനായി കരഞ്ഞപേക്ഷിച്ച് എത്തിയത്. മാധ്യമ പ്രവർത്തകരും ഒട്ടേറെ വിവരങ്ങൾ കൈമാറി.
കലക്ടറേറ്റിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് സഹായിക്കുകയും ചെയ്തു. ഇതിനിടെ നീണ്ടകരയിൽനിന്ന് മൽസ്യത്തൊഴിലാളികളുടെ ബോട്ടുകൾ എത്തി പലരെയും രക്ഷപ്പെടുത്തി. വിവിധ രാഷ്ട്രീയ പാർട്ടികൾ സ്വന്തം നിലയ്ക്കും രക്ഷാപ്രവർത്തനം നടത്തി ഇന്നലെ പുലർച്ചെ മുതലാണ് സൈന്യത്തിന്റെ രക്ഷാപ്രവർത്തനം ആരംഭിച്ചത്. കരസേനയുടെ 69 അംഗ സംഘം റാന്നിയിൽ വൻ സന്നാഹത്തോടെ രക്ഷാപ്രവർത്തനം നടത്തി. ഇൻഡോ -ടിബറ്റൻ ബോർഡർ പൊലീസിന്റെ 48 അംഗ സംഘം റാന്നിയിലും കോഴഞ്ചേരിയിലും ദേശീയ ദുരന്ത നിവാരണ സേനയുടെ 15 സംഘങ്ങളും പ്രവർത്തിക്കുന്നു. തുടർച്ചയായ മഴയും വൈദ്യുതിയില്ലാത്തതും അവഗണിച്ചും അവർ ഈ പ്രഭാതത്തിലും രക്ഷാപ്രവർത്തനം തുടരുന്നു. കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും രക്ഷപ്പെടുത്തുമെന്ന് കലക്ടർ അറിയിച്ചു.
ഉറങ്ങാത്ത രണ്ടു ദിനരാത്രങ്ങളിലൂടെ രക്ഷാപ്രവർത്തനവുമായി റവന്യു സംഘം. ചൊവ്വ രാത്രി ഒരു മണിയോടെയാണ് പമ്പയിൽ ജലനിരപ്പ് ശക്തമായി ഉയരുമെന്ന മുന്നറിയിപ്പ് വില്ലേജ് ഓഫിസർമാർക്കു ലഭിക്കുന്നത്. വാട്സാപ്പിലൂടെ സന്ദേശമായി അയയ്ക്കാതെ നേരിട്ട് വിളിച്ചറിയിക്കുകയായിരുന്നു. ഉടൻതന്നെ കടപ്ര, നിരണം, നെടുമ്പ്രം, പെരിങ്ങര, കുറ്റൂർ, കാവുംഭാഗം എന്നീ വില്ലേജുകളിൽ വാഹനത്തിൽ മൈക്കുവച്ച് അനൗൺസ്മെന്റ് നടത്തി. രാത്രിയിൽ തന്നെ എല്ലാ വീട്ടുകാർക്കും മുന്നറിയിപ്പു നൽകി. പുലരുന്നതിനു മുൻപ് ക്യാംപ് തുറക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഒരുക്കി.
അപ്പോഴേക്കും വെള്ളം എല്ലായിടത്തും എത്തിയിരുന്നു. നിമിഷനേരംകൊണ്ടാണ് പമ്പയുടെ തീരങ്ങളിലെ വീടുകളെ വെള്ളം കവർന്നത്. നേരത്തേ രണ്ടു പ്രാവശ്യം വെള്ളം കയറിയ അനുഭവം ഉള്ളതിനാൽ മിക്ക വീട്ടുകാരും പെട്ടെന്നുതന്നെ ക്യാംപിലേക്കു മാറി. എന്നാൽ രണ്ടുനിലവീടുകളിൽ താമസിച്ചിരുന്നവർ മിക്കവരും വീടൊഴിഞ്ഞുപോകാൻ തയാറായില്ല. രണ്ടാം നിലവരെ വെള്ളംകയറിഎത്തില്ലെന്ന പ്രതീക്ഷയായിരുന്നു എല്ലാവർക്കും. എന്നാൽ ഉച്ചയോടെ ഒന്നാം നിലയും കഴിഞ്ഞ് രണ്ടാം നിലയിലേക്കു വെള്ളം കയറുന്ന സ്ഥിതിയായപ്പോൾ രക്ഷാപ്രവർത്തകർക്കുവേണ്ടി മുറവിളിയായി. ആയിരക്കണക്കിനു വീടുകളിലാണ് ഇങ്ങനെ അനവധി പേർക്കു കഴിയേണ്ടിവന്നത്.
വെള്ളം ക്രമാതീതമായി ഉയർന്നതോടെ രക്ഷാപ്രവർത്തനം നടത്തുന്നതിനു ബോട്ടുകളും വള്ളങ്ങളും തേടിയുള്ള അന്വേഷണമായി. നീണ്ടകരയിൽ നിന്ന് യമഹ ഘടിപ്പിച്ച വള്ളം കടപ്ര പഞ്ചായത്തിനു ലഭിച്ചതാണ് ഏക ആശ്വാസമായത്. മറ്റു സ്ഥലങ്ങളിൽ ചങ്ങാടവും സൈക്കിൾ ട്യൂബും നാട്ടുകാരുടെ കൊച്ചുവള്ളവുമൊക്കെയായിരുന്ന രക്ഷയായത്. ആളുകളെ സുരക്ഷിതസ്ഥാനത്തേക്കു എത്തിക്കാനായെങ്കിലും ക്യാംപിൽ വേണ്ട ഭക്ഷണസാധനങ്ങൾ ഉൾപ്പെടെ സജ്ജീകരിക്കുന്നതിനു സാധിച്ചിട്ടില്ല. വാഹനസൗകര്യം ഇല്ലാത്തതും കടകളിൽ സാധനം തീർന്നുപോയതുമാണ് കാരണം. മൂന്നു ദിവസം കഴിഞ്ഞിട്ടും അപ്പർ കുട്ടനാട്ടിൽ വെള്ളം ഇതുവരെ താഴാൻ തുടങ്ങിയിട്ടില്ല.
Stories you may Like
- മഴക്കെടുതി നേരിടാൻ സജ്ജമാണെന്ന് തിരുവനന്തപുരം നഗരസഭ
- കോൺഗ്രസ് പ്രവർത്തകർ കൈ മെയ് മറന്ന് മുന്നിട്ടിറങ്ങണമെന്ന് കെ.സുധാകരൻ
- മഴക്കെടുതി: തിരുവനന്തപുരത്ത് 21 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
- സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത്! അഞ്ച് ജില്ലകളിൽ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു
- ഡൽഹി സമരം ആരെയും തോൽപ്പിക്കാനല്ല, അർഹമായത് നേടിയെടുക്കാൻ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്