കേരളം അനുഭവിക്കുന്ന മഹായാതനയുടെ ഉത്തരവാദിത്വത്തിൽ നിന്നും മുഖ്യമന്ത്രി, അങ്ങേയ്ക്കും ഒഴിഞ്ഞ് മാറാൻ കഴിയില്ല; രക്ഷിക്കാൻ എത്തിയ പട്ടാളക്കാർ വില്ലേജ് ഓഫീസർമാരുടെ ഉത്തരവിന് വേണ്ടി കാത്ത് നിന്നാൽ എങ്ങനെ ഫലം ലഭിക്കും? മീൻ പിടിക്കുന്ന ബോട്ടുകൾ ഉപയോഗിച്ച് സൈന്യം രക്ഷിക്കണമെന്ന് പറയുന്നത് എത്ര ബാലിശമാണ്? രക്ഷാപ്രവർത്തനത്തിന്റെ ചുമതല പട്ടാളത്തെ ഏൽപ്പിച്ചാൽ ആകാശം ഇടിഞ്ഞ് വീഴുമോ?
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: കേരളം അതിന്റെ ചിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തത്തെ നേരിടുകയാണ്. തൊണ്ണൂറുകളിൽ ഉണ്ടായ പ്രളയം എന്ന് മുൻഗാമികൾ പറയുന്നത് എന്താണെന്ന് നാം കണ്ടിട്ടില്ല. അന്നുണ്ടായതിനേക്കാൾ നാശം വരുത്തിയതാണ് ഇപ്പോഴത്തെ മഹാപ്രളയം. ഇത്രത്തോളം ഭീതി വിതച്ച മറ്റൊരു ദുരന്തം ഉണ്ടായിട്ടില്ല. ഓരോ ദിവസവും ദുരന്തത്തിന്റെ മുഖം മാറുകയായിരുന്നു. ആദ്യ ദിവസങ്ങളിൽ പെരിയാറും ഇടുക്കിയുമാണ് കേരളത്തെ ഭയപ്പെടുത്തിയതെങ്കിൽ മലപ്പുറവും വയനാടും ചാലക്കുടിയും പമ്പാറുമൊക്കെ ഇപ്പോൾ ദുരന്തത്തിന്റെ പേടിസ്വപ്നങ്ങളായി കടന്നുപോയ ദിവസങ്ങളാണ് ഉണ്ടായത്.
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ എന്ന ചെറുപട്ടണമാണ് വലിയ ദുരന്തത്തെ അഭിമുഖീകരിക്കുന്നത്. അവിടുത്തെ എംഎൽഎയായ ഭരിക്കുന്ന പാർട്ടിയുടെ എംഎൽഎയായ സജി ചെറിയാൻ പറയുകയാണ് എന്റെ ജനങ്ങളെ രക്ഷിക്കൂ.. എന്ന്. ഞങ്ങൾ മരിച്ചു കൊണ്ടിരിക്കയാണ്. ഹെലികോപ്ടർ അയക്കൂ.. ഞങ്ങളെ രക്ഷിക്കൂ എന്നാണ് അദ്ദേഹം പറഞ്ഞത്. ഞങ്ങളുടെ പ്രതിനിധി അവിടെ നടത്തിയ അന്വേഷണത്തിൽ വ്യക്തമാകുന്നത്. അവിടെ ചില ദാരുണായി മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ്, സർക്കാർ ഇക്കാര്യം സ്ഥിരീകരിക്കുന്നില്ലെങ്കിലും.
ഇത്രയും വലിയൊരു പ്രകൃതിദുരന്തം നടക്കുമ്പോൾ ദുരിതാശ്വാസം നടത്തുന്ന സർക്കാറിന് വിമർശിക്കുക എന്നത് ഉചിതമല്ല എന്നറിയാം. എങ്കിലും പറയാതെ വയ്യ. ഈ ദുരന്തം ഇത്രയും കഠിനമായതിന്റെ ഉത്തരവാദിത്തം സർക്കാറിന് കൂടി ഉള്ളതാണ്. മനുഷ്യ നിയന്ത്രണത്തിന് സാധിക്കാത്ത വിധത്തിൽ കാര്യമല്ലെങ്കിൽ കൂടി എന്തുകൊണ്ടാണ് പ്രളയത്തെ മുൻകൂട്ടിക്കാണാനോ ആളുകളെ രക്ഷപെടുത്താൻ ശ്രമിക്കാത്തത് എന്നു ചോദ്യത്തിന് ഉത്തരം നൽകേണ്ടത് സർക്കാറിന് തന്നെയാണ്. പ്രകൃതി കലിതുള്ളി ഇറങ്ങിയപ്പോൾ പെരിയാറും പമ്പയാറും ചാലക്കുടിപ്പുഴയും കവിഞ്ഞൊഴുകിയപ്പോൾ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് മനുഷ്യന് മനസാലാകുന്ന ഭാഷയിൽ പറഞ്ഞതാണ് സൈന്യത്തെ വിളിക്കൂ.. എന്ന്.
ഈ ദുരന്തത്തിന്റെ വ്യാപ്തി വിലയിരുത്താനോ മനസിലാക്കാനോ അത്ര എളുപ്പം സാധിച്ചെന്ന് വരില്ലെന്ന്. പട്ടാളത്തെ വിളിക്കൂ അവരെ നിയന്ത്രണം ഏൽപ്പിക്കൂ എന്ന് ചെന്നിത്തല അന്ന് പറഞ്ഞതാണ്. എന്നാൽ അന്ന് മുഖ്യമന്ത്രി അതിനെ പരിഹസിക്കുകയാണ് ചെയ്തത്. കേരളം താൻ ഭരിക്കുമ്പോൾ തന്റെ പൊലീസും തന്റെ ഫയർഫോഴ്സും കൂടി എല്ലാവരെയും രക്ഷിക്കും എന്ന അഹങ്കാരം കലർന്ന സമീപനമായിരുന്നു മുഖ്യമന്ത്രിയുടേത്. പ്രകൃതിയുടെ കരവിരുത് മനുഷ്യന്റെ നിയന്ത്രണങ്ങൾക്ക് അപ്പുറത്തേക്ക് മാറിയപ്പോൾ സർക്കാറിന്റെ ശ്രമങ്ങള്ൾ പരാജയപ്പെടുകയാണ്. എന്നാൽ, ഇത്രയും വലിയ പ്രകൃതി ദുരന്തത്തെ നേരിടാൻ പരിമിതമായ സൗകര്യങ്ങൾ കൊണ്ട് ഒരു സംസ്ഥാനത്തിന് സാധിക്കില്ലെന്ന സത്യം ഇനിയെങ്കിലും അംഗീകരിക്കണം. എന്തുകൊണ്ടാണ് കുട്ടനാട്ടിലെയും പന്തളത്തെയും അടക്കം കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ സാധിക്കാത്തത് എന്ന ചോദ്യത്തിന് ഒരു ഉത്തരമുണ്ട്.
ദുരന്ത നിവാരണപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാനോ അതിനെ ഏകോപിപ്പിക്കാനോ ഒരു സംവിധാനം ഇവിടെ ഇല്ലെന്ന്. ഔദ്യോഗികമായി ദുരന്തനിവാരണ തലവൻ മുഖ്യമന്ത്രിയും റവന്യൂ വകുപ്പിന്റെ കീഴിലെ ഉദ്യോഗസ്ഥനവുമാണ്. ജില്ലാ കലക്ടർമാരും ആർഡിഒമാരും തഹസിൽദാർമാരുമാണ് ദുരിതാശ്വാസ പ്രവർത്തനം ഏകോപിപ്പിക്കേണ്ടത്. എന്നാൽ, ഇവർ പത്ത് മണിക്ക് വന്ന് അഞ്ച് മണിക്ക് പോകുന്ന ഉദ്യോഗസ്ഥരാണെന്ന് ഓർക്കേണ്ടതുണ്ട്. ഇവരാണ് സൈനികർക്ക് വിവരം കൊടുക്കേണ്ടത്. എന്നാൽ, ദുരന്തനിവാരണ അതോരിറ്റികൾക്കൊപ്പം നിന്ന് സഹായം ചെയ്തു കൊടുക്കുക മാത്രമായിരുന്നു സൈന്യം ചെയ്തത്. ചുരുക്കത്തിൽ തഹസിൽദാർമാർ കൊടുത്ത നിർദ്ദേശം നടപ്പിലാക്കുകയാണ് സൈന്യം ചെയ്തത്. ഇത് രക്ഷാപ്രവർത്തനത്തിന്റെ ഏകോപനത്തെ ബാധിച്ചു. ഇൻസ്റ്റന്റ് റെസ്പോൺസിന്റെ പൂർണരൂപം കാണാൻ വീഡിയോ കാണുക..
Stories you may Like
- ഉത്തരകാശിയിലെ തുരങ്കത്തിലെ രക്ഷാപ്രവർത്തനം എങ്ങുമെത്തിയില്ല;
- വിഴിഞ്ഞം മുക്കോലയിൽ നടക്കുന്നത് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം
- അമ്പത് മണിക്കൂർ നീണ്ട രക്ഷാ ദൗത്യം വെറുതെയായി; പുറത്തെത്തിച്ചത് മഹാരാജന്റെ മൃതദേഹം
- 41 ജീവനുകൾ രക്ഷിച്ചത് റാറ്റ്ഹോൾ മൈനിങ് വഴി
- ചെളി നിറഞ്ഞ അടിത്തട്ടും ഒഴുക്കിന്റെ വേഗതയും ആശങ്ക; ഓട്ടുമ്പ്രം നൊമ്പരമാകുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍