ദുരിതാശ്വാസ ക്യാമ്പുകളിലും താഴെ നിലയിൽ വെള്ളം കയറി; പ്രഭാതകർമ്മങ്ങൾ നിർവഹിക്കുന്നതും തുണിയലക്കുന്നതും പാത്രം കഴുകുന്നതും അഴുക്കുവെള്ളത്തിൽ; അരിയും മറ്റും ഉണ്ടെങ്കിലും കുടിവെള്ളത്തിലും വസ്ത്രത്തിനും നാപ്കിനുമൊക്കെ ക്ഷാമം; നാലുപാടും വെള്ളമായതിനാൽ മറ്റുള്ളവർക്ക് അടുക്കാൻ കഴിയുന്നില്ല; രക്ഷകരാവുന്നത് മൽസ്യത്തൊഴിലാളികൾ തന്നെ; ഒഴുക്കിൽ ബോട്ടിന്പോലും നീങ്ങാനാവുന്നില്ല; പ്രളയം വിറപ്പിച്ച ചെങ്ങന്നൂരിലെ വെൺമണിയിൽ മറുനാടൻ ലേഖകൻ കണ്ട കാഴ്ച്ചകൾ ഇങ്ങനെ
ആർ പീയൂഷ്
ചെങ്ങന്നൂർ: പ്രളയദുരന്തത്തിൽ നിന്ന് കരകയറിവരുന്ന ചെങ്ങന്നൂരിൽ ഇപ്പോളും ദുരിതം ഒഴിഞ്ഞിട്ടില്ല.ബസ്സുപോകുന്ന റോഡുകളിൽപോലും വെള്ളം കുത്തിയൊലിച്ച് പൂഴയായതോടെ ഒറ്റപ്പെട്ട വെൺമണിയിലെ ദുരിതാശ്വാസ ക്യാമ്പിൽ മുന്നൂറോളം കുടംബങ്ങളാണ് കഴിയുന്നത്.വെൺമണി മാർത്തോമാ ഹയർസെക്കൻഡിറി സ്കുൾ ആണ് ക്യാമ്പാക്കി മാറ്റിയത്.ഈ സ്കൂളും പരിസരത്തും വെള്ളം കയറിയതിനാൽ ഒന്നാം നിലയിലും രണ്ടാം നിലയിലുമായിട്ടാണ് ആളുകൾ കഴിയുന്നത്.
ഇവിടെ അരി പലവ്യഞ്ജന സാധനങ്ങൾ എന്നിവക്കൊന്നും യാതൊരു ദൗർലഭ്യവും ഇല്ലെങ്കിലും കുടിവെള്ളത്തിനും വസ്ത്രത്തിനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.നാലുപാടും വെള്ളത്തിൽ ചുറ്റപ്പെട്ടതിനാൽ മറ്റ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിക്കുന്ന രീതിയിൽ ഇങ്ങോട്ട് സാധനങ്ങൾ എത്തിക്കാനും കഴിയുന്നില്ല.കെട്ടിക്കിടക്കുന്ന അഴുക്കുവെള്ളത്തിലാണ് ഇവർ പ്രാഥമിക കർമ്മങ്ങൾ നിർവഹിക്കുന്നതും തുണിയലക്കുന്നതും പാത്രം കഴുകുന്നതുമൊക്കെ.കൂടുതൽ സംവിധാനങ്ങൾ വർധിപ്പിച്ചില്ലെങ്കിൽ ഇവിടെ പകർച്ചവ്യാധി ഭീഷണിയും ഉണ്ടാകുമെന്ന് ആശങ്കയുണ്ട്.
യഥാർഥ ഹീറോകൾ കടലമ്മയുടെ മക്കൾ തന്നെ
സൈന്യവും ജില്ലാഭരണകൂടവുമൊക്കെ രക്ഷാപ്രവർത്തനത്തിന് ഉണ്ടെങ്കിലും എല്ലായിടത്തും എത്താൻ കഴിയുന്നത് പരമ്പരാഗത മൽസ്യത്തൊഴിലാളികൾക്ക് തന്നെയാണ്.കൊല്ലത്തുനിന്നും പൂന്തുറയിൽനിന്നുമൊക്കെയുള്ള നൂറുകണക്കിന് മൽസ്യത്തൊഴിലാളികാണ് സ്വന്തം ചെലവിൽ ഇവിടെയെത്തി രക്ഷാപ്രവർത്തനം ഏറ്റെടുത്തിരിക്കുന്നത്.ഈ ക്യാമ്പിൽ കഴിയുന്ന മിക്കവരെയും ഇവർ രക്ഷിച്ചുകൊണ്ടുവന്നതാണ്.ഇവിടേക്കുള്ള ഭക്ഷണം എത്തിക്കുന്നതും ഇവർ തന്നെയാണ്.
ഇപ്പോൾ എഞ്ചിൻ ഘടിപ്പിച്ച ഫൈബർ വള്ളങ്ങളാണ് ഇവർ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്നത്.പ്രളയത്തിൽ ഒലിച്ചുവന്ന കല്ലുകളും മറ്റും തട്ടി ഫൈബർ വള്ളങ്ങളുടെ അടിഭാഗത്ത് കേടുപാടുകൾ പറ്റിയിട്ടുണ്ട്.വെൺമണിയിലുള്ള ഈ ബോട്ടിൽ ചെറുതായി വെള്ളം കയറുന്നുമുണ്ട്.എന്നാൽ ഇതൊന്നും കൂസാതെ അവർ രക്ഷാപ്രവർത്തനം തുടരുകയാണ്. എന്നാൽ നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണയും ഇവർക്കുണ്ട്.നിങ്ങൾക്ക് ഉണ്ടായ എല്ലാ നഷ്ടങ്ങളും ഞങ്ങൾ പരിഹരിച്ചുതരുമെന്ന് ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട പലരും ഉറപ്പുനൽകിയിട്ടുണ്ട്.
റേഞ്ചുള്ളത് ബിഎസ്എൽഎല്ലിനു മാത്രം
വാർത്താവിനിമയ ബന്ധങ്ങൾ തകർന്നതാണ് ചെങ്ങന്നൂർ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്ന്.സ്വകാര്യമൊബെലുകൾക്കൊന്നും ഇവിടെ റേഞ്ച് കിട്ടുന്നില്ല. ബിഎസ്എൽഎൽ നെറ്റ് വർക്ക് മാത്രമാണ് പ്രവർത്തിക്കുന്നത്.ആരൊക്കെയാണ് എവിടെയൊക്കൊയാണ് കുടുങ്ങിക്കിടക്കുന്നതെന്ന് ഇതുമൂലം കൃത്യമായ ട്രാക്ക് ചെയ്യാൻ കഴിയുന്നില്ല. ലൊക്കേഷൻ മാപ്പ് ഇല്ലാത്തതിനാൽ സൈന്യത്തിനും എത്താൻ കഴിയുന്നില്ല. പൊലീസിന്റെ വയർലെസ് സംവിധാനവും ഭാഗികമായി തടസ്സപ്പെട്ടു.വെൺമണി പൊലീസ്സ്റ്റേഷൻ ഉൾപ്പെടെ മുങ്ങിയിരിക്കയാണ്.ഇവിടെ പൊലീസിന്റെ ജീപ്പ്പോലും എടുക്കാൻ കഴിയുന്നില്ല.കഴിഞ്ഞ നാലുദിവസമായി വീട്ടിൽപോലും പോവാൻ കഴിയാതെ ഇവർ കർമ്മ നിരതരുമാണ്.വാർത്താവിനിമയ ബന്ധം അടിയന്തിരമായി പുനഃസ്ഥാപിച്ചാൽ ചെങ്ങന്നൂരിന്റെ നില പെട്ടെന്ന് പുരോഗമിക്കും.അധികൃതരുടെ സത്വര ശ്രദ്ധ ഇതിലേക്ക് പതിയേണ്ടതാണ്.
വീടുവിടാൻ ഇപ്പോളും പലർക്കും മടിയെന്ന് രക്ഷാപ്രവർത്തകർ
പത്തടിയോളം വെള്ളം മുങ്ങിയിട്ടും വീടുവിടാൻ പലരും ഇപ്പോഴും മടിക്കയാണെന്ന് രക്ഷാപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.നാലുദിവസം മുമ്പ് ഒഴിപ്പിക്കാൻ ചെന്നപ്പോൾ കൂട്ടാക്കാത്തവർപോലും ഇപ്പോൾ ഇവിടെയുണ്ട്.ഈ ഘട്ടത്തിലും ചിലർ ഭക്ഷണംമാത്രം മതിയെന്ന് പറയുന്നുണ്ട്.ഒറ്റ ദിവസം കൊണ്ട് വെള്ളം ഇറങ്ങുമെന്നാണ് ഇവർ വിശ്വസിക്കുന്നത്.ഇങ്ങനെ നിൽക്കുന്ന പലരും പിന്നീട് കാര്യങ്ങൾ പിടിവിട്ടുപോവുമ്പോൾ ഞങ്ങളെ രക്ഷിക്കാൻ ആരും വന്നില്ലെന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെ നിലവിളിക്കുന്നത് കാണാമെന്നും രക്ഷാപ്രവർത്തകർ പറയുന്നു.രണ്ടു ദിവസം മുമ്പ് രക്ഷാപ്രവർത്തകർ എത്തിയിട്ടും ബോട്ടിൽ കയറാൻ കൂട്ടാക്കാത്ത ഒരാൾ പിന്നീട് പുരപ്പുറത്ത് കയറിനിന്ന് ഭക്ഷണത്തിനായി നിലവിളിക്കുന്ന കാഴചകളും കാണാമായിരുന്നെന്ന് അവർ പറയുന്നു
കുലം കുത്തുന്ന പുഴയിൽ ആടിയുലഞ്ഞ് ബോട്ടുകൾ
റോഡ് പത്തടിയോളം വെള്ളംപൊങ്ങിയ റോഡുകൾ.കരിശടികളും, പള്ളികളും വീടുകളും വെള്ളത്തിൽ കഴുത്തറ്റം മുങ്ങിക്കിടക്കുന്നു.സൂനാമി ദുരന്തചിത്രങ്ങളെ ഓർമ്മിപ്പിക്കുന്ന രീതയിൽ വെള്ളം കയറിയ കാറുകൾ.തോണി നീങ്ങാൻ തുടങ്ങുമ്പോൾ കാണാനായ പ്രളയത്തിന്റെ ഭീകരത തന്നെയായിരുന്നു.വെൺമണി കല്ലിയത്ത് ജംഗ്ഷൻ മുങ്ങിയിരക്കയാണ്.ശ്രീഭുവനേശ്വരി ക്ഷേത്രവും വെള്ളത്തിലാണ്.പിന്നീടങ്ങോട്ട് ഒഴുക്കുകൂടി.നാട്ടുകാർ കൂടി ചേർന്ന് വടംകൊട്ടിയാണ് ബോട്ട് നീങ്ങുന്നത്.എന്നാൽ ഒഴുക്ക് തുടർന്നതോടെ ബോട്ട് ഇപ്പോൾ നിർത്തിയിട്ടിക്കയാണ്.
Stories you may Like
- സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത്! അഞ്ച് ജില്ലകളിൽ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു
- മലപ്പുറത്ത് ബോട്ട് ദുരന്ത സാധ്യത ഉണ്ടെന്ന മുന്നറിയിപ്പ് അവഗണിച്ചു
- ഉത്തരകാശിയിലെ തുരങ്കത്തിലെ രക്ഷാപ്രവർത്തനം എങ്ങുമെത്തിയില്ല;
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍