യു.എ.ഇ സർക്കാർ വാഗ്ദാനം ചെയ്ത 700 കോടിയുടെ ധനസഹായം സ്വീകരിക്കുന്നതിൽ നിയമതടസ്സമെന്ന് കേന്ദ്ര സർക്കാർ; തുക കൈപ്പറ്റാനാവുക വായ്പയായി മാത്രം; സുനാമിക്ക് ശേഷവും ഉത്തരാഖണ്ഡ് പ്രളയത്തിന് ശേഷവും വിദേശ ധനസഹായം സ്വീകരിച്ചിരുന്നില്ലെന്നും കേന്ദ്രത്തിന്റെ ന്യായീകരണം; യു.പിഎ സർക്കാർ നടപ്പിലാക്കിയ നയമാണിതെന്നും കേന്ദ്രം
മറുനാടൻ മലയാളി ബ്യൂറോ
ഡൽഹി: കേരളത്തിന് യു.എ.ഇ സർക്കാർ ആനുകൂല്യം ചെയ്ത 700 കോടി ധനസഹായം വാങ്ങുന്നതിൽ തടസ്സങ്ങളുണ്ടെന്ന് കേന്ദ്ര സർക്കാർ. വായ്പയായി മാത്രമേ ഈ തുക സ്വീകരിക്കാൻ കഴിയു. ധനസഹായമായി ഇതിനെ പരിഹരിക്കാൻ കഴിയില്ലെന്നും കേന്ദ്ര സർക്കാർ വിശദീകരിക്കുന്നു. ഉത്തരാഖണ്ഡിലുണ്ടായ പ്രളയത്തിന് ശേഷവും അമേരിക്ക നൽകിയിരുന്ന ധനസഹായം സ്വീകരിച്ചിരുന്നില്ല. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ധനസഹായം സ്വീകരിക്കുന്നതിൽ നിയമ തടസ്സമുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
യു.പി എ സർക്കാരിന്റെ കാലത്താണ് ഈ നയം നടപ്പിലാക്കിയിരുന്നത്. എന്നാൽ ഇതിൽ മാറ്റം വരുത്തുന്നത് പരിഗണിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. സന്നദ്ധ സംഘടകൾക്ക് സർക്കാരിന്റെ അറിവോടെ സ്വീകരിക്കാം എന്നാൽ രാജ്യങ്ങളിൽ നിന്നുള്ള സഹായങ്ങൾ നേരിട്ട് വാങ്ങാൻ കഴിയില്ലെന്നും കേന്ദ്രം വ്യക്തമാക്കി. സുനാമിക്ക് ശേഷം വിദേശ സഹായം ഇന്ത്യ സ്വീകരിച്ചിരുന്നില്ല. കേരളത്തിലെ പ്രശ്നങ്ങൾ രാജ്യത്തിന് പരിഹരിക്കാൻ കഴിയുന്നത് മാത്രമാണെന്നാണ് കേന്ദ്രം മറുപടി നൽകിയത്.
കേരളത്തിലെ പ്രളയദുരന്തത്തിന്700 കോടി രൂപയുടെ സഹായമാണ് യുഎഇ വാഗ്ദാനം ചെയ്തിരിക്കുന്നത് സംബന്ധിച്ച് ഭരണാധികാരികളിൽ നിന്നും ഉറപ്പ് കിട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭ യോഗത്തിന് ശേഷം വ്യക്തമാക്കുകയായിരുന്നു.
യുഎഇ ഗവൺമെന്റ് നമ്മുടെ വിഷമത്തിലും സഹായത്തിലും സഹായിക്കാൻ തയ്യാറായിട്ടുണ്ട്. ഇത് പ്രധാനമന്ത്രിയുടെ അടുത്ത് അബുദാബി ക്രൗൺ പ്രിൻസ് മുഹമ്മദ് ബിൻ സയ്യീദ് അൽ നഹ്യൻ രാജകുമാരൻ സംസാരിച്ചിട്ടുണ്ട്. ഇന്നലെയാണ് ഇദ്ദേഹം പ്രധാനമന്ത്രിയുമായി സംസാരിച്ചത്. യുഎഇയുടെ സഹായമായി അവർ നിശ്ചയിച്ചിരിക്കുന്നത് 700 കോടി രൂപയാണെന്നും പിണറായി.
കേരളത്തിന് അപ്രതീക്ഷിതമായി നേരിടേണ്ടി വന്ന ദുരന്തത്തിൽ വലിയ രീതിയിലുള്ള സഹായമാണ് ഗൾഫ് മേഖലയിൽ നിന്നും പ്രഖ്യാപിച്ചിരുന്നത്.മുഖ്യമന്ത്രി പിണറായി വിജയന് കൈതാങ്ങാകാൻ കേരളത്തെ സഹായിക്കാനായി യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പ്രത്യേക സഹായ നിധിയും പ്രഖ്യാപിച്ചു. ഇതിലേക്ക് സംഭാവനകൾ ഒഴുകുകയാണ്. പ്രത്യേക സഹായനിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി 50 ലക്ഷം ദിർഹം ( 9.5 കോടി രൂപ) സംഭാവന ചെയ്തു. ദുരിതാശ്വാസസഹായം സമാഹരിക്കുന്ന ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷനാണ് ഈ തുക കൈമാറിയത്.
ഡോ.ബി.ആർ.ഷെട്ടി അഞ്ച് മില്യൺ ദിർഹം(ഏതാണ്ട് 10കോടി രൂപ)സംഭാവന ചെയ്തു. യു.എ.ഇ.ദുബായ് ആസ്ഥാനമായുള്ള ജെംസ് എഡ്യുക്കേഷൻ സ്ഥാപകനും ചെയർമാനുമായ സണ്ണി വർക്കി ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷൻ വഴി കേരളത്തിന് 50 ലക്ഷം ദിർഹം (9.5 കോടി രൂപ) സംഭാവന ചെയ്യും. ഇങ്ങനെ ഈ ഫണ്ടിലേക്ക് പണമെത്തുകയാണ്. ഇത് മാത്രം 700 കോടിയോളം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുഎഇയുടെ കത്ത് പ്രവാസികളായ മലയാളികളാണ്. ഇത് തിരിച്ചറിഞ്ഞാണ് കേരളത്തിന്റെ കണ്ണീരൊപ്പാൻ യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പ്രത്യേക ഇടപെടൽ നടത്തുന്നത്. ഇതിനൊപ്പം പ്രളയക്കെടുതിയിലായ കേരളത്തിന് സഹായധനമായി ഖത്തർ ഭരണാധികാരി ശൈഖ് തമീം ബിൻ ഹമദ് അൽ താനി 50 ലക്ഷം ഡോളർ (34.9 കോടി രൂപ) സംഭാവനയായി പ്രഖ്യാപിച്ചു. ദുരന്തത്തിൽ സൗദി അറേബ്യ ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ദുഃഖം രേഖപ്പെടുത്തി. കേരളത്തിലെ പ്രകൃതിദുരന്തത്തിലും ഒട്ടേറെപ്പേർക്ക് ജീവൻ നഷ്ടമായതിലും സൗദി ജനത ദുഃഖിക്കുന്നതായി രാഷ്ട്രപതി രാംനാഥ് കോവിന്ദിനയച്ച കേബിൾസന്ദേശത്തിൽ ഇരുവരും പറഞ്ഞു. സൗദിയും കേരളത്തെ സഹായിക്കാൻ പ്രത്യേക ഫണ്ട് സ്വരൂപിക്കുമെന്നാണ് സൂചന. കേരളത്തിന് സഹായധനമായി ഖത്തർ ഭരണാധികാരി ശൈഖ് തമീം ബിൻ ഹമദ് അൽ താനി 50 ലക്ഷം ഡോളർ (34.9 കോടി രൂപ) സംഭാവനയായി പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിലെ പ്രളയദുരന്തത്തിന്റെ ഇരകൾക്ക് സഹായം എത്തിക്കാൻ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ നിർദ്ദേശം നൽകിയിരുന്നു. ഷാർജ ഭരണാധികാരി സുൽത്താൻ ബിൻ മുഹമ്മദ് അൽ കാസിമി 4 കോടി രൂപ നൽകും. യുഎഇയിലെ മറ്റ് എമറൈറ്റ്സുകളും കേരളത്തെ സഹായിക്കാൻ സജീവമായി രംഗത്തുണ്ട്. ഇതിൽ യുഎഇ ഭരണാധികാരിയുടെ പ്രത്യേക ഫണ്ടിലേക്ക് ഇനിയും സംഭാവനകൾ ഒഴുകിയെത്തും. യുസഫലിയും ഷെട്ടിയും സണ്ണി വർക്കിയും പത്ത് കോടി നൽകുമ്പോൾ ഗൾഫിൽ കേന്ദ്രീകരിക്കുന്ന ശത കോടീശ്വരന്മാർക്കെല്ലാം ഈ മാതൃക പിന്തുടരേണ്ടി വരും. രവിപിള്ളയെ പോലുള്ളവരും പത്ത് കോടി നൽകാൻ നിർബന്ധിതമാകും. അതുകൊണ്ട് തന്നെ ഈ സഹായ നിധി എല്ലാ അർത്ഥത്തിലും കേരളത്തിന് തുണയായി മാറും.
മലയാളികൾ ഏറെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് കേരളത്തിന് ആദ്യ പിന്തുണ ലഭിച്ചത്. അന്തർദേശീയ മാധ്യമങ്ങൾ കേരളത്തിലെ ദുരന്തം റിപ്പോർട്ട് ചെയ്തതോടെ ദുബായി ഭരണാധികാരി ഷേക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കേരളത്തിനുള്ള സഹായാഭ്യർഥനയുമായി എത്തുകയായിരുന്നു. കേരളം പ്രളയത്തിലൂടെ കടന്നുപോവുകയാണെന്നും പുണ്യമാസത്തിൽ ഇന്ത്യയിലെ സഹോദരങ്ങൾക്ക് സഹായഹസ്തം നീട്ടാൻ മറക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. അടിയന്തര സഹായം നൽകാൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇതോടെ കേരളത്തിന് രാജ്യാന്തരസമൂഹം പിന്തുണയും സഹായവും നൽകണമെന്ന് ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിലെ ത്രികാലപ്രാർത്ഥനയ്ക്കിടെ ആഹ്വാനം ചെയ്തു. ഏറ്റവുമൊടുവിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയാണ് കേരളത്തിന് പിന്തുണയുമായി രംഗത്തെത്തിയത്. 'ദാരുണമായ വാർത്തയാണ് കേരളത്തിൽ നിന്ന് കേൾക്കുന്നത്. പ്രളയത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് ഞങ്ങളുടെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. പ്രളയം ബാധിച്ച എല്ലാവർക്കുമൊപ്പമുണ്ട് ഞങ്ങൾ.' കാനഡ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
എല്ലയിടത്തു നിന്നും സഹായങ്ങൾ പ്രവഹിക്കുമ്പോഴും കേരളത്തിന്റെ പ്രധാന പ്രതീക്ഷ ഗൾഫ് ഉൾപ്പെടുന്ന അറബ് രാജ്യങ്ങിൽ തന്നെയാണ്. ലക്ഷകണക്കിന് മലയാളികളാണ് ഈ രാജ്യങ്ങളുടെ നിർമ്മാണ പ്രവർത്തനത്തിൽ സജീവമായി പങ്കാളികളാകുന്നത്. പ്രളയക്കെടുതിയിൽ തളർന്നുപോയ കേരളത്തിനും ലോകമെങ്ങുമുള്ള മലയാളികൾക്കും ആശ്വാസത്തിന്റെ കുളിർമഴയായിരുന്നു യു.എ.ഇ.വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വെള്ളിയാഴ്ച രാത്രി ട്വിറ്ററിൽ കേരളത്തിനായി പങ്കുവെച്ച വാക്കുകൾ. യു.എ.ഇ.എന്ന നാട്ടിന്റെ നിർമ്മിതിയിൽ മലയാളികൾ നൽകിയ സേവനത്തിനുള്ള അംഗീകാരം കൂടിയായിരുന്നു ഇത്. ഇതിന് ശേഷമാണ് യുഎഇ പ്രസിഡന്റ് പ്രത്യേക സഹായനിധി പ്രഖ്യാപിച്ചത്.
'സഹോദരീ സഹോദരന്മാരെ, ഇന്ത്യയിലെ കേരള സംസ്ഥാനം കനത്ത പ്രളയത്തിലൂടെ കടന്നുപോവുകയാണ്. നൂറ്റാണ്ടിലെ ഏറ്റവുംമാരകമായ പ്രളയമാണിത്. നൂറുകണക്കിനാളുകൾ മരിച്ചു. ആയിരക്കണക്കിനാളുകൾ ഭവന രഹിതരായി. ഈദ് അൽ അദ്ഹയുടെ മുന്നോടിയായി ഇന്ത്യയിലെ സഹോദരങ്ങൾക്ക് സഹായഹസ്തം നീട്ടാൻ മറക്കരുത്'- ട്വിറ്റർ സന്ദേശത്തിൽ യുഎഇ വൈസ് പ്രസിഡന്റ് പറഞ്ഞു. ദുരിതബാധിതരെ സഹായിക്കാൻ യു.എ.ഇ.യും ഇന്ത്യൻ സമൂഹവും ഒരുമിച്ച് പ്രവർത്തിക്കും.
അടിയന്തര സഹായം നൽകാൻ ഞങ്ങൾ ഒരു സമിതി രൂപവത്കരിച്ചിട്ടുണ്ട്. ഈ സംരംഭത്തിലേക്ക് ഉദാരമായി സംഭാവന ചെയ്യാൻ ഏവരോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. യു.എ.ഇ.യുടെ വിജയത്തിന് കേരള ജനത എക്കാലവും ഉണ്ടായിരുന്നു. പ്രളയബാധിതരെ പിന്തുണയ്ക്കാനും സഹായിക്കാനും നമുക്ക് പ്രത്യേക ഉത്തരവാദിത്വമുണ്ട്. വിശേഷിച്ച് ഈദ് അൽ അദ്ഹയുടെ പരിശുദ്ധവും അനുഗ്രഹീതവുമായ ഈ സന്ദർഭത്തിൽ.. 'കേരളത്തിൽ നടക്കുന്ന രക്ഷാപ്രവർത്തനങ്ങളുടെ ചിത്രങ്ങൾ സഹിതമാണ് ഇംഗ്ലീഷിലും മലയാളത്തിലും അറബിയിലുമെല്ലാമായി ശൈഖ് മുഹമ്മദിന്റെ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചത്.
ഇതിനൊപ്പം തന്നെ പെട്ടെന്ന് നാല് കോടി രൂപ സഹായം പ്രഖ്യാപിച്ച ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നടപടിയും പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. കേവലം പ്രഖ്യാപനമോ ആഹ്വാനവും മാത്രമായിരുന്നില്ല ഇതൊന്നും. യു.എ.ഇ.റെഡ് ക്രസന്റിന്റെ നേതൃത്വത്തിൽ പെട്ടെന്ന് തന്നെ കേരളത്തിനായി ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘടനകളെ കൂടി സഹകരിപ്പിച്ചാണ് കേരളത്തിനായുള്ള സഹായം ക്രോഡീകരിക്കുന്നത്.
യു.എ.ഇയിലെ ടെലികോം ദാതാക്കളായ ഇത്തിസലാത്ത്, ഡു എന്നിവ വഴി 200 ദിർഹത്തിൽ കുറയാത്ത സഹായം എത്തിക്കാനുള്ള പ്രഖ്യാപനങ്ങളും വന്നുകഴിഞ്ഞു. എമിറൈറ്റ്സ് പോലുള്ള വിമാനക്കമ്പനികളും കേരളത്തെ കൈയയച്ച് സഹായിക്കും. ദുബായ് പോർട്ട് ഉൾപ്പെടെയുള്ള സംരഭങ്ങളും യുഎഇ ഭരണാധികാരിയുടെ ഫണ്ടിലേക്ക് ആവേശത്തോടെ സംഭാവനകൾ നൽകുമെന്നാണ് വിലയിരുത്തൽ.
പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് കേന്ദ്രം നൽകിയ ധനസഹായം പോരെന്ന് പരാതി ശക്തമായി നിലനിൽക്കുകയാണ്. ഇതിനിടെയാണ് കേരളത്തിന് ലഭിക്കേണ്ടിയിരുന്ന സഹായധനം മുടക്കി കൊണ്ടും കേന്ദ്രസർക്കാർ തീരുമാനം. പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് ഐക്യരാഷ്ട്ര സഭ അടക്കമുള്ള ആഗോള ഏജൻസികളുടെ സഹായം വേണ്ടെന്ന കേന്ദ്രതീരുമാനമാണ് കേരളത്തിന് തിരിച്ചടിയാകുന്നത്. കേരളത്തെ പുനർനിർമ്മിക്കാൻ വിവിധ കോണുകളിൽ നിന്നും സഹായം ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകൾക്കിടെയാണ് ഈ തീരുമാനം.
അതേസമയം കേരളത്തെ ആകെ ദുരിതക്കയത്തിലാക്കിയ പ്രളയത്തിൽ 20000 കോടിക്ക് മുകളിലാണ് നഷ്ടം കണക്കാക്കുന്നത്. അടിയന്തിര സഹായമായി 500 കോടിയാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. ഇതിന് പുറമെ അരിയും ഗോതമ്പും മണ്ണെണ്ണയുമടക്കമുള്ള സഹായങ്ങളും കേന്ദ്രസർക്കാര് പ്രഖ്യാപിച്ചിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സഹായങ്ങളൊന്നും തന്നെ പര്യാപ്തമല്ലാത്ത സ്ഥിതിയാണ് കേരളത്തിലുള്ളത്. അതുകൊണ്ട് തന്നെ കേന്ദ്രത്തോട് കൂടുതൽ തുക ആവശ്യപ്പെടും.
നിരവധി വീടുകൾ പുനർനിർമ്മാണം നടത്തേണ്ടതുണ്ട്. റോഡുകൾ ഗതാഗത യോഗ്യമാക്കണം. വീടും സ്ഥലവും നഷ്ടപ്പെട്ടവരുണ്ട്. വരുമാനമാർഗമില്ലാതായവരുണ്ട്. വൈദ്യുതി, ടെലിഫോൺ തുടങ്ങി എല്ലാ സംവിധാനങ്ങളും തകരാറിലായിരിക്കുകയാണ്. നിലവിൽ 10 ലക്ഷത്തി ഇരുപത്തിയെട്ടായരത്തി എഴുപത്തി മൂന്ന് പേരാണ് ക്യാമ്പുകളിൽ അഭയം തേടിയിരിക്കുന്നത്. ഇവരുടെയെല്ലാം പുനരധിവാസടക്കം വലിയ വെല്ലുവിളിയാണ് കേരളത്തിന് മുന്നിലുള്ളത്. വിദേശത്തു നിന്നടക്കം പലയിടത്തുനിന്നും സഹായങ്ങൾ എത്തുന്നതിനിടയിലും പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല. അതിന് നിയമപരമായ തടസങ്ങളുണ്ടെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇതിനിടെയാണ് ഐക്യരാഷ്ട്രസഭയുടെ സഹായമടക്കമുള്ള കാര്യങ്ങളും കേന്ദ്രത്തിന്റെ പരിഗണനയിലേക്കെത്തുന്നത്.
Stories you may Like
- അഹ്ലാൻ മോദിയിൽ ഇന്ത്യൻ പ്രവാസി സമൂഹത്തെ ആവേശം കൊള്ളിച്ച് പ്രധാനമന്ത്രി
- ഡോ.വന്ദനയുടെയും രഞ്ജിത്തിന്റെയും കുടുംബങ്ങൾക്ക് 25 ലക്ഷം രൂപവീതം ധനസഹായം
- ട്രെയിൻ അപകടത്തിൽപ്പെടുന്നവർക്കുള്ള ധനസഹായം വർധിപ്പിച്ച് റെയിൽവേ ബോർഡ്
- പ്രധാനമന്ത്രി ഈ മാസം യുഎഇയിലേക്ക്; ബിഎപിഎസ് ക്ഷേത്രം ഉദ്ഘാടനം ചെയ്യും
- അവയവമാറ്റ ധനസഹായത്തെ ചൊല്ലി തർക്കം
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്