ഗതിമാറിയൊഴുകി പമ്പയും അച്ചൻകോവിലും: കൈയേറ്റം മൂലം വെള്ളം തിരിച്ചിറങ്ങാനും വൈകി; പമ്പയുടെ ഗതിവിഗതികൾ വിരൽത്തുമ്പു കൊണ്ട് തൊട്ടറിയുന്നവരും പെട്ടു; മഹാപ്രളയത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടവരിൽ മാധ്യമപ്രവർത്തകരും മുൻ എംഎൽഎയും; ജില്ലാ ഭരണകൂടത്തെയും പള്ളിയോട സേവാസംഘത്തെയും രൂക്ഷമായി വിമർശിച്ച് മാലേത്ത് സരളാ ദേവി
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: പമ്പയുടെ ഓരോ ചലനവും ഗതിവിഗതികളും നഗ്നനേത്രങ്ങൾ കൊണ്ട് മനസിലാക്കുന്നവരാണ് ആറന്മുളക്കാർ. പമ്പ കയറി വന്നാൽ ഇത്രത്തോളം. അതിനപ്പുറത്തേക്ക് ആറിന് പരന്നൊഴുകാൻ കഴിയില്ലെന്നും വിശ്വസിച്ചിരുന്നവർ നിരവധി. എന്നാൽ, സകല കണക്കു കൂട്ടലുകളും തെറ്റിയപ്പോൾ ഭീകര പ്രളയത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടവരിൽ മാധ്യമപ്രവർത്തകരും മുൻ എംഎൽഎയും അടക്കം ഉൾപ്പെടുന്നു. ആറന്മുള വിമാനത്താവളത്തിനെതിരേയും പമ്പ ആക്ഷൻ പ്ലാനിനും വേണ്ടി നിരന്തരം വാർത്തകൾ എഴുതി പുരസ്കാരങ്ങൾ വരെ നേടിയ മംഗളം സ്പെഷൽ കറസ്പോണ്ടന്റ് സജിത്ത് പരമേശ്വരൻ, ദി ഹിന്ദു കറസ്പോണ്ടന്റ് രാധാകൃഷ്ണൻ കുറ്റൂർ, എസിവി പത്തനംതിട്ട ലേഖകൻ പ്രസാദ് മാവിനേത്ത്, മുൻ എംഎൽഎ മാലേത്ത് സരളാ ദേവി എന്നിവർ പ്രളയജലത്തിൽ മരണം മുഖാമുഖം കണ്ടവരാണ്. ഇവരൊക്കെ വെള്ളം ഇറങ്ങിയതു കൊണ്ടു മാത്രം രക്ഷപ്പെട്ടവർ. ജില്ലാ ഭരണകൂടത്തിന്റെ ഒരു സഹായ ഹസ്തവും ഇവർക്ക് ലഭിച്ചില്ല എന്നതും വാസ്തവം.
സജിത്ത് പരമേശ്വരൻ പ്രായം ചെന്ന രണ്ടു അമ്മമാർക്കൊപ്പം, പൂവത്തൂരിലെ കൂടുംബ വീട്ടിലാണ് അകപ്പെട്ടത്. മുൻപൊക്കെ വീടിന്റെ താഴത്ത് വരെ മാത്രമാണ് വെള്ളം കയറിയിരുന്നത്. ആ കണക്കു കൂട്ടലിൽ ക്യാമ്പിലേക്ക് മാറിയതുമില്ല. പിന്നാലെ വീടിന്റെ ഒന്നാം നില വരെ വെള്ളമെത്തി. ടെറസ് റൂമിൽ അരയൊപ്പം വെള്ളത്തിലാണ് തുടർന്നുള്ള ദിവസങ്ങൾ ഇവർ കഴിഞ്ഞത്. കഴുത്തൊപ്പം വെള്ളത്തിൽ മുങ്ങി ജീവന് വേണ്ടി യാചിച്ചെങ്കിലും പള്ളിയോടാ സേവാസംഘവും സർക്കാരിന്റെ സംവിധാനങ്ങളും സഹായിച്ചില്ലെന്നാണ് മുൻ എംഎൽഎ മാലേത്ത് സരളാദേവിയുടെ പരാതി.
കഴുത്തോളം വെള്ളത്തിൽ നിന്ന് ജീവന് വേണ്ടി കേണിട്ടും പള്ളിയോട സേവാസംഘത്തിന്റെ ബോട്ട് രക്ഷാപ്രവർത്തനത്തിന് ശ്രമിക്കാതെ അവഗണിച്ചുവെന്നാണ് മാലേത്ത് സരളാദേവി പറയുന്നത്. ആറന്മുള നാളിതു വരെ കണ്ടിട്ടില്ലാത്ത ഭീകരമായ പ്രളയത്തിൽ മരണത്തെ മുഖാമുഖം കണ്ട നാട്ടുകാർക്ക് പരാതികൾ നിരവധിയാണ്. പമ്പാ നദി രാത്രി സമയത്ത് ജനവാസ കേന്ദ്രങ്ങളിലേക്ക് ആർത്തലച്ച് ഒഴുകിയതോടെ പ്രദേശവാസികൾ പ്രാണഭയത്തിലായി.
സഹായത്തിനായുള്ള തങ്ങളുടെ അഭ്യർത്ഥനകൾ അധികൃതർ ആരും ചെവിക്കൊണ്ടില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. ജാതി-മത-രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരുടെയും പങ്കാളിത്തമുള്ള പള്ളിയോട സേവാ സംഘത്തിന്റെ നാലോളം ബോട്ടുകൾ ഉണ്ടായിരുന്നിട്ടും യാതൊരു രക്ഷാപ്രവർത്തനത്തിനും മുതിർന്നില്ലെന്നും പരാതി ഉയർന്നു. മാലേത്ത് സരളാദേവിയുടെയും കുടുംബത്തിന്റെയും സഹായാഭ്യർഥന പള്ളിയോട സേവാസംഘത്തിന്റെ ബോട്ടിലെ ജീവനക്കാർ അവഗണിച്ചതായി പരാതി ഉയർന്നു. വീടിന്റെ രണ്ടാം നിലയിൽ കഴുത്തൊപ്പം വെള്ളം കയറിയ സഹചര്യത്തിൽ രക്ഷിക്കാനായി ഈ ബോട്ടിലെ ജീവനക്കാരോട് അഭ്യർത്ഥിച്ചെങ്കിലും അവർ അവഗണിച്ച് കടന്ന് കളയുകയായിരുന്നുവെന്ന് മാലേത്ത് പറഞ്ഞു.
ജില്ലാ ഭരണകൂടത്തിനൊടും സഹായാഭ്യർഥന നടത്തിയെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. പ്രദേശത്തെ ചില ആളുകൾ ചേർന്നാണ് താനുൾപ്പടെയുള്ളവരെ രക്ഷിച്ചതെന്നും സർക്കാർ സംവിധാനങ്ങളെക്കാൾ അധികമായി പ്രദേശത്തെ ചെറുപ്പക്കാരും സേവാഭാരതി പോലെയുള്ള സന്നദ്ധ സംഘടനകളുമാണ് ആറന്മുളയിൽ നിരവധി ജീവനുകൾ രക്ഷിച്ചതെന്നും മാലേത്ത് സരളാദേവി പറഞ്ഞു.
അച്ചൻകോവിലാറും പമ്പയും നിരവധി സ്ഥലങ്ങളിൽ ഗതിമാറിയൊഴുകി. നദിയുടെ പ്രവാഹ വഴിയിൽ ഉണ്ടായ കൈയേറ്റമാണ് ഇതിന് കാരണമായത്. പലരും കൈയേറി മതിലും കെട്ടിടങ്ങളും വച്ചു. ആർത്തിരമ്പിയെത്തിയ വെള്ളം ഇതൊക്കെ തച്ചു തകർത്ത് മുന്നേറി. കയറിപ്പോയ അതേ വേഗത്തിൽ വെള്ളം ഇറങ്ങാതിരുന്നതും കൈയേറ്റം കൊണ്ടാണ്. അച്ചൻകോവിലാർ ഏറെ നാളുകൾക്ക് ശേഷമാണ് രൗദ്രഭാവം പൂണ്ടത്. ഈ നദിക്ക് കുറുകേ തുറന്നു വിടാൻ ഡാമുകളില്ല. എന്നാൽ, കോന്നിയുടെ കിഴക്കൻ മലയോര മേഖലയായ കൊക്കാത്തോട്ടിലുണ്ടായ ഉരുൾ പൊട്ടലാണ് അച്ചൻകോവിലാറ്റിൽ ജലനിരപ്പുയരാൻ കാരണമായത്.
കോന്നിയിൽ ഇത് വലിയ കുഴപ്പം സൃഷ്ടിച്ചില്ല. എന്നാൽ പത്തനംതിട്ട, പ്രമാടം, ഓമല്ലൂർ, തുമ്പമൺ, പന്തളം, ചെന്നീർക്കര, ചെങ്ങന്നൂർ പ്രദേശങ്ങൾ വെള്ളത്തിന് അടിയിലായി. പമ്പയ്ക്ക് പിന്നാലെ പോയവർ അച്ചൻകോവിലാറിന്റെ രൗദ്രഭാവം കണ്ടില്ല. എന്തായാലും ഈ തീരത്തെ വീടുകളിൽ ടൺ കണക്കിന് ചെളി അടിഞ്ഞു കൂടിയിട്ടുണ്ട്. അവ നീക്കണമെങ്കിൽ ഇനി ഭഗീരഥ പ്രയത്നം തന്നെ വേണ്ടി വരും.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍