വെള്ളപ്പൊക്കം ലോക ശ്രദ്ധ നേടിയതോടെ കസ്തൂരിരംഗൻ റിപ്പോർട്ട് വീണ്ടും പൊടി തട്ടിയെടുക്കുന്നു; കയ്യേറ്റക്കാരുടെ തോന്ന്യവാസത്തിന് വില കൊടുക്കേണ്ടി വരുന്നത് വർഷങ്ങളായി കുടിയേറിയ കർഷകരാവുമെന്ന് സൂചന; കസ്തൂരി രംഗൻ റിപ്പോർട്ടിൽ പറയുന്ന വില്ലേജുകളിലെല്ലാം കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ ആലോചിച്ച് കേന്ദ്രസർക്കാർ; ഇടുക്കിയിലെയും മലയോര പ്രദേശങ്ങളിലെയും കർഷകർക്ക് കടുത്ത ആശങ്ക
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കസ്തൂരി രംഗൻ റിപ്പോർട്ട് കേരളത്തിലെ മലയോര ഗ്രാമങ്ങളിൽ നടപ്പിലാക്കാൻ ഒരുങ്ങിയപ്പോൾ അക്കാലത്ത് കടുത്ത എതിർപ്പായിരുന്നു നേരിടേണ്ടി വന്നിരുന്നത്. അതിനെ തുടർന്ന് അത് മാറ്റി വയ്ക്കാനും സർക്കാർ നിർബന്ധിതമായിരുന്നു. എന്നാൽ കേരളകമാനം കടുത്ത പ്രളയത്തിൽ അകപ്പെട്ട സാഹചര്യത്തിൽ കസ്തൂരി രംഗൻ റിപ്പോർട്ട് വീണ്ടും പൊടി തട്ടിയെടുക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. വെള്ളപ്പൊക്കം ലോക ശ്രദ്ധ നേടിയതോടെ കസ്തൂരിരംഗൻ റിപ്പോർട്ട് വീണ്ടും ചർച്ചയാക്കുകയാണ് ലക്ഷ്യം. ഇത് നടപ്പാക്കിയാൽ കൈയേറ്റക്കാരുടെ തോന്ന്യവാസത്തിന് വില കൊടുക്കേണ്ടി വരുന്നത് വർഷങ്ങളായി കുടിയേറിയ കർഷകരാവുമെന്ന് സൂചനയുണ്ട്.
മാധവ് ഗാഡ്ഗിൽ സമിതിയുടെ പരിസ്ഥിതി റിപ്പോർട്ട് സംബന്ധിച്ച് ഒരു വിഭാഗം ജനങ്ങളും സംസ്ഥാന സർക്കാരുകളും കടുത്ത ആശങ്ക ഉന്നയിക്കുകയും വിവിധ രാഷ്ട്രീയ കക്ഷികൾ ഇതിനെതിരെ ശക്തമായ നിലപാടെടുക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് ഈ ആശങ്കൾ പരിഗണിച്ചും ഗാഡ്ഗിൽ സമിതി ശുപാർശകൾ വിലയിരുത്തിയും പ്രത്യേകം റിപ്പോർട്ട് സമർപ്പിക്കുക എന്ന നിർദ്ദേശത്തോടെ കേന്ദ്ര ആസൂത്രണ കമ്മീഷൻ അംഗം കെ. കസ്തൂരി രംഗന്റെ നേതൃത്വത്തിലുള്ള മറ്റൊരു സമിതിയെ കേന്ദ്ര സർക്കാർ നിയോഗിച്ചു. വിശദമായ വിലയിരുത്തലിനുശേഷവും ഗാഡ്ഗിൽ സമിതി ശുപാർശകളെ തത്ത്വത്തിൽ അംഗീകരിക്കുന്ന നിലപാടാണ് കസ്തൂരി രംഗൻ സമിതിയും മുന്നോട്ട് വെച്ചത്.
അതേസമയം സുപ്രധാനമായ ചില മേഖലകളിൽ കാതലായ മാറ്റങ്ങളും നിർദ്ദേശിച്ചു. പശ്ചിമഘട്ട മലനിരകളുടെ നാലിൽ മൂന്ന് ഭാഗവും പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഗാഡ്ഗിൽ സമിതി ശുപാർശകളിൽ വിയോജിപ്പ് രേഖപ്പെടുത്തി പശ്ചിമഘട്ട മലനിരകളുടെ ഏകദേശം 37 ശതമാനം ഇപ്രകാരമുള്ള പ്രദേശമാണെന്ന് കസ്തൂരിരങ്കൻ സമിതി വിലയിരുത്തി. എന്നാൽ ഇതു പോലും എതിർപ്പ് മൂലം നടപ്പാക്കാനായില്ല. ഇടുക്കി പോലുള്ള പ്രദേശത്ത് വൻ പ്രതിഷേധം ഉയർന്നു. ഇതോടെ കസ്തൂരിരങ്കനിൽ തീരുമാനം നീണ്ടു. എന്നാൽ കേന്ദ്ര സർക്കാർ ഈ റിപ്പോർട്ട് നടപ്പാക്കണമെന്ന അഭിപ്രായത്തിലായിരുന്നു. ഇതിനാണ് വീണ്ടും അവസരമൊരുങ്ങുന്നത്.
മാറിയ സാഹചര്യത്തിൽ കസ്തൂരി രംഗൻ റിപ്പോർട്ടിൽ പറയുന്ന വില്ലേജുകളിലെല്ലാം കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ ആലോചിച്ച് കേന്ദ്രസർക്കാർ രംഗത്തെത്തിയിരിക്കുകയാണെന്നാണ് സൂചന. ഇതിനെ തുടർന്ന് ഇടുക്കിയിലെയും മലയോര പ്രദേശങ്ങളിലെയും കർഷകർക്ക് കടുത്ത ആശങ്കയേറിയിട്ടുണ്ട്. പശ്ചിമഘട്ടത്തിലെ അപൂർവമായ പരിസ്ഥിതിയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന റിപ്പോർട്ടാണിത്. 56,825 സ്ക്വയർ കിലോമീറ്റളോളം വരുന്ന പരിസ്ഥിത ലോല പ്രദേശം സംരക്ഷിക്കണമെന്നാണ് കസ്തൂരിരംഗൻ നിർദേശിക്കുന്നത്.
ഇതിൽ കേരളത്തിൽ 9,993 സ്ക്വയർ കിലോമീറ്ററാണുള്ളത്. കർണാകയിൽ 20,668 ചതുരശ്രകിലോമീറ്ററും മഹാരാഷ്ട്രയിൽ 17,340ഉം തമിഴ്നാട്ടിൽ 6914ഉം ഗുജറാത്തിൽ 449ഉം ചതുരശ്രകിലോമീറ്ററാണ് പരിസ്ഥിതില ലോലപ്രദേശമുള്ളത്. എക്കോ സെൻസിറ്റീവ് ഏരിയ അഥവാ ഇഎസ്എ എന്നാണിത് അറിയപ്പെടുന്നത്. ഈ മേഖല വേണ്ടവിധത്തിൽ സംരക്ഷിക്കുന്ന പ്രവർത്തനം നടത്താൻ ഈ ആറ് സംസ്ഥാനങ്ങളും വേണ്ട വിധത്തിലുള്ള പ്രവർത്തനം നടത്താത്തതിന്റെ പ്രത്യാഘാതം മേഖലയെ അപകടകരമായ രീതിയിൽ സ്വാധീനിക്കുന്നുവെന്നാണ് കസ്തൂരി രംഗൻ വിശദീകരിച്ചിരുന്നത്.
കേരളത്തിൽ സമീപകാലത്തുണ്ടായ വെള്ളപ്പൊക്കവും അതിന്റെ പ്രത്യാഘാതമാണെന്നാണ് വിലയിരുത്തപ്പെട്ടിരിക്കുന്നത്. ഈ പരിസ്ഥിതിലോല പ്രദേശം വെറും കടലാസിൽ മാത്രം വേർതിരിച്ച് നിലനിർത്തിയത് ഇനിയും കടുത്ത പരിസ്ഥിതി പ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്ന മുന്നറിയിപ്പാണ് ശക്തമായിരിക്കുന്നത്. ആറ് സ്റ്റേറ്റുകളിലായി 1500കിലോമിറ്ററോളം നീളുന്ന മേഖലയിൽ കടുത്ത രീതിയിൽ തുടരുന്ന വനനശീകരണവും മറ്റും മൂലം ഇവിടെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും പതിവായിരിക്കുകയാണ്.ഇവിടെ കടുത്ത വർഷപാതമുള്ളതിനാൽ വെള്ളം ഒഴുകി സമുദ്രത്തിലെത്തുന്നതിന് വേണ്ടത്ര വഴികളില്ലെങ്കിൽ അത് കടുത്ത വെള്ളപ്പൊക്കത്തിന് വഴിയൊരുക്കുമെന്ന മുന്നറിയിപ്പ് കസ്തൂരിരംഗൻ റിപ്പോർട്ടിലുണ്ടായിരുന്നു.
എന്നാൽ ഇവിടെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ പോലും കടന്ന് കയറി നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയതിനെ തുടർന്ന് ഇവിടെ വെള്ളമൊഴുകി പോകാൻ വഴികളില്ലാതാവുകയും പ്രളയഭീഷണി വർധിച്ചിരിക്കുകയുമാണ്. കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിനും ഇതാണ് കാരണമെന്നാണ് വിലയിരുത്തൽ.മലകൾ ഇടിക്കുന്നതും ഡാമുകൾ പരിധി വിട്ടുയർത്തുന്നതും വെള്ളമൊഴുക്ക് പാതകളിൽ തടസങ്ങൾ സൃഷ്ടിക്കുന്നതും ഇവിടെ കടുത്ത ഭീഷണിയാണുണ്ടാക്കുന്നതെന്നാണ് എൻവയോൺമെന്റലിസ്റ്റായ മനോജ് മിസ്ര വെളിപ്പെടുത്തുന്നത്. ഇതു പോലെ തന്നെയാണ് കാര്യങ്ങൾ മുന്നോട്ട് നീങ്ങുന്നതെങ്കിൽ 2018ൽ കേരളത്തിലുണ്ടായ വെള്ളപ്പൊക്കം വെറും തുടക്കം മാത്രമാണെന്നും യമുന ജിയേ അബിയാന്റെ കൺവീനർ കൂടിയായ മിസ്ര മുന്നറിയിപ്പേകുന്നു.
ഗാഡ്ഗിൽ കമ്മറ്റി ശുപാർശ ചെയ്ത മൂന്നു തരം പരിസ്ഥിതി സംവേദക മേഖലകൾക്കു പകരം ഒറ്റ മേഖലയെ മാത്രം സംരക്ഷിക്കാനാണ് കസ്തൂരി രംഗൻ റിപ്പോർട്ടിലെ നിർദ്ദേശം. കേരളത്തിലെ റിസർവ്, നിക്ഷിപ്ത വന മേഖലകൾ പോലും പൂർണമായി സംരക്ഷിക്കാൻ സമിതി ശുപാർശ ചെയ്യുന്നില്ല. എന്നിട്ടും എതിർപ്പുകൾ ശക്തമായി. പരിസ്ഥിതി സംവേദക മേഖലകളിലെ വികസനപ്രവർത്തനങ്ങളിൽ ഗാഡ്ഗിൽ സമിതി നിർദ്ദേശിച്ച കർശനനിയന്ത്രണങ്ങൾ തന്നെ നടപ്പാക്കണമെന്നും യാതൊരുവിധ ഖനനപ്രവർത്തനങ്ങളും ഇപ്രകാരമുള്ള പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ അനുവദിക്കുവാൻ പാടില്ലെന്നും കസ്തൂരി രംഗൻ സമിതി നിർദ്ദേശിക്കുന്നുണ്ട്. ഇത് ഏറെ ബുദ്ധിമുട്ടിലാക്കുന്നത് കുടിയേറ്റ കർഷകരെയാണ്. കൈയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള തീരുമാനങ്ങളിൽ കുടിയേറ്റക്കാർക്ക് അടിസ്ഥാന ജീവിത സൗകര്യങ്ങൾക്ക് പോലും നിർമ്മാണ പ്രവർത്തനം നടത്താനാകാത്ത സ്ഥിതി വരുന്നു.
നേരത്തെ കസ്തൂരി രംഗൻ റിപ്പോർട്ട് തള്ളിക്കളയണമെന്നും പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട ചർച്ച ചെയ്തു നടപ്പാക്കണമെന്നും പ്രമുഖ പരിസ്ഥിതി സംഘടനയായ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പുതിയ സാഹചര്യത്തിൽ പരിഷത്ത് പോലുള്ള സംഘടനകളും തങ്ങളുടെ ആവശ്യം ശക്തമാക്കും. കേരളത്തിലെ 11 ജില്ലകളിൽ 37 ശതമാനം പ്രദേശങ്ങളിൽ നിവസിക്കുന്ന ജനങ്ങൾക്ക് വീട് നിർമ്മിക്കാനോ, വികസനപ്രവർത്തനങ്ങൾക്കോ സാധ്യമാകാത്ത നിലയിലേക്ക് കാര്യങഅങളെത്തിക്കുന്നതാണ് കസ്തൂരി രംഗൻ റിപ്പോർട്ടെന്ന വിമർശനവും സജീവമാണ്. ഇതിനിടെയാണ് പ്രളയം എത്തിയത്. പരിസ്ഥിതിയെ മറന്നുള്ള നിർമ്മാണങ്ങൾ വീണ്ടും ചർച്ചയായി. ഇതോടെയാണ് കസ്തൂരി രംഗൻ റിപ്പോർട്ടും വീണ്ടും പരിഗണനാ വിഷയമാകുന്നത്.
ഗാഡ്ഗിൽ-കസ്തൂരിരംഗൻ റിപ്പോർട്ടുകളെ കുറിച്ചുള്ള യഥാർത്ഥ ധാരണ ഇല്ലാത്തവരാണ് നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിനെ എതിർക്കുന്നതെന്ന വാദം പരിസ്ഥിതി സാമ്പത്തിക ശാസ്ത്രജ്ഞരും മുന്നോട്ട് വയ്ക്കുന്നു. പശ്ചിമഘട്ട മലനിരകളിലുണ്ടാകുന്ന പാരിസ്ഥിതിക ആഘാതം കണക്കിലെടുത്ത് പ്രായോഗിക നിർദ്ദേശങ്ങൾ നടപ്പാക്കണം. ഇതിന് മുന്നോടിയായി പ്രദേശവാസികളുടെ ആശങ്കകൾ അകറ്റുന്നതിനുള്ള നടപടികൾ കൈക്കൊള്ളണം. കനത്തപരിസ്ഥിതികാഘാതമുണ്ടാക്കുന്ന പ്രവർത്തികളെ മാത്രമാണ് റിപ്പോർട്ട് എതിർക്കുന്നത്. കനത്തതോതിലുള്ള രാസവള-കീടനാശിനി പ്രയോഗങ്ങൾ ഒഴിവാക്കി കൃഷിനടത്താമെന്നും ഇവര് പറയുന്നു. എന്നാൽ റിപ്പോർട്ട് നടപ്പാക്കിയാൽ കൃഷി പോലും മുടങ്ങുമോ എന്ന സംശയം കേരളത്തിലെ മലയോര മേഖലയിലെ കുടിയേറ്റക്കാർക്കുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്