ബോസിനെ തോൽപിച്ച തന്റെ പടം മകൻ വരച്ചപ്പോൾ അത് ഓഫീസിൽ അഭിമാനത്തോടെ തൂക്കി; മെല്ലിച്ച കണ്ണട വച്ച പഴയ പയ്യൻസ് തന്നെ മറികടക്കുമെന്ന് രാജ്ദീപ് സർദേശായി അന്ന് എങ്ങനെ അറിയാൻ? രാഹുൽ ഗാന്ധിയുടെ അഭിമുഖം എൻഡി ടിവിയിൽ നിന്ന് തട്ടിയെടുത്തത് ടിആർപി റേറ്റിങ്ങിന്റെ മേനി പറഞ്ഞ്; സ്റ്റുഡിയോയിൽ പാനലിസ്റ്റുകളെ നിർത്തിപ്പൊരിക്കുന്ന മാധ്യമസിംഹം പൂച്ചയായി മാറിയത് ഒരിക്കൽ മാത്രം; യുഎഇ സഹായധന വിവാദത്തിൽ മലയാളികൾ പൊങ്കാലയിട്ട അർണാബ് ഗോസ്വാമിക്ക് എന്നും നോട്ടം റേറ്റിങ് മാത്രം
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: നിങ്ങളുടെ വിജയരഹസ്യം എന്താണ് എന്ന് ഒരിക്കൽ ചോദിച്ചപ്പോൾ അർണാബ് ഗോസാമിയുടെ മറുപടി ഇങ്ങനെയായിരുന്നു: നിയമങ്ങൾ ബ്രേക്ക് ചെയ്തു...ജയിച്ചുകയറി. 'സർക്കസ് 'എന്നാണ് പലരും ഗോസ്വാമിയുടെ ടെലിവിഷൻ ഡിബേറ്റിനെ കളിയാക്കുന്നത്. ഒച്ച വച്ച് ആളെ പേടിപ്പിക്കുന്ന ആങ്കർ എന്നും പരിഹസിക്കുന്നവരുണ്ട്. എന്നാൽ, ഗോസ്വാമിയുടെ മാതൃകാപുരുഷനായി കാണുന്ന യുവാക്കളും ഏറെ. ടെലിവിഷൻ ന്യൂസ് കണ്ടുപിടിച്ചത് അസം സ്വദേശിയായ ഈ മാധ്യമ പ്രവർത്തകനാണെന്ന മട്ടിലും പോകുന്നു ആരാധന.
ഗുരുവിനെ തോൽപിച്ച ശിഷ്യൻ
ഗുരുവിനെ തോൽപിച്ച ശിഷ്യനാണ് അർണാബ് ഗോസ്വാമി. ഒരുപതിറ്റാണ്ടോളം രാജ്ദീപ് സർദേശായിയുടെ കീഴിലാണ് ഗോസ്വാമി ജോലി ചെയ്തത്. തന്റെ ബോസിനെ ജയിച്ചുകയറുന്ന ഗോസ്വാമിയുടെ ചിത്രം മകൻ വരച്ചപ്പോൾ അത് ഓഫീസിൽ അഭിമാനത്തോടെ തൂക്കി ഈ പരിശ്രമശാലിയായ മാധ്യമപ്രവർത്തകൻ. സർദേശായിയെ വിമർശിക്കാനുള്ള ഒരവസരവും ഗോസ്വാമി പാഴാക്കാറുമില്ല. രാഹുൽ ഗാന്ധിയുമായുള്ള ഇന്റർവ്യൂ ഗോസ്വാമി തട്ടിയെടുത്തത് എങ്ങനെയെന്ന് സർദേശായി ഒരിക്കൽ എഴുതിയിട്ടുണ്ട്. അന്ന് ടൈംസ് നൗവിലായിരുന്ന സ്വാമി രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് ഒരുകത്തെഴുതി. തന്റെ ചാനലിനാണ് എൻഡിടിവിയേക്കാൾ ടിആർപി റേറ്റിങ് എന്നായിരുന്നു കത്തിലെ ന്യായവാദം. തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ ആദ്യ അഭിമുഖത്തിന് അവകാശം മികച്ച റേറ്റിങ്ങുള്ള തന്റെ ചാനലിനാണെന്നും സ്വാമി പറഞ്ഞു. 1990 കളിൽ തന്റെ വീട്ടിൽ പതിവായി എത്തിയിരുന്ന യുവാവിനെ സർദേശായി ഓർത്തെടുക്കുന്നുണ്ട്. മെല്ലിച്ച, കണ്ണട വച്ച ഒരുപയ്യൻസ്. ടെലിവിഷനിലെ സാധ്യതകൾ തേടിയായിരുന്നു ആ വരവ്. പിന്നീട് ഒരുമിച്ചൊരു ഷോ പോലും ചെയ്തെങ്കിലും പതിയെ ഇരുവരും വഴി പിരിഞ്ഞു. രണ്ടുപേർക്കും രണ്ടുവഴി.
വഴി നന്നായി തിരിയും സ്വാമിക്ക്
തന്റെ വഴിയേതെന്ന് ക്യത്യമായി ഗോസ്വാമിക്ക് അറിയാമായിരുന്നു. എൻഡിവിയിൽ കണ്ടയാളല്ല ടൈംസ് നൗവിൽ. ടൈംസ് നൗവിൽ കണ്ടയാളല്ല റിപ്പബ്ലിക്കിൽ. രാത്രി 9 മണിക്ക് തനിക്ക് മാത്രമായി ഇംഗ്ലീഷ് സംസാരിക്കുന്ന ഒരുപറ്റം പ്രേക്ഷകരുണ്ടെന്ന് സ്വാമിക്ക് അറിയാം. ദ നേഷൻ വാണ്ടസ് ടു നോ എന്ന ഫ്രെയിസിലൂടെ ഇംഗ്ലീഷ് ജേണലിസത്തെ മാറ്റിമറിക്കും മുമ്പ് പടിപടിയായുള്ള വളർച്ചയാണ് ഗോസ്വാമി കൈവരിച്ചത്.
പുതിയ മാധ്യമപ്രവർത്തകർക്ക് സ്വാമി നൽകുന്ന ഉപദേശം ശ്രദ്ധിക്കുക.' ജേണലിസത്തെ ബഹുമാനിക്കാത്തവർക്കൊപ്പം ജോലി ചെയ്യരുത്. നിങ്ങൾ ചെയ്യുന്നത് പണത്തിന്റെ അടിസ്ഥാനത്തിൽ തൂക്കി നോക്കരുത്. കരിയറിന്റെ ആദ്യ 10 വർഷം ഒരുകാര്യത്തിലും കോംപ്രമൈസ് ചെയ്യരുത്. മറ്റുജോലികൾ ചെയ്യുന്നവർ കൂടുതൽ പണമുണ്ടാക്കുന്നതുകണ്ടാലും നിങ്ങൾ പതറരുത്. നിങ്ങൾ മിടുക്കനോ മിടുക്കിയോ ആണെങ്കിൽ പത്തുവർഷം കഴിയുമ്പോൾ നിങ്ങൾക്ക് വിളവ് കൊയ്യാം. നിയമവും വൈദ്യവും പോലെ തന്നെയാണ് ജേണലിസവും- നിങ്ങൾ കാലുറയ്ക്കാൻ സമയമെടുക്കും.'
സ്വാമിക്ക് സ് ട്രെസില്ല
ടെലിവിഷനിൽ പാനലിസ്റ്റുകളെ പോലും അടിച്ചിരുത്തുന്ന ഗോസ്വാമി സ്ര്ടെസ് അനുഭവിക്കുന്നുണ്ടോ? ഇല്ലെന്നാണ് മറുപടി. ജേണലിസമാണ് സ്വാമിയുടെ ജീവവായു. ഇക്കാര്യത്തിൽ കുടുംബവും കൂടെ നിൽക്കും സദാ. പിന്നെ സ്വാമിക്ക് എന്തുപേടിക്കാൻ? പിങ്ക് ഫ്ളോയിഡിനെ കേൾക്കാനും സ്കൂബാ ഡൈവിങ്ങിന് പോകാനുമൊക്കെയാണ് ഒഴിവുനേരത്ത് സ്വാമിക്ക് ഇഷ്ടം. രാത്രി പലരെയും നിർത്തിപൊരിക്കാനുള്ളതാണെന്ന ചിന്തയൊന്നും അപ്പോൾ അദ്ദേഹത്തെ അലട്ടാറില്ല. രാഷ്ടീയത്തിൽ പ്രവേശിക്കാനൊന്നും തനിക്ക് താൽപര്യമില്ലെന്ന് സ്വാമി പലവട്ടം പറഞ്ഞുകഴിഞ്ഞു. ജേണലിസത്തിന് രാഷ്ട്രീയത്തേക്കാൾ കരുത്തുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു. പുടിൻ, ട്രംപ് എന്നിവരുമായുള്ള അഭിമുഖമാണ് ഇനി സ്വാമിയുടെ അവശേഷിക്കുന്ന ആഗ്രഹങ്ങൾ.
ഗുവാഹത്തിയാണ് അർണാബ് ഗോസ്വാമിയുടെ ജന്മനാട്. അഭിഭാഷകരും ജഡ്ജിമാരും നിറഞ്ഞ കുടുംബത്തിലെ പയ്യൻസ് ആ വഴിയേ പോയില്ല. ഡൽഹി ഹിന്ദുകോളേജിൽ നിന്ന് സോസിയോളജിയിൽ ബിദുദം. സാമുഹിക നരവംശശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം. 2000 ത്തിൽ കേംബ്രിഡ്ജ് സർവകലാശാലയിൽ ഇന്റർനാഷണൽ സ്റ്റഡീസിൽ വിസിറ്റിങ് ഫെല്ലോ. 1995 ൽ എൻഡി ടിവി 24X 7 ൽ ടെലിവിഷൻ ജോലി തുടങ്ങി. ഡിഡി മെട്രോയിൽ ന്യൂസ് ടു നൈറ്റിന് വേണ്ടി റിപ്പോർട്ടർ. പിന്നീട് എൻഡിടിവിയിൽ ന്യൂസ് എഡിറററായി കോർ ടീമിന്റെ ഭാഗമായി. ആ സമയത്താണ് മുഴുനീള വാർത്താചാനലായി എൻഡി ടിവി മാറിയത്.
1998 മുതൽ 2003 വരെ വാർത്താവലോകന പരിപാടിയായ ന്യൂസ് അവറിന്റെ ആങ്കർ. ഇതിനൊപ്പം ന്യൂസ് നൈറ്റും അവതരിപ്പിച്ചു. 2004 ൽ ഏഷ്യയിലെ മികച്ച വാർത്താവതാരക പുരസ്കാരം നേടി. 2006 മുതൽ ടൈംസ് നൗവിൽ എഡിറ്റർ ഇൻ ചീഫും ന്യൂസ് ആങ്കറും. 'ഫ്രാങ്ക്ലി സ്പീക്കിങ് വിത്ത് അർണാബ് 'പരിപാടിയിൽ അഭിമുഖത്തിനെത്തിയ പ്രമുഖരുടെ നിര മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോർഡൻ ബ്രൗൺ, സച്ചിൻ തെണ്ടുൽക്കർ, രാഹുൽ ഗാന്ധി എന്നിങ്ങനെ നീളുന്നു.
ടൈംസ് നൗ എന്ന ചാനൽ കെട്ടിപ്പടുക്കാൻ മുഖ്യ പങ്ക് വഹിച്ച അർണാബ് പിന്നീട് അവരുമായി തെറ്റി രാജി വച്ചു. വളരെ പെട്ടെന്നാണ് ഏഷ്യാനെറ്റ് മുൻ ചെയർമാൻ രാജീവ് ചന്ദ്രശേഖരിന്റെ കൂടി സഹായത്തോടെ റിപ്പബ്ലിക് ടി.വി തുടങ്ങിയത്. രണ്ടാം യു.പി.എ ഭരണകാലത്ത് നിരന്തരമായ അഴിമതിക്കഥകൾ പുറത്തെത്തിച്ചു കൊണ്ട് ആ സർക്കാരിനെ മുൾമുനയിൽ നിർത്തി. ഇന്ത്യ എഗൈൻസ്റ്റ് കറപ്ഷൻ മൂവ്മെന്റിന് ആവശ്യത്തിന് ഇടം നൽകിക്കൊണ്ട് അർണബ് പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റി. തനിക്കു ചുറ്റും ഒരു അഴിമതി വിരുദ്ധ പോരാളിയുടെ പരിവേഷവും ഉണ്ടാക്കിയെടുത്തു. നേഷൻ വാണ്ട്സ് ടു നോ എന്ന പരിപാടിയിലൂടെ ഇന്ത്യയുടെ പ്രതിനിധിയായി അർണബ് സ്വയം പ്രതിഷ്ടിച്ചു.
സർദേശായിയുടെ അനുഭവം അടിച്ചുമാറ്റി
തനിക്കും ചാനലിനും റേറ്റിങ് കൂട്ടാൻ എന്തുവേണമെങ്കിലും ചെയ്യാൻ മടിയില്ല അർണാബ് ഗോസ്വാമിക്ക്. രാജ്ദീപ് സർദേശായിയുടെ റിപ്പോർട്ടിങ് സ്വന്തം അനുഭവമാക്കി വീമ്പുപറയാൻ ഒട്ടും നാണക്കേട് തോന്നിയില്ല ഗോസ്വാമിക്ക്. 2002 ലെ ഗുജറാത്ത് കലാപത്തിൽ എൻ.ഡി.ടി.വി ക്ക് വേണ്ടി റിപ്പോർട്ട് ചെയ്യാനായി പോയ തന്നെയും സംഘത്തേയും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ വസതിക്ക് 50 മീറ്റർ മാറി കലാപകാരികൾ ആക്രമിച്ചെന്ന് സ്വാമി പറഞ്ഞു. ഈ സമയത്താണ് മുതിർന്ന മാധ്യമ പ്രവർത്തകനായ രാജ്ദീപ് സർദേശായിയുടെ ട്വീറ്റ് വന്നത്. തന്റെ ദി ഇലക്ഷൻ ദാറ്റ് ചേഞ്ച്ഡ് ഇന്ത്യ എന്ന പുസ്തകത്തിൽ സർദേശായി ഇക്കാര്യം വിശദമായി പറയുന്നുണ്ട്.
ശശി തരൂരുമായി ഏറ്റുമുട്ടി തോറ്റു
ശശി തരൂരിന്റെ ഭാര്യയായ സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിൽ ശശി തരൂരിനെ അർണബ് കൊലയാളിയായി ചിത്രീകരിക്കുകയും ക്രിമിനൽ എന്ന് അഭിസംബോധന ചെയ്യുകയും ചെയ്തു. ഇതിനെതിരെ ശശി തരൂർ ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ അനുകൂല വിധി വന്നു. അന്വേഷണം പുരോഗമിക്കുന്ന കേസിൽ വിധി വരും മുൻപ് ഒരാളെ കൊലയാളിയെന്ന് മുദ്ര കുത്തുന്നത് നിയമവിരുദ്ധമാണെന്നായിരുന്നു വിധി.
മോദിക്ക് മുമ്പിൽ പുലി പൂച്ചയായി
ടൈംസ് നൗവിൽ ജോലി നോക്കുമ്പോഴാണ് ഗോസ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിമുഖം ചെയ്തത്. ഇത്രയും സൗമ്യനായി
സ്വാമിക്ക് അതിഥികളോട് പെരുമാറാൻ എന്ന് വിശ്വസിക്കാൻ തന്നെ പലർക്കും സാധിച്ചില്ല. പ്രധാനമന്ത്രിയായ ശേഷം മോദി നൽകുന്ന ആദ്യത്തെ അഭിമുഖമായിരുന്നു അത്. എന്നാൽ കടുപ്പമുള്ള ഒരു ചോദ്യം പോലും അർണാബ് നരേന്ദ്ര മോദിയോട് ചോദിച്ചില്ല എന്ന് സോഷ്യൽ മീഡിയ കളിയാക്കി. മോദി പറഞ്ഞ കാര്യങ്ങളെക്കാൾ ചർച്ചയായത് ഗോസ്വാമിയുടെ ശരീരഭാഷയാണ്.
സർക്കാരിനൊപ്പം ചേർന്ന് മാധ്യമങ്ങളെ നിശ്ശബ്ദരാക്കുന്നു
കപട മതേതര-പാക് അനുകൂല നിലപാടുള്ള മാധ്യമങ്ങൾക്കെതിരെ സർക്കാർ കടുത്ത നടപടി സ്വീകരിക്കണമെന്ന് ടൈംസ് നൗ 2016 ജൂലൈ 26-ന് നടന്ന ന്യൂസ് അവർ ചർച്ചയ്ക്കിടെ അർണാബ് ഗോസ്വാമി പറഞ്ഞിരുന്നു. സർക്കാരിനൊപ്പം ചേർന്ന് മാധ്യമങ്ങളെ നിശബ്ദരാക്കാനാണ് അർണാബ് ശ്രമിക്കുന്നതെന്നും, അർണാബിന്റെ നിലപാടുകളെ എന്നെങ്കിലും അംഗീകരിക്കേണ്ടി വന്നാൽ അത് സ്വയം കൊല്ലുന്നതിന് തുല്യമാണെന്നും മുൻകാല സഹപ്രവർത്തകയും എൻഡിടിവി കൺസൽട്ടന്റ് എഡിറ്ററുമായ ബർക്കാ ദത്ത് തുറന്നടിച്ചു. ബർക്ക കുറിച്ചു: 'മാധ്യമങ്ങളുടെ വായ അടച്ചു പൂട്ടാനും മാധ്യമപ്രവർത്തകർക്ക് ശിക്ഷ വാങ്ങി നൽകാനുമാണ് ടൈംസ് നൗ ചാനൽ ശ്രമിക്കുന്നത്. അർണാബിനെ പോലെയുള്ളവർക്കൊപ്പം ഈ മേഖലയിൽ ജോലി ചെയ്യുന്നതിൽ എനിക്ക് അപമാനം തോന്നുന്നു. അർണാബിന്റെ ഭീരുത്വം നിറഞ്ഞതും നാണം കെട്ടതുമായ വ്യക്തിത്വത്തിൽ എന്താണ് ഇത്രകണ്ട് ആകർഷകമായുള്ളത് ?
എന്തായാലും തനിക്ക് നേരേയുള്ള വിമർശനങ്ങൾ ഗോസ്വാമിയെ ബാധിക്കാറേയില്ല. താൻ വിശ്വസിക്കുന്ന ജേണലിസത്തിൽ ഉറച്ചുനിൽക്കുക. അത് ശരിയോ തെറ്റോ എന്നുള്ളതിലല്ല, അത് ചാനലിന്റെ റേറ്റിങ് കൂട്ടുന്നുണ്ടോയെന്ന് മാത്രമാണ് സ്വാമിയുടെ നോട്ടം.
യുഎഇ സഹായധനവിവാദത്തിൽ മലയാളികളെ ലാക്കാക്കിയുള്ള അമ്പും ഈ ലക്ഷ്യം വച്ചുള്ളത് തന്നെ.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്