കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകക്കു നേരെയും എനിക്ക് നേരിടേണ്ടി വന്നത്ര ഭരണകൂട ഭീകരത ഉണ്ടായിട്ടില്ല; ഇനിയും കുറ്റപത്രം സമർപ്പിക്കാത്ത പല കേസുകളുമുണ്ട്; ജയിലുകൾ ഇപ്പോളും അടിമ-ഉടമ ബന്ധത്തിൽ തന്നെ; പ്രവേശിക്കുമ്പോഴും പുറത്തു പോവുമ്പോഴും നഗ്നരാക്കി ദേഹ പരിശോധന ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നു; കേസ് നടത്താനോ ജാമ്യത്തിൽ ഇറങ്ങാനോ കഴിയാതെ നൂറുകണക്കിന് തടവുകാർ; മവോയിസറ്റ് ഷൈന മറുനാടൻ മലയാളിയോട് പറയുന്നു
രഞ്ജിത്ത് ബാബു
കണ്ണൂർ: കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിൽ കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകയ്ക്കും തനിക്ക് നേരിടേണ്ടി വന്നത്ര ഭരണകൂട ഭീകരത ഉണ്ടായിട്ടില്ലെന്ന് മാവോയ്സ്റ്റ് നേതാവ് ഷൈന പറയുന്നു. ഇനിയും കുറ്റപത്രം സമർപ്പിക്കാത്ത പല കേസുകളും തനിക്കെതിരെയുണ്ട്. വനിതാ ജയിലുകൾ പൊതുവെ പുരുഷ ജയിലുകളെ അപേക്ഷിച്ച് വളരെ പിന്നോക്കാവസ്ഥയിൽ നിലനിൽക്കുന്ന തടവറകളാണ്. മധ്യകാല ഘട്ടത്തിലെ പോലെ അടിമ-ഉടമ സമ്പ്രദായം അനുസ്മരിപ്പിക്കുന്നതാണ് ജയിലുകളെന്നും ഷൈന പറയുന്നു. മറുനാടൻ മലയാളിയുമായി സംസാരിക്കുകയായിരുന്നു അവർ.
അജിതക്ക് ശേഷം രാഷ്ട്രീയ പ്രവർത്തനത്തിന്റെ പേരിൽ ദീർഘകാലം തടവിൽ കഴിയേണ്ടി വന്ന ഒരു സ്ത്രീയാണ് ഞാൻ. കഴിഞ്ഞ നാൽപ്പതു വർഷത്തിനിടയിൽ കേരളത്തിൽ മറ്റൊരു രാഷ്ട്രീയ പ്രവർത്തകക്കും ഇത്തരത്തിലൊരു ഭരണകൂട വേട്ട നേരിടേണ്ടി വന്നിട്ടില്ല. മൂന്നര വർഷത്തിന് ശേഷവും ഒരു കേസിൽ പോലും ചാർജ്ജ് ഫ്രെയിം ചെയ്യുകയോ വിചാരണ ആരംഭിക്കുകയോ ചെയ്തിട്ടില്ല. ഇനിയും കുറ്റപത്രം പോലും സമർപ്പിക്കാത്ത പല കേസുകളും ഉണ്ട്. കറുമത്താംപെട്ടി കേസിൽ 2016 ജനുവരിയിൽ തന്നെ ജാമ്യം ലഭിച്ചുവെങ്കിലും എൻ. എസ്. എ. ചുമത്തപ്പെട്ടിരുന്നതിനാൽ ജാമ്യത്തിറങ്ങാൻ കഴിഞ്ഞില്ല.
2015 ൽ ചുമത്തപ്പെട്ട മറ്റു രണ്ടു കേസുകളിൽ കൂടി ആ വർഷം തന്നെ ജാമ്യം ലഭിച്ചിരുന്നു. എന്നാൽ എൻ. എസ്. എ. തടങ്കൽ തീരുന്നതിനു മുൻപ് തന്നെ ഒന്നിന് പിറകെ ഒന്നായി കേരളത്തിലും തമിഴ്നാട്ടിലും പുതിയ കേസുകൾ ചുമത്തിയതിനാലാണ് ജയിൽ മോചനം ഇത്രയും വൈകിയത്. ഏറ്റവും അവസാനത്തെ രണ്ടു കേസുകൾ 2018 ലാണ് ഫയൽ ചെയ്തത്. ഈ വർഷം ജൂൺ മാസം ആദ്യം എല്ലാ കേസുകളിലും ജാമ്യം ലഭിച്ചുവെങ്കിലും പലകാരണങ്ങൾ ചൂണ്ടിക്കാട്ടി പല ജാമ്യക്കാരേയും കോടതി സ്വീകരിക്കാൻ തയ്യാറാവാത്തതിനാലാണ് മോചനം വീണ്ടും നീണ്ടുപോയത്.
സ്ത്രീ ജയിലുകൾ പൊതുവേ പുരുഷ ജയിലുകളെ അപേക്ഷിച്ച് പിന്നോക്കാവസ്ഥ നിലനിൽക്കുന്ന ഇടങ്ങളാണ്. എല്ലാ ജയിലുകളിലേയും അന്തരീക്ഷം പൊതുവേ മധ്യകാലഘട്ടത്തിലെ അടിമ - ഉടമ ബന്ധത്തെ അനുസ്മരിപ്പിക്കുന്നതാണ്. തടവുകാരെ സംബന്ധിച്ച് നിത്യ ജീവിതത്തിലെ ഓരോ ചെറിയ ആവശ്യങ്ങൾക്കും ജയിൽ അധികൃതരെ പൂർണമായും ആശ്രയിക്കേണ്ട അവസ്ഥ ഇത് രൂക്ഷമാക്കുന്നു. അധികാരികളിൽ നിന്നുള്ള ഏതൊരു ആജ്ഞയും ചോദ്യം ചെയ്യാതെ അനുസരിക്കണമെന്നാണ് ചട്ടം. തടവുകാർക്കിടയിലുള്ള മാനുഷികമായ സഹഭാവവും സൗഹൃദവും കർശനമായി വിലക്കപ്പെട്ടതാണ്. സാധനങ്ങളോ ജോലികളോ പരസ്പരം പങ്കുവെക്കുന്നതും സഹായിക്കുന്നതും ജയിൽ കുറ്റമാണ്. വർഗ്ഗപരവും ജാതിപരവുമായ വേർതിരുവുകളും ജയിലുകളിൽ, പ്രത്യേകിച്ച് തമിഴ്നാട്ടിൽ, ശക്തമാണ്.
സാമ്പത്തികമായും ജാതിയമായും അടിത്തട്ടിലുള്ള ആളുകളെ കൂടുതൽ പ്രയാസമേറിയതും മറ്റുള്ളവർ ചെയ്യാൻ മടിക്കുന്നതുമായ ജോലികൾ ഏൽപ്പിക്കുന്നത് സാധാരണമാണ്. ജയിലിൽ പ്രവേശിക്കുമ്പോഴും പുറത്തു പോവുമ്പോഴും നഗ്നരാക്കി കർശനമായ ദേഹ പരിശോധന നടത്താറുണ്ട്. ഇത് തടവുകാരുടെ ആത്മാഭിമാനത്തെ തകർക്കുന്നതാണ്. അഡ്മിഷൻ സമയത്ത് പല ജയിലുകളിലും തടവുകാരെ മർദ്ദിക്കുന്നത് ഇപ്പോഴും തുടരുന്നുണ്ട്. തടവുകാരെക്കൊണ്ട് ജയിൽ ജീവനക്കാരുടെ വ്യക്തിപരമായ ജോലികൾ ചെയ്യിക്കുന്നതും സാധാരണമാണ്. ചെറിയ തെറ്റുകൾക്ക് പോലും ക്രൂരമായ ശകാരവും മർദ്ദനവും അപമാനം ഏൽക്കേണ്ടി വരുന്നു. ഏതെങ്കിലും ഒരാൾ ചെയ്യുന്ന തെറ്റിന് മൊത്തം ആളുകൾ ശിക്ഷയേറ്റു വാങ്ങുന്നതും പതിവാണ്.
രാഷ്ട്രീയ തടവുകാരിയെന്ന നിലയിൽ പലപ്പോഴും മറ്റു തടവുകാരെ അപേക്ഷിച്ച് മെച്ചപ്പെട്ട സൗകര്യങ്ങളും പെരുമാറ്റവും ലഭിക്കാറുണ്ടെങ്കിലും സാധാരണ തടവുകാരുമായി ഇടപഴകാനുള്ള അവസരങ്ങൾ കർശനമായി നിയ്രന്തിച്ചിരുന്നു. പൊതുവായ ആവശ്യങ്ങൾക്കായി ശബ്ദമുയർത്തുന്നത് അസഹിഷ്ണുതയോടെയാണ് നേരിട്ടിരുന്നത്. നിങ്ങൾ സ്വന്തം പ്രശ്നങ്ങൾ മാത്രം പറഞ്ഞാൽ മതിയെന്ന തരത്തിലുള്ള ഉപദേശങ്ങൾ പലപ്പോഴും ഉണ്ടാകാറുണ്ട്. ഗവ. അനുവദിച്ചിട്ടുള്ള പല ആനുകൂല്യങ്ങളും പലപ്പോഴും തടവുകാർക്ക് കൃത്യമായി ലഭ്യമാവാറില്ല. ഉദാഹരത്തിന്, കേരളത്തിൽ ഒരു വിചാരണ തടവുകാരിക്ക് ഒരു മാസം 3 നമ്പറുകളിലേക്കായി 150 രൂപക്ക് ഫോൺ ചെയ്യാൻ അനുമതിയുണ്ടെങ്കിലും പല ജയിലുകളിലും ഇത് പൂർണ്ണമായോ ഭാഗികമായോ നടപ്പാക്കാറില്ല.
കണ്ണൂർ വനിതാ ജയിലിൽ ഒരു മാസം 50 രൂപക്ക് രണ്ടു നമ്പറുകളിലേക്ക് മാത്രമേ ഫോൺ ചെയ്യാൻ അനുവദിക്കുന്നുള്ളൂ. തമിഴ്നാട്ടിലാകട്ടെ വനിതാ ജയിലിലെ ഫോൺ ഒന്നര വർഷത്തിലേറെയായി പ്രവർത്തന രഹിതമാണ്, ഒരു ഫോൺ ചെയ്യണമെങ്കിൽ പുരുഷ ജയിലിലെ ജയിലിൽ പോകുവാൻ ജയിൽ അധികൃതരുടെ കനിവിനായി കാത്തിരിക്കണം. ഇത് മൂലം അനുവദിക്കപ്പെട്ട അത്രയും തവണ ഫോൺ ചെയ്യാൻ പലർക്കും സാധിക്കാറില്ല. എഴുത്തുപകരണങ്ങളും മറ്റും ജയിലിൽ അനുവദിക്കപ്പെട്ടതാണെങ്കിലും പരാതിയെഴുതാൻ ഇതുപയോഗിക്കുമോ എന്ന് കരുതി പലപ്പോഴും തടവുകാർക്ക് നിഷേധിക്കപ്പെടാറുണ്ട്.
തടവുജീവിതം ആളുകളെ അവമാനവീകരിക്കുകയും അടിച്ചമർത്തുകയും ചെയ്യും. തടവുകാർക്ക് ആവശ്യമായ വൈദ്യ സഹായം പോലും പലപ്പോഴും ലഭ്യമാവാറില്ല. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ നിയമമനുസരിച്ച് രോഗനിർണയം നടത്താനും ചികിത്സ നിശ്ചയിക്കാനും ഡോക്ടർക്കു മാത്രമേ അവകാശമുള്ളൂ എന്നിരിക്കലും ജയിലുകളിൽ മിക്കവാറും ഇതെല്ലാം ചെയ്യുന്നത് പാരാ മെഡിക്കൽ സ്റ്റാഫുകളാണ്. മിക്ക വനിതാ ജയിലുകളിലും ഡോക്ടർമാരോ ആശുപത്രി സൗകര്യങ്ങളോ ഇല്ല. ജയിലിൽ നിന്ന് സർക്കാർ ആശുപത്രികളിൽ ചികിത്സക്ക് കൊണ്ട് പോകുമ്പോൾ തടവുകാർ രോഗം നടിക്കുകയാണ് എന്ന മുൻവിധി നേരിടേണ്ടി വരാറുണ്ട്.
വ്യക്തിപരമായി എനിക്ക് പോലും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. ആർത്രൈറ്റിസ് മൂലമുള്ള കഠിനമായ സന്ധി വേദനയോടെ ചികിത്സ തേടിയ എന്നോട് ജോലി ചെയ്യാതെ ഇരിക്കുന്നതിനുള്ള കുഴപ്പം മാത്രമാണിതെന്ന് പരിഹസിക്കുകയാണ് കോയമ്പത്തൂർ മെഡിക്കൽ കോളേജിലെ അസ്ഥിരോഗ വിദഗ്ധൻ ചെയ്തത്. എന്നാൽ റൂമറ്റോളജി ഡിപ്പാർട്ട്മെന്റിൽ തുടർന്ന് നടത്തിയ പരിശോധനകളിൽ വാതരോഗം സ്ഥിതീകരിക്കുകയുണ്ടായി. ഇത്തരം സമീപനം തടവുകാരെ ചികിത്സ തേടുന്നതിൽ നിന്ന് പിന്തിരിപ്പിക്കാറുണ്ട്. ഇത്യയിൽ തന്നെ ഏറ്റവും കൂടുതൽ തടവുകാർ മരണമടയുന്ന ഒരു ജയിലായി കോയമ്പത്തൂർ സെൻട്രൽ പ്രിസണിനെ മാറ്റി തീർക്കുന്നതിൽ ഇതിലുള്ള പങ്ക് വ്യക്തമാണ്.
ഇന്ത്യൻ നിയമ വ്യവസ്ഥയിൽ പണവും സ്വാധീനവും ഉള്ളവർക്ക് മാത്രമാണ് നീതി ലഭ്യമാവുകയെന്ന് ജയിലിൽ പോകുന്ന ഏതൊരാൾക്കും സംശയമുണ്ടാകില്ല. പണം ഇല്ലാത്തതിനാൽ മാത്രം കേസ് കൃത്യമായി നടത്താനോ ജാമ്യത്തിൽ ഇറങ്ങാനോ കഴിയാതെ നൂറുകണക്കിന് തടവുകാരാണ് ജയിലുകളിൽ നരകിച്ചുകൊണ്ടിരിക്കുന്നത്. ദലിതുകൾ, ആദിവാസികൾ, മതന്യൂനപക്ഷങ്ങൾ, മറ്റു പ്രാന്തവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുമാണ് ഇതിൽ 90 ശതമാനവും. സാഹചര്യത്തിന്റെ സമ്മർദ്ദം മൂലം ചെയ്തു പോകുന്ന ചില തെറ്റുകളുടെ പേരിൽ ജീവപര്യന്തം അനുഭവിക്കുന്ന പലരും 15 ഉം 20 ഉം വര്‍ഷം കഴിഞ്ഞും വിമോചനം കാത്ത് കഴിയുകയാണ്. ഒരു കറക്ഷണൽ ഇന്സ്ടിട്യൂഷൻ (തെറ്റ് തിരുത്തൽ കേന്ദ്രം) എന്ന നിലയിലുള്ള ജയിലിന്റെ പങ്ക് പൂർണമായും ഇല്ലാതാക്കുന്നതാണ് ഈ സമീപനം.
Stories you may Like
- കൊല്ലപ്പെട്ട മാവോയിസ്റ്റ് കവിത കീഴടങ്ങിയ ലിജേഷിന്റെ ഭാര്യ
- അയ്യൻകുന്ന് പഞ്ചായത്തിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം
- മാവോയിസ്റ്റ് പോസ്റ്റർ: കണ്ണൂർ റൂറലിൽ പൊലീസ് സുരക്ഷ
- 'നീ കുപ്പത്തൊട്ടിയിൽ നിന്ന് വന്നതല്ലേ; എത്രയും വേഗം ഒഴിഞ്ഞു പോകണം'
- ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് മാവോയിസ്റ്റ് പോസ്റ്റർ; തിരുനെല്ലിയിലെ പോസ്റ്ററിൽ അന്വേഷണം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍