തലക്കരം മുതൽ മുലക്കരം വരെ 64 ഇനം കരങ്ങൾ പിരിച്ച തിരുവിതാംകൂർ രാജാക്കന്മാരെയാണ് ഇപ്പോൾ ഓർമ്മ വരുന്നത്; പണം പിരിക്കാൻ അന്ന് ഉപയോഗിച്ചിരുന്നത് ദൈവനാമത്തെ ആയിരുന്നുവെങ്കിൽ ഇന്ന് മാസ് ഹിസ്റ്റീരിയ സൃഷ്ടിക്കുവാൻ ഉപയോഗിക്കുന്നത് രാഷ്ട്ര പുനർ നിർമ്മാണത്തെയാണ്; മന്ത്രിക്കും മൾട്ടി ടാസ്കർക്കും തുല്യ സാലറി ചലഞ്ചോ? അഡ്വ. വിനോദ് സെൻ എഴുതുന്നു
വിനോദ് സെൻ
മന്ത്രിക്കും മൾട്ടി ടാസ്കർക്കും തുല്യ സാലറി ചലഞ്ചോ?
പ്രളയ ശേഷ കേരളത്തിന്റെ പുനർനിർമ്മിതിക്കായി മനസ്സിൽ മനുഷ്യത്വമവശേഷിക്കുന്ന മലയാളികളെല്ലാം ഒത്തൊരുമയോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ് മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് മലയാളിയെത്തേടിയെത്തിയത്. കേരളീയരെല്ലാവരും അവരുടെ ഒരു മാസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നവകേരള സൃഷ്ടിക്കായി നൽകണമെന്നതാണ് ആഹ്വാനം.
കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലാകെ അന്നവും അടിസ്ഥാന സൗകര്യങ്ങളുമെത്തിച്ചത് കളക്ടർമാരോ റവന്യൂ ഉദ്യോഗസ്ഥരോ സർക്കാർ സംവിധാനങ്ങളോ അല്ല. നമ്മുടെ രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും വ്യക്തികളുമാണെന്നത് തർക്കമില്ലാത്ത വസ്തുതയാണ്. അതിനു് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിവിധ രാഷ്ട്രീയ പാർട്ടികളും മാധ്യമ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും സർവ്വീസ് സംഘടനകളും വൻതുകകൾ പിരിച്ചെടുത്തതും ഇതേ മലയാളികളിൽ നിന്നായിരുന്നു. ഏറെ പേരും ആദ്യഘട്ടത്തിൽ അഞ്ചിലധികം സംഭാവനകൾ നൽകിയവർ. ഈ പിരിവുകളെല്ലാം കഴിഞ്ഞപ്പോഴാണ് വിനയപൂർവ്വമുള്ള അപേക്ഷയുമായി മുഖ്യമന്ത്രിയെത്തുന്നത്. അങ്ങയുടെ അഭ്യർത്ഥനയിലെ അനൗചിത്യത്തെയാണ് ഞാൻ ചൂണ്ടിക്കാട്ടുന്നത്.
മഹാബലിയുടെ മക്കളാണ് മലയാളികളെങ്കിലും നമ്മുടെ വരുമാനത്തിൽ വ്യതിയാനങ്ങളുണ്ട്. മന്ത്രിയും മൾട്ടി ടാസ്ക്കറും ഒരുപോലെ നൽകണമെന്നാണ് താങ്കളുടെ അഭ്യർത്ഥന. താമസവും യാത്രയും അതിഥി സൽക്കാരവും ഇതര ചെലവുകളുമെല്ലാം സർക്കാർ വഹിക്കുന്ന ഉന്നത ശമ്പളമുള്ള മന്ത്രിമാർ പത്ത് മാസത്തെ ശമ്പളമെങ്കിലും പുനർനിർമ്മിതിക്കായി സ്വമേധയാ നൽകേണ്ടതല്ലേ. എല്ലാരോടും സ്വമേധയാ സംഭാവന നൽകുവാൻ നൽകേണ്ട വഴികളടക്കം സൗമ്യമായി പറഞ്ഞ അങ്ങും അത്തരത്തിലൊരു ത്യാഗത്തിന് തുനിഞ്ഞില്ല. കുടുംബത്തിലെ ദരിദ്രാവസ്ഥ കാരണമാണെന്ന് കരുതാമല്ലേ? ജനസേവനത്തിന്റെ ഉത്തമ മാതൃകകളായ എം എൽ എ മാരും എം പിമാരും രാജ്യസഭാ എംപിമാരും രാഷ്ട്ര പുനർ നിർമ്മാണ പ്രക്രിയയിൽ തങ്ങളുടെ വരുമാനത്തിനനുസരിച്ച് പത്തോ അതിലധികമോ മാസത്തെ ശമ്പളം വിനിയോഗിക്കുമെന്ന് പറഞ്ഞ് കേട്ടില്ല.
വിവിധ കമ്മിഷനുകൾ.. തലപ്പത്ത് രാഷ്ട്രീയ നേതാക്കൾ... ശമ്പളം പ്രതിമാസം ഒരുലക്ഷത്തിലധികം.. ലളിത ജീവിതത്തിന്റെ ഉദാത്ത മാതൃകകളായ ഇവരാരും പത്ത് മാസത്തെ ശമ്പളം കേരളത്തിന്റെ പുനർനിർമ്മിതിക്കായി നൽകാമെന്ന് പറഞ്ഞ് കേട്ടില്ല. ത്യാഗത്തിന്റെ കാര്യത്തിൽ കമ്മിഷനും കമ്പ്യൂട്ടർ ഓപ്പറേറ്ററും ഒരുപോലെ.. കേരളത്തിലെ കളക്ടർമാർ ഐഎഎസ് ,ഐപിഎസ് ഉദ്യോഗസ്ഥർ, ഉന്നത സ്ഥാനീയരായ ഉദ്യോഗസ്ഥർ ഇവരാരും അവരുടെ വരുമാനത്തിനനുസൃതമായി ത്യാഗം ചെയ്യാമെന്നു് പറഞ്ഞ് കേട്ടില്ല. മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് അദ്ദേഹത്തിന്റെ ഫണ്ടിൽ നിന്നും ഒരു കോടി കേരളത്തിന് വേണ്ടി മാറ്റി വയ്ക്കാമെന്ന് പറഞ്ഞു വെങ്കിൽ കേരളത്തിലെ പ്രളയബാധിത മേഖലകളിലെ ഇടതുപക്ഷ എംഎൽഎമാരും എം പിമാരുമെങ്കിലും ഈ വർഷത്തെയും അടുത്ത വർഷത്തെയും എം എൽ എ ഫണ്ടും എം പി ഫണ്ടും പുനർനിർമ്മാണത്തിന് മാത്രമായി വിനിയോഗിക്കുമെന്ന് ഒരു ഫേസ് ബുക്ക് പോസ്റ്റിലൂടെയെങ്കിലും വെളിപ്പെടുത്തേണ്ടെ.
ഡിജിപിയും സിവിൽ പൊലീസ് ഓഫീസറും ഒരു പോലെ സംഭാവന ചെയ്യണമെന്ന വാദം വിചിത്രമാണ്. രാഷ്ട്ര പുനർനിർമ്മിതിക്കു വേണ്ടിയുള്ള സംഭാവനയിൽ ഇടതു മുന്നണി നടപ്പിലാക്കിയത് മാർക്സിയൻ സോഷ്യലിസമാണ്. മാനവരെല്ലാമൊന്നുപോലെയെന്ന സ്ഥിതിസമത്വവാദം. സംഭാവന നൽകി നിൽക്കുന്ന സാധാരണക്കാർ തന്നെ വീണ്ടും സംഭാവന നൽകണമെന്ന് പറയുമ്പോൾ രാഷ്ട്ര പുനർനിർമ്മിതിക്കായി അടിസ്ഥാന ജനവിഭാഗത്തിന്റെ കൈകളിൽ നിന്നു മാത്രം തലക്കരം മുതൽ മുലക്കരം വരെ 64 ഇനം കരങ്ങൾ പിരിച്ച തിരുവിതാംകൂർ രാജാക്കന്മാരെയാണ് ഓർമ്മ വരുന്നത്. അവർ അവരുടെ സുഖഭോഗങ്ങൾക്ക് വേണ്ടിയല്ല പിരിച്ചത്.അവർ പത്മനാഭദാസന്മാരായിരുന്നു. തൃപ്പടിദാനത്തിലുടെ ദൈവത്തിന് കൈമാറിയവർ. ജനങ്ങളെ വിധേയരാക്കാൻ അന്ന് ഉപയോഗിച്ചിരുന്നത് ദൈവനാമത്തെ ആയിരുന്നുവെങ്കിൽ ഇന്ന് മാസ് ഹിസ്റ്റീരിയ സൃഷ്ടിക്കുവാൻ ഉപയോഗിക്കുന്നത് രാഷ്ട്ര പുനർ നിർമ്മാണത്തെയാണ്.
രണ്ടിടത്തും വലിയ സംഭാവന നൽകാൻ വിധിക്കപ്പെട്ടത് സാധാരണക്കാരാണ്. കോരനും കുഞ്ഞിക്കും കരവും തമ്പ്രാന് കര മൊഴിവുമായിരുന്നു അന്നത്തെ രീതി. ഇന്നു മതേ.. സർക്കാരിന്റെ ചെലവിൽ ജീവിക്കുന്ന കളക്ടർമാരടക്കമുള്ളവർ കളക്ഷൻ മാത്രം നടത്തുന്നു. രാഷ്ട്രത്തിനായി ത്യജിക്കാൻ ആഹ്വാനം ചെയ്യുന്നവർ ത്യാഗികളായിരിക്കണം. മന്ത്രിമാരും എം എൽ എ മാരും ഉന്നത ഉദ്യോഗസ്ഥരും പരമാവധി ദാനം ചെയ്ത് മാതൃക കാട്ടൂ. ഒപ്പം ഞങ്ങളുമുണ്ടാകും .ഉറപ്പ്.. സാധാരണക്കാരന്റെ ഭിക്ഷാ പാത്രങ്ങളിൽ നിന്നും സ്വരൂപിക്കുന്ന നാണയത്തുട്ടുകളുയർത്തുന്ന സമ്പന്നതയുടെ ' ഉത്തുംഗുതയിൽ നിന്നു കൊണ്ട് നിങ്ങൾ നടത്തുന്ന ഗിരിപ്രഭാഷണങ്ങളിൽ ആത്മാർത്ഥതയുണ്ടെങ്കിൽ വരുമാനത്തിന്റെ അനുപാതത്തിൽ ത്യജിക്കാൻ ഉന്നത പദവികളലങ്കരിക്കുന്നവർ തയ്യാറാകണം. മാതൃകകളാകണം സർ, സ്വമേധയാ.കമ്മം കൊണ്ട്.
പക്ഷെ... എന്ന് പറയാതെ.. വീട്ടുവാടകയും ടെലിഫോൺ ബില്ലും കറന്റു ചാർജും വാട്ടർ ചാർജും ടിക്കറ്റ് ചാർജും അടയ്ക്കാത്തവർ ഇതെല്ലാം ശമ്പളമെന്ന ഒറ്റ വരുമാനത്തിലൂടെ കണ്ടെത്തുന്നവന്റെ ബുദ്ധിമുട്ടും മനസ്സിലാക്കാൻ തയ്യാറാകണം. നമുക്ക് കേരളത്തെ പുനഃസൃഷ്ടിക്കാം. ആനുപാതികമായി സംഭാവന നൽകിക്കൊണ്ട്.ഞങ്ങൾ തിരുവനന്തപുരത്തുകാരുടെ ഒരു ചൊല്ലുണ്ട് തെങ്ങിനും കമുകിനും ഒരേ ത്ളാപ്പിടരുതെന്നു്.. ശരിയെന്ന് തോന്നുന്നെങ്കിൽ ദയവായി പരമാവധി പ്രചരിപ്പിക്കുക.
(പ്രമുഖ ചിന്തകനും അഭിഭാഷകനും എഴുത്തുകാരനും യൂണിവേഴ്സിറ്റി യൂണിയൻ മുൻ ചെയർമാനും കെപിസിസി വിചാർ വിഭാഗ് ജില്ലാ ചെയർമാനും കോൺഗ്രസ്സ് നേതാവുമാണ് അഡ്വ. വിനോദ് സെൻ. ലേഖകൻ ഫെയ്സ് ബുക്കിൽ കുറിച്ചതാണ് ഇത്)
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍