പ്രതിപക്ഷം സഹായിച്ചിട്ടും അധികാരത്തിൽ കടിച്ചു തൂങ്ങാൻ കഴിഞ്ഞില്ല; പത്തനംതിട്ട നഗരസഭ ചെയർപേഴ്സൺ രജനി പ്രദീപ് അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് മുൻപ് മണിക്കൂറുകൾ മുൻപ് രാജിവച്ചു; പ്രമേയം കൊണ്ടുവന്നത് ഭരണപക്ഷമായ യുഡിഎഫ്
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: തിരുവല്ല നഗരസഭയിൽ ഒരു വർഷം മുൻപ് നടന്ന അട്ടിമറിയുടെ അതേ മാതൃകയിൽ അധികാരത്തിൽ കടിച്ചു തൂങ്ങാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കുന്നതിന് ഒരു മണിക്കൂർ മുൻപ് പത്തനംതിട്ട നഗരസഭ ചെയർപേഴ്സൺ രജനി പ്രദീപ് രാജി വച്ചു. ഇന്നു രാവിലെ 10 മണിക്ക് ഒരു മാണിഗ്രൂപ്പ് കൗൺസിലറെ സിപിഎമ്മിന്റെ മൂന്നു കൗൺസിലർമാർ വീട്ടു തടങ്കലിൽ ആക്കിയിട്ടും അവിശ്വാസം വിജയിക്കുമെന്ന് വന്നതോടെ രജനി രാജിവയ്ക്കുകയായിരുന്നു.
ചെയർപേഴ്സൺ സ്ഥാനം പങ്കു വയ്ക്കുന്നത് സംബന്ധിച്ചുണ്ടായിരുന്ന ധാരണ പാലിക്കാൻ തയാറാകാതെ വന്നതോടെയാണ് ഭരണപക്ഷമായ യു.ഡി.എഫ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. അവിശ്വാസം ഒഴിവാക്കാനും തന്റെ ഭാഗത്ത് വിപ്പ് ലംഘിച്ച് വോട്ടു ചെയ്യുന്നതിനും ചെയർപേഴ്സൺ ഇന്നു രാവിലെ വരെ ശ്രമിച്ചിരുന്നു. പ്രതിപക്ഷമായ സിപിഎമ്മിന്റെ സഹായവും ഇവർക്ക് ലഭിച്ചു. സിപിഎം കൗൺസിലർമാരാണ് ഗുണ്ടായിസം കാട്ടി മാണിഗ്രൂപ്പിന്റെ വനിതാ കൗൺസിലറെ വീട്ടു തടങ്കലിൽ ആക്കിയത്. ഇവർ വീടിന്റെ പിൻവാതിലിലൂടെ ഓടി രക്ഷപ്പെടുയകയിരുന്നു.
32 അംഗ കൗൺസിലിൽ നിലവിൽ 31 പേരാണുള്ളത്. സിപിഎമ്മിലെ വിഎ ഷാജഹാൻ കഴിഞ്ഞ മാസം മരണപ്പെട്ടിരുന്നു. ഇദ്ദേഹം മരിക്കുന്നതിന് മുൻപാണ് അവിശ്വാസത്തിന് നോട്ടീസ് കൊടുത്തത്. കഴിഞ്ഞ മാസം 18 നാണ് അവിശ്വാസം ചർച്ച ചെയ്യാൻ തീയതി നിശ്ചയിച്ചിരുന്നത്. അന്ന് പ്രളയം വന്നതിനാൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. 17 പേരുടെ പിന്തുണയാണ് അവിശ്വാസം വിജയിക്കാൻ വേണ്ടിയിരുന്നത്. ഭരണപക്ഷമായ യുഡിഎഫിൽ കോൺഗ്രസ്-16, മാണി-നാല്, ലീഗ്-രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. പ്രതിപക്ഷത്ത് സിപിഎം-എട്ട്, സിപിഐ-ഒന്ന് എന്നിങ്ങനെ ഒമ്പതു പേരാണുള്ളത്. ഷാജഹാന്റെ മരണത്തോടെ അംഗബലം എട്ടായി കുറഞ്ഞു. പിന്നെയുള്ള ഒരു കൗൺസിലർ എസ്ഡിപിഐക്കാരിയാണ്.
ഇവർ ഇന്നലെത്തന്നെ അവിശ്വാസത്തെ അനുകൂലിക്കുന്നുവെന്ന് അറിയിച്ചിരുന്നു. പിന്നെ 16 പേരുടെ പിന്തുണ ഒപ്പിക്കുന്നതിന് വേണ്ടിയുള്ള നെട്ടോട്ടമായിരുന്നു ഇന്നലെ രാത്രി മുഴുവൻ. കോൺഗ്രസ് കൗൺസിലർമാരിൽ ഏഴു പേർ രജനിക്കൊപ്പം നിലയുറപ്പിച്ചിരുന്നു. പ്രതിപക്ഷം വിട്ടു നിൽക്കുമെന്ന് കൂടി അറിയിച്ചതോടെ അവിശ്വാസം പരാജയപ്പെടുമെന്ന വിശ്വാസത്തിലായിരുന്നു രജനിയും കൂട്ടരും. കോൺഗ്രസിന്റെ നാലു കൗൺസിലർമാർ വിപ്പ് കൈപ്പറ്റിയിരുന്നതുമില്ല. ഡിസിസി നേതൃത്വം പിജെ കുര്യന്റെ സാന്നിധ്യത്തിൽ ഇന്നലെ മുഴുവൻ കൗൺസിലർമാരുമായി ചർച്ച നടത്തി. ഇതോടെ രജനി പക്ഷത്ത് നിന്ന് മൂന്നുപേർ കൂടി എതിർപക്ഷത്തേക്ക് വന്നു.
ഇതോടെ അവിശ്വാസം വിജയിക്കുമെന്ന് ഉറപ്പായി. അറ്റകൈ പ്രയോഗം എന്ന നിലയിലാണ് ഇന്ന് രാവിലെ മാണിഗ്രൂപ്പിന്റെ വനിതാ കൗൺസിലറെ തടഞ്ഞു വയ്ക്കാൻ ശ്രമം നടന്നത്. അവരെ ഹാളിൽ എത്തിക്കാതിരിക്കാനായിരുന്നു നീക്കം. സിപിഎമ്മിന്റെ പാർലമെന്ററി പാർട്ടി നേതാവ് പികെ അനീഷ്, വിആർ ജോൺസൺ, ആർ ഹരീഷ് എന്നിവരാണ് മാണിഗ്രൂപ്പിലെ വനിതാ കൗൺസിലർ ഷൈനിയെ തടഞ്ഞു വച്ചത്. ഇവർ പിന്നിലെ വാതിൽ വഴി ഓടി രക്ഷപ്പെട്ട് മാണിഗ്രൂപ്പ് പാർലമെന്ററി പാർട്ടി നേതാവ് പികെ ജേക്കബിന്റെ വീട്ടിൽ അഭയം തേടുകയായിരുന്നു. ഇതിന് ശേഷമാണ് ചെയർപേഴ്സൺ രാജിക്കത്ത് സെക്രട്ടറിക്ക് കൈമാറിയത്.
കഴിഞ്ഞ തദ്ദേശ സ്ഥാപന ഭരണസമിതി തെരഞ്ഞെടുപ്പിന് ശേഷം ചെയർപേഴ്സൺ സ്ഥാനത്തെ ചൊല്ലി ഭരണകക്ഷിയായ കോൺഗ്രസിൽ തർക്കം ഉടലെടുത്തിരുന്നു. രജനി പ്രദീപ്, ഗീതാ സുരേഷ്, റോസ്ലിൻ സന്തോഷ് എന്നിവരാണ് അവകാശവാദം ഉന്നയിച്ചത്. ഇതോടെ പദവി പങ്കു വയ്ക്കാൻ ധാരണയായി. ആദ്യ രണ്ടര വർഷം രജനി ശേഷിച്ച കാലയളവിൽ ഒന്നേകാൽ വർഷം വീതം ഗീത, റോസ്ലിൻ എന്നിവർക്ക് നൽകാൻ ധാരണയായി. ഇതു രേഖാമൂലം കരാറാക്കി എന്നാണ് ഡിസിസി നേതൃത്വം പറയുന്നത്. അങ്ങനെ ഒരു കരാർ ഇല്ലെന്നും അതിനാൽ താൻ രാജിവക്കില്ലെന്നുമുള്ള നിലപാടിലായിരുന്നു രജനി. കഴിഞ്ഞ വർഷം നവംബറിൽ സ്ഥാനം ഒഴിയേണ്ട രജനി പലവിധ കാരണങ്ങൾ പറഞ്ഞ് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് വരെ നീട്ടിക്കൊണ്ടു പോയി.
ഇതിനിടെ പിജെ കുര്യൻ, ഉമ്മൻ ചാണ്ടി, എംഎം ഹസൻ, കെ ശിവദാസൻ നായർ എന്നീ നേതാക്കളെല്ലാം രജനിയോട് സ്ഥാനം ഒഴിയാൻ ആവശ്യപ്പെട്ടു. പറ്റില്ല എന്ന് രജനി തീർത്തു പറയുകയും ചെയ്തു. അതിന് ശേഷമാണ് അവിശ്വാസം കൊണ്ടുവരാൻ നീക്കം നടന്നത്. അവിശ്വാസത്തിന് നോട്ടീസ് നൽകണമെങ്കിൽ 11 പേർ ഒപ്പിടണം. കോൺഗ്രസിലെ 16 കൗൺസിലർമാരിൽ ഒമ്പതു പേരും രജനിക്കൊപ്പമാണ്. അപ്പോൾ പിന്നെ നോട്ടീസ് നൽകാൻ ഘടക കക്ഷികളുടെ സഹായം തേടേണ്ടി വന്നു. രണ്ട് അംഗങ്ങളുള്ള മുസ്ലിം ലീഗ് തന്ത്രപൂർവം ഒഴിഞ്ഞു മാറി. എന്നാൽ, വൈസ് ചെയർമാൻ അടക്കം നാലു പേരുള്ള മാണിഗ്രൂപ്പ് അവിശ്വാസ നോട്ടീസിൽ ഒപ്പു വച്ചു. ഇതോടെ കോൺഗ്രസിന്റെ ഏഴു കൗൺസിലർമാർ അടക്കം 11 പേരുടെ പിന്തുണയായി. ഇനി തങ്ങൾ വിട്ടു നിന്നിട്ട് കാര്യമില്ലെന്ന് മനസിലാക്കിയ ലീഗും നോട്ടീസിൽ ഒപ്പു വച്ചതോടെ രജനിയെ എതിർക്കുന്നവരുടെ അംഗസംഖ്യ 13 ആയി.
കോൺഗ്രസിലെ ഒരാൾ കൂടി രജനി പക്ഷം വിട്ട് ഇപ്പുറത്തേക്ക് വന്നതോടെ അംഗസംഖ്യ 14. ഇനി ഡിസിസിയുടെ വിപ്പ് കൂടി വരുന്നതോടെ കാര്യങ്ങൾ ശരിയാകുമെന്ന പ്രതീക്ഷയിലായിരുന്നു രജനി വിരുദ്ധർ. എന്നാൽ എതിർക്കാൻ തന്നെയായിരുന്നു രജനിയുടെയും സംഘത്തിന്റെയും തീരുമാനം. പ്രതിപക്ഷം അവർക്ക് പിന്തുണ നൽകി. ഡിസിസിയുടെ വിപ്പ് രജനി പക്ഷത്തുള്ള കൗൺസിലർമാർ കൈപ്പറ്റാതെ വന്നതോടെ തിരുവല്ല നഗരസഭയിൽ നടന്നതു പോലെ അട്ടിമറി ഇവിടെയുമുണ്ടാകുമെന്ന് ഡിസിസി ഭയന്നു. തുടർന്നാണ് പിജെ കുര്യന്റെ നേതൃത്വത്തിൽ ഇന്നലെ ചർച്ച നടന്നത്. പ്രതിപക്ഷത്തിന്റെ എട്ടും തനിക്കൊപ്പമുള്ള ഏഴും ചേർന്നാൽ 15 പേരുടെ പിന്തുണയായി. മറുപക്ഷത്ത് അപ്പോഴും 15 പേരെയുള്ളു. എസ്ഡിപിഐ കൗൺസിലറുടെ പിന്തുണ കൂടി വന്നതോടെ അത് 16 ആയി. അവിശ്വാസം വിജയിപ്പിക്കാൻ വേണ്ടത് 17. ആ ഒരാൾക്ക് വേണ്ടിയുള്ള നെട്ടോട്ടത്തിലായിരുന്നു ഇന്നലെ രജനി വിരുദ്ധ പക്ഷം.
രാത്രി 12 മണിയോടെ അവർ ലക്ഷ്യം നേടി. 18 പേരുടെ പിന്തുണ ഉറപ്പാക്കുകയും ചെയ്തു. ഇതിനിടെ ഐ ഗ്രൂപ്പിലെ മൂന്നു കൗൺസിലർമാരെ തനിക്കൊപ്പം കൊണ്ടുവരാൻ രജനി നീക്കം നടത്തി. വിട്ടു നിൽക്കാൻ ഐ ഗ്രൂപ്പ് കൗൺസിലർമാരായ കെ ജാസിംകുട്ടി, സിന്ധു അനിൽ, റോസ്ലിൻ സന്തോഷ് എന്നിവരോട് ആവശ്യപ്പെട്ടു. പറ്റില്ലെന്ന് അവർ അറിയിച്ചതോടെ ചെയർപേഴ്സന്റെ രാജി അനിവാര്യമായി.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍