Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദിവസം രണ്ടരക്കിലോ ചിക്കനും അൻപത് മുട്ടയുടെ വെള്ളയും ഇനി എവിടെ നിന്നു കിട്ടും? പീഡന കേസിൽ അകത്തായ മുരളീകുമാറിന്റെ ഭക്ഷണചര്യകൾ കേട്ടു ഞെട്ടി പൊലീസും; ഓർമ്മ വെച്ചപ്പോൾ മുതൽ തുടർന്ന ഭക്ഷണവും എക്‌സർസൈസും ഇരുമ്പഴിക്കുള്ളിൽ മുടങ്ങുമ്പോൾ നഷ്ടമാകുന്നത് വർഷങ്ങളായി കാത്തു സൂക്ഷിച്ച ശരീരസൗന്ദര്യം: മിസ്റ്റർ ഏഷ്യയുടെ ആരാധകർക്കും സങ്കടം ഉള്ളിൽ ഒതുക്കാൻ വയ്യ

ദിവസം രണ്ടരക്കിലോ ചിക്കനും അൻപത് മുട്ടയുടെ വെള്ളയും ഇനി എവിടെ നിന്നു കിട്ടും? പീഡന കേസിൽ അകത്തായ മുരളീകുമാറിന്റെ ഭക്ഷണചര്യകൾ കേട്ടു ഞെട്ടി പൊലീസും; ഓർമ്മ വെച്ചപ്പോൾ മുതൽ തുടർന്ന ഭക്ഷണവും എക്‌സർസൈസും ഇരുമ്പഴിക്കുള്ളിൽ മുടങ്ങുമ്പോൾ നഷ്ടമാകുന്നത് വർഷങ്ങളായി കാത്തു സൂക്ഷിച്ച ശരീരസൗന്ദര്യം: മിസ്റ്റർ ഏഷ്യയുടെ ആരാധകർക്കും സങ്കടം ഉള്ളിൽ ഒതുക്കാൻ വയ്യ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മിസ്റ്റർ ഏഷ്യയായി തിരഞ്ഞെടുക്കപ്പെട്ട് രാജ്യത്തിന്റെ അഭിമാനം ഉയർത്തിയ താരമായിരുന്നു ഇന്നലെ വരെ കോട്ടയം സ്വദേശി മുരളീകുമാർ. എന്നാൽ, ഇന്നലെ മുതൽ അദ്ദേഹത്തിന് വില്ലൻ ഇമേജാണ്. പരിചയമുള്ള പെൺകുട്ടിക്കൊപ്പം ചായ കുടിക്കാൻ കോട്ടയത്തെ ഐഡ ഹോട്ടലിൽ പോയ ശേഷം പീഡനകേസിൽ അകത്തായ അവസ്ഥ കേട്ട് അദ്ദേഹത്തിന്റെ കടുത്ത ആരാധകരും ഞെട്ടി. സ്വന്തം ശരീര സൗന്ദര്യം കൊണ്ട് ഇന്ത്യക്ക് അകത്തും പുറത്തും ആരാധകരെ സൃഷ്ടിച്ച ബോഡി ബിൽഡർ പീഡനക്കേസിൽ അകത്തു പോകുമ്പോൾ അദ്ദേഹത്തിന് തന്റെ ശരീരസൗന്ദര്യം കാത്തു സൂക്ഷിക്കാൻ പറ്റുമോ എന്നതാണ് ആരാധകരുടെ ആശങ്ക. കാരണം മുരളീകുമാറിന്റെ ദിനചര്യ ജയിലിൽ പിന്തുടരാൻ ബുദ്ധിമുട്ടാണ്. അദ്ദേഹ

ശരീരപുഷ്ടിക്കായി തുടർന്ന് പോന്ന മുരളിയുടെ ദിനചര്യങ്ങൾ എല്ലാം ജയിലിൽ തെറ്റുമെന്ന് ഉറപ്പായിട്ടുണ്ട്. ശരീരപുഷ്ടി നിലനിർത്തുന്നതിനായുള്ള മുരളിയുടെ ഭക്ഷണ ശീലം കേട്ട് ഞെട്ടിയിരിക്കുകയാണ് പൊലീസും ജയിൽ അധികൃതരും. ദിവസവും രണ്ടരക്കിലോ കോഴി ഇറച്ചിയും അമ്പത് കോഴിമുട്ട വെള്ളയും താൻ കഴിക്കുമെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ആറ് മണിക്കൂർ ജിമ്മിൽ കഠിന പരിശ്രമത്തിലാണെന്നും മുരളി പൊലീസിനോട് പറഞ്ഞു. എന്നാൽ അറസ്റ്റിലായതോടെ ഈ ദിനചര്യങ്ങളെല്ലാം തെറ്റുമെന്ന് ഉറപ്പായിട്ടുണ്ട്. ഇത്രയേറെ ചിക്കൻ ഒരാൾക്ക് മാത്രമായി ജയിലിൽ ലഭ്യമാക്കാൻ ബുദ്ധിമുട്ടാണ്. ഇരുമ്പഴിക്കുള്ളി എക്‌സർസൈസ് ചെയ്യാൻ അവസരം ഉണ്ടായേക്കും.

ശരീരത്തിൽ കരുത്തനാണെങ്കിലും സംഭവം പൊലീസ് കേസായി മാറിയതോടെ താരം കടുത്ത നിരാശയിലായിരുന്നു. അറസ്റ്റു ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കിയതോടെ കണ്ണൂർ വാർക്കുകയായിരുന്നു മുരളീകുമാർ. താൻ പെൺകുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ഉഭയകക്ഷി സമ്മതപ്രകാരം ബന്ധപ്പെടുമ്പോൾ രക്തസ്രാവം ഉണ്ടായതാണെന്നും മിസ്റ്റർ ഏഷ്യ പൊലീസിൽ പറഞ്ഞു. എന്നാൽ, പെൺകുട്ടി മൊഴിയിൽ ഉറച്ചു നിൽക്കുകയായിരുന്നു. തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതി പരാതിപ്പെട്ടത്. ഇതോടെയാണ് മുരളീകുമാറിനെ അറസ്റ്റു ചെയ്തത്.

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ കഴിഞ്ഞ ദിവസമാണ് കോട്ടയത്തുള്ള ഹോട്ടലിൽ മുറിയെടുത്തശേഷം വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന്ാണ് പെൺകുട്ടി നൽകിയ മൊഴി. അമിത രക്തശ്രാവമുണ്ടായി യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് പീഡന വിവരം പുറംലോകം അറിയുന്നത്. യുവതിയുമായി മുരളി കുമാർ ആറ് മാസം മുമ്പേ ഫേസ്‌ബുക്കിലൂടെ പരിചയത്തിലായിരുന്നു. യുവതിയുമായുള്ള പരിചയത്തിലൂടെ വീട്ടുകാരുമായും മുരളി അടുപ്പം സ്ഥാപിച്ചു. അടുത്തടുത്ത നാട്ടുകാർ കൂടിയായതിനാൽ ഹോട്ടലിലേക്ക് ക്ഷണിച്ചപ്പോൾ യാതൊരു സംശയവവും തോന്നിയില്ല.

വ്യാഴാഴ്ച രാത്രിയാണ് അമിത രക്തശ്രാവത്തെ തുടർന്ന് യുവതിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. യുവതിയെ ആശുപത്രിയിൽ എത്തിച്ചതും മുരളി കുമാർ തന്നെയാണ്. പിന്നീട് യുവതി അബോധാവസ്തയിലായി. ഇന്നലെ ഉച്ചയോടെയാണ് സ്വബോധം തിരികെ കിട്ടിയത്. തുടർന്ന് സംഭവത്തെ കുറിച്ച് യുവതി പൊലീസിൽ മൊഴി നൽകുകയായിരുന്നു. അവിവാഹിതയായ തന്നെ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ മുരളി കുമാർ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നാണ് യുവതി നൽകിയ മൊഴി.

എന്നാൽ പൊലീസിന് മുന്നിൽ മുരളി കുമാർ യുവതിയുടെ പരാതി നിരസിച്ചു. പരസ്പര സമ്മതപ്രകാരമാണ് തങ്ങൾ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതെന്നും പരുക്ക് പറ്റിയപ്പോൾ തന്നെ കേസിൽ കുടുക്കാൻ യുവതി ശ്രമിക്കുന്നതുമാണെന്ന് മുരളി പൊലീസിനോട് പറഞ്ഞതായാണ് വിവരം. എന്നാൽ പെൺകുട്ടി ഇത് നിഷേധിക്കുകയും മുരളിയിൽ നിന്നും ക്രൂര പീഡനമാണ് ഏൽക്കേണ്ടി വന്നതെന്നും യുവതി വ്യക്തമാക്കിയതായി പൊലീസ് പറഞ്ഞു.

നേവിയിൽ ഉദ്യോഗസ്ഥനായ മുരളി പങ്കെടുക്കുന്ന ശരീരസൗന്ദര്യ മത്സര വേദികളിൽ നിന്നും ഇയാൾക്കൊപ്പം നിന്ന് പ്രശസ്തരടക്കമുള്ളവർ സെൽഫികൾ എടുക്കുകയും സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വിവാഹിതനും കുട്ടികളുടെ പിതാവുമാണ് മുരളി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP