സ്കൂളിലും ഓഫീസിലും പോകേണ്ട ദിവസം ഞങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കണോ? പാളയം ഫ്ളൈ ഓവർ ബ്ലോക്ക് ചെയ്തുള്ള സിനിമാ ഷൂട്ടിങ്ങിൽ ആംബുലൻസുകൾ കുടുങ്ങിയതോടെ ആശുപത്രിയിലെത്താൻ വൈകിയ രോഗികളുടെ ദുരവസ്ഥയ്ക്ക് ആരുസമാധാനം പറയും? മോഹൻലാലും പൃഥ്വിരാജും ചേർന്ന് തിരുവനന്തപുരത്തെ നരകമാക്കിയത് ആരുടെ അനുവാദത്തോടെ?; ലൂസിഫറിന്റെ ഷൂട്ടിംഗിൽ നിശ്ചലമായി തലസ്ഥാനം
ആർ പീയൂഷ്
തിരുവനന്തപുരം: കൊടിപിടിച്ച പ്രകടനങ്ങളും, ഗതാഗത സ്തംഭനങ്ങളും തിരുവനന്തപുരം നഗരവാസികൾക്ക് പുത്തരിയല്ല. സെക്രട്ടേറിയറ്റിലേക്കും നിയമസഭാകവാടത്തിലേക്കും ഈർക്കിലി സംഘടനകൾ പോലും നടത്തുന്ന പ്രകടനങ്ങൾ നഗരത്തെ പലവട്ടം സ്തംഭിപ്പിച്ചിട്ടുണ്ട്. മറ്റുവഴികളില്ലാതെ, ഇടവഴികളിലൂടെ പരക്കം പായുന്ന ജനങ്ങൾ തങ്ങളുടെ ദുർഗതിയെ ഓർത്ത് സ്വയം പഴിപറയാറുണ്ട്.
വിഐപി സന്ദർശന വേളകളിലാകട്ടെ മുൻകൂട്ടി ഗതാഗത അറിയിപ്പുകളും ഉണ്ടാകാറുണ്ട്. എന്നാൽ, തലസ്ഥാനനഗരം ചൊവ്വാഴ്ച മൂക്കത്ത് വിരൽ വച്ചത് മുന്നറിയിപ്പില്ലാത്ത ഒരു സിനിമാ ഷൂട്ടിങ്ങ് കണ്ടിട്ടാണ്. അതുമൂലമുണ്ടായ ഗതാഗത സ്തംഭനനത്തിന്റെ ദുരിതം അനുഭവിച്ചിട്ടാണ്. മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ഷൂട്ടിങ്ങാണ് നഗരത്തെ അക്ഷരാർഥത്തിൽ സ്തംഭിപ്പിച്ചത്.
രാവിലെ ആറുമണി മുതൽ പാളയത്ത് നിയമസഭയ്ക്കും ചന്ദ്രശേഖരൻ നായർ റോഡിനും മധ്യേയുള്ള പാളയം ഫ്ളൈ ഓവറാണ് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് ബ്ലോക്ക് ചെയ്തത്. ഇതോടെ കൊല്ലം, കോട്ടയം ഭാഗത്തേക്ക് പോകുന്ന എല്ലാ ബസ്സുകളും വഴിതിരിച്ചുവിട്ടു. മുന്നറിയിപ്പില്ലാതെ വഴി തിരിച്ചുവിട്ടതോടെ രാവിലെ ഓഫീസുകളിൽ പോകുന്ന ഉദ്യോഗസ്ഥരും, സ്കൂളുകളിൽ പോകുന്ന കുട്ടികളും വലഞ്ഞു. രാവിലെ വിമാനത്താവളത്തിലേക്ക് നഗരം വഴി വന്ന പലർക്കും ഫ്ളൈറ്റുകൾ മിസായി. പാളയം ഫ്ളൈ ഓവർ ബ്ലോക്ക് ചെയ്തതോടെ, അണ്ടർ പാസ് വഴിയും, പാളയം രക്തസാക്ഷി മണ്ഡപം വഴിയും വാഹനങ്ങൾ തിങ്ങിനിറഞ്ഞതോടെ നഗരം മുഴുവൻ സ്തംഭിച്ചു.
ഷൂട്ടിങ്ങിന് അനുമതി ലഭിച്ചിരുന്നോ?
ആരുടെ അനുമതിയോടെയാണ് ലൂസിഫറിന്റെ ഷൂട്ടിങ്ങിന് പാളയം ഫളൈ ഓവർ ബ്ലോക്ക് ചെയ്തത്? സിറ്റി പൊലീസ് കമ്മീഷണർ പി.സുരേഷ്
കുമാറിന്റെ അനുമതിയോടെയാണ് ഷൂട്ടിങ് സംഘടിപ്പിച്ചതെന്ന് ചലച്ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ന്യായീകരിക്കുന്നു. രാവിലെ ആറുമണി മുതൽ വൈകിട്ട് ആറുമണി വരെയാണ് ഷൂട്ടിങ്ങിന് അനുമതി കിട്ടിയതെന്നും പറയുന്നു. എന്നാൽ കമ്മീഷ്ണർ മറുനാടൻ ടിവിയോട് പരഞ്ഞത് കുറച്ച് സമയത്തേക്കാണ് അനുമതി നൽകിയത് എന്നാണ്. ഇത്രയും നേരത്തേക്ക് നൽകിയിട്ടില്ല എന്നും പറഞ്ഞു. ഇതോടെ പൊലീസിന്റെ ഒത്താശയോടെയോ പൊലീസിനോ കബളിപ്പിച്ചോ ആണ് ഷൂട്ടിങ്ങ് നടത്തിയതെന്ന് ആരോപണം ഉയർന്നു കഴിഞ്ഞു.
പ്രവൃത്തി ദിവസം നാട്ടുകാരെ ബുദ്ധിമുട്ടിച്ചത് എന്തിന് ?
സാധാരണഗതിയിൽ തിരുവനന്തപുരം നഗരത്തിൽ ഷൂട്ടിങ്ങുകൾ നടക്കാറുണ്ടെങ്കിലും, അതെല്ലാം ശനി, ഞായർ തുടങ്ങി അവധി ദിവസങ്ങളിൽ മാത്രമാണ്. ജനങ്ങൾ വീട്ടിലിരിക്കുന്ന അവധി നാളുകളിൽ മതിയായ മുന്നറിയിപ്പോടെയാണ് ഷൂട്ടിങ് നടത്താറുള്ളത്. എന്നാൽ, യാതൊരു മുന്നറിയിപ്പുമില്ലാതെ, തിരിക്കിട്ട് ഷൂട്ടിങ് പ്രവൃത്തി ദിവസമായ ചൊവ്വാഴ്ച തന്നെ നടത്തിയത് എ്ന്തിനെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
മോഹൻലാലിന് ബിഗ്ബോസിൽ പങ്കെടുക്കാൻ പോകണം
തിരക്കിട്ട് ശനി,ഞായർ ദിവസങ്ങളിൽ ബിഗ്ബോസ് ഷോയിൽ പങ്കെടുക്കാൻ പോകേണ്ടതുകൊണ്ടാണ് തിരക്കിട്ട് ഷൂട്ടിങ് സംഘടിപ്പിച്ചിച്ചതെന്നാണ് വിശദീകരണം. എന്നാൽ, താരത്തിന്റെ സൗകര്യത്തിന് വേണ്ടി ഇത്രയും മനുഷ്യരെ ബുദ്ധിമുട്ടിക്കേണ്ടിയിരുന്നോയെന്നാണ് ചോദ്യം. ആംബുലൻസുകൾ പോലും വഴിമുടക്കിയുള്ള ഈ ഷൂട്ടിങ് എത്രപേർക്കാണ് അസൗകര്യമുണ്ടാക്കിയത്? കാൽനടയാത്രക്കാർക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കി. ഇത് മൂലം ഏറെ ചുറ്റി കറങ്ങിയാണ് പലരും ലക്ഷ്യ സ്ഥാനത്തെത്തിയത്.
എതുരംഗമാണ് പാളയത്ത് ചിത്രീകരിച്ചത്?
ചിത്രത്തിന്റെ ഷൂട്ടിങ് സ്ഥലത്തേക്ക് മാധ്യമപ്രവർത്തകരെയോ മറ്റുള്ളവരെയോ പ്രവേശിപ്പിക്കുന്നില്ല. മൊബൈൽ ഫോണിലോ മറ്റോ ഫോട്ടോയെടുക്കുന്നതും സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരും, പൊലീസും തടയുന്നു. മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിൽ ഒരുമരണരംഗമാണ് ചിത്രീകരിക്കുന്നത്. ഫ്ളൈ ഓവറിന്റെ നടുവിലാണ് ചിത്രീകരണം. പിആർവിക്ക് ആദരാഞ്ജലികൾ എന്നെഴുതിയ കമാനങ്ങളും കാണാം. മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രം പരേതനായ നേതാവിന് ആദരാഞ്ജലി അർപ്പിക്കുന്ന രംഗവും ഇവിടെ ചിത്രീകരിച്ചു. താരം ഷൂട്ടിങ് സസ്ഥലത്ത് ഇടയ്ക്ക് വന്നുപോയി.
അതേസമയം സംവിധായകനായ പൃഥ്വീരാജ് ഷൂട്ടിങ്ങിന്റെ പൂർണതിരക്കിലാണ്. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ മുറിയിലാണ് ഇടവേളകളിൽ വിശ്രമം. സായികുമാർ, കലാഭവൻ ഷാജോൺ തുടങ്ങിയ താരങ്ങളും ഷൂട്ടിങ് സ്ഥലത്തുണ്ട്. അഞ്ഞൂറോളം ആളുകളെ മരണ രംഗം ചിത്രികരിക്കാനായി തയ്യാറാക്കി നിർത്തിയിട്ടുണ്ടായിരുന്നു. രാഷ്ട്രീയ പ്രവർത്തകർ എന്ന റോളിലാണ് ഇവരെല്ലാം. യുവാക്കൾ വെള്ള മുണ്ടും ഷർട്ടും യുവതികൾ കറുത്ത നിറമുള്ള ബ്ലൗസും വെള്ള സാരിയുമായിരുന്നു വേഷം. കൂടാതെ ഇവരുടെ വസ്ത്രങ്ങളിൽ പിആർവിക്ക് ആദരാഞ്ജലികൾ എന്ന് രേഖപ്പെടുത്തിയ കാർഡുകളും പിൻ ചെയ്തിരുന്നു.
ജനരോഷം ഇരമ്പി
കുറച്ചുസമയത്തേക്കാണ് ഷൂട്ടിങ് എന്നുപറഞ്ഞ് പൊലീസിന് കബളിപ്പിക്കുകയായിരുന്നോ ലൂസിഫറിന്റെ അണിയറ പ്രവർത്തകരെന്ന് വഴിയാത്രക്കാർ ചോദിക്കുന്നു. തിരക്കുള്ള ദിവസം എന്തിനാണ് തങ്ങളെ ഇങ്ങനെ ബുദ്ധിമിട്ടിക്കുന്നത്? രാവിലെ ജോലിക്കിറങ്ങിയ തങ്ങളുടെ അന്നം മുട്ടിക്കുന്ന പരിപാടിയായി പോയി ഇത് ...മറുനാടൻ ടിവിയോട് പലരും പ്രതികരിച്ചത് ഇങ്ങനെ.
സാധാരണ തലസ്ഥാനത്തെ റോഡുകളിൽ സിനിമ ചിത്രീകരമം നടക്കാറുണ്ട്. അവയൊക്കെ അവധി ദിവസങ്ങളിലായതിനാൽ ജനങ്ങൾക്ക് യാതൊരുവിധത്തിലുള്ള അസൗകര്യങ്ങളും ഉണ്ടായിട്ടില്ല. എന്നാൽ പ്രവൃത്തി ദിവസത്തിൽ പ്രധാന റോഡ് അടച്ചത് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കി. വിദ്യാർത്ഥികളുമായി വന്ന വാഹനങ്ങളൊക്കെ കുരുക്കിലകപ്പെട്ട് കിടന്നത് മണിക്കൂറുകളോളമായിരുന്നു. ഗതാഗതം നിയന്ത്രിക്കാൻ പൊലീസ് പെടാപ്പാട് പെടുകയായിരുന്നു. പ്രവൃത്തി ദിനത്തിൽ ഇത്തരത്തിൽ റോഡ് തടസ്സപ്പെടുത്തിയതിൽ പൊലീസുകാരിൽ പോലും അമർഷമുണ്ട്.
പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം
നടൻ പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭമാണ് ലൂസിഫർ. ആദ്യ ഷെഡ്യൂൾ കൊച്ചിയിലാണ് പൂർത്തിയിരുന്നു. മുരളി ഗോപി തിരക്കഥ എഴുതുന്ന ചിത്രം നിർമ്മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. ബോളിവുഡ് താരം വിവേക് ഒബ്റോയി വില്ലൻ വേഷത്തിൽ എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മഞ്ജു വാര്യർ തന്നെയാണ് ലൂസിഫറിലെയും നായിക.
ഇന്ദ്രജിത്തും ടോവിനോയും ചിത്രത്തിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സുജിത് വാസുദേവാണ്. പൊളിറ്റിക്കൽ ത്രില്ലർ വിഭാഗത്തിൽപ്പെടുത്താവുന്ന സിനിമയായിരിക്കും ലൂസിഫറെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
Stories you may Like
- ഗതാഗത മന്ത്രിയോട് യാത്ര പറഞ്ഞു ബിജുപ്രഭാകർ
- ഗണേശും ശ്രീജിത്ത് ഐപിസും 'ശീത യുദ്ധത്തിലേക്ക്'! ഗതാഗത വകുപ്പ് പിണറായിക്ക് തലവേദന
- നാളെ മുതൽ ഒരു കേന്ദ്രത്തിൽ 50 പേർക്ക് മാത്രം ഡ്രൈവിങ് ടെസ്റ്റ്
- മുഖ്യമന്ത്രിക്ക് ഇനിയും കരിങ്കൊടി കാണേണ്ടി വരും; ആ ക്യാമറ കൊണ്ടു പോയത് ഖജനാവിലെ കോടികൾ
- ഗതാഗത വകുപ്പിൽ 79 പേരുടെ സ്ഥലം മാറ്റം തടഞ്ഞ് മന്ത്രി ഗണേശ് കുമാർ
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്