സാലിസ്ബറിയിൽ മാരകവിഷം നിക്ഷേപിച്ച് മടങ്ങിയത് റഷ്യൻ മിലിട്ടറി ഇന്റലിജൻസ് തന്നെയെന്ന് കണ്ടെത്തി ബ്രിട്ടീഷ് പൊലീസ്; രണ്ടു റഷ്യൻ ഏജന്റുമാർ മോസ്കോയിൽനിന്നെത്തി മൂന്നുദിവസം ഹോട്ടലിൽ താമസിച്ചു കൃത്യം നിർവഹിച്ചുമടങ്ങിയതിന്റെ തെളിവുകൾ പുറത്ത്; ബ്രിട്ടനും റഷ്യയും തമ്മിലുള്ള പ്രശ്നം മൂർധന്യത്തിലേക്ക്
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: ആറുമാസം മുമ്പ് സാലിസ്ബറിയിൽ മുൻ റഷ്യൻ ചാരനും മകൾക്കും നേരെയുണ്ടായ രാസായുധ പ്രയോഗത്തിന് പിന്നിൽ റഷ്യയാണെന്ന് കണ്ടെത്തി ബ്രിട്ടീഷ് പൊലീസ്. റഷ്യയിൽനിന്നെത്തിയ ചാരന്മാർ മൂന്നുദിവസത്തോളം താമസിച്ച് കൃത്യം നടത്തി മടങ്ങിയതിന്റെ തെളിവുകൾ പൊലീസ് പുറത്തുവിട്ടു. സിസിടിവി ദൃശ്യങ്ങളുടെയും ഡിക്ടറ്റീവുകളുടെയും സഹായത്തോടെയാണ് ഇക്കാര്യത്തിൽ റഷ്യക്കുള്ള പങ്ക് നിസംശയം തെളിയിക്കാനായത്. നയതന്ത്ര പ്രതിനിധികളെ പിൻവലിക്കുന്നതുൾപ്പെടെ ബ്രിട്ടനും റഷ്യയും തമ്മിലുള്ള ബന്ധം വളഷായ സംഭവം ഇപ്പോഴത്തെ അന്വേഷണഫലത്തോടെ കൂടുതൽ വഷളാകുമെന്നുറപ്പാണ്.
മുൻ റഷ്യൻ ചാരൻ സെർജി സ്ക്രിപാലിനെയും മകൾ യൂലിയയെയും വധിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഇവർ മോസ്കോയിൽനിന്നെത്തിയത്. സാലിസ്ബറിയിലെ സൂപ്പർമാർക്കറ്റിന് മുൻവശത്തുവെച്ച് ഇരുവർക്കും വിഷബാധയേറ്റു. അതീവഗുരുതര നിലയിൽ ആശുപത്രിയിലായിരുന്ന ഇരുവരും പിന്നീട് രക്ഷപ്പെട്ടു. റഷ്യൻ നിർമ്മിതമായ നോവിചോക് എന്ന വിഷപദാർഥമാണ് ഇവർക്കെതിരെ പ്രയോഗിച്ചതെന്ന് വ്യക്തമായിരുന്നു. ഈ സംഭവത്തിനുശേഷം രണ്ടുമാസം കഴിഞ്ഞ് ഇതേ സ്ഥലത്തുനിന്ന് ദമ്പതിമാരായ ചാർളി റോളിക്കും ഭാര്യ ഡോൺ സ്റ്റർഗസിനും വിഷബാധയേറ്റു. ഡോൺ പിന്നീട് ആശുപത്രിയിൽ മരിക്കുകയും ചെയ്തു. ചാർളി ഇപ്പോഴും ആശുപത്രിയിലാണ്.
റഷ്യൻ മിലിട്ടറി ഇന്റലിജൻസിൽ അംഗങ്ങളായയ അലക്സാൻഡർ പെട്രോവ്, റുസ്ലൻ ബോഷിറോവ് എന്നിവരാണ് ഫെബ്രുവരിയിൽ റഷ്യയിൽനിന്ന് സാലിസ്ബറിയിലെത്തി കൃത്യം നടത്തിയതെന്നാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്. ഇരുവരുടെയും പാസ്പോർട്ട് നമ്പറുകൾ ഏറെക്കുറെ സമാനമാണെന്നും പൊലീസ് കണ്ടെത്തി. ഇവ വ്യാജമാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. പാസ്പോർട്ടിലുള്ള വിലാസം വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്ക്രിപാലിനും മകൾക്കും വിഷബാധയേറ്റ ദിവസം ഇവർ ഇരുവരും സംഭവസ്ഥലത്ത് ചുറ്റിത്തിരിയുന്നത് സിസിടിവി ദൃശ്യങ്ങളിൽനിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
മാർച്ച് രണ്ടിനാണ് ഇവർ ഇരുവരും ലണ്ടനിലെത്തിയത്. അന്നുവൈകിട്ട് വാട്ടർലൂ സ്റ്റേഷനിലേക്ക് യാത്ര ചെയ്ത ഇവ്# ഈസ്റ്റ് ലണ്ടനില സിറ്റി സ്റ്റേ ഹോട്ടലിലാണ് താമസിച്ചത്. പിറ്റേന്ന് ഈ ഹോട്ടൽ വിട്ട ഇവർ വാട്ടർലൂവിൽനിന്ന് സാലിസ്ബറിയിലേക്ക് യാത്ര ചെയ്തു. വൈകിട്ട് നാലുമണിയോടെ ഇവർ ലണ്ടനിലേക്ക് മടങ്ങുകയും ചെയ്തു. അതിന് പിറ്റേദിവസവും ഇരുവരും സാലിസ്ബറിയിലെത്തി സ്ക്രിപാൽ താമസിക്കുന്ന വീടിന് സമീപം ഇരുവരെയും സിസിടിവി ദൃശ്യങ്ങളിൽ കാണുന്നുണ്ട്. വീടിന്റെ മുൻവശത്തെ വാതിലിൽ ഇവർ നോവിചോക് ഉപയോഗിച്ച് വിഷമയമാക്കിയെന്നാണ് പൊലീസ് കരുതുന്നത്. അന്നുവൈകുന്നേരം ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിലെത്തിയ ഇരുവരും മോസ്കോയിലേക്ക് മടങ്ങുകയും ചെയ്തു.
ഇരുവർക്കുമെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ശേഷിച്ചകാലം നിയമനടപടികളൊന്നും നേരിടാതെ റഷ്യയിൽ ഇരുവർക്കും താമസിക്കാനാകുമെന്നതാണ് യാഥാർഥ്യം. 2006-ൽ റഷ്യൻ ചാരൻ അലക്സാൻഡർ ലിത്വിനെങ്കോയെ വിഷം കൊടുത്തുകൊന്നവർ ഇപ്പോഴും നിയമനടപടികളൊന്നും നേരിടാതെ മോസ്കോയിലുണ്ട്. പൊലീസ് കണ്ടെത്തലുകളെത്തുടർന്ന് ലണ്ടനിലെ റഷ്യൻ എംബസിയിലെ ചുമതലക്കാരനെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി കാര്യങ്ങൾ ധരിപ്പിച്ചുണ്ട്.
സ്ക്രിപാലിനും മകൾക്കും വിഷബാധയേറ്റ വീട്ടിൽ അന്വേഷണത്തിനെത്തിയ പൊലീസ് ാേഫീസർ നിക്ക് ബെയ്ലിക്കും വിഷബാധയേറ്റിരുന്നു. നിക്കും ദീർഘനാൾ ആശുപത്രിയിലായിരുന്നു. ഈ സംഭവത്തിന് നാലുമാസം കഴിഞ്ഞാണ് ചാർളിക്കും സ്റ്റർഗസിനും വിഷബാധയേൽക്കുന്നത്. കടുത്ത രാസായുധ പ്രയോഗമാണ് റഷ്യ നടത്തിയെന്നതിന് തെളിവായിരുന്നു ഇത്. ഒരു പെർഫ്യൂം കുപ്പിക്കുള്ളിൽ അടച്ചാണ് പെട്രോവും റുസ്ലനും നോവിചോക് ബ്രിട്ടനിലേക്ക് കടത്തിയതെന്നാണ് കരുതുന്നത്. സ്റ്റർഗസ് ഈ പെർഫ്യൂം കുപ്പി കൈകാര്യം ചെയ്തതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിൽനിന്നാ്ണ് അവർക്കും ചാർളിക്കും വിഷബാധയേറ്റത്.
റഷ്യയാണ് സംഭവത്തിന് പിന്നിലെന്ന് സംശയാതീതമായി തെളിയിക്കാൻ സാധിച്ചതായി വിവരങ്ങൾ പുറത്തുവിട്ടുകൊണ്ട് സ്കോട്ട്ലൻഡ് യാർഡിന്റെ കൗണ്ടർ ടെററിസം കമ്മിഷണർ നീൽ ബസു പറഞ്ഞു. സ്കോട്ട്ലൻഡ് യാര്‍ഡ് ഏറ്റെടുത്ത ഏറ്റവും ശ്രമകരമായ അന്വേഷണങ്ങളിലൊന്നായിരുന്നു ഇതെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യൻ മിലിട്ടറിയുടെ പ്രധാന ലക്ഷ്യങ്ങൾ സ്ക്രിപാൽ കുടുംബമായിരുന്നു. എന്നാൽ, ചാർലിയും സ്റ്റർഗസും അബദ്ധത്തിൽ ഇതിനിരയാകുകയായിരുന്നുവെന്നും നീൽ ബസു പറഞ്ഞു.
ബ്രിട്ടനിലെത്തി രാസായുധ പ്രയോഗം നടത്തിയവരെ നിയമത്തിന് മുന്നിൽകൊണ്ടുവരികയെന്ന നിശ്ചയദാർഢ്യത്തോടെയായിരുന്നു അന്വേഷണം നടത്തിയതെന്ന് മെട്രൊപൊലിറ്റൻ പൊലീസ് കമ്മിഷണർ ക്രെസിഡ ഡിക്ക് പറഞ്ഞു. രാസായുധങ്ങൾക്കെതിരേ പ്രവർത്തിക്കുന്ന ഒ.പി.സി.ഡബ്ല്യുവും സ്ക്രിപാൽ കുടുംബത്തിനെതിരേ ഉപയോഗിച്ച അതേ രാസവസ്തുതന്നെയാണ് ചാർളിയെയും സ്റ്റർഗസിനെയും ആശുപത്രിയിലാക്കിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍