വിള്ളൽ വീണ കോഴഞ്ചേരി പാലം അടയ്ക്കേണ്ടി വന്നാൽ അവതാളത്തിലാകുന്നത് പത്തനംതിട്ടയിലെ പ്രധാന ഗതാഗത മാർഗം; സമാനമായ പ്രശ്നം നിരവധി പാലങ്ങൾക്കുണ്ടാകുമെന്ന് ആശങ്കപ്പെട്ട് പൊതു മരാമത്ത് വകുപ്പ് ; ഏനാത്ത്-റാന്നി പാലം അടക്കമുള്ളവയുടെ സുരക്ഷാ പരിശോധന വീണ്ടും വരും; പ്രധാന പാലങ്ങൾ എല്ലാം അടയ്ക്കേണ്ടി വന്നാൽ കേരളത്തിലെ യാത്രകൾ എല്ലാം താറുമാറാകും
മറുനാടൻ ഡെസ്ക്
കോഴഞ്ചേരി : പ്രളയക്കെടുതിക്ക് ശേഷം വൻ നാശത്തിന്റെ വാർത്തകളാണ് ഇപ്പോൾ സംസ്ഥാനത്തിന്റെ നാലു പാടും നിന്നും കേൾക്കുന്നത്. സംസ്ഥാനത്തെ ചിലയിടങ്ങളിലെ പാലങ്ങളിൽ വിള്ളൽ വീണത് ഏറെ ഭീതിയുണർത്തുന്ന ഒന്നകൂടിയാണ്. കഴിഞ്ഞ ദിവസമാണ് കോഴഞ്ചേരി പാലത്തിന്റെ തൂണുകളിൽ ഒന്നിന് നേരിയ തോതിൽ വിള്ളൽ വീണത് ശ്രദ്ധയിൽപെട്ടത്. മാരാമണ്ണിനു സമീപമുള്ള ഭാഗത്തെ തൂണിലാണ് വിള്ളൽ കണ്ടെത്തിയിരിക്കുന്നത്. വിള്ളൽ അപകടകരമാണോ എന്നും പാലത്തിന് ബലക്ഷയമുണ്ടോ എന്നും പൊതു മരാമത്ത് (പാലം വിഭാഗം) ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ പരിശോധന നടത്തും.
പുഴയിലുള്ള കോൺക്രീറ്റ് അസ്ഥിവാരവുമായി പാലത്തിന്റെ തൂണിനെ ബന്ധിപ്പിക്കുന്ന ഭാഗത്താണ് വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്. ബുധനാഴ്ച്ച രാവിലെയാണ് പ്രദേശവാസികൾ തൂണിലെ വിള്ളിൽ കണ്ടെത്തിയത്. ഇതിനു പിന്നാലെ വീണാ ജോർജ് എംഎൽഎയുടെ നേതൃത്വത്തിൽ പൊതു മരാമത്ത് ഉദ്യോഗസ്ഥരും ഇവിടെ പരിശോധന നടത്തിയിരുന്നു. വെള്ളപ്പൊക്കത്തിൽ വലിയ തടികൾ ഒഴുകിയെത്തി പാലത്തിൽ തട്ടിയതാവാം വിള്ളലിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഈ ഭാഗത്തെ ബലപ്പെടുത്തിയിരുന്ന സിമന്റ് കാലപ്പഴക്കം കാരണം മുൻപ് ഇളകിപ്പോയിരുന്നു.
ഏനാത്ത് പാലത്തിനും ഇതേ അവസ്ഥയാണ് ഉണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇപ്പോൾ വിള്ളൽ കണ്ടെത്തിയ തൂണിന്റെ മറുവശത്ത് മുളങ്കൂട്ടങ്ങൾ വന്ന് തടഞ്ഞു നിൽക്കുന്നതിനാൽ അവിടെ പരിശോധന നടത്താനായില്ല. ഇന്നത്തെ പരിശോധനയ്ക്കു ശേഷം അറ്റകുറ്റപ്പണി നടത്തുമെന്നും ആവശ്യമെങ്കിൽ ഗതാഗത നിരോധനം വേണ്ടിവരുമെന്നും എംഎൽഎ പറഞ്ഞു. 70 വർഷത്തെ പഴക്കമാണ് പാലത്തിനുള്ളത്. 1948 മെയ് 18ന് തിരുവിതാംകൂർ രാജാവ് ചിത്തിര തിരുനാൾ ബാലരാമവർമയാണ് പാലം ഗതാഗതത്തിന് തുറന്നുകൊടുത്തത്.
കേരളം കണ്ട എറ്റവും വലിയ പ്രളയക്കെടുതിക്ക് ശേഷം സംസ്ഥാനത്തിന്റെ മിക്കയിടങ്ങളിലും റോഡുകളിലും പാലങ്ങളിലും അപകടകരമായ രീതിയിൽ നാശങ്ങൾ ഉണ്ടായിട്ടുണ്ട്. വയനാട്ടിലെ ഉൾപ്രദേശങ്ങളിൽ വരെ ഭീതിയുണർത്തും വിധമാണ് പാലങ്ങൾക്ക് നാശനഷ്ടം സംഭവിച്ചിരിക്കുന്നത്. പുഴകൾ കരകവിഞ്ഞൊഴുകിയപ്പോൾ ചെറു പാലങ്ങൾ മിക്കവയും ഒലിച്ചു പോയിരുന്നു. ഇതിന്റെ സ്ഥാനത്ത് താൽകാലികമായി ഒരു പാലം പോലും നിർമ്മിക്കാൻ സാധിച്ചിട്ടില്ല. ഇത് ഈ ഭാഗത്ത് താമസിക്കുന്ന ആളുകൾക്ക് ഭീഷണി ഉയർത്തുന്നുണ്ട്.
വിള്ളൽ വീണ പാലങ്ങളുടെ ഭാഗത്ത് അധികൃതർ ഗതാഗത നിയന്ത്രണം കർശനമാക്കിയിരിക്കുകയാണ്. എന്നാൽ കേരളത്തിലെ പ്രധാന പാലങ്ങൾ അടയ്ക്കേണ്ടി വന്നാൽ ഇത് ഗതാഗത സംവിധാനത്തെ തകരാറിലാക്കും. മികച്ച രീതിയിൽ പ്ലാൻ നടത്തിയാൽ മാത്രമേ ചുരുങ്ങിയ സമയം കൊണ്ട് പാലങ്ങലുടെ അറ്റകുറ്റ പണികൾ പൂർത്തിയാക്കി സഞ്ചാര യോഗ്യമാക്കാൻ സാധിക്കൂ. ഇത് സർക്കാർ എത്രയും വേഗം നടത്തണമെന്ന ആവശ്യം നാലു പാടു നിന്നും ഉയരുകയാണ്.
വയനാട്ടിൽ യാത്ര കുരുങ്ങും: വൈത്തിരിയിലും കമ്പളക്കാട്ടും പാലത്തിൽ വിള്ളൽ
വയനാട്ടിലുള്ള വൈത്തിരി-പടിഞ്ഞാറത്തറ റോഡിൽ പാറത്തോട് എട്ടാംമൈൽ വളവിലെ പാലത്തിനടിയിൽ വിള്ളൽ കണ്ടെത്തിയിട്ടുണ്ട്. ഇതു കാരണം പൊതുമരാമത്ത് വകുപ്പ് ഈ ഭാഗത്ത് കൂടി ഗതാഗതം നിരോധിച്ചിരിക്കുകയാണ്. കമ്പളക്കാട്ടിനു സമീപം പറളിക്കുന്ന് -കല്ലം ചിറ പാലത്തിലും സ്ഥിതി മറിച്ചല്ല. ഈ ഭാഗത്തെ പാലത്തിന് മധ്യത്തിലായി വലിയ വിള്ളലാണ് രൂപപ്പെട്ടിരിക്കുന്നത്. ഓഗസ്റ്റ് 16നാണ് ഈ ഭാഗത്ത് വിള്ളൽ കണ്ടെത്തിയത്.
കല്ലംചിറ, ആവുവയൽ എന്നീ ആദിവാസി കോളനികളും ഈ പാലത്തിന് സമീപമാണ്. വിള്ളൽവീണത് നിർമ്മാണത്തിലെ അപാകതയാണെന്നും ആരോപണം ഉയർന്നിരുന്നു. തുടർച്ചയായ മഴയിൽ കല്ലംചിറപുഴ നിറഞ്ഞൊഴുകിയിരുന്നു. ഇതാണ് ഈ ഭാഗത്ത് അപകടസാധ്യത വർധിപ്പിച്ചത്. പാലത്തിൽ വിള്ളൽ വീണതിനെത്തുടർന്ന് പാലത്തിലൂടെയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്.
50 വർഷം പഴക്കുമുള്ള പ്രായിക്കര പാലത്തിലും വിള്ളൽ ഭീഷണി
50 വർഷത്തിലധികം പഴക്കമുള്ള പ്രായിക്കര പാലത്തിന്റെ സമീപന പാത ഇടിഞ്ഞുതാഴുന്നതിനു പിന്നാലെ പാലത്തിൽ വിള്ളൽ. കായംകുളം-തിരുവല്ല സംസ്ഥാനപാതയിൽ അച്ചൻകോവിലാറിനു കുറുകെയുള്ള പാലത്തിലാണു കോൺക്രീറ്റ് സ്പാനുകൾ കൂടിച്ചേരുന്ന ഭാഗത്തു വിള്ളൽ വർധിച്ചിരിക്കുന്നത്.പ്രായിക്കര പാലത്തിൽ അഞ്ചിടത്താണ് വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്. സ്പാനുകളുടെ സംഗമ സ്ഥാനത്തു ടാറിങിലുണ്ടായിരുന്ന വിടവ് ഇപ്പോൾ കൂടുതൽ വർധിച്ചതാണു ആശങ്കയ്ക്കു ഇടയാക്കുന്നത്.
മാവേലിക്കര ഭാഗത്തെയും ചെറുകോൽ ഭാഗത്തെയും അപ്രോച്ച് റോഡുകളും താഴ്ന്ന നിലയിലാണ്. അച്ചൻകോവിലാറ്റിലെ ജലനിരപ്പ് ഉയർന്ന സമയത്ത് പാലത്തിന്റെ തൂണിൽ വെള്ളം ശക്തമായി തള്ളിയതിനെ തുടർന്നായിരുന്നു വിള്ളൽ ഉണ്ടായതെന്നാണ് നിഗമനം. മാവേലിക്കര നഗരസഭയേയും ചെന്നിത്തല പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം 1959 മെയ് മൂന്നിനാണു ഗതാഗതത്തിനായി തുറന്നു കൊടുത്തത്.
സമീപന പാത ഇടിഞ്ഞു താഴുന്നതും പാലത്തിൽ കാണപ്പെട്ട വിള്ളലും അടിയന്തിരമായി പരിശോധിക്കാൻ പൊതുമരാമത്ത് വകുപ്പ് അധികൃതർ തയ്യാറാകണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. പാലത്തിന്റെ സുരക്ഷ പരിശോധിച്ചു ആശങ്ക ഒഴിവാക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. അനിയന്ത്രിതമായ മണൽ വാരൽമൂലം പാലത്തിന് ബലക്ഷയമുണ്ടെന്നും ആക്ഷേപമുണ്ട്. നിലവിൽ പാലത്തിലൂടെയുള്ള ഗതാഗതം തടഞ്ഞിട്ടില്ല.
ചാലക്കുടിക്കും രക്ഷയില്ല
കനത്ത മഴ കലി തുള്ളി നിന്ന സമയത്താണ് ചാലക്കുടി പാലത്തിൽ വിള്ളൽ കണ്ടെത്തിയത്. ചാലക്കുടി അന്നമനട പാലത്തിലാണ് പ്രളയജലം ശക്തമായി ഒഴുകിയതിനെ തുടർന്ന് വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്. ചാലക്കുടി പാലം കുലുങ്ങി അകലുന്ന ദൃശ്യങ്ങൾ ഏതതാനും ദിവസം മുൻപ് സമൂഹ മാധ്യമങ്ങളിൽ വന്നിരുന്നു.
മഴ കനത്തിരുന്ന സമയത്ത് പല സ്ഥലങ്ങളിലും മരങ്ങൾ മറിഞ്ഞു വീണു വഴികൾ തടസപ്പെട്ടു. ഈ ഭാഗത്ത് കൂടി യാത്രകൾ ഒഴിവാക്കണമെന്നും അധികൃതരിൽ നിന്നും കർശന നിർദ്ദേശമുണ്ട്.
Stories you may Like
- അദാനി ഗ്രൂപ്പിന്റെ ആറായിരം കിലോ തൂക്കമുള്ള ഇരുമ്പുപാലം മോഷണം പോയി
- 'പാലം വലിക്കുന്നു, ശൂന്യാകാശത്താണ്'
- 'ഞങ്ങൾ പാലം പണിയുകയാണ്, അവർ അത് പൊളിക്കുന്നു', ബിജെപിക്കെതിരെ ആർജെഡി
- രക്ഷാപ്രവർത്തകർക്കും കപ്പലിലെ ഇന്ത്യൻ ജീവനക്കാർക്കും നന്ദി അറിയിച്ച് ജോ ബൈഡൻ
- കൊളംബോയിലേക്ക് യാത്രതിരിച്ച് മിനിറ്റുകൾക്കുള്ളിൽ കപ്പൽ അപകടം
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍