കസേരയിൽ ഇരുത്തി കാലിന്റെ വെള്ളയിൽ ചൂരലും ലാത്തിയുമുപയോഗിച്ച് അടിച്ചു; മുളക് ഉടച്ച് ശരീര ഭാഗങ്ങളിൽ തേച്ചു പിടിപ്പിക്കുമെന്നും ആദ്യം ഭീഷണി; അവരൊക്കെ വലിയ ആളുകളല്ലെ..എന്തിനാ വെറുതെ പ്രശ്നങ്ങൾക്ക് നിൽക്കുന്നതെന്ന് അനുനയം; ഞങ്ങൾ പറയുന്നവർക്കെതിരെ പരാതി നൽകിയാൽ എത്ര പണം വേണമെങ്കിലും നൽകാം; വീടു കയറി ആക്രമിച്ച ഗുണ്ടകൾക്കെതിരെ പരാതി നൽകാനെത്തിയ വീട്ടമ്മയോട് പൊലീസ് ഏമാന്മാരുടെ ഭീഷണി ഇങ്ങനെ
ആർ പീയൂഷ്
തിരുവനന്തപുരം: ഗുണ്ടകൾ വീട്ടിൽക്കയറി ആക്രമിച്ചു എന്ന പരാതി നൽകിയ സ്ത്രീയെ പൊലീസ് വിളിച്ചു വരുത്തി തല്ലിച്ചതച്ച് അവശയാക്കിയതായി പരാതി. കുളത്തൂർ പുതുവൽ മണക്കാട് വീട്ടിൽ പരേതനായ വിശ്വനാഥന്റെ മകളും രണ്ടുകുട്ടികളുടെ മാതാവുമായ പ്രീത (32) യുടേതാണ് പരാതി. മർദ്ദനത്തിൽ ദേഹമാസകലം പരിക്കേറ്റ യുവതി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. തുമ്പ എസ്ഐയുടെ നേതൃത്വത്തിൽ മർദ്ദിച്ചെന്നാണ് ആക്ഷേപം. പൊലീസ് കംപ്ളെയിന്റ് അഥോറിറ്റിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകുമെന്നും ബന്ധുക്കൾ പറഞ്ഞു.
കഴക്കൂട്ടം കുളത്തൂരിലെ വാടക വീട്ടിൽ വച്ചാണ് സംഭവം. പ്രീതയും കുട്ടികളും മാത്രമാണ് ഇവിടെ താമസിക്കുന്നത്. കഴിഞ്ഞ 31ന് വെളുപ്പിന് 5.45 ന് ഓട്ടോയിലെത്തിയ മൂന്നംഗസംഘമാണ് പ്രീതയെ ആക്രമിച്ചത്. ജോലിക്ക് പോകാനായി രാവിലെ ഉറക്കമുണർന്ന പ്രീത വീടിനു മുന്നിൽ മൂന്ന് പേർ നിൽക്കുന്നത് കണ്ടു. ആരാണ് എന്ന് ചോദിച്ചപ്പോൾ അത് ചോദിക്കാൻ നീയാരെടീ... എന്ന് ചോദിച്ച് അസഭ്യവും പറഞ്ഞ് വന്ന് മർദ്ദിച്ചു. മർദ്ദനത്തിനിടെ ഞാൻ സുബ്രഹ്മണ്യത്തിന്റെ അളിയൻ സുരേഷാണെന്നും അവൻ വരുമ്പോൾ ഞാൻ വന്നെന്നും പറയാൻ പറഞ്ഞു. മർദ്ദനമേറ്റ പ്രീത നിലവിളിച്ചതോടെ സംഘം ഓടി രക്ഷപെട്ടു. ബഹളം കേട്ട് ഓടിയെത്തിയ വീട്ടുടമ സുബ്രഹ്മണ്യം പ്രീതയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ഡോക്ടറുടെ നിർദ്ദേശപ്രകാരം തുമ്പ പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി.
വീട്ടുടമയായ സുബ്രഹ്മണ്യനും ബന്ധുക്കളും തമ്മിൽ സ്വത്തുതർക്കത്തിൽ കേസുണ്ട്. തുമ്പ പൊലീസ് ഇതിൽ കേസെടുത്തിട്ടുണ്ട്. ഇതിൽ പെട്ട പ്രതികളാണ് വാടകയ്ക്ക് നൽകിയ വീട്ടിൽ തന്നെ അന്വേഷിച്ചെത്തിയതെന്ന് മനസിലാക്കിയ വീട്ടുടമ, തുമ്പ സ്റ്റേഷനിലെത്തി. വാടകക്കാരിയെ സംഘം മർദ്ദിച്ച വിവരം അറിയിച്ചു. സ്ത്രീയെ മർദ്ദിച്ചെങ്കിൽ ഉടൻ പരാതിപ്പെടണമെന്ന് ക്രൈം എസ്ഐ കുമാരൻ പറഞ്ഞു. തുടർന്ന് യുവതി സ്റ്റേഷനിലെത്തി പരാതി നൽകി മടങ്ങി. ഞായറാഴ്ച രാത്രിയിൽ അക്രമിസംഘത്തെ കസ്റ്റഡിയിലെടുത്ത പൊലീസ്, പിറ്റേന്ന് രാവിലെ സ്റ്റേഷനിലെത്താൻ യുവതിയോട് ആവശ്യപ്പെട്ടു. പ്രതികളിൽ ഒരാളെ യുവതി തിരിച്ചറിഞ്ഞു. എന്നാൽ, വീട്ടുടമ യുവതിയെ കൊണ്ട് പ്രതികളെ ബോധപൂർവം കുടുക്കാൻ ശ്രമിക്കുകയാണെന്നാരോപിച്ച് പൊലീസ് തട്ടിക്കയറുകയും, പ്രതികളെ വിട്ടയയ്ക്കുകയും ചെയ്തു.
പ്രതികളെ വിട്ടയച്ചിട്ടും പരാതിക്കാരിയായ യുവതിയെ പൊലീസ് പോകാൻ അനുവദിച്ചില്ല. രാത്രി 11.30 വരെ സ്റ്റേഷൻഹൗസ് ഓഫീസറുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. വീട്ടുടമയ്ക്കെതിരെ യുവതിയെ കൊണ്ട് നിർബന്ധപൂർവം മൊഴി രേഖപ്പെടുത്തി. 24 മണിക്കൂർ കഴിഞ്ഞിട്ടും ബന്ധുക്കളെയോ മറ്റുള്ളവരെയോ വിവരം അറിയിച്ചതുമില്ല. യുവതിയുടെ ഫോൺ പൊലീസുകാർ വാങ്ങിവച്ചിരുന്നു.
രാത്രി 12.30ന് മകളെ അന്വേഷിച്ച് പൊലീസ് സ്റ്റേഷനിലെത്തിയ കാൻസർ രോഗിയായ അമ്മയോട്, മകളെ പറഞ്ഞുവിട്ടുവെന്ന് എസ്ഐ പ്രതാപചന്ദ്രൻ പറഞ്ഞു. മകളെ കാണാതെ ചൊവ്വാഴ്ച രാവിലെ വീണ്ടും സ്റ്റേഷനിലെത്തിയ അമ്മ, സ്റ്റേഷന്റെ ഒരു മൂലയിൽ കുറ്റവാളിയെപ്പോലെ നിറുത്തിയിരിക്കുന്ന മകളെയാണ് കണ്ടത്. ചൊവ്വാഴ്ച രാത്രിയായിട്ടും യുവതിയെ വിട്ടയയ്ക്കാത്തതിനെ തുടർന്ന് ബന്ധുക്കളും വാർഡ് കൗൺസിലറും ഇടപെട്ടു. ദേഹമാസകലം മർദ്ദനത്തിന്റെ പാടുകളുമായി രാത്രി 12 മണിയോടെ സ്റ്റേഷനിൽ കുഴഞ്ഞുവീണ യുവതിയെ ഒരു വനിതാ പൊലീസിനെ വരുത്തി പൊലീസ് ജീപ്പിൽ ബന്ധുവീട്ടിലെത്തിച്ച് പൊലീസുകാർ മുങ്ങി. തുടർന്നാണ് ബന്ധുക്കൾ യുവതിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സ്റ്റേഷനിൽ വച്ച് കൊടിയ പീഡനമാണ് എറ്റതെന്ന് പ്രീത മറുനാടൻ മലയാളിയോട് പറഞ്ഞു. തന്നെ മർദ്ദിച്ച സംഘത്തിനെതിരെയുള്ള മൊഴിമാറ്റി വീട്ടുടമ സുബ്രഹ്മണ്യനാണ് ആക്രമിച്ചത് എന്ന് മൊഴി നൽകാൻ എസ്ഐ പ്രതാപ ചന്ദ്രൻ നിർബന്ധിച്ചു.
എന്നാൽ അതിന് തയ്യാറാകാതെ വന്നതോടെ അസഭ്യം പറയുകും മർദ്ദിക്കുകയുമായിരുന്നു. കസേരയിൽ ഇരുത്തി കാലിന്റെ വെള്ളയിൽ ചൂരലും ലാത്തിയുമുപയോഗിച്ച് അടിച്ചു. പിന്നീട് മുളക് കൊണ്ട് വന്നിട്ട് അത് ഉടച്ച് എന്റെ ശരീര ഭാഗങ്ങളിൽ തേച്ചു പിടിപ്പിക്കുമെന്നും അപ്പോൾ നീ മൊഴി മാറ്റി പറയുമെന്നും എസ്ഐ പറഞ്ഞിരുന്നതായും പ്രീത പറഞ്ഞു.
കേസ് ഒത്തുതീർപ്പാക്കണമെന്നും അവരൊക്കെ വലിയ ആളുകളാണെന്നും, ആരും ആക്രമിച്ചില്ല, വെറുതേ പരാതി നൽകിയതാണെന്നും പറയാൻ പൊലീസുകാർ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ വർഷങ്ങളോളം കോടതി കയറേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി. ആക്രമണം നടത്തിയവർ നിരവധി കേസുകളിൽ പ്രതിയാണെന്നാണ് ലഭിക്കുന്ന വിവരം.അതേ സമയം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രീതയുടെ ആരോഗ്യ നില മോശമാണ്. ശരീരമാസകലം മർദ്ദനമേറ്റ ഇവർക്ക് എഴുന്നേറ്റിരിക്കാൻ പോലുമാവില്ല.
Stories you may Like
- തിരുവല്ല സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്; മുൻ മാനേജർ അറസ്റ്റിൽ
- തിരുവല്ല അർബൻ ബാങ്കിലെ തട്ടിപ്പിൽ കുടുങ്ങിയവർക്ക് ഇപ്പോഴും ആശ്വാസമില്ല
- പ്രഭാത സവാരിക്കിടെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസ്; ശ്രീജിത്തിനെ ഹാജരാക്കാൻ കോടതി ഉത്തരവ്
- തിരുവല്ല അർബൻ ബാങ്കിൽ ജീവനക്കാരി കള്ളയൊപ്പിട്ട് തട്ടിയത് ആറു ലക്ഷം
- ഭാര്യയെ റൂം ബോയ് പീഡിപ്പിച്ചെന്നു പരാതി; ഒടുവിൽ പരാതിക്കാരൻ അറസ്റ്റിൽ
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍